കുറഞ്ഞ അധ്വാനം, കൂടുതൽ വിശ്രമം
ആവലാതികളുടെ നിര നീളുകയാണ്. ആവലാതിക്കാരി ജയ്നമ്മയാണ്. ജയ്നമ്മ പുറപ്പള്ളി സാബുവിന്‍റെ ഭാര്യയാണ്. സാബു കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ്. സാബുവിനും ജയ്നമ്മയ്ക്കും മക്കൾ മൂന്നാണ്. മൂന്നുപേരും പട്ടണത്തിൽതന്നെയുള്ള പ്രൈവറ്റ്സ്കൂളിലെ വിദ്യാർഥികളാണ്. കുട്ടികളുടെ പഠനത്തിനും വീട്ടുകാര്യങ്ങൾ നടത്തുന്നതിനുമായി സാബുവിനും കുടുംബത്തിനും ആശ്രയം അയാളുടെ ഏക വരുമാനമാണ്. സാബു ഒരു പാഴ്ച്ചെലവുകാരനല്ല. പണം നോക്കിയുംകണ്ടുംമാത്രം ചിലവാക്കുന്ന ആളാണ്. പണ്ട് പുകവലിക്കുമായിരുന്നു. ഒരു ധ്യാനത്തിൽ സംബന്ധിച്ചതോടെ അതും നിറുത്തി. മദ്യപിക്കുന്ന സ്വഭാവം പണ്ടേ അയാൾക്കില്ല. ആവലാതിക്കാരിയായ ജയ്നമ്മയാണ് ഇവിടെ പ്രശ്നക്കാരി.

കൊല്ലത്തുനിന്ന് കെട്ടിക്കേറി കോട്ടയത്തെത്തിയ കാലംതൊട്ട് തുടങ്ങിയതാണ് ജയ്നമ്മയുടെ പരാതി. പരാതി ഏറെയും പണം വേണ്ടപോലെ ഉണ്ടാക്കാൻ അറിയാത്ത സാബുവിനെപ്പറ്റിയാണ്. ചുമടെടുത്തുകിട്ടുന്ന വരുമാനംകൊണ്ടൊന്നും കുടുംബം കഴിഞ്ഞുപോകില്ലെന്നും പണം ഉണ്ടാക്കുന്ന കാര്യത്തിൽ തന്‍റെ ഭർത്താവ് മറ്റാണുങ്ങളെ കണ്ടുപഠിക്കണമെന്നുമാണ് ജയ്നമ്മ പറയുന്നത്. കക്കാനും പിടിച്ചുപറിക്കാനുമൊന്നും തന്നെ കിട്ടില്ലെന്നും, ഉള്ളതുകൊണ്ട് ഞെരുങ്ങിക്കഴിയാൻ പഠിച്ചാൽ തന്‍റെ ഭാര്യയുടെ പരാതിക്ക് അറുതി ഉണ്ടാവുമെന്നുമാണ് സാബു പറയുന്നത്. ജയ്നമ്മ ഒരു അമിതചെലവുകാരിയാണ്. പാഴ്ചെലവുകാരി എന്ന് ജയ്നമ്മയെപ്പറ്റി പറഞ്ഞാലും അത് തെറ്റാവില്ല. കുട്ടികളെ സ്കൂളിലേക്ക് വിട്ടാൽപിന്നെ ജയ്നമ്മ ടി വി യുടെ മുന്പിലാണ്. “കുറഞ്ഞ അദ്ധ്വാനം കൂടുതൽ വിശ്രമം” എന്നതാണ് ജയ്നമ്മയുടെ മുദ്രാവാക്യം. തടിച്ച ശരീരവും കടുത്ത മനസുമാണ് ജയ്നമ്മയുടേത്.

കൂട്ടിന് കൊളസ്ട്രോളും പിന്നെ ഇത്തിരി ഷുഗറുമുണ്ട്. തന്‍റെ ഭാര്യയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും മറ്റുമായി ഓരോ മാസവും സ്ഥിരവരുമാനത്തിന് പുറമേ പണം കണ്ടെത്തുക എന്നത് സാബുവിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമയ ഒരു കാര്യമാണ്. നാവിന് നിയന്ത്രണമില്ലാത്ത ജയ്നമ്മയെ തല്ലാൻ രണ്ടുതവണ സാബുവിന്‍റെ കരമുയർന്നതാണ്. അങ്ങനെ താൻ ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി നന്നായി അറിയാമായിരുന്ന സമാധാനപ്രിയനായ അയാൾ ആ രണ്ടവസരങ്ങളിലും സ്വയം നിയന്ത്രിക്കുകയായിരുന്നു.

ഇന്നലെ സാബുവും ജയ്നമ്മയും തമ്മിൽ വീണ്ടും ഉരസി. കാരണം ജയ്നമ്മയുടെ പിടിവാശിതന്നെ. ഇന്നലെ റിലീസ് ചെയ്ത ദിലീപ് നായകനായുള്ള സിനിമ കാണാൻ ജയ്നമ്മക്ക് ആദ്യ ദിവസംതന്നെ പോകണം. കൊച്ചുകുട്ടികളെപ്പോലെ ആ ഒരു കാര്യത്തിൽ നിർബന്ധം പിടിച്ച തന്‍റെ ഭാര്യയോട് സാബുവിന് പരുഷമായി സംസാരിക്കേണ്ടിവന്നു. ജയ്നമ്മയും വിട്ടുകൊടുത്തില്ല. ഭർത്താവാണെന്ന ആദരവൊന്നും കാട്ടാതെ അവൾ പ്രതികരിച്ചു. രംഗം വഷളാക്കേണ്ട എന്ന് കരുതി സാബു കോപത്തോടെ വീടുവിട്ടിറങ്ങിപ്പോയി. നേരം ഏറെ ഇരുട്ടിയാണ് അന്ന് അയാൾ വീട്ടിൽ തിരിച്ചെത്തിയത്.

ഇങ്ങനെയുമുണ്ടോ ഭാര്യമാരെന്ന് നിങ്ങളുടെ മനസിൽ ഇപ്പോൾ ചോദ്യമുയരുന്നുണ്ടാവാം. ഈയൊരു പ്രശ്നം എന്‍റെ മുന്പിൽ എത്തുംവരെ ഇത്തരത്തിലുള്ള ഭാര്യമാർ ഉണ്ടാവില്ല എന്നുതന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. വിവാഹം കൂട്ടുത്തരവാദിത്വത്തിന്‍റെ വേദിയാണ്. കുറവു കണ്ടെത്തലിന്‍റെയും കുറ്റം പറച്ചിലിന്‍റെയും വേദിയായി ഒരിക്കലും അതിനെ കാണാൻ പാടില്ല.

സ്നേഹപൂർവം ഒരുമിച്ച് അധ്വാനിക്കാനുള്ള ദൃഢപ്രതിജ്ഞയോടെവേണം ഇരുവരും ഒരുമനസ്ോടെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാൻ. ഒപ്പം സ്വാർഥമോഹങ്ങൾ ബലികഴിക്കപ്പെടേണ്ട ഇടമാണ് കുടുംബമെന്നും അവരോർമിക്കണം. ചെലവേറുന്നതിനനുസരിച്ച് വഴിവിട്ട് വരുമാനം കൂട്ടാനുള്ള തീരുമാനം കുടുംബത്തെ നാശത്തിലേക്ക് നയിക്കുമെന്നത് തലമുറകൾ കൈമാറിത്തരുന്ന പാഠമാണ്. കൂട്ടായ അധ്വാനവും മിതവ്യയശീലവുമാണ് ഇത്തരം കാര്യങ്ങളിൽ ഏക പരിഹാരം.

സിറിയക് കോട്ടയിൽ