അമ്മയ്ക്കൊരു സ്നേഹഗീതം
ആരെങ്കിലും കരുതുന്നുണ്ടോ, അമ്മയ്ക്കൊരു കത്തെഴുതാമെന്ന്? സ്നേഹവും ഓർമകളും കുനുകുനാ എഴുതിനിറച്ച ഒന്ന്.. അതുവായിച്ച് അമ്മ ചിരിക്കുന്നതും, ആ സന്തോഷം കണ്ണുനിറയ്ക്കുന്നതും സങ്കല്പിച്ചുനോക്കൂ.. എത്രമേൽ ഹൃദ്യമായിരിക്കും അത്!

കത്ത്, അതും ഈ സ്മാർട്ട്ഫോണ്‍കാലത്ത് എന്നാവും ചിന്തിക്കുന്നത്. ശരിയാണ്. കത്തിന്‍റെ കാലം കഴിഞ്ഞു. ഒരു വിരൽസ്പർശംകൊണ്ട് മൊബൈൽ സ്ക്രീനിൽ കണ്ട ു സംസാരിക്കാം. എന്നാൽ ചിലരെങ്കിലും കരുതുന്നുണ്ട ് കത്തെഴുതുകയും വായിക്കുകയും ചെയ്യുന്ന സുഖം മൊബൈൽഫോണ്‍വിളിക്ക് ഇല്ലെന്ന്.. ഒന്നുപോയി കെട്ടിപ്പിടിക്കുന്നതും, ഒരു പാട്ടുപാടിക്കൊടുക്കുന്നതുമാണ് കൂടുതൽ സന്തോഷകരമെന്ന്...

ഏറ്റവും നല്ല ദിവസം

അമ്മയോടൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ. എല്ലായ്പ്പോഴും ഒപ്പംനിന്ന അമ്മ ആൻഡ്രിയയ്ക്ക് ഒരു സ്നേഹഗീതം സമ്മാനിക്കാൻ അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് തീരുമാനിക്കാൻ കാരണവും മറ്റൊന്നല്ല. തന്‍റെ രണ്ട ാമത്തെ സ്റ്റുഡിയോ ആൽബമായ ഫിയർലെസിലെ ദ ബെസ്റ്റ് ഡേ എന്ന പാട്ട് ടെയ്‌ലർ അമ്മ ആൻഡ്രിയയ്ക്കു സർപ്രൈസ് ആയി സമ്മാനിച്ചതാണ്. പാട്ടുകാരിയായ മകൾ അമ്മയ്ക്കു നൽകിയ ഏറ്റവും വലിയ സമ്മാനം.

ആ പാട്ടിനെക്കുറിച്ച് ടെയ്‌ലർ സ്വിഫ്റ്റ് പറയുന്നു: അമ്മയിൽനിന്ന് ഞാൻ ഈ പാട്ടിനെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും രഹസ്യമാക്കിവച്ചു. എഴുതിയതും റെക്കോർഡ് ചെയ്തതും അമ്മ അറിഞ്ഞതേയില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴത്തെ വീഡിയോകൾ പിന്നീട് ട്രാക്കിനോടു കൂട്ടിച്ചേർത്തു. എന്നിട്ട് ഒരു ക്രിസ്മസ് നാളിൽ അമ്മയെ ഇതു കാണിച്ചു പറഞ്ഞു- മെറി ക്രിസ്മസ്! കുഞ്ഞിന്‍റെ ശബ്ദത്തിലുള്ള ആദ്യഭാഗം പാടിയത് ഞാൻതന്നെയാണോ എന്ന് അമ്മ സംശയിച്ചു. കേട്ടുതീർന്നതും അമ്മ സന്തോഷംകൊണ്ട ് പൊട്ടിക്കരഞ്ഞു.

ഒരു അഞ്ചുവയസുകാരിയുടെ ഓർമകളിലൂടെയാണ് പാട്ടിന്‍റെ ആദ്യഭാഗം വരുന്നത്. പഴയകാലത്തെക്കുറിച്ച് ചിന്തിച്ച് വരികൾ എഴുതുകയെന്നത് തമാശയായിരുന്നു. അന്നു ഞാൻ പറഞ്ഞിരുന്നപോലെയാണ് വരികൾ എഴുതിയത്. ഓർമയിലുള്ള തണുപ്പും വലിയ കോട്ടുമെല്ലാം വരികളിൽ എത്തി. പാട്ടുണ്ട ാക്കിയതും അമ്മയെ കേൾപ്പിച്ചതുമെല്ലാം അതിമനോഹരമായ നിമിഷങ്ങളാണ്.

സുന്ദരം, ജനപ്രിയം

പത്തുവർഷമാകുന്നു ടെയ്‌ലറിന്‍റെ ഫിയർലെസ് ആൽബം പുറത്തിറങ്ങിയിട്ട്. അതിൽനിന്നുള്ള അഞ്ചു സിംഗിളുകളും സൂപ്പർഹിറ്റായി. ലവ് സ്റ്റോറി എന്ന ആദ്യ സിംഗിൾ 85 ലക്ഷത്തോളം കോപ്പികളാണ് വിറ്റുപോയത്. ബെസ്റ്റ് സെല്ലിംഗ് കണ്‍ട്രി സോംഗ് ആയി അതിനെ ലോകം വാഴ്ത്തി.
ഫിയർലെസ് ടൂർ ടെയ്‌ലറിന് ഒട്ടേറെ ആരാധകരെ നൽകി. നാലു രാജ്യങ്ങളിലായി നൂറിലേറെ വേദികളിൽ ഫിയർലെസ് അരങ്ങേറി. ലോകം ഹൃദയങ്ങളിലേറ്റുവാങ്ങിയെങ്കിലും ഷോകളിൽനിന്ന് ദ ബെസ്റ്റ് ഡേ എന്ന പാട്ട് ടെയ്ലറിന് ഒഴിവാക്കേണ്ട ിവന്നു, ഒഴിവാക്കാനാവാത്ത കാരണത്താൽ.

അതു മറ്റൊന്നുമായിരുന്നില്ല- ഓരോ തവണ ഈ പാട്ടുതീരുന്പോഴും സ്റ്റേജിന്‍റെ പിന്നിലിരുന്ന് അമ്മ പൊട്ടിക്കരയുന്നത് ടെയ്‌ലറിനു കാണേണ്ട ിവന്നു! ആ കണ്ണുനീർ ഒഴിവാക്കാൻ ടെയ്‌ലറിനു മറ്റു വഴിയൊന്നുമുണ്ട ായിരുന്നില്ല.

ആൻഡ്രിയയ്ക്ക് പിൽക്കാലത്ത് അർബുദം സ്ഥിരീകരിച്ചതോടെ മകൾ മുന്പെഴുതിവച്ച വരികൾ കൂടുതൽകുടുതൽ അമൂല്യമായതായി സംഗീതലോകം വിലയിരുത്തിയിരുന്നു. സ്നേഹം എന്ന വികാരത്തോടു ചേർത്തുവയ്ക്കാൻ മറ്റെന്തുണ്ട്- പാട്ടല്ലാതെ!

ഹരിപ്രസാദ്‌