എത്രയും പ്രിയപ്പെട്ട
വല്ലപ്പോഴും മാത്രമാണ് അതുവഴിയുള്ള പോസ്റ്റ്മാന്‍റെ വരവ്. വന്നാൽത്തന്നെ വീട്ടിലേക്കു നോക്കുകപോലും ചെയ്യാതെ കടന്നുപോകും. കത്ത് ഉണ്ടോ എന്ന പതിവുചോദ്യത്തിനു പലപ്പോഴും മറുപടിപോലുമുണ്ടാകില്ല. അതിനിടെ ഒരുദിവസം വീടിന്‍റെ പടികടന്നു പോസ്റ്റുമാൻ മുറ്റത്തെത്തും. കൈയിൽ അടുക്കിവച്ചിട്ടുള്ള എഴുത്തുകൂട്ടത്തിനിടയിൽ പരതി ഒരു കത്തുണ്ടെന്നു പറയും. പോസ്റ്റുമാന്‍റെ ആ വരവിനും വാക്കിനുമായി ഒരു കാലഘട്ടത്തിലെ മനുഷ്യരാകെ കൊതിയോടെ കാത്തിരുന്നു.

വട്ടംകൂടി വായന

കത്തു കൈയിൽ കിട്ടിയാൽ ഉള്ളിലെ വിശേഷങ്ങൾ അറിയാനുള്ള തിടുക്കമായി. ദൂരെയുള്ള ബന്ധുക്കളുടേതാകും കത്ത്. വട്ടംകൂടിയിരുന്നാണു വായന. ഓരോ വരി വായിക്കുന്പോഴും കേൾവിക്കാരുടെ കമന്‍റുകളുണ്ടാകും. പഴയത് ഓരോന്ന് എണ്ണിപ്പറയാൻ തുടങ്ങും. വീട്ടുകാരുടെ പേരുകൾ എടുത്തുപറഞ്ഞുള്ള അന്വേഷണം കത്തിലുണ്ടാകും. അയൽക്കാരുടെയും വളർത്തുമൃഗങ്ങളുടെയും വരെ കാര്യങ്ങൾ തിരക്കിയിട്ടുണ്ടാകും. പരിഭവങ്ങളും പരാതികളും ദുരിതങ്ങളും സന്തോഷവർത്തമാനങ്ങളുമുണ്ടാകും. വായന കഴിയുന്നതോടെ വീടാകാതെ നിശബ്ദമാകും. കാതങ്ങൾക്ക് അകലെയിരുന്നു കത്തെഴുതിയവരെക്കുറിച്ചുള്ള ഓർമകളിലാകും അപ്പോൾ വീട്ടുകാർ. കാണാൻ കൊതിച്ചവരെ അടുത്തുകാണുന്ന നിർവൃതിയോടെ പിന്നേയും അവർ കത്തു വായിച്ചുകൊണ്ടിരിക്കും.

വിരഹത്തിന്‍റെ വേദനകൾ

ദൂരെയുള്ള ഉറ്റവരുടെ വിവരങ്ങളറിയാനും അവരെ വിവരങ്ങൾ അറിയിക്കാനും കത്തുകൾ മാത്രം ആശ്രയമായിരുന്ന കാലം. ലാൻഡ് ഫോണുകൾ അന്ന് അത്യപൂർവം. മൊബൈൽ ഫോണ്‍ ഭാവനയിൽ പോലും ഉണ്ടായിരുന്നില്ല. ദൂരസഞ്ചാരത്തിനു സൗകര്യങ്ങളും കുറവ്. വലിയ സംഭവങ്ങൾ പോലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണു പത്രങ്ങളിൽ പോലും വന്നിരുന്നത്. ഒരുപാട് അകലെയൊന്നുമല്ല ആ കാലം. കഷ്ടിച്ചു മൂന്നര പതിറ്റാണ്ടു മുന്പ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മധ്യകാലം കുടിയേറ്റത്തിന്‍റേതായിരുന്നു. മലബാറിലേക്കും ഹൈറേഞ്ചിലേക്കും മാത്രമല്ല, കേരളത്തിന്‍റെ മിക്കഭാഗങ്ങളിലേക്കും അക്കാലത്തു മാറിത്താമസമുണ്ടായി. സംസ്ഥാനാതിർത്തി കടന്നും കുടുംബങ്ങൾ കുടിയേറി. ദാരിദ്ര്യമായിരുന്നു ഈ കൂട്ടപ്പലായനത്തിനു പിന്നിൽ. കൃഷി ചെയ്യാൻ മണ്ണു തേടിയായിരുന്നു യാത്ര. ബന്ധുജനങ്ങൾ പലയിടങ്ങളിലായി ചിതറിപ്പോയി. വിരഹവേദനയിൽ ആളുകൾ നീറിയനാളുകൾ. കത്തുകൾ അക്കാലത്ത് ആശ്വാസം മാത്രമല്ല, ജീവിക്കാനുള്ള പ്രചോദനം കൂടിയായിരുന്നു.

ജീവന്‍റെ തെളിവുകൾ

ഉറ്റവരുടെ മരണങ്ങൾ പോലും ദിവസങ്ങൾക്കുശേഷം കത്തുകളിലൂടെയാണ് അക്കാലത്ത് അറിഞ്ഞിരുന്നത്. വേഗത്തിൽ വിവരമറിയിക്കാൻ കന്പിത്തപ്പാൽ ഉണ്ടായിരുന്നെങ്കിലും മലന്പ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലും അതത്ര ഫലപ്രദമായിരുന്നില്ല. പുറംനാടുകളിൽ ജോലിക്കു പോയവരുടെയും പട്ടാളത്തിൽ ചേർന്നവരുടെയുമൊക്കെ കത്തുകൾ വന്നിരുന്നതു വർഷത്തിൽ ഒന്നോ രണ്ടോ തവണമാത്രം. ആ കത്തുകൾ അവർ ജീവിച്ചിരിക്കുന്നുവെന്നതിന്‍റെ തെളിവു കൂടിയായിരുന്നു. പണം അയയ്ക്കാൻ മണിയോർഡറുകൾ ആയിരുന്നു പോംവഴി. കത്തിനൊപ്പം മണിയോർഡറുകളും വിതരണം ചെയ്യുന്ന പോസ്റ്റ്മാൻ നാട്ടുകാർക്ക് അതിവിശിഷ്ട വ്യക്തിയായിരുന്നു. ഉറ്റവരുടെ കത്തു വൈകുന്നത് അക്കാലത്തെ വലിയ വിഷമങ്ങളിലൊന്നായിരുന്നു. കാത്തിരിപ്പിന്‍റെ സമ്മർദ്ദം താങ്ങാനാവാതെ രാവിലെതന്നെ വീട്ടുകാരണവന്മാർ പോസ്റ്റോഫീസുകളിലെത്തുന്നതു പതിവായിരുന്നു. പത്തുമണിയാകുന്നതോടെ കത്തുകളുടെ വലിയസഞ്ചി എത്തും. പോസ്റ്റുമാൻ സഞ്ചിയുടെ കെട്ടഴിച്ചു മേൽവിലാസം ഉറക്കെ വായിക്കും. കത്തും മണിയോർഡറും ഉള്ളവർക്കു ലോട്ടറിയടിച്ച ആഹ്ലാദം. കത്തില്ലാത്തവരായിരിക്കും കൂടുതലും. നിരാശപ്പെട്ട് അവർ മടങ്ങും. പ്രതീക്ഷയോടെ പിറ്റേദിവസം വീണ്ടുമെത്തും.

മറുപടി കത്തുകൾ

പോസ്റ്റോഫീസിലെത്താത്തവരുടെ കത്തുമായി പോസ്റ്റ്മാൻ വിലാസം തേടിയിറങ്ങും. കാൽനടയായാണു യാത്ര. വീടുകളിലേക്കു വഴിസൗകര്യം കുറവായിരുന്നതിനാൽ കടകളിലോ പള്ളികളിലോ ആണ് അതാതിടങ്ങളിലെ കത്തുകൾ ഏൽപിച്ചിരുന്നത്. ഇതുമൂലം കത്ത് എത്തിയാൽതന്നെ കൈയിൽ കിട്ടാൻ പിന്നേയും വൈകിയിരുന്നു. ഇൻലൻഡിനു പുറമെ കാർഡുകളിലും കവറിലും കത്തെഴുതിയിരുന്നു. കുനുകുനെയുള്ള എഴുത്ത് ഇൻലൻഡിന്‍റെ വശങ്ങളിലേക്കും ചിലപ്പോഴതു പുറത്തേക്കും നീണ്ടിരുന്നു. അതും പോരാഞ്ഞു തുണ്ടുകടലാസിൽ എഴുതി ഇൻലൻഡിനുള്ളിൽ വയ്ക്കുമായിരുന്നു. തമാശകളൊക്കെ ചേർത്തായിരുന്നു എഴുത്ത്. കിട്ടുന്ന എഴുത്തുകളൊക്കെ ആളുകൾ സൂക്ഷിച്ചുവച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞാലും അവ ഉപേക്ഷിക്കാൻ മടിയായിരുന്നു. കത്തു വായനപോലെ തന്നെ മറുപടി എഴുത്തും വീട്ടിലെ ഒരുപ്രധാന ചടങ്ങായിരുന്നു. അയച്ചുകിട്ടിയ കത്തിലെ ഓരോ വരികൾക്കും മറുപടി എഴുതിയിരുന്നു. പോരായ്മകൾ ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മറുകുറി അയയ്ക്കാൻ പ്രേരിപ്പിക്കുംവിധം ചോദ്യങ്ങളുടെ നീണ്ടനിരയും മറുപടിക്കത്തിലുണ്ടാകുമായിരുന്നു.

കാത്തിരിപ്പിന്‍റെ സുഖം

കത്തയച്ചുകഴിഞ്ഞാൽ പിന്നെ മറുകത്തിനുള്ള കാത്തിരിപ്പായി. ആ കാത്തിരിപ്പിന് ഒരു സുഖമുണ്ടായിരുന്നു. ഒരു കത്തു കിട്ടാനായി കാര്യമില്ലാതെ കത്തെഴുതുന്നവരുമുണ്ടായിരുന്നു. ആളുകളുടെ മുന്നിൽ ആളാകാൻ സ്വന്തം വിലാസത്തിൽ സ്വയം കത്തെഴുതാൻ പോലും ചിലർ മടി കാട്ടിയില്ല. സ്കൂളുകളിലേക്കും മറ്റും ഇത്തരം കത്തുകൾ എത്തുമായിരുന്നു. ഒരാൾക്കു കത്ത് എത്തിയാൽ വീട്ടുകാർക്കു പുറമെ അയൽക്കാരും നാട്ടുകാരും അതറിഞ്ഞിരുന്നു. കത്തിലെ വിശേഷങ്ങൾ പരിസരമാകെ പരക്കുമായിരുന്നു. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് രഹസ്യമല്ലാതിരുന്നതിനാൽ കമിതാക്കൾ കത്തിനെ അത്ര ആശ്രയിച്ചില്ല. നേരിട്ടായിരുന്നു അവരുടെ കത്തിടപാട്. തപാലിനെ ഇഷ്ടപ്പെട്ടെങ്കിലും കന്പിത്തപാലിനെ ആളുകൾ ഭയപ്പെട്ടു. മരണവിവരമറിയിക്കാനായിരുന്നു അക്കാലത്ത് അധികവും കന്പിയടിച്ചിരുന്നത്. കന്പി ഉണ്ടെന്നറിഞ്ഞാൽ തന്നെ വീടുകളിൽനിന്നു നിലവിളി ഉയരുമായിരുന്നു. നാട്ടുകാർ ഓടിക്കൂടുമായിരുന്നു. സ്കൂളിന്‍റെയോ കടകളുടെയോ വരാന്തകളിലെ തൂണുകളിലാണു തപാൽപെട്ടികളുടെ സ്ഥാനം. പെട്ടിയുടെ താക്കോൽകൈവശക്കാരൻ പോസ്റ്റുമാനാണ്. കത്തുമായുള്ള കറക്കത്തിനിടെ പെട്ടികളിൽനിന്നുള്ള കത്തു ശേഖരണവും അദ്ദേഹം നടത്തും. കത്തെടുക്കുന്നതു കാണാൻ കുട്ടികളും മുതിർന്നവരും ചൂറ്റുംകൂടിയിരുന്നു.

കത്തിനു ചരമക്കുറിപ്പ്

വർത്തമാനകാലം കത്തുകളുടെ ചരമക്കുറിപ്പ് എഴുതിക്കൊണ്ടിരിക്കുന്നു. ഗൃഹാതുരത്വം തുളുന്പുന്ന കത്തെഴുത്തും കത്തുകളും പഴയതലമുറക്കാരുടെ ഓർമകളിൽ മാത്രം. സ്വന്തക്കാർക്കു കത്തെഴുതുന്നവർ ഇന്നില്ലെന്നു പറയാം. എന്നിരുന്നാലും പോസ്റ്റുമാൻ വല്ലപ്പോഴും വീടുകളിൽ എത്തുന്നുണ്ട്. സർക്കാരിൽനിന്നോ ബാങ്കുകളിൽനിന്നോ ഉള്ള അറിയിപ്പുകളാണു കൊണ്ടുവരുന്നതിൽ അധികവും. എൺപതുകളിൽ കത്തുകളുടെ ഗ്രഹണകാലം തുടങ്ങി. ലാൻഡ് ഫോണുകൾ വ്യാപകമായതോടെയായിരുന്നു ആരംഭം. നന്പർ കറക്കിവിളിച്ചിരുന്ന ഫോണ്‍ കുത്തിവിളിക്കാമെന്നായി. ബുക്ക് ചെയ്തു കാത്തിരുന്നു വിളിച്ചിരുന്ന ട്രങ്ക് കോളുകൾ എസ്ടിഡിക്കും ഐഎസ്ഡിക്കും വഴിമാറി. അത്യാവശ്യകാര്യങ്ങൾ മാത്രമല്ല വീട്ടുവിശേഷങ്ങളും ഫോണ്‍വഴി അറിയിക്കാൻ തുടങ്ങി. വീട്ടിൽ ഫോണില്ലാത്തവർ അയൽവീടുകളെ ആശ്രയിച്ചു. കത്തുകൾക്ക് അതോടെ വലിവ് തുടങ്ങി.

അവതാരപ്പിറവി

കത്തുകളുടെ യഥാർഥ വില്ലൻ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തൊണ്ണൂറുകളുടെ മധ്യത്തിൽ അവൻ അവതരിച്ചു. മൊബൈൽ ഫോണ്‍..! മനുഷ്യരുടെ കൈക്കുള്ളിൽ പതുങ്ങി അവനെത്തി. അവന്‍റെ വരവ് ഒരു വരവായിരുന്നു. ഞൊടിയിടയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പലതും ചവിട്ടിമെതിക്കപ്പെട്ടു. കത്തുകളുടെ കാര്യമായിരുന്നു കഷ്ടം. കത്തുകളും കത്തെഴുത്തും അനാവശ്യമായി. നോക്കിനിൽക്കേ മാഞ്ഞുമറഞ്ഞ് അതില്ലാതായി. സുഖവിവരങ്ങൾ തിരക്കിയും വിവരങ്ങൾ അറിയിച്ചും കത്തെഴുതുന്നവർ ഇന്നു പഴഞ്ചരിൽപഴഞ്ചരാണ്. കുട്ടികളുടെ മുതൽ വയോധികരുടെ കൈയിൽ വരെ മൊബൈലുകളുണ്ട്. എവിടെനിന്നും എവിടേക്കു വേണമെങ്കിലും ഫോണ്‍ ചെയ്യാം. ആരോടു സംസാരിക്കണോ അവർ മറുതലയ്ക്കൽ എത്തും. തുച്ഛമായ തുകയ്ക്ക് എത്രനേരം വേണമെങ്കിലും സംസാരിക്കാം. നടന്നോ കിടന്നോ വർത്തമാനം പറയാം. കാത്തിരിപ്പിന്‍റെ മുഷിച്ചിലോ സമ്മർദമോ വേണ്ട. കത്തെഴുതാനുള്ള അക്ഷരാഭ്യാസമോ ഒരുക്കങ്ങളോ വേണ്ട. എത്ര അകലെയിരിക്കുന്നവരുമായി പരസഹായമില്ലാതെ സംവദിക്കാം.

കുടിയൊഴിപ്പിക്കപ്പെട്ടവർ

കത്തുകളുടെ കടയ്ക്കൽ മാത്രമല്ല മൊബൈൽ കത്തിവച്ചത്. പഴയകാലത്തു പ്രതാപത്തോടെ വാണിരുന്ന പലതിനെയും കെട്ടുകെട്ടിച്ചു. ലാൻഡ്ഫോണ്‍, വാച്ച്, ടൈംപീസ്, റേഡിയോ, കാമറ, വീഡിയോകാമറ, കാസറ്റ്, സിഡി, കലണ്ടർ, ബുക്ക്, പേപ്പർ, പേന, ടോർച്ച്, കംപ്യൂട്ടർ തുടങ്ങിയവ മൊബൈലിന്‍റെ വരവോടെ കുടിയൊഴിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ ടിവിയും മൂലയിലേക്ക് ഒതുങ്ങുകയാണ്. ചെറിയൊരു ചെറുത്തുനില്പുപോലും ആരിൽനിന്നും ഉണ്ടാകുന്നില്ല. കാര്യങ്ങൾ ഇവിടംകൊണ്ടു നിൽക്കുമെന്നും തോന്നുന്നില്ല.

കാലം മുന്നോട്ടുപോകുന്നതിന്‍റെയും ശാസ്ത്ര സാങ്കേതിക വളർച്ചയുടെയും അനിവാര്യമായ മാറ്റങ്ങളായിരിക്കാം ഇവ. ഗുണങ്ങളും ദോഷങ്ങളും ഇതിൽ വായിച്ചെടുക്കാം. ഗുണങ്ങളാണ് ഏറെയും. ദൂരെയുള്ള ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങളറിയാതെ ഉരുകിക്കഴിഞ്ഞിരുന്ന കാലമാണു പോയിമറഞ്ഞത്. കത്തെഴുതി മറുപടിക്കായി കാത്തിരിക്കുന്പോഴുള്ള അനിശ്ചിതത്വത്തിന്‍റെ അങ്കലാപ്പാണ് ഇല്ലാതായത്. വിരൽത്തുന്പിലേക്കു ലോകം ചുരുങ്ങിയിരിക്കുന്നു. മനസിൽ തെളിയുംമുന്പേ ഇഷ്ടക്കാരുടെ മുഖം മൊബൈൽ സ്ക്രീനിൽ തെളിയുന്നു. ഭൂഖണ്ഡങ്ങൾക്കുമപ്പുറം ഇരിക്കുന്നവരുമായിപ്പോലും നേരിൽകണ്ടു സംസാരിക്കാൻ കഴിയുന്നു.

തിരിച്ചറിവുകൾ

പഴയതും പുതിയതുമായ തലമുറകൾ ഇതാസ്വദിക്കുന്നുണ്ട്. മാറ്റങ്ങൾ ഉൾക്കൊള്ളുന്നുമുണ്ട്. പക്ഷേ പണ്ടുകാലത്തെ ആശയവിനിമയങ്ങൾ നൽകിയിരുന്ന അനുഭൂതി ഇതിനൊക്കെ ഉണ്ടോയെന്നു ചോദിച്ചാൽ നിസംഗതയോടെയുള്ള നിശബ്ദതയായിരിക്കും ഉത്തരം. അതിനു കാരണങ്ങൾ ഒരുപാടുണ്ട്. കത്തുകൾ കൈയിൽ കിട്ടുന്പോഴുള്ള മനസിന്‍റെ സുഖകരമായ പെടപ്പ് നഷ്ടമായതിന്‍റെ നീറ്റൽ. കത്തുകളുടെ വരികൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ഇഷ്ടവും അടുപ്പവും ഫോണ്‍വിളിയിൽ ഇല്ലെന്നൊരു തോന്നൽ. ഫോണ്‍വിളികൾ കാരണം ബന്ധുവീട് സന്ദർശനങ്ങളും കത്തയയ്ക്കലും ഇല്ലാതായതിന്‍റെ നഷ്ടബോധം. വിളിപ്പുറത്ത് ആളുകളുണ്ടെങ്കിലും കത്തുകൾ ഉണ്ടായിരുന്ന കാലത്തേക്കാൾ അവർ അകന്നുപോയോ എന്ന വേവലാതി. പഴയതൊന്നും തിരിച്ചുവരാൻ പോകുന്നില്ലെന്ന നിരാശനിറഞ്ഞ തിരിച്ചറിവ്. മാറ്റങ്ങളുടെ സുഖവും സന്തോഷവും ആസ്വദിക്കുന്പോഴും ആകെയൊരു അന്പരപ്പ്.

3400 വർഷം സഞ്ചരിച്ച കത്ത്

തപാലിന്‍റെ ചരിത്രം ക്രിസ്തുവിനു മുൻപുള്ള കാലത്തേക്കു നീണ്ടുകിടക്കുന്നതായി ചരിത്രം പറയുന്നു. 3400 വർഷങ്ങൾക്കപ്പുറം ഈജിപ്തിലായിരുന്നു തുടക്കം. കളിമണ്ണ് കുഴച്ചു പരത്തിയുണ്ടാക്കിയ പലകകളിൽ സന്ദേശങ്ങൾ രൂപപ്പെടുത്തി ഉണക്കിയെടുത്തു സന്ദേശവാഹകർ വഴി ദൂരദേശങ്ങളിലെത്തിക്കുന്നതായിരുന്നു രീതി. പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിച്ചുള്ള സന്ദേശമെത്തിക്കലും ഒരുകാലത്തുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ പകുതിയിൽ തിരുവിതാംകൂറിൽ അഞ്ചലോട്ടക്കാരനായിരുന്നു കത്തു വിതരണം. പടയാളിയുടെ രൂപവും ഭാവവുമായിരുന്നു ഇയാൾക്ക്. കൈയിൽ രാജമുദ്രയുള്ള മണി കെട്ടിയ കുന്തം പോളുള്ള അധികാരദണ്ഡ്. അരപ്പട്ട കെട്ടിയ കാക്കിക്കുപ്പായം. തോളിൽ കത്തുകൾ നിറച്ച തുകൽസഞ്ചി. നടക്കുകയാണോ ഓടുകയാണോ എന്നു തിട്ടപ്പെടുത്താനാവാത്തതരം ഒരു പാച്ചിൽ. ഏഴും എട്ടും കിലോമീറ്ററുകൾ ഒറ്റയടിക്ക് അഞ്ചലോട്ടക്കാരൻ ഓടണം. മണികിലുക്കം കേട്ടാൽ ആളുകൾ വഴിമാറണം. നിശ്ചിതദൂരം കഴിഞ്ഞാൽ കത്തുകൾ അടുത്തയാൾക്കു കൈമാറും. ഒടുവിൽ മേൽവിലാസക്കാരനിലെത്തും.

വഴിമധ്യേ ആരെങ്കിലും ആക്രമിച്ചാൽ നേരിടാനാണു കുന്തം. രാജാക്കന്മാരുടെയും നാടുവഴികളുടെയും സന്ദേശങ്ങളും മറ്റുമായിരുന്നു അഞ്ചലോട്ടക്കാരന്‍റെ സഞ്ചിയിലധികം. കത്തുകളുടെ സഞ്ചാരം പിന്നീട് കാളവണ്ടിയിലും കുതിരവണ്ടിയിലുമായി. തീവണ്ടികളിലേക്കും മോട്ടോർ വാഹനങ്ങളിലേക്കും യാത്രമാറിയ കത്തുകൾ വിമാനത്തിൽ പറന്നു മറുനാടുകളിലുമെത്തി. സാധാരണജനങ്ങളുടെ കത്തുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം ലോകത്ത് ആദ്യമായി നടപ്പാക്കിയതു റോമിലായിരുന്നു. തപാൽപെട്ടിയുടെ തുടക്കം പതിനേഴാം നൂറ്റാണ്ടിൽ പാരീസിൽ. ഇന്ത്യയിൽ ബ്രിട്ടീഷുകാർ തപാലാപ്പീസ് ആരംഭിക്കുന്നത് 1774ൽ കോൽക്കത്തയിൽ. സ്റ്റാന്പും പിൻകോഡുമൊക്കെ പിന്നാലെ വന്നു. ലോകത്ത് ഏറ്റവുമധികം തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകൾ ഇന്നും രാജ്യത്തുണ്ട്. സ്വകാര്യ കൊറിയർ സർവീസുകൾ പുറമെ.

എം. റോയ്