ഡബ്ബാവാല ഇനി ബൈക്കിലെത്തും, പാത്രവും കൊറിയറുമായി
മുംബൈയിലെ ഡബ്ബാവാലകൾ ഒന്നേകാൽ നൂറ്റാണ്ടായിരിക്കുന്നു ഭക്ഷണപാത്രങ്ങളുമായി ഓട്ടം തുടങ്ങിയിട്ട്. വെള്ളഷർട്ട്, അയഞ്ഞ പാന്‍റ്സ്, വെള്ളത്തൊപ്പി, കഴുത്തിൽ തിരിച്ചറിയിൽ കാർഡ്. മുംബൈ മഹാഗനരത്തിലുടനീളം രാവിലെ ഡബ്ബാ നിറച്ച സൈക്കിളുകളും ഉന്തുവണ്ടികളുമായി പായുന്ന ഡബ്ബാവാലകൾ എക്കാലവും ഒരു കൗതുക കാഴ്ചയാണ്. മഴയിലും വെയിലിലും മഞ്ഞിലും ഡബ്ബാവാലകൾ സെക്കൻഡുകളുടെ വീഴ്ചയില്ലാതെ ജോലി തുടരും.

ഭക്ഷണപാത്രങ്ങൾ കൂടുതൽ ദൂരത്തിലും കൂടുതൽ വേഗത്തിലും എത്തി സൈക്കിളുകൾക്കു പകരം ബൈക്കുകളിലേക്ക് ഡബ്ബാവാലകൾ മാറുന്നു എന്നതാണ് പുതിയ സംഭവം. ഭക്ഷണപാത്രം അഥവാ ഡബ്ബകളുമായുള്ള ഓട്ടത്തിനിടെ കൊറിയർ സർവീസിനും ഡബ്ബാവാലകൾ ഉടൻ തുടക്കം കുറിക്കുകയാണ്. സൈക്കിളിൽ 60 ഡബ്ബകളെ കയറ്റിക്കൊണ്ടുപോകാനാകൂ. ബൈക്കിലാകുന്പോൾ 150 പാത്രങ്ങൾ വരെ കൊണ്ടുപോകാം. അധ്വാനവും കുറയും. തിരക്കേറിയ നഗരത്തിൽ സമയലാഭവും. ബൈക്ക് വന്നാലും നഗരപ്രാന്തങ്ങളിൽ സൈക്കിൾ സർവീസ് തുടരാനാണ് തീരുമാനം.

വീട്ടിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം വീടുകളിൽനിന്നു ശേഖരിച്ച് ജോലിക്കാർക്കും ബിസിനസുകാർക്കും വിദ്യാർഥികൾക്കും അവരുടെ സ്ഥാപനങ്ങളിൽ ചൂടോടെ മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഡബ്ബാവാലകളുടേത്. കേൾക്കുന്പോൾ നിസാരമായി തോന്നും. രണ്ടു ലക്ഷത്തിലേറെ ഭക്ഷണപാത്രങ്ങൾ കൃത്യമായി അതിന്‍റെ അവകാശിയുടെ അടുത്തെത്തിക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഒരു ഡബ്ബ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പല ട്രെയിനുകളും ഉന്തുവണ്ടികളും സൈക്കിളുകളുമൊക്കെ കൈമാറിയാണ് ഉടമയുടെ കൈകളിലെത്തുക.

ഡബ്ബാവാലകളുടെ കിറുകൃത്യതയുള്ള ജോലിയും മാനേജ്മെന്‍റ് ശൈലിയും ആഗോളതലത്തിൽ ബിസിനസ് സ്കൂളുകളുടെയും മാധ്യമപ്രവർത്തകരുടെയും പഠന വിഷയമാണ്. ചാൾസ് രാജകുമാരൻ ഉൾപ്പെടെ ലോകനേതാക്കൾ ഡബ്ബകളുമായുള്ള ഇവരുടെ ഓട്ടം കാണാനും ഇവരോടു സംസാരിക്കാനും എത്തിയ കാലമുണ്ട്.

പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലം. അക്കാലത്തെ ബോംബെയിൽ ജോലിക്കാരും ബിസിനസുകാരും പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ദീർഘദൂരം യാത്രചെയ്താണ് ഓഫീസുകളിലും ഫാക്ടറികളിലുമൊക്കെ എത്തിയിരുന്നത്. ഹോട്ടലുകൾ അക്കാലത്ത് തുലോം കുറവ്. താങ്ങാനാവാത്ത നിരക്കും. ഇതിലൊരു വലിയ സാധ്യത തിരിച്ചറിഞ്ഞ മഹാദു ഹവാജി ബാച്ചെ രണ്ടാം ക്ലാസുകാരൻ നഗരവാസി 1890ൽ തുടക്കം കുറിച്ചതാണ് ഡബ്ബവാല സർവീസ്. 35 ഡബ്ബാവാലകളുമായാണ് ബാച്ചെ സർവീസിന് തുടക്കമിട്ടത്. ഇന്ന് സ്ത്രീകൾ ഉൾപ്പെടെ അയ്യായിരത്തിലേറെപ്പേർ വരുന്ന ശൃംഖലയാണ് മുംബൈ ഡബ്ബാവാലകളുടേത്.

മുംബൈയുടെ 60 കിലോമീറ്റർ ചുറ്റളവിൽ പിഴവുകളില്ലാത്ത ഇവരുടെ സേവനം ഇന്നു ലഭ്യമാണ്. 1956 മുതൽ ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിലെ ഭാരവാഹികളെല്ലാം ഡബ്ബാവാലകൾ. എല്ലാവരും ചെയ്യുന്നത് ഒരേ ജോലി. എല്ലാവർക്കും ഒരേ ദൗത്യം.

രാവിലെ പത്തിനു മുൻപ് വീടുകളിലോ ഫ്ളാറ്റുകളിലോ ഇതര വാസസ്ഥലങ്ങളിലോ ഉച്ചഭക്ഷണം തയ്യാറാക്കി ഡബ്ബയിലാക്കിവച്ചിരിക്കും. ഒരു ഡബ്ബാവാല അയാൾക്കു നിശ്ചയിച്ചു നൽകിയിരിക്കുന്ന പ്രദേശത്തെ ഭക്ഷണപാത്രങ്ങൾ ശേഖരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ കയറ്റി സമീപത്തെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. സംഘത്തിലെ മറ്റുള്ളവരും അവിടെ പാത്രങ്ങളുമായി എത്തിയിരിക്കും. തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നതുപോലെ ഇവർ വിവിധ റൂട്ടുകളിലേക്കുള്ള പാത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തരംതിരിക്കും. പാത്രങ്ങൾ ഒരെണ്ണം പോലും മാറിപ്പോകാതെ എങ്ങനെ തരം തിരിച്ച് അതിന്‍റെ ഉടമയുടെ ഇരുപ്പിടത്തിനരികിൽ എത്തിച്ചുകൊടുക്കുമെന്നതാണ് അതിശയിപ്പിക്കുക.

ഓരോ ചോറ്റുപാത്രത്തിനും ഓരോ കളർ കോഡുണ്ടാകും. വീടിരിക്കുന്ന സ്ഥലം, വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ഓഫീസ് കെട്ടിടത്തിന്‍റെ പേര്, ഫ്ളോർ നന്പർ എന്നിവയൊക്കെ കളർ കോഡിൽനിന്ന് ഇവർക്ക് തിരിച്ചറിയാനാകും. ഒരു പ്രദേശത്തേക്കുള്ള പാത്രങ്ങൾ തടികൊണ്ടുള്ള നീളൻ ഫ്രെയിമിൽ അടുക്കിവെച്ചു ട്രെയിനിൽ ഇവർക്കായി അനുവദിച്ചിരിക്കുന്ന കംപാർട്ടുമെന്‍റിലേക്കു കയറ്റും.

പ്രധാന സ്റ്റേഷനിലെത്തുന്പോൾ ഈ ഡബ്ബകൾ ഇറക്കി ഒന്നുകൂടെ തരംതിരിച്ച് വീണ്ടും റൂട്ടു തിരിച്ചുവിടും. അവിടെയെത്തിച്ച് അവ വീണ്ടും തരംതിരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ 12.30നു മുൻപ് ആളുടെ പക്കലെത്തിക്കും. ഈ തരംതിരിക്കലുകളും ഓട്ടവും പരമാവധി നാലു മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. താരതമ്യേന ചെറിയ ഫീസ് മാത്രമാണ് ഇക്കാലത്തും ഡബ്ബാവാലകൾ സേവനത്തിന് ഈടാക്കുന്നത്. ഡബ്ബകളുടെ വിതരണം പൂർത്തിയാക്കിയശേഷം ഇവർ കൊണ്ടുവരുന്ന സ്വന്തം ഉച്ചഭക്ഷണം കഴിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപ് ഒഴിഞ്ഞ ചോറ്റുപാത്രങ്ങൾ അതാത് ഇടങ്ങളിൽപോയി ശേഖരിച്ച് പാത്രത്തിന്‍റെ ഉടമയുടെ വീടുകളിലോ ഫ്ളാറ്റുകളിലോ തിരിച്ചെത്തിക്കും.

ഇന്നേ വരെയുള്ള വിതരണ ശൃംഖലയിൽ ഉണ്ടായ പിഴവിന്‍റെ അനുപാതം ഏവരെയും അതിശയിപ്പിക്കും. 99.99 ശതമാനമാണ് വിതരണത്തിൽ കൃത്യതയുടെ ഗ്രാഫ്. തുടക്കത്തിൽ വിവിധ നിറങ്ങളിൽ ഉള്ള ത്രെഡുകളായിരുന്നു അവർ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യൽക്കാർ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. അടുത്തയിടെയാണ് കളർ മാർക്കറുകൾ ഉപയോഗിച്ചു തുടങ്ങിയത്. ലാൻഡ് ഫോണും മൊബൈലുമൊക്കെ വരുന്നതിനു മുൻപു വീടുകളിലേക്ക് എന്തെങ്കിലും വിവരങ്ങൾ അറിയിക്കാനുണ്ടെങ്കിൽ അത്തരം കുറിപ്പുകൾ ഒഴിഞ്ഞ ഡബ്ബകളിൽ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഡബ്ബകൾക്കൊപ്പം യാത്രചെയ്ത് ഭർത്താവിന്‍റെ കൈവശം എത്തിയിരുന്നു.

ഡബ്ബാവാലകൾ ശക്തമായ വിതരണ ശൃംഖലയാണെന്ന് ബിസിനസ് ലോകം തിരിച്ചറിഞ്ഞതോടെ ഇവരുടെ സാധ്യത പലരും പ്രയോജനപ്പെടുത്തുന്നു. സ്റ്റാർ ടി വി കോൻ ബനേഗാ ക്രോർപതിയുടെ രണ്ടു ലക്ഷം നോട്ടീസുകൾ ഇവർ നാലു ദിവസം കൊണ്ട് മുംബൈയിലെ വീടുകളിൽ എത്തിച്ചു. മൊബൈൽ കന്പനികൾ പ്രീ പെയ്ഡ് കാർഡുകൾ വിതരണം ചെയ്യാനും ഇക്കൂട്ടരെ ് ആശ്രയിച്ചു.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മറാഠി സംസാരിക്കുന്ന നഗരപ്രാന്തവാസികളാണ് ഡബ്ബാവാലകൾ. നിരക്ഷരർവരെ ഇക്കൂട്ടത്തിലുണ്ട്. മാസം നാലായിരം മുതൽ അയ്യായിരം വരെയാണ് ഇവർക്ക് വേതനം. ദീപാവലിക്ക് ഒരു മാസത്തെ ശന്പളം ബോണസായി കിട്ടും. പ്രളയം വന്നാലും ഭൂചലനമുണ്ടായാലും മുംബൈയിൽ ഡബ്ബവാലകളുടെ സേവനത്തിനു മുടക്കമില്ല. ചൂടാറാതെ ഭക്ഷണപാത്രം അതാത് ഇടങ്ങളിലെത്തിക്കുന്ന ഡബ്ബാവാലകൾക്ക് അവധി ദിനങ്ങൾ പരിമിതം. പണിമുടക്കുകളും ഇവർക്ക് ബാധകമല്ല.

റെജി ജോസഫ്