Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആത്മീയ സൂര്യവെളിച്ചം
വിജ്ഞാനത്തിന്റെ മഹാസാഗരവും ആത്മീയതയുടെ അമൃതധാരയും തന്നിൽ ലയിപ്പിക്കുന്ന ഡോ. ബി.സി. ബാലകൃഷ്ണന് ഇന്നു നവതിയുടെ തിരുമധുരം. ലോകത്ത് അക്ഷരവിസ്ഫോടനംതീർത്ത നിരവധി മഹാനിഘണ്ടുക്കളുടെ ശില്പിയും നിഘണ്ടുനിർമാണവുമായി ബന്ധപ്പെട്ട ലോകത്തിലെ ആദ്യസംരംഭമായ ’ലെക്സിക്കൺ സൊസൈറ്റി ഓഫ് ഇന്ത്യ’ യുടെ സ്രഷ്ടാവുമാണ് ബി.സി. ബാലകൃഷ്ണൻ. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആധ്യാത്മിക ഗ്രന്ഥകർത്താവും വ്യാഖ്യാതവും പ്രഭാഷകനുമായ ഡോ. ബി.സി. ബാലകൃഷ്ണൻ തൊണ്ണൂറാം പിറന്നാളിലും കർമനിരതനാണ്. 18000 ശ്ലോകങ്ങളുള്ള ദേവി ഭാഗവതത്തിന്റെ വ്യാഖ്യാനത്തിരക്കിലാണ് അദ്ദേഹം.
വിനയവും ലളിതജീവിതവുമാണ് ഒരു പണ്ഡിതന്റെ ഏറ്റവും വലിയ കിരീടമെന്നു ഡോ. ബി.സി. ബാലകൃഷ്ണൻ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് വേടക്കുട്ടികൾക്കും കാണിക്കാർക്കുമൊപ്പം കാട്ടുവഴികളിൽ ചെലവഴിച്ച ബാല്യകാലത്തെക്കുറിച്ച് ഇന്നും പറയുന്ന, എഴുതുന്ന ബി.സിക്കു കാണിക്കാരുടെ മൂപ്പൻ കൊച്ചുമ്മുണി ആശാൻ തന്നെയാണ് ആദ്യഗുരുനാഥനും. യുക്തിവാദത്തിൽനിന്നും ഭക്തിസാഗരത്തിലെത്തിയ ഡോ. ബി.സി. ബാലകൃഷ്ണന്റെ ജീവിതത്തിലെ കൊച്ചുകൊച്ചുസ്വപ്നങ്ങളും വലിയ നിയോഗവും അദ്ദേഹം പങ്കുവയ്ക്കുന്നു...
ബസ് കണ്ടക്ടറാകുവാൻ കൊതിച്ച ബാല്യം
കുട്ടിക്കാലത്ത് എന്റെ വലിയ ആഗ്രഹം ഒരു ബസ് കണ്ടക്ടർ ആകണമെന്നായിരുന്നു. കണ്ടക്ടറുടെ കൈയിലെ ബാഗിലെ പണമാണ് എന്നെ ഈ മോഹത്തിലെത്തിച്ചത്. കണ്ടക്ടറായാൽ ബാഗിലെ പണംകൊണ്ട് ഇഷ്ടമുള്ള പലഹാരങ്ങൾ വാങ്ങി കഴിക്കാമെന്നും കരുതി! വളർന്നപ്പോൾ കണ്ടക്ടറുടെ ബാഗിലെ പൈസകൊണ്ട് പലഹാരങ്ങൾ വാങ്ങി കഴിക്കാൻ പറ്റില്ല എന്ന് അറിഞ്ഞുവെങ്കിലും കണ്ടക്ടർ മോഹം എന്നെ വിട്ടുപോയില്ല. അതുകൊണ്ടുതന്നെ ആ തസ്തികയിലേക്ക് അപേക്ഷ അയച്ചു. ജോലി കിട്ടിയില്ല. അന്നു വളരെ സങ്കടപ്പെട്ടു. തീവ്ര കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ഐഎഎസും പിന്നീട് നിഷേധിക്കപ്പെട്ടു. ഇപ്പോൾ രണ്ടും കിട്ടാത്തത് നന്നായി എന്നു കരുതുന്നു. ആധ്യാത്മികരംഗത്ത് നിലനിൽക്കുവാൻ സാധിച്ചുവല്ലോ.
ആർച്ച്ബിഷപ് ബേനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിവഴി വന്ന നിയോഗം
എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള മഹാത്മാക്കളിൽ ഉന്നതശീർഷനാണ് ആർച്ച്ബിഷപ് ബേനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി. ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന, വളരെ വിശാലമായ വീക്ഷണമുള്ള തിരുമേനിയുമായി അടുത്ത് പരിചയപ്പെടുവാൻ സാധിച്ചത്് ദൈവനിയോഗമായി ഞാൻ കരുതുകയാണ്. തിരുവനന്തപുരത്ത് പട്ടത്തുള്ള അദ്ദേഹത്തിന്റെ അരമനയിലേക്ക് ഒരിക്കൽ എന്നെ ക്ഷണിച്ചിരുന്നു. അന്നാണ് ഹൈന്ദവപുരാണങ്ങളെക്കുറിച്ചും ധർമശാസ്ത്രങ്ങളെക്കുറിച്ചും തിരുമേനിക്കുള്ള അഗാധമായ അറിവ് ഞാൻ തിരിച്ചറിയുന്നത്. മലയാളം ലെക്സിക്കനിലെ എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി തിരുമേനി ചോദിച്ചു മനസിലാക്കി. ഇതിനിടയിൽ എക്സിജറ്റിക് ഡിക്ഷണറിയെക്കുറിച്ച് എന്നോട് പറഞ്ഞു.
ഏതൊരു ഗ്രന്ഥത്തിന്റെയും സമഗ്രമായ വ്യാഖ്യാനം നല്‍കുന്നതാണ് വ്യാഖ്യാനകോശം നിഘണ്ടു അഥവാ എക്സിജറ്റിക്ക് നിഘണ്ടു. പുരാണേതിഹാസങ്ങളുടെയും സാഹിത്യകൃതികളുടെയും പഠനത്തിനും ആസ്വാദനത്തിനും വളരെ പ്രയോജനകരമാണ്.
തിരുമേനിനിധിപോലെ സൂക്ഷിച്ചിരുന്ന ബൈബിളിന്റെ എക്സിജറ്റിക് നിഘണ്ടുവിന്റെ രണ്ടുമൂന്നു പുറങ്ങൾ എന്നെ കാണിക്കുകയും ചെയ്തു. സുറിയാനി ഭാഷയിലെ വ്യാഖ്യാനമായിരുന്നു അതെന്നാണ് എന്റെ ഓർമ. അതിലെ ഒരു പേജ് പഠനമേശയുടെ പകുതിയോളം വന്നിരുന്നു.
ഇതുപോലെ വലിപ്പമുള്ള 64000 പേജുകൾ ബൈബിൾ എക്സിജറ്റിക് ഡിക്ഷണറിയിൽ ഉണ്ടെന്നും ഞാൻ മനസിലാക്കി. വ്യാഖ്യാനകോശ നിഘണ്ടുക്കൾ ഇന്ത്യയിൽ തന്നെ നിലവിലില്ല എന്നു തിരുമേനി എന്നെ ഓർമിപ്പിച്ചു. മാത്രമല്ല ഭാരതത്തിന്റെ മഹദ്ഗ്രന്ഥത്തിൽ മഹാഭാരതത്തിന് ഒരു എക്സിജറ്റിക് നിഘണ്ടുവേണം. അതിനു ബി.സി. ബാലകൃഷ്ണൻ മുൻകൈ എടുക്കണം എന്നും പറഞ്ഞു. തിരുമേനിയുടെ ആഗ്രഹപ്രകാരം മഹാഭാരതത്തിന്റെ ഒരു വ്യാഖ്യാനകോശം നിഘണ്ടുവിനു വേണ്ടിയുള്ള ഒരു നിർദേശം കേന്ദ്രസർക്കാരിനു ഞാൻ സമർപ്പിക്കുകയും ചെയ്തു.
നീണ്ട നാളുകൾ അതിനായി കാത്തിരുന്നുവെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. തിരുമേനിയുടെ ആഗ്രഹപ്രകാരം ഇന്ത്യയിൽ ഒരു എക്സിജറ്റിക് ഡിക്ഷണറി നിലവിൽ കൊണ്ടുവരണമെന്ന ചിന്ത എന്നിലും ശക്തമായി. അങ്ങനെയാണ് സി.വി. വിജ്ഞാനകോശം നിർമിക്കുന്നത്.
പിന്നീട് അധ്യാത്മരാമായണം വ്യാഖ്യാനകോശം നിഘണ്ടുവും പുറത്തിറക്കി. ഇന്ത്യയിൽ തന്നെ അധ്യാത്മ രാമായണത്തിന്റെ ആദ്യ എക്സിജറ്റിക് ഡിക്ഷണറിയാണ് ഇത്. രാമായണമാസത്തിൽ വലിയ ആത്മീയതയും ജ്ഞാനവും പകരുന്നതാണ്. ഇതിനെല്ലാം കാരണമാകുന്നത് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹവാക്കുകൾ ആണെന്നു ഞാൻ നന്ദിയോടെ ഓർമിക്കുന്നു.
ഇനി മറ്റൊരു പ്രധാനകാര്യംകൂടി ഉണ്ട്. ബൈബിൾ എക്സിജറ്റിക് നിഘണ്ടു എന്നെ കാണിച്ച സമയം ധനവാൻ സ്വർഗരാജ്യത്ത് പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതാണ് എന്ന ബൈബിൾ വചനം നിറയുന്ന പേജ് തിരുമേനി എനിക്കു കാട്ടിത്തന്നു. ഇങ്ങനെ തികച്ചും അസാധ്യമായ ഒരു ഉപമ എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ഇതൊരു വൈരുധ്യംപോലെ എനിക്കു തോന്നുന്നു എന്നും ഞാൻ പറഞ്ഞു. തിരുമേനി പുഞ്ചിരിയോടെ എന്താണ് ഈ ഉപമയുടെ ശരിയായ അർഥം എന്നും സൂചിക്കുഴ പ്രയോഗസാധ്യതയും വിശദമായി പറഞ്ഞുതന്നു.
പഴയകാലത്ത് ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്കുള്ള യാത്രയെ നിയന്ത്രിക്കുന്ന ചുങ്കപ്പുരയ്ക്കു സൂചിക്കുഴൽ എന്ന അർഥമുള്ള ഒരു പേരായിരുന്നു നിലനിന്നിരുന്നത്. അന്ന് ഒട്ടകത്തിന്റെ പുറത്തുകൊണ്ടുവരുന്ന സാധനങ്ങൾ ഇവിടെ ഇറക്കി ചുങ്കം നിശ്ചയിക്കും. ഭാരങ്ങൾ ഇല്ലാത്ത ഒട്ടകത്തെ ഈ സൂചിക്കുഴലിലൂടെ (മതിലുകൾക്കിടയിലുള്ള വളരെ ഇടുങ്ങിയ ഇടമാണ്) അടുത്ത സംസ്ഥാനത്തേക്കു കടത്തിവിടും. സൂചിക്കുഴലിലൂടെ ഭാരങ്ങൾ ചുമലിൽ ഇല്ലാത്ത ഒട്ടകമാണ് നടന്നുനീങ്ങുന്നത്.
ചുങ്കം നിശ്ചയിച്ച സാധനങ്ങൾ പുറത്തെ മറ്റൊരു വഴിയെയാണ് വീണ്ടും ഒട്ടകത്തിനുമേൽ എത്തിക്കുന്നത്. ധനവാൻ പണത്തിന്റെ ഭൗതികഭാരം മുഴുവൻ ഇറക്കിവച്ചാലേ മോക്ഷം അഥവാ സ്വർഗം ലഭിക്കൂ എന്ന ആശയമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.
ടോയൻബിയുടെ ഹൃദയത്തിലേക്ക്
അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്നാണ് ഞാൻ ലിംഗ്വിസ്റ്റിക്സ് പോസ്റ്റ് (ഗ്രാജ്വേറ്റ് ഡിപ്ലോമ) വിജയിച്ചത്. അന്നു ബിരുദദാന സമ്മേളനത്തിന് എത്തിയത് ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ ആർണോൾഡ് ജോസഫ് ടോയൻബി ആണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്രകാരൻകൂടിയാണ് അദ്ദേഹം. പ്രസംഗമധ്യേ ടോയൻബി വ്യാസനെക്കുറിച്ച് ഒരു പരാമർശം നടത്തി. അതായത് മഹാഭാരത രചയിതാവായ വേദവ്യാസൻ ഒരു വ്യക്തിയല്ല മറിച്ച് ഒരു പരന്പരയാണ് എന്ന്. എനിക്കതിനോട് യോജിക്കുവാനും മിണ്ടാതിരിക്കുവാനും കഴിഞ്ഞില്ല. അതിനാൽ ഞാൻ വൈകിട്ട് ഗസ്റ്റ്ഹൗസിൽ പോയി ടോയൻബിയെ നേരിട്ടുകണ്ട് എന്റെ വിയോജിപ്പ് അറിയിച്ചു. മഹാഭാരതം പോലൊരു ബൃഹത്തായ ഗ്രന്ഥം രചിക്കുവാൻ ഒരു വ്യക്തിക്കു സാധിക്കുകയില്ല എന്ന് അദ്ദേഹം തർക്കിച്ചു.
അപ്പോൾ ഞാൻ പറഞ്ഞു, ഞങ്ങളുടെ നാട്ടിൽ ഒരു കുഞ്ഞിക്കുട്ടൻ തന്പുരാനുണ്ട്. അദ്ദേഹം മഹാഭാരതം വെറും മൂന്നു വർഷംകൊണ്ട് തർജ്ജമ ചെയ്തിട്ടുണ്ട്. അതിനാൽ വ്യാസൻ എന്ന വ്യക്തിക്കു രചന സാധ്യമാണ്. എന്നാൽ ടോയൻബി ഇത് സമ്മതിക്കുവാൻ തയാറായില്ല. ഒടുവിൽ ഞാൻ പറഞ്ഞു:
“I know a person who has written far more than what Vyasa has written, ofcourse Volume wise and he is still writing.''
(വ്യാസനേക്കാൾ അധികം ബൃഹത്തായ രചന നടത്തിയിട്ടുള്ള ഒരാളെ ഞാനറിയും. അദ്ദേഹം ഇപ്പോഴും എഴുതുകയാണ്.)
ഇതുകേട്ട ടോയൻബി പെട്ടെന്നു ചോദിച്ചു. "ആരാണയാൾ?’ ഞാൻ മറുപടി പറഞ്ഞു. അങ്ങുതന്നെയാണ് - ടോയൻബി’.
ടോയൻബിയുടെ ചരിത്രരചനകളുടെ വലിപ്പം അതിശയകരമാണല്ലോ. ലോകത്ത് അങ്ങ് മാത്രമാണ് ഇത്രയും കരുത്തൻ എന്നു വിചാരിക്കുന്നുണ്ടോ. അങ്ങയെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ടവരും ഈ ഭൂമിയിൽ ജനിച്ചൂകൂടെ എന്നും കൂടി ഞാൻ കൂട്ടിച്ചേർത്തു. ടോയൻബി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.
"ഐ എഗ്രി മൈ സണ്‍’
(ഞാൻ സമ്മതിച്ചിരിക്കുന്നു മകനേ).
അന്നു തുടങ്ങിയ ആത്മബന്ധം എന്നും ഉണ്ടായിരുന്നു. ലണ്ടനിൽ ഒരിക്കൽ എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം താമസിക്കണമെന്നു സ്നേഹപൂർവം നിർബന്ധിച്ചിരുന്നതും ഞാൻ ഓർമിക്കുന്നു.
എസ്. മഞ്ജുളാദേവി
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top