അംഗീകരിക്കാം സ്വന്തം തെറ്റുകളെ
പ്രശസ്തരായ വ്യക്തികളെക്കുറിച്ച് അവരുടെ ചരിത്രത്തിൽ രസകരമായ പല സംഭവങ്ങളും നാം വായിക്കാറുണ്ട്. എന്നാൽ അവയൊക്കെ അതുപോലെ സംഭവിച്ചവയാണോ? പ്രത്യേകിച്ചും അഭിനയരംഗത്തു പ്രവർത്തിക്കുന്ന അതുല്യപ്രതിഭകളുടെ കാര്യത്തിൽ? പോൾ മെൻസർ എന്ന ഒരു അമേരിക്കൻ പ്രഫസർ ഇക്കാര്യത്തെക്കുറിച്ച് ഒരു ഗവേഷണം നടത്തി ‘അനെക്ഡേട്ടൽ ഷെയ്ക്സ്പിയർ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഷെയ്ക്സ്പിയർ നാടകവേദികളിൽ പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരെ സംബന്ധിച്ച കഥകളായിരുന്നു അദ്ദേഹം തേടിപ്പിടിച്ചു പഠനവിധേയമാക്കിയത്.

പ്രഫസർ മെൻസർ പഠനവിധേയമാക്കിയ കഥകളിലൊന്നു നോർബർട്ട് ന്യൂട്ടണ്‍ (1905-1956) എന്ന ബ്രിട്ടീഷ് നടനെക്കുറിച്ചുള്ളതായിരുന്നു. ന്യൂട്ടനും മറ്റൊരു നടനായ വിൽഫ്രിഡ് ലോസണും ലണ്ടനിലെ ഹാമർ സ്മിത്തിലുള്ള ലിറിക് തിയറ്ററിൽ ഒരു ഷെയ്ക്സ്പിയർ നാടകത്തിൽ അഭിനയിക്കുവാൻ എത്തിയ അവസരം. ശനിയാഴ്ചത്തെ മാറ്റിനിക്കു മുൻപായി ന്യൂട്ടണും ലോസണും കുറെ കൂട്ടുകാരുംകൂടി ഉച്ചഭക്ഷണം കഴിക്കുവാൻ പോയി. അവിടെവച്ച് അവർ ശരിക്കും മദ്യപിച്ചു. നാടകത്തിലഭിനയിക്കുവാൻ സമയമായപ്പോൾ ആടിയാടിയാണു ന്യൂട്ടണും ലോസണും സ്റ്റേജിലെത്തിയത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ച ഒരു രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ. ഈ രാജാവിന്‍റെ ജീവിതകഥയെ ആധാരമാക്കി അതേപേരിൽ ഷെയ്ക്സ്പിയർ രചിച്ച നാടകത്തിലെ പ്രധാന കഥാപാത്രമായ റിച്ചാർഡ് മൂന്നാമനായിട്ടാണു ന്യൂട്ടണ്‍ സ്റ്റേജിൽ കടന്നുവന്നത്.

സ്റ്റേജിലെത്തി അല്പനിമിഷം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയശേഷം വിക്കിവിക്കി എന്നപോലെ അദ്ദേഹം തുടങ്ങി: “ഈ ഈസ്... ഈ ഈസ് ദ വിന്‍റർ ഓഫ് അവ്വർ ഡിസ്കണ്‍...’’ അപ്പോൾ സദസിലിരുന്ന ഒരു സ്ത്രീ വിളിച്ചുപറഞ്ഞു: “സർ, നിങ്ങൾ കുടിച്ചിട്ടാണു വന്നിരിക്കുന്നത്!’’
ഇതുകേട്ടപ്പോൾ അദ്ദേഹം അല്പനേരം സദസിനെ തുറിച്ചുനോക്കിയശേഷം സ്റ്റേജിന്‍റെ മുന്നിലേക്കു ചെന്നുപറഞ്ഞു: “ഞാൻ കുടിച്ചിട്ടുണ്ടെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ ഡ്യൂക്ക് ഓഫ് ബക്കിംഗാം സ്റ്റേജിൽ പ്രത്യക്ഷപ്പെടുവാൻ നിങ്ങൾ കാത്തിരിക്കുക!’’

അന്ന് ഡ്യൂക്ക് ഓഫ് ബക്കിംഗാം ആയി അഭിനയിക്കുവാൻ എത്തിയിരുന്നതു വിൽഫ്രിഡ് ലോസം ആയിരുന്നു. ന്യൂട്ടന്‍റെ വീക്ഷണത്തിൽ അദ്ദേഹം ശരിക്കും മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്മൂലമാണ്, ഡ്യൂക്ക് ഓഫ് ബക്കിംഗാം സ്റ്റേജിൽ വരുന്നതു കാത്തിരിക്കുവാൻ ന്യൂട്ടണ്‍ ആ സ്ത്രീയോടു പറഞ്ഞത്. റോബർട്ട് ന്യൂട്ടന്‍റെ പേരിലുള്ള ഈ കഥയിൽ എന്തെങ്കിലും വാസ്തവമുണ്ടോ? പ്രഫസർ മെൻസറുടെ പഠനമനുസരിച്ച് ഈ കഥ വിവിധ നടന്മാരുടെ പേരിൽ വിവിധ കാലഘട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രേ. അവയിൽ ഏറ്റവും പ്രസിദ്ധമായതു പീറ്റർ ഒട്ടൂൾ (1932-2013) എന്ന ബ്രിട്ടീഷ് നടനെപ്പറ്റിയുള്ളതാണ്. ഒരുപക്ഷേ ഒട്ടൂളിനെപ്പറ്റിയുള്ള കഥ വാസ്തവമാകാമെന്ന് അദ്ദേഹം കരുതുന്നു.

ഈ കഥ ഇവിടെ അവതരിപ്പിച്ചതു പ്രസിദ്ധരായവരെക്കുറിച്ചുള്ള പല കഥകളും ശരിയല്ല എന്നു സമർഥിക്കുവാനല്ല. ഈ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ കൃത്യമായി ആരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചുവോ എന്ന ചോദ്യവും ഇവിടെ പ്രസക്തമല്ല. ഈ കഥ ഇവിടെ അവതരിപ്പിച്ചതു മറ്റൊരു വസ്തുത ചൂണ്ടിക്കാണിക്കുവാനാണ്. കഥയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ന്യൂട്ടണ്‍ അന്നു സ്റ്റേജിൽ എത്തിയതു മദ്യപിച്ചിട്ടായിരുന്നു. സദസിലിരുന്ന സ്ത്രീ അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ന്യൂട്ടണ്‍ അതിനു ക്ഷമായാചനം ചെയ്തോ? ഇല്ല. അതിനുപകരം ലോസണ്‍ തന്നെക്കാളും കൂടുതൽ മദ്യപിച്ചിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടി തന്‍റെ കുറ്റത്തെ ലഘുവാക്കുവാനാണു പരിശ്രമിച്ചത്!

മറ്റൊരാളുടെ വലിയ കുറ്റം ചൂണ്ടിക്കാട്ടി നമ്മുടെ കുറ്റത്തെ ചെറുതാക്കുവാൻ നമുക്കു സാധിക്കുമോ? ഒരിക്കലുമില്ല. എങ്കിലും ന്യൂട്ടണ്‍ ചെയ്തത് അതായിരുന്നു. വെറുതെ എന്തിനു നാം അദ്ദേഹത്തെ കുറ്റം പറയുന്നു? ചിലപ്പോഴെങ്കിലും നമ്മിൽ പലരും ചെയ്യുന്നതും ഇതുതന്നെയല്ലേ?
നാം എത്ര വലിയ കുറ്റം ചെയ്താലും അതു ചെറുതായി കാണുക എന്നതു നമ്മുടെയൊക്കെ സ്വഭാവത്തിന്‍റെ ഒരു പ്രത്യേകതയാണ്. അതിനു നാം കണ്ടെത്തുന്ന വഴിയാകട്ടെ മറ്റുള്ളവരുടെ കുറ്റങ്ങളോടു തുലനം ചെയ്യുക എന്നതും. എന്നാൽ മറ്റുള്ളവരുടെ കുറ്റങ്ങളുമായി നമ്മുടെ കുറ്റങ്ങൾ തുലനം ചെയ്താൽ അതുകൊണ്ടുമാത്രം നമ്മുടെ കുറ്റങ്ങൾ ചെറുതാകുമോ? ഒരിക്കലുമില്ല.
ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മുടെ കുറ്റങ്ങൾ എന്നും നമ്മുടെ കുറ്റങ്ങൾ തന്നെയാണ്. മറ്റുളളവരുടെ വലിയ കുറ്റങ്ങളുമായി തുലനം ചെയ്യുന്നതുകൊണ്ട് നമ്മുടെ കുറ്റങ്ങൾ ഒരിക്കലും ചെറുതായി മാറുന്നില്ല. എന്നുമാത്രമല്ല, ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ വലിയ കുറ്റങ്ങൾ എന്നു നാം കരുതുന്നവ നമ്മുടെ ചെറിയ കുറ്റങ്ങളെക്കാൾ ചെറിയവയുമായിരിക്കും.

നമുക്കു വേണ്ടതു നമ്മുടെ തെറ്റുകളും കുറ്റങ്ങളും അംഗീകരിക്കുവാനുള്ള മനഃസ്ഥിതിയാണ്. അതുപോലെ, അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള സന്നദ്ധതയും അവ ആവർത്തിക്കാതിരിക്കുവാനുള്ള നിശ്ചയദാർഢ്യവും. അങ്ങനെയൊരു മനോഭാവമാണു നമ്മുടേതെങ്കിൽ മറ്റുള്ളവരുടെ വലിയ തെറ്റു ചൂണ്ടിക്കാട്ടി നമ്മുടെ ചെറിയ തെറ്റിൽനിന്നു രക്ഷപ്പെടുവാൻ നാം ഒരിക്കലും ശ്രമിക്കില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ