മറ്റുള്ളവർക്കു മാലാഖമാരാകുക
ജപ്പാനിൽ ജനിച്ചു ജപ്പാനിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി അന്താരാഷ്‌ട്ര പ്രസിദ്ധയായിത്തീർന്ന ആർട്ടിസ്റ്റും ഗായികയും സംഗീതജ്ഞയും സിനിമാ നിർമാതാവുമാണു യോക്കോ ഓനോ. ബീറ്റിൽസ് എന്ന ബ്രിട്ടീഷ് റോക്ക് സംഗീത ബാൻഡിന്‍റെ ലീഡറായിരുന്ന ജോൺ ലെനനെ (1940-1980) വിവാഹം കഴിച്ചതോടു കൂടിയാണു യോക്കോ ആദ്യം പ്രസിദ്ധിയിലേക്കുയർന്നത് എന്നതു ശരിതന്നെ. എന്നാൽ നാല്പതാം വയസിൽ ലെനൻ വധിക്കപ്പെട്ടതിനുശേഷവും ചിത്രരചനയിലും സംഗീതത്തിലും സിനിമാ നിർമാണത്തിലുമൊക്കെ യോക്കോ മികച്ചുനിന്നത് അവളുടെ വ്യക്തിപരമായ കഴിവാണു വ്യക്തമാക്കുന്നത്.

അമേരിക്കയിലെ മെയിൻ എന്ന കിഴക്കൻ സംസ്ഥാനത്തുള്ള മെയിൻ കോളജ് ഓഫ് ആർട്ടിൽ 2003-ലെ ബിരുദ ദാന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു യോക്കോ. അന്നു യോക്കോ നടത്തിയ പ്രസംഗത്തിൽ തന്‍റെ ജീവിതത്തിൽനിന്നു വിവിധ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അതിലൊന്നു യോക്കോ ഒരു സിനിമ നിർമിച്ച കഥയായിരുന്നു.

1966-ൽ യോക്കോ തന്‍റെ വിവിധ ആർട്ടുവർക്കുകളുമായി ന്യൂയോർക്കിൽനിന്നു ലണ്ടനിലെത്തി. അത്തവണ യോക്കോ തന്‍റെ ചിത്രങ്ങൾ പ്രദർശനത്തിനുവച്ചതു ഇൻഡിക്ക ഗാലറിയിലായിരുന്നു. അവിടെ വച്ചു യോക്കോ ഒരാളെ പരിചയപ്പെട്ടു. യോക്കോയുടെ ആർട്ടുവർക്കുകളുടെ ഒരു ആരാധകനായിരുന്നു അയാൾ.

ആ ആരാധകൻ ഒരു ദിവസം യോക്കോയെ ലഞ്ചിനു ക്ഷണിച്ചു. ലഞ്ചിന്‍റെ അവസരത്തിൽ വിവിധ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അതിനിടയിൽ യോക്കോ നിർമിച്ച ഹ്രസ്വ സമയ സിനിമകളിലൊരെണ്ണവും പരാമർശിക്കപ്പെട്ടു. അപ്പോൾ ആരാധകൻ യോക്കോയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ സിനിമാ നിർമാണത്തിനു സാന്പത്തിക സഹായം വാഗ്ദാനം ചെയ്തു.

യോക്കോ ആ വാഗ്ദാനം സന്തോഷപൂർവം സ്വീകരിച്ചു. അങ്ങനെയാണു യോക്കോ താൻ മുൻപു നിർമിച്ച ഹ്രസ്വചിത്രങ്ങളിലൊന്നു വിപുലീകരിച്ചു നിർമിക്കുവാൻ തീരുമാനിച്ചത്. ലണ്ടനിൽനിന്ന് അമേരിക്കയിൽ മടങ്ങിയെത്തിയ യോക്കോ വേഗം തന്‍റെ പുതിയ സിനിമയുടെ നിർമാണത്തിൽ മുഴുകി.

പുതിയ സിനിമയുടെ നിർമാണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ യോക്കോയ്ക്ക് നല്ല പ്രതികരണമാണു ലഭിച്ചത്. തന്മൂലം, സിനിമാ നിർമാണത്തിൽ വിവിധ ആളുകൾ വിവിധ രീതിയിൽ സഹായിച്ചു. യോക്കോയുടെ സാന്പത്തിക സ്ഥിതി മെച്ചമല്ലെന്ന് അറിയാമായിരുന്ന ഒരു എഡിറ്റിംഗ് സ്റ്റുഡിയോയുടെ ഉടമകൾ അവിടത്തെ എഡിറ്റിംഗ് സംവിധാനങ്ങൾ ചാർജ് കൂടാതെ ഉപയോഗിക്കുവാൻ യോക്കോയെ അനുവദിച്ചു.

സിനിമാ നിർമാണത്തിനു യോക്കോയ്ക്ക് മറ്റു പലരിൽനിന്നും സാന്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ലണ്ടനിലെ ആരാധകൻ തന്‍റെ വാഗ്ദാനത്തിൽനിന്നു പിന്മാറി. അതു അല്പം ബുദ്ധിമുട്ട് യോക്കോയ്ക്ക് സൃഷ്ടിച്ചെങ്കിലും ആ ആരാധകനെ ഒരു മാലാഖയായിട്ടാണു യോക്കോ തന്‍റെ ബിരുദദാന പ്രസംഗത്തിൽ അവതരിപ്പിച്ചത്.

എന്തുകൊണ്ടാണു ലണ്ടനിലെ തന്‍റെ ആരാധകനെ അയാൾ വാഗ്ദാനത്തിൽനിന്നു പിന്മാറിയതിനു ശേഷവും ഒരു മാലാഖയായി യോക്കോ കണ്ടത്? യോക്കോ വ്യക്തമാക്കിയതനുസരിച്ച് അയാൾ സാന്പത്തിക സഹായം വാഗ്ദാനം ചെയ്തില്ലായിരുന്നുവെങ്കിൽ താൻ അങ്ങനെയൊരു സിനിമ നിർമിക്കുന്നതിന് ആലോചിക്കുക പോലും ചെയ്യുകയില്ലായിരുന്നുവത്രെ. യോക്കോയെ സംബന്ധിച്ചിടത്തോളം അയാളുടെ സഹായവാഗ്ദാനമായിരുന്നത്രെ പുതിയ സിനിമയുടെ നിർമാണത്തിനു പ്രചോദനമായിത്തീർന്നത്. അങ്ങനെ അയാൾ യോക്കോയ്ക്ക് ഒരു മാലാഖയായി മാറി.

തന്‍റെ ജീവിതത്തിൽ എണ്ണമറ്റ മാലാഖമാർ തന്നെ സഹായിച്ചതുകൊണ്ടാണു തനിക്കു പല കാര്യങ്ങളും ചെയ്യുവാൻ സാധിച്ചത് എന്നു യോക്കോ തന്‍റെ പ്രസംഗത്തിൽ അനുസ്മരിച്ചു. തന്‍റെ ജീവിതത്തിൽ തനിക്കു ലഭിച്ചതു പോലെ എല്ലാവർക്കും മാലാഖമാരുടെ സഹായം ലഭിക്കട്ടെ എന്നും യോക്കോ ആശംസിച്ചു. അതുപോലെ, എല്ലാവരും മറ്റുള്ളവർക്കു നല്ല മാലാഖമാരാകട്ടെ എന്നു മദർ തെരേസയെ അനുസ്മരിച്ചുകൊണ്ട് യോക്കോ ഓർമിപ്പിക്കുകയും ചെയ്തു.

ഒട്ടേറെപ്പേർ നല്ല മാലാഖമാരെപ്പോലെ യോക്കോയെ വിവിധ രീതികളിൽ സഹായിക്കുകയുണ്ടായി. യോക്കോയ്ക്കുണ്ടായ ഈ അനുഭവം നമ്മുടെ ജീവിതത്തിലും നാം അനുദിനം കാണുന്നതല്ലേ? മറ്റുള്ളവർ നല്ല മാലാഖാമാരെപ്പോലെ നമുക്ക് ഓരോരോ രീതിയിൽ താങ്ങും തണലുമായി നിൽക്കുന്നതുകൊണ്ടല്ലേ നമ്മുടെ ജീവിതം വലിയ ബുദ്ധിമുട്ട് കൂടാതെ മുന്നോട്ടു പോകുന്നത്? അവരുടെയൊക്കെ അവസരോചിതമായ സഹായമില്ലായിരുന്നുവെങ്കിൽ നമ്മുടെയൊക്കെ സ്ഥിതി എന്താകുമായിരുന്നു?

മറ്റുള്ളവർ നല്ല മാലാഖമാരായി നമ്മുടെ സഹായത്തിനെത്തുന്നുണ്ടെങ്കിൽ നാമും അവരെപ്പോലെ മാലാഖമാർ ആകേണ്ടവരല്ലേ? അവരെപ്പോലെ സഹായിക്കേണ്ടവരല്ലേ? നമുക്ക് അനുഭവമുള്ളതുപോലെ, മറ്റു പലരും പലപ്പോഴും അവരുടെ ബുദ്ധിമുട്ടുകളിൽനിന്നു കരകയറുന്നതു നമ്മുടെയും സഹായം കൊണ്ടല്ലയോ? മദർ തെരേസ ചെയ്ത രീതിയിൽ നമുക്കെല്ലാവർക്കും മറ്റുള്ളവരുടെ മാലാഖമാരാകുവാൻ സാധിച്ചുവെന്നുവരില്ല. എങ്കിലും നാം മനസുവച്ചാൽ നമുക്കും മറ്റുള്ളവരുടെ നല്ല മാലാഖമാരാകാൻ സാധിക്കും എന്നതിൽ സംശയം വേണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ