Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചെസിലെ പ്രഗ്നാനന്ദം
പ്രഗ്നാനന്ദ, ലോകകപ്പ് ഫുട്ബോളിന്റെ ആഘോഷത്തിമിർപ്പിനിടെ മറന്നുപോയ പേര്. എന്നാൽ, ലോക ചെസിൽ ഇന്ന് ഈ കുട്ടി ഒരു അദ്ഭുതമാണ്. അതുകൊണ്ടുതന്നെ ഒറ്റക്കോളം വാർത്തയിൽ ഒതുങ്ങേണ്ട ആളല്ല പ്രഗ്നാനന്ദ. ആരാണ് പ്രഗ്നാനന്ദ ?
ലോക ചെസിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ രണ്ടാമത്തെ താരമാണ് രാജ്യത്തിനു തന്നെ അഭിമാനമായ ഈ കൊച്ചുമിടുക്കൻ. ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് 12 വയസ് മാത്രം പ്രായമുള്ള പ്രഗ്നാനന്ദ രമേഷ് ബാബു എന്ന ചെന്നൈക്കാരൻ.
കൃത്യമായി പറഞ്ഞാൽ 12 വർഷവും പത്തു മാസവും പതിനാല് ദിവസവും പ്രായമുള്ളപ്പോഴാണ് പ്രഗ്നാനന്ദ ഈ നേട്ടത്തിലെത്തുന്നത്. ഏതൊരുകുട്ടിയെയുംപോലെ കാർട്ടൂൺ കഥാപാത്രങ്ങളിലും ഗെയിമുകളിലും മനസോടിക്കുന്ന ഇളംപ്രായക്കാരൻ അതിനിടയിലെപ്പോഴോ ചെസ് വശത്താക്കി. ഇപ്പോഴിതാ ലോകചെസിലെ അറിയപ്പെടുന്ന മിടുക്കനും . ഇറ്റലിയിലെ ഓർട്ടി സിയിൽ നടന്ന ഗ്രെഡിൻ ഇന്റർനാഷണൽ ഓപ്പൺ ചെസ് ടൂർണമെന്റിൽ നിന്നും മൂന്നാം ഗ്രാൻഡ് മാസ്റ്റർ നോം നേടിയാണ് പ്രാഗു എന്നു വിളിക്കുന്ന പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായത്.
കഴിഞ്ഞ തവണ ലോക ചാമ്പ്യൻപട്ടത്തിനായി നോർവെയുടെ മാഗ്നസ് കാൾസനുമായി മത്സരിച്ച യുക്രെയിനിന്റെ സെർജി കര്യാക്കിനാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ താരം. 2003 ൽ പന്ത്രണ്ടു വർഷവും ഏഴു മാസവും പ്രായമുള്ളപ്പോഴാണ് കര്യാക്കിൻ ഈ നേട്ടം സ്വന്തമാക്കിയത്.
ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ
ലോക ചെസ് ഫെഡറേഷനായ ‘ഫിഡേ’ യുടെ നിയമപ്രകാരം ഗ്രാൻഡ് മാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടൂർണ്ണമെന്റിൽ പങ്കെടുത്ത് അവരുമായി മത്സരിച്ച് നിശ്ചിത റൗണ്ടുകളിൽ നിന്നും നിശ്ചിത പോയിന്റ ്നേടി മൂന്നു തവണ ഗ്രാൻഡ് മാസ്റ്റർ നോം നേടണമെന്നതും ഫിഡേറേറ്റിംഗിൽ 2500 പോയിന്റ് കരസ്ഥമാക്കണമെന്നുള്ളതുമാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്നതിനുള്ള മാനദണ്ഡം.
2016ൽ പത്തു വർഷവും പത്തു മാസവും പത്തൊൻപതു ദിവസവും പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടി എന്ന ലോക റിക്കാർഡ് സ്വന്തമാക്കിയ മിടുക്കനാണ് പ്രഗ്നാനന്ദ. 2017 ലെ ലോക ജുണിയർ (അണ്ടർ 20 ) ചെസ് ചാമ്പ്യൻഷിപ്പിൽ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോം നേടി. 2018 ഏപ്രിൽ മാസത്തിൽ ഗ്രീസിൽ നടന്ന ബോബി ഫിഷർ സ്മാരക ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ രണ്ടാം ഗ്രാൻഡ് മാസ്റ്റർ നോമും നേടിയിരുന്നു. ഗ്രെഡിൻ ഓപ്പൺ ചെസ് ടൂർണ്ണമെന്റിൽ പങ്കെടുക്കുമ്പോൾ 2529 റേറ്റിംഗോടെ ആറാം സീഡായിരുന്നു..
ഇറാന്റെ ആര്യൻ ഗോലാമി ഉൾപ്പെടെ പല പ്രശസ്തരെയും പരാജയപ്പെടുത്തിയ പ്രഗ്നാനന്ദ എട്ടാം റൗണ്ടിൽ ഇറ്റലിയുടെ ഗ്രാൻഡ് മാസ്റ്റർ ലുക്കാ മൊറോനിയേയും തോൽപ്പിച്ചതോടെ ആവശ്യ മായ പോയിന്റ് നേടാനായെങ്കിലും ഗ്രാൻഡ് മാസ്റ്റർ പദവികരസ്ഥമാക്കാൻ ഒൻപതാം റൗണ്ടിൽ 2482 റേറ്റിംഗിനു മേലുള്ള ഒരു എതിരാളിയുമായി മൽസരിക്കേണ്ടിയിരുന്നു.25 14 റേറ്റിംഗ് ഉള്ള നെതർലൻഡ്സിന്റെ പ്രായി സേഴ്സ് റോളണ്ടിനെ ഒൻപതാം റൗണ്ടിൽ എതിരാളിയായി ലഭിച്ചതോടെ അവസാന റൗണ്ടിനു മുമ്പേ മൂന്നാമത്തെ നോം ലഭിക്കുന്നതിന് അർഹത നേടി.ആ ഗെയിമും ജയിച്ച് ഏഴര പോയിന്റോടെ ക്രൊയേഷ്യയുടെ ലെവാൻ സരികിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടെങ്കിലും ടൈബ്രേക്കിൽ പ്രാഗുവിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.ഈ ടൂർണമെന്റിൽ 2705 പെർഫോമൻസ് റേറ്റിംഗോടെ 20 റേറ്റിംഗ് പോയിന്റ്കൂടി നേടാനായി.
ചേച്ചിക്കൊപ്പം പ്രാഗു
ചെന്നൈയിൽ തമിഴ്നാട് സ്റ്റേറ്റ് ബാങ്ക് കോർപറേഷൻ ശാഖാ മാനേജരായ രമേശ് ബാബുവിന്റെയും നാഗലഷ്മിയുടെയും മകനാണ് പ്രഗ്നാനന്ദ വുമൺ ഇന്റർനാഷണൽ മാസ്റ്ററായ ആർ. വൈശാലിയാണ് ഇവരുടെ മൂത്ത മകൾ. മാതാപിതാക്കൾ രണ്ടു പേരും ചെസ് കളിക്കുന്നവരായിരുന്നില്ല. ടെലിവിഷനു മുന്നിൽ ആവശ്യത്തിലധികം സമയം ചെലവഴിക്കുന്ന വൈശാലിയെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ ആഗ്രഹിച്ചു മാത്രമാണ് അമ്മ നാഗലക്ഷ്മി അവളെ ചെസ് അക്കാഡമിയിൽ പരിശീലനത്തിനായി പറഞ്ഞയച്ചത്.എന്നാൽ ചെസ് കളിയിൽ കമ്പം തോന്നിയ വൈശാലി നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി.
മൂന്നര വയസുള്ളപ്പോൾ, മുതൽ എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പുതന്നെ ചേച്ചിയിൽ നിന്നും പ്രാഗു ചെസ് കളി പഠിച്ചു.ചെറുപ്പത്തിലെ പോളിയോ ബാധിച്ച് കാലിന് വൈകല്യം സംഭവിച്ച പിതാവ് രമേശ് ബാബുവിന് കുട്ടികളെ മത്സരങ്ങളിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും സാധാരണക്കാരായ ഇവർക്ക് ഇതിനായി വൻ തുകകൾ മുടക്കാനില്ലാതിരുന്നതിനാലും ചെസ് രംഗത്ത് ഇവരെ നിലനിർത്താൻ മടിയായിരുന്നു. ദേശീയ അണ്ടർ എട്ട് വിഭാഗത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയതോടെയാണ് പ്രാഗുവിലുള്ള കഴിവ് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞത് തുടർന്ന് ഗ്രാൻഡ് മാസ്റ്റർ ആർ. ബി.. രമേശിന്റെ കീഴിൽ പരിശീലനം തുടങ്ങിയ പ്രാഗുവിന് യൂത്ത് ചെസിൽ ലോക അണ്ടർ എട്ട് ചാമ്പ്യൻ പട്ടവും ലോക അണ്ടർ പത്ത് ചാമ്പ്യൻ പദവിയും നേടാനായി, പതിനേഴു വയസു ള്ള വൈശാലി പെൺകുട്ടികൾക്കുള്ള വിഭാഗത്തിൽ അണ്ടർ 12, അണ്ടർ 14 ലോക ചെസ് ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്
ഇറ്റലിയിലെ ഗ്രെഡിൻ ഇന്റർനാഷണൽ ഓപ്പൺ ചെസ് ടൂർണ്ണമെന്റിിൽ വച്ചു തന്നെ വൈശാലി രണ്ടാമത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ നോം നേടിയെന്നതും ശ്രദ്ധേയമാണ്. തന്റെ കരുനീക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ചെസ് ബോർഡിൽ കരുക്കൾ നീക്കി തുടങ്ങിയ പ്രാഗുവിന്റെ ചെസിലുള്ള പ്രാവീണ്യമാണ് തനിക്കിന്ന് പ്രചോദനം തരുന്നത് എന്ന് വൈശാലി പറയുന്നു.23 10 റേറ്റിംഗോടെ ഇന്ത്യൻ വനിതാ ചെസിന്റെ മുൻപന്തിയിൽ തന്നെ വൈശാലിയും ഉണ്ട്.
ഇന്ത്യൻ ചെസിലെ അത്ഭുത ബാലന്മാരായ പ്രഗ്നാനന്ദയും മലയാളി താരം നിഹാൽ സരിനും അടുത്ത സുഹൃത്തുക്കളാണ്. ഇവരിൽ ആരാദ്യം ഗ്രാൻഡ് മാസ്റ്റർ പദവി നേടുമെന്നതായിരുന്നു ചെസ് പ്രേമികൾ കൗതുകത്തോടെ വീക്ഷിച്ചിരുന്നത്. ഇന്റർനാഷണൽ മാസ്റ്റർ പദവിയിലെന്ന പോലെ ഗ്രാൻഡ് മാസ്റ്റർ പദവിയും പ്രാഗു തന്നെ ആദ്യം നേടി. ലോക അണ്ടർ 10 ചെസ് കിരീടം നേടിയിട്ടുള്ള നിഹാൽ സരിനും 2551 റേറ്റിംഗോടെ രണ്ടു ഗ്രാൻഡ് മാസ്റ്റർ നോമും നേടി ഗ്രാൻഡ് മാസ്റ്റർ പദവിക്കു തൊട്ടരികിലാണ്.
ലോക ചെസിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ( 14 വയസിൽ താഴെ) ഗ്രാൻഡ് മാസ്റ്റർ പദവി നേടിയവർ.
1. സെർജികര്യാക്കിൻ, യുക്രെയിൻ, 12 വർഷം 7 മാസം
2 പ്രഗ്നാനന്ദ , ഇന്ത്യ, 12 വർഷം 10 മാസം14 ദിവസം
3. നോദിർബെക് അബ്ദുസത്തറോവ് ഉസ്ബക്കിസ്ഥാൻ 13 വർഷം 1 മാസം 11 ദിവസം
4. പരിമാർജൻ നേഗി, ഇന്ത്യ, 13 4 22
5. മാഗ്ന സ് കാൾസൻ നോർവ്വേ, 13 4 27
റഷ്യയുടെ ഗാരി കാസ്പറോവാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ (22 വയസ്) ലോക ചെസ്ചാമ്പ്യൻപട്ടം നേടിയിട്ടുള്ളത് .മാഗ്ന സ് കാൾസൻ രണ്ടാം സ്ഥാനത്തും.ഇവരുടെ റിക്കാർഡ് മറികടക്കാൻ സാധ്യത ഉള്ള ചെസ് താരങ്ങളായിട്ടാണ് പ്രഗ്നാനന്ദയേയും ഗ്രാൻഡ് മാസ്റ്റർ പദവിയുടെ പടിവാതുക്കൽ എത്തിയിരിക്കുന്ന നിഹാൽ സരിനെയും ചെസ് ലോകം വിലയിരുത്തുന്നത്.
“അഭിനന്ദനങ്ങൾ. ഗ്രാൻഡ് മാസ്റ്റേഴ്സ് ക്ലബിലേക്ക് സ്വാഗതം. ഉടനെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു’’എന്നാണ് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ട്വീറ്റു ചെയ്തത്്. വിശ്വനാഥൻആനന്ദിനേയും മാഗ്നസ് കാൾസനെയുമാണ് റോൾ മോഡലായി പ്രഗ്നാനന്ദ കാണുന്നത്.
വേലമ്മാൾ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പ്രാഗു മാതാപിതാക്കളുടെയും ചേച്ചിയുടെയും കോച്ചായ രമേശിന്റെയും സ്കൂൾ അധികൃതരുടെയും നിർലോഭമായ പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് പറയുന്നു.
ഇപ്പോഴുള്ള റേറ്റിംഗ് ഉയർത്തി സൂപ്പർ ഗ്രാൻഡ് മാസ്റ്ററാകുക എന്നതാണ് അടുത്ത ലക്ഷ്യം. ലോക ചെസ് ചാമ്പ്യനാകുക എന്ന ലക്ഷ്യം മനസ്സിൽ സൂക്ഷിക്കുന്ന പ്രഗ്നാനന്ദയ്ക്ക് അത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സാധിച്ചെടുത്ത് റിക്കാർഡിനുടമ കൂടിയാകാൻ സാധിക്കുമോ എന്നതാണ് ചെസ് ലോകം കാത്തിരിക്കുന്നത്. എന്തായാലും വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യ കണ്ട മികച്ച ചെസ് താരമാകാനുള്ള എല്ല കഴിവും ബുദ്ധിശക്തിയുമുള്ളയാളായി പ്രഗ്നാനന്ദ വളരുമെന്നു തീർച്ച.
ടി.കെ.ജോസഫ് പ്രവിത്താനം
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top