ജീവാംശം സംഗീതം...
തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായി...’ എന്ന ഗാനത്തിനു യൂട്യൂബിൽ ഉൾപ്പെടെ മികച്ച സ്വീകാര്യ തയാണു ലഭിക്കുന്നത്. താൻ ഈണം പകർന്ന ഗാനത്തിനു ലഭിക്കുന്ന പ്രതികരണങ്ങളൊക്കെ കാണുന്പോൾ തൃശൂർ സ്വദേശി കൈലാസ് മേനോന്‍റെ മനസിൽ ആനന്ദഭൈരവിയാണ്. ആദ്യചലച്ചിത്ര ഗാനംതന്നെ ജനം ഹൃദയത്തിലേറ്റിയ ഈ യുവ സംഗീത സംവിധായകന്‍റെ പാട്ടുവഴികളിലൂടെ...

പത്താം ക്ലാസിലെ വല്ലഭൻ

തൃശൂർ സ്വദേശിയായ കൈലാസ് പാട്ടിന്‍റെ വഴിയിലെത്തുന്നത് പത്താം ക്ലാസിൽ പഠിക്കുന്പോഴാണ്. ക്ലാസ് മുറിയിലിരുന്ന് നോട്ടുബുക്കിൽ കുറിച്ച വരികൾക്ക് ഈണമിട്ട് പാടുന്നതു കേട്ടു കൂട്ടുകാർ കൈയടിച്ചതോടെ കൈലാസ് ഒരു തീരുമാനമെടുത്തു. ഇനിയങ്ങോട്ട് പാട്ട് വിട്ട് ഒരു കളിയില്ല. പ്ലസ്‌വണിൽ പഠിക്കുന്പോൾ, അതുവരെ ഈണംകൊടുത്ത ഗാനങ്ങളെല്ലാം ചേർത്ത് ആൽബമിറക്കി. കൊച്ചു സംഗീത സംവിധായകന്‍റെ ആദ്യ സംരംഭം! ‘സ്നേഹത്തോടെ’ എന്നായിരുന്നു ആൽബത്തിന്‍റെ പേര്. മധു ബാലകൃഷ്ണൻ, അഫ്സൽ, ജ്യോത്സ്ന തുടങ്ങിയവരായിരുന്നു ഈ ആൽബത്തിലെ ഗായകർ. പിന്നീട് ചെന്നൈയിൽ സൗണ്ട് എൻജിനിയറിംഗ് പഠിക്കുന്പോഴും ലക്ഷ്യം സംഗീത സംവിധാനമായിരുന്നു. പഠനത്തിനു ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ചെന്നൈയിൽ ഒക്ടേവസ് എന്ന സ്റ്റുഡിയോ നടത്തുന്നു.

പരസ്യങ്ങൾക്കു ശ്രുതിമീട്ടി...

ശബ്ദമിശ്രണത്തിലെ സാധ്യതകൾ പഠിച്ചെടുത്ത കൈലാസ് സംഗീതസംവിധാന രംഗത്തു ശ്രദ്ധേയനാകുന്നത് പരസ്യചിത്രങ്ങൾക്ക് ഈണമിട്ടാണ്. ഏതോ ഏതോ ഈ സൗന്ദര്യം, പെണ്ണായാൽ പൊന്നു വേണം (പുതിയ വേർഷൻ), ചേക്കേറാം ചില്ലകളിൽ തുടങ്ങിയവ കൈലാസിന്‍റെ ഈണത്തിൽ വിരിഞ്ഞ ശ്രദ്ധേയ പരസ്യഗാനങ്ങളാണ്.

പാട്ടും കൂട്ടും

തീവണ്ടി ചിത്രത്തിന്‍റെ സംവിധായകനായ ടി.പി. ഫെലിനി കൈലാസിനോടു കൂട്ടൂകൂടാനെത്തുന്നത് അദ്ദേഹം ഈണമിട്ട പരസ്യപാട്ടുകൾ കേട്ടാണ്. സൗഹൃദം മുന്നോട്ടു പോകുന്നതിനിടെ ഫെലിനി സംവിധാനം ചെയ്ത പരസ്യചിത്രത്തിനും കൈലാസ് ഈണമിട്ടു. ഒടുവിൽ തീവണ്ടിയുടെ അമരക്കാരനായപ്പോഴും ഫെലിനി പാട്ട് ഏൽപ്പിച്ചതു കൈലാസിനെത്തന്നെ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മെലഡിയായിരിക്കണം. ബാക്കിയെല്ലാം ഇഷ്ടത്തിനു ചെയ്തോളു’’ എന്ന ഒരു നിബന്ധന മാത്രമേ ഫെലിനി നിർദേശിച്ചിരുന്നുള്ളുവെന്നും കൈലാസ് കൂട്ടിച്ചേർത്തു. ജീവാംശമായി എന്ന ഗാനമുൾപ്പെടെ തീവണ്ടി ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും ഈണം ചാർത്തിയിരിക്കുന്നതും സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും കൈലാസാണ്.

രാഗപ്രിയൻ

രാഗങ്ങളോടു വല്ലാത്ത പ്രണയമാണ് ഈ യുവ സംഗീത സംവിധായകന്. അതുകൊണ്ടുതന്നെ താൻ ഈണമൊരുക്കുന്ന ഗാനങ്ങളെല്ലാം ഏതെങ്കിലും രാഗത്തിലധിഷ്ഠിതമാകണമെന്നാണ് ആഗ്രഹം. ഹമീർ കല്യാണി. കല്യാണി, രീതിഗൗള തുടങ്ങിയവയാണ് ഏറെ പ്രിയമുള്ള രാഗങ്ങൾ. ജീവാംശമായി രീതിഗൗള രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രീതിഗൗളയിലുള്ള മറ്റുഗാനങ്ങളോടു സാമ്യം തോന്നാത്തവിധം പുതിയതു ചിട്ടപ്പെടുത്തുകയെന്നതു സംഗീത സംവിധായകർക്കു വലിയ വെല്ലുവിളിയാണ്.

അലക്സ് ചാക്കോ