Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സ്നേഹവും പണപ്പെട്ടിയും
അഹ്ലിംഗിന് എഴുപത്തഞ്ച് വയസ് തികഞ്ഞ ദിവസം. വിധവയായിരുന്ന ആ സ്ത്രീ തന്റെ നാല് ആണ്മക്കളെയും അരികിൽ വിളിച്ച് സ്വത്തു മുഴുവനും തുല്യമായി അവർക്കു വീതിച്ചുകൊടുത്തു. അതേത്തുടർന്നു വർഷത്തിൽ മൂന്നുമാസം വീതം ഓരോ മകന്റെയും വീട്ടിൽ മാറിമാറി താമസിക്കാൻ അവർ തീരുമാനിച്ചു.
മക്കൾ നാലുപേർക്കും സ്വീകാര്യമായിരുന്നു ആ തീരുമാനം. അതനുസരിച്ച് അവർ മൂന്നു മാസം വീതം ഓരോ മകന്റെയും വീട്ടിൽ മാറിമാറി താമസിക്കാൻ തുടങ്ങി. ആദ്യമൊക്കെ മക്കൾക്കും അവരുടെ ഭാര്യമാർക്കുമൊക്കെ വലിയ സന്തോഷമായിരുന്നു അമ്മയെ സ്വീകരിക്കാനും സൽക്കരിക്കാനും. എന്നാൽ, ഒന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ മക്കൾക്കും അവരുടെ ഭാര്യമാർക്കും അമ്മയെ വേണ്ട എന്ന സ്ഥിതിയിലായി. അമ്മയ്ക്കുവേണ്ടി ചെയ്യുന്ന ചെലവ് അധികച്ചെലവായി തോന്നി.
അമ്മയ്ക്കു കാര്യം പെട്ടെന്നു മനസിലായി. എന്നാൽ, അവർക്കു മാറിത്താമസിക്കാൻ മറ്റൊരു ഭവനമില്ലായിരുന്നു. തന്മൂലം ദുഃഖം കടിച്ചമർത്തി ആ അമ്മ മക്കളുടെ കൂടെത്തന്നെ താമസിച്ചു. അങ്ങനെയിരിക്കുന്പോഴാണ് കുടുംബസുഹൃത്തായ ജിംഗ്മെയ് എന്ന വൃദ്ധൻ അഹ്ലിംഗിനെ സന്ദർശിക്കാനെത്തിയത്. അദ്ദേഹത്തിന് അഹ്ലിംഗിന്റെ നിസഹായാവസ്ഥ പെട്ടെന്നു മനസിലായി.
അഹ്ലിംഗിനു ചില രഹസ്യനിർദേശങ്ങൾ നൽകിയിട്ടായിരുന്നു ജിംഗ്മെയ് അന്നു മടങ്ങിപ്പോയത്. കുറേ ദിവസം കഴിഞ്ഞപ്പോൾ സന്ധ്യാസമയം ആരോടും പറയാതെ അഹ്ലിംഗ് എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് മണ്ണു പുരണ്ട വസ്ത്രവുമായി അവർ മടങ്ങിയെത്തുന്പോൾ അവരുടെ കൈയിൽ ഒരു ആഭരണപ്പെട്ടി ഉണ്ടായിരുന്നു.
“അമ്മ എവിടേക്കാണ് പോയത്? എന്താണ് അമ്മയുടെ കൈയിലിരിക്കുന്നത്?” മകൻ ആകാംക്ഷാപൂർവം ചോദിച്ചു. ഉടനെ അവർ പറഞ്ഞു: “പല രീതികളിൽ നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ആഭരണപ്പെട്ടി.”
“എന്താണ് ഈ ആഭരണപ്പെട്ടിയിലുള്ളത്?” മകൻ വീണ്ടും ചോദിച്ചു. “അതു ഞാൻ മരിക്കുന്പോൾ നിങ്ങൾ കണ്ടുപിടിക്കും,” മറുപടിയായി അമ്മ പറഞ്ഞു.
ആഭരണപ്പെട്ടിയെക്കുറിച്ചുള്ള വാർത്ത അതു കണ്ട മകൻ തന്റെ സഹോദരങ്ങളോടു പങ്കുവച്ചു. അപ്പോൾ മൂത്തവൻ പറഞ്ഞു: “അമ്മയുടെ സ്വത്തു മുഴുവനും നമുക്കു വീതിച്ചുതന്നിട്ടില്ലെന്നു വ്യക്തമാണ്.” അപ്പോൾ മറ്റൊരാൾ പറഞ്ഞു: “അമ്മയുടെ രത്നാഭരണങ്ങളെല്ലാമാണ് ആ ആഭരണപ്പെട്ടിയിലുള്ളത്.”
“അമ്മയ്ക്ക് ഇതുപോലെ വേറെയും ആഭരണപ്പെട്ടികൾ കാണും,” വേറെ ഒരു മകൻ പറഞ്ഞു. “അവയെല്ലാം എവിടെയാണോ, അമ്മ കുഴിച്ചിട്ടിരിക്കുന്നത്!”
മക്കൾ നാലുപേരും ഒരുമിച്ചുകൂടി ആഭരണപ്പെട്ടിയെക്കുറിച്ച് അമ്മയോടു ചോദിച്ചു. അതുപോലെ വേറെ എത്ര ആഭരണപ്പെട്ടികൾ ഉണ്ടെന്നും ചോദിച്ചു. എന്നാൽ, ആ ചോദ്യങ്ങൾക്കൊന്നും അമ്മ മറുപടി പറഞ്ഞില്ല. തന്മൂലം, അമ്മ വീട്ടിൽ ഇല്ലാതിരുന്ന ദിവസം അവർ ആഭരണപ്പെട്ടി കണ്ടുപിടിച്ച് അതു തുറക്കാൻ നോക്കി. എന്നാൽ, താക്കോൽ കൂടാതെ തുറക്കാൻ സാധിക്കാത്ത ലോഹനിർമിതമായ ആഭരണപ്പെട്ടിയായിരുന്നു അത്.
ഏതായാലും ആഭരണപ്പെട്ടി കണ്ടതിനുശേഷം മക്കൾ നാലുപേരും പരസ്പരം മത്സരിച്ച് അമ്മയെ ശുശ്രൂഷിക്കാൻ തുടങ്ങി. അവർ ഓരോരുത്തരും അമ്മ തങ്ങളുടെ കൂടെ മുഴുവൻ സമയവും താമസിക്കണമെന്നു വാശിപിടിച്ചു. എന്നാൽ, അമ്മയാകട്ടെ മുൻപുണ്ടാക്കിയിരുന്ന ധാരണപ്രകാരം മാറിമാറി താമസിക്കുകയാണു ചെയ്തത്.
എണ്പത്തിനാലാം ജന്മദിനത്തിനു കുറേ ദിവസം മുൻപ് ഉറക്കത്തിൽ ആ അമ്മ ലോകത്തോടു വിടപറഞ്ഞു. അപ്പോൾ സംസ്കാരശുശ്രൂഷയ്ക്ക് കുടുംബസുഹൃത്തായ ജിംഗ്മെയും എത്തിയിരുന്നു. സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ഒരു താക്കോൽ ആ അമ്മയുടെ മൂത്ത മകനെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: “ഇതാ ആഭരണപ്പെട്ടിയുടെ താക്കോൽ!”
ഉടനെ മക്കളും അവരുടെ ഭാര്യമാരും ഒരുമിച്ച് വീട്ടിനകത്തു കയറി കതകടച്ച് ആഭരണപ്പെട്ടി തുറന്നു. അപ്പോൾ അതിൽ അവർ കണ്ടതു വിലയില്ലാത്ത ചില ഇമിറ്റേഷൻ ആഭരണങ്ങളായിരുന്നു. അവയോടൊപ്പം ഒരു കുറിപ്പും അവർ കണ്ടെത്തി. അത് ഇപ്രകാരമായിരുന്നു: “പണത്തിനുവേണ്ടി മാത്രം ജീവിക്കുന്നവരെ കാത്തിരിക്കുന്നതു വലിയ ഇച്ഛാഭംഗമായിരിക്കും. മക്കളുടെ ശുശ്രൂഷ ലഭിക്കാൻവേണ്ടി ഇങ്ങനെയൊരു നടപടി സ്വീകരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഇതു വ്യക്തമാക്കുന്നത് എന്റെ എന്നപോലെ നിങ്ങളുടെയും വ്യക്തിത്വമില്ലായ്മയാണ്. നിങ്ങൾക്കാണെങ്കിൽ അതു പരിഹരിക്കാൻ സമയമുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.”
ഇതൊരു ചൈനീസ് നാടോടിക്കഥയാണ്. ഈ കഥയിലെ അമ്മയുടെയും മക്കളുടെയും കഥ നമുക്കേറെപ്പേർക്കും അത്ര പുതുമയാകാനിടയില്ല. കാരണം കുടുംബബന്ധങ്ങളെക്കാളേറെ പണത്തിനു സർവപ്രാധാന്യവും നൽകി ജീവിക്കുന്ന ആളുകളെ പലപ്പോഴും നമ്മുടെ ചുറ്റിലും നാം കാണാറുണ്ടല്ലോ. മക്കളെ താലോലിച്ചു വളർത്തി വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് അവരെ നല്ലനിലയിലെത്തിച്ചതിനു ശേഷം അവർക്കു വേണ്ടാതായിത്തീരുന്ന മാതാപിതാക്കൾ അത്ര അപൂർവമല്ലല്ലോ നമ്മുടെയിടയിൽ.
നമ്മുടെ വൃദ്ധമന്ദിരങ്ങളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ അതിന്റെ കാരണം അന്വേഷിച്ചു നാം മറ്റെങ്ങും പോകേണ്ടതില്ല. മാതാപിതാക്കളുടെ കൈവശം പണമുണ്ടോ? എങ്കിൽ അവരെ സ്നേഹപൂർവം പരിചരിക്കാൻ മക്കളും മരുമക്കളുമൊക്കെ എപ്പോഴും മുന്നിലുണ്ടാകും. എന്നാൽ, അവരുടെ കൈയിൽനിന്നു കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞാലോ? അപ്പോൾ സ്ഥിതിയാകെ മാറും. അതല്ലേ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ അമ്മയ്ക്കു സംഭവിച്ചത്.
ഏതായാലും ബുദ്ധിമതിയായ ആ അമ്മ ആഭരണപ്പെട്ടിയിലൂടെ മക്കളെ അനുസ്മരിപ്പിച്ച കാര്യം നമ്മുടെയും ഓർമയിലിരിക്കട്ടെ. അതായത്, പണത്തിനുവേണ്ടി മാത്രം ജീവിക്കുന്നവരെ കാത്തിരിക്കുന്നതു വലിയ ഇച്ഛാഭംഗമായിരിക്കും എന്ന യാഥാർഥ്യം. അങ്ങനെയുള്ളവർക്കു പണം നൽകുന്ന സന്തോഷങ്ങളെക്കാളേറെ മറ്റൊരു സന്തോഷവും ലഭിക്കില്ല. ആ സന്തോഷങ്ങളാകട്ടെ കുമിളകൾപോലെ അപ്രത്യക്ഷമാകുന്നവയുമാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top