ഒരു യാത്രക്കിടയിൽ
ഉഡുപ്പിയിലേക്കുള്ള യാത്രയിൽ എന്നോടൊപ്പം കാറിൽ ആ ഡോക്ടറുമുണ്ടായിരുന്നു, ഡോ. ആനന്ദ്. വിവാഹിതൻ, ഒരു കുട്ടിയുണ്ട്, “കുട്ടിക്കെത്ര വയസ്സായി?’’; “രണ്ട്’’ കഷണ്ടിത്തലയുള്ള ഡോക്ടറോട് ഞാൻ ചോദിച്ചു: “എന്താ ലെയിറ്റ് മാര്യേജ് ആയിരുന്നോ?’’ “നോ ഫാദർ എനിക്കത്ര പ്രായമൊന്നുമായിട്ടില്ല,’’ ഡോക്ടറുടെ നർമം കലർന്ന മറുപടികേട്ട് ഞാൻ ചിരിച്ചു. മുപ്പതു വയസ്സുകാരനായ ഡോക്ടർ ആനന്ദ് ഒരു യാഥാസ്ഥിതിക ഹൈന്ദവകുടുംബത്തിലെ നാലുമക്കളിൽ ഇളയവനാണ്. അച്ഛനും അമ്മയും ഡോക്ടർമാർ. ഗവണ്‍മെന്‍റ് ആശുപത്രിയിൽ സേവനം ചെയ്യുന്നു. ഡോ. ആനന്ദും ഒരു സർക്കാർ ഹോസ്പിറ്റലിലാണ് ജോലി നോക്കുന്നത്. “പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി നോക്കുന്നതല്ലേ കൂടുതൽ നല്ലത്?’’, എന്‍റെ ചോദ്യത്തിന് ഡോക്ടറുടെവക ഉത്തരം പെട്ടെന്ന് വന്നു: “ഡോക്ടർക്ക് നല്ലത് അതാണ്, പക്ഷേ സാധാരണ മനുഷ്യർക്ക് സേവനം ചെയ്യാൻ പറ്റിയത് സർക്കാർ ആശുപത്രിതന്നെയാണ്.’’ ഡോക്ടറുടെ ഉൾകാഴ്ചയോടുകൂടിയുള്ള മറുപടി കേട്ട് ഞാൻ അത്ഭുതപ്പെട്ടു. പോകുംവഴി അടുത്തയിടെ ഒരു ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ കെട്ടിടസമുച്ചയത്തിനുമുന്പിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ലോഗോ’ ഡോക്ടർ എന്‍റെ ശ്രദ്ധയിൽപ്പെടുത്തി “ലേണ്‍ മോർ ഏണ്‍ മോർ.’’ പിറ്റേന്ന് നഴ്സിംഗ് കോളജിൽ എന്‍റെ മുന്നിലിരിക്കുന്ന നഴ്സിംഗ് വിദ്യാർഥികളോട് പ്രസ്തുത ലോഗോയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞു. അവർ പ്രതികരിച്ചത് “സൂപ്പർ ലോഗോ’’ എന്നാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് അതിന്‍റെ ഫലദയാകരും സ്വീകർത്താക്കളും ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങിയാൽ ഭാവിയിൽ നമ്മുടെ വിദ്യാഭ്യാസമേഖലകളുടെ അവസ്ഥ എന്തുതന്നെ ആകുകയില്ല എന്നു ഞാൻ ചിന്തിച്ചു. ഞങ്ങൾ ഉച്ചഭക്ഷണത്തിനായി ഹോട്ടലിൽ കയറി. വെജിറ്റേറിയൻ ഭക്ഷണം മാത്രം കിട്ടുന്ന ഹോട്ടലിൽ സാധാരണ കയറാറുള്ള ഡോക്ടർ എന്നെ ഉദ്ദേശിച്ച് രണ്ടുതരം ഭക്ഷണവും കിട്ടുന്ന ഹോട്ടലിലാണ് അന്നെന്നോടൊപ്പം കയറിയത്. എനിക്ക് മനസിലായി, എന്നെ കരുതിയാണ് ഡോക്ടർ അപ്രകാരം ചെയ്തതെന്ന്. ഞാൻ പറഞ്ഞു: “ഡോക്ടർ കഴിക്കുന്ന ഭക്ഷണംതന്നെ എനിക്കും മതി.’’ എന്‍റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ഞങ്ങൾക്ക് രണ്ടുപേർക്കും വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തു. ഡോക്ടറുടെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്.

ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അവർക്കിരുവർക്കും മനുഷ്യജീവനെക്കുറിച്ച് പറയാനുള്ളത് ഒരേ അഭിപ്രായംതന്നെ: “മഹനീയമായ മനുഷ്യജീവൻ ദൈവത്തിന്‍റെ ദാനമാണ്.’’ ഡോക്ടർ തുടർന്നു പറഞ്ഞു: “ജീവൻ ദൈവത്തിന്‍റെ ദാനമാണ്. അത് മനുഷ്യന്‍റെ അവകാശമൊന്നുമല്ല.’’ മനുഷ്യജീവനെതിരായി ഇന്ന് മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ചെയ്തികളെക്കുറിച്ച് വേദനയോടെയും പരിഭവത്തോടുകൂടിയും സംസാരിക്കുന്ന യുവഡോക്ടറെക്കുറിച്ച് എനിക്ക് വലിയ അഭിമാനം തോന്നി. ഡോക്ടറും ഭാര്യയും ഗർഭഛിദ്രത്തിനെതിരേ ആശുപത്രി അധികൃതരുമായി സന്ധിയില്ലാസമരത്തിലാണെന്നും എന്നോടു പറഞ്ഞു, “ഫാദർ, ഗർഭഛിദ്രം കൊലപാതകത്തെക്കാൾ ക്രൂരമല്ലേ. ജീവൻ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഞങ്ങൾ ഡോക്ടർമാർതന്നെ ആ ജീവന്‍റെ ശത്രുക്കളായി നിലകൊണ്ടാലോ?’’ യുവഡോക്ടർമാരെക്കുറിച്ചു എനിക്കുണ്ടായ മതിപ്പ് ഡോ. ആനന്ദിന്‍റെ ഈ വാക്കുകൾ കേട്ടപ്പോൾ വർദ്ധിച്ചു. ഉഡുപ്പിയിൽനിന്ന് തിരിച്ച് മംഗലാപുരത്തേക്കു പോരുന്പോഴും ഡോക്ടർ എനിക്കൊപ്പം ഉണ്ടായിരുന്നു. “കാറിലുംമറ്റും യാത്ര എനിക്ക് സാധാരണ പതിവില്ല. മിക്കവാറും യാത്ര ബസിൽതന്നെയാ. സാധാരണ മനുഷ്യരുമായി ഇടപഴകാൻ ഇതിനെക്കാൾ നല്ലൊരു മാർഗമില്ല.” ഡോക്ടർ പറഞ്ഞുനിർത്തി. ഡോ. ആനന്ദിനോടൊപ്പം ഞാൻ നടത്തിയ ആ യാത്ര എനിക്ക് സമ്മാനിച്ചത് വളരെ നല്ല ഒരു പുസ്തകം വായിച്ചുതീർന്ന അനുഭവമായിരുന്നു.

ഡോക്ടർ ആനന്ദ് നൽകുന്ന പാഠങ്ങൾ നിരവധിയാണ്. വിദ്യാഭ്യാസപരമായും ഒൗദ്യോഗികമായും എത്രമാത്രം ഉയരുന്നുവോ അത്രമാത്രം ജീവിതലാളിത്യം സ്വന്തമാക്കാൻ ഓരോ മനുഷ്യനും കഴിയണം. മനുഷ്യൻ മനുഷ്യനിൽനിന്ന് അകലാൻ വഴിതേടുന്ന ഇക്കാലത്ത് മനുഷ്യനോടടുക്കുവാൻവേണ്ടി സാധാരണ യാത്രാരീതികൾ സ്വീകരിക്കുന്ന ഡോക്ടർ സർവർക്കും അനുകരണീയമായ മാതൃകതന്നെ. മനുഷ്യജീവന് വിലകല്പിക്കുന്ന ഡോക്ടർ സ്രഷ്ടാവിന്‍റെ മനസറിഞ്ഞ് ജീവിക്കുന്നവനാണെന്ന കാര്യത്തിൽ സംശയമില്ല. ഡോക്ടറെന്ന നിലയിൽ തനിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് തികച്ചും അവബോധമുള്ളവനാണ് ഇദ്ദേഹം. സഹജീവികളായ മറ്റു മനുഷ്യരെക്കൂടി പരിഗണിച്ചുവേണം ഓരോ മനുഷ്യന്‍റെയും ജീവിതയാത്ര എന്ന യാഥാർത്ഥ്യം ഈ യുവഡോക്ടർ തന്‍റെ ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു.

സിറിയക് കോട്ടയിൽ