വിജയവഴികളിൽ സ്നേഹവും സേവനവും
രണ്ടു ഞാണിന്മേൽ കളിക്കാർ. അവരിലൊരാൾ ഗുരു. മറ്റേയാൾ ശിഷ്യൻ. ഗുരു ആരോഗ്യവാനായ കായികാഭ്യാസിയാണ്. ശിഷ്യനാകട്ടെ ഒരു കെല്ലിപ്പയ്യനും. അവർ കാഴ്ചവയ്ക്കുന്ന കായികപ്രകടനങ്ങളിൽ പ്രധാനപ്പെട്ട ഇനം ഞാണിന്മേൽകളിയാണ്.

ആ കളി ഇപ്രകാരമാണ്. ഗുരു ബലമുള്ള വലിയൊരു ഇല്ലിമുള തന്‍റെ ശരീരത്തോടു ചേർത്തുപിടിക്കും. അപ്പോൾ കെല്ലിപ്പയ്യൻ ആ മുളയിൽ കയറി അതിന്‍റെ ഉച്ചിയിലെത്തി എങ്ങും പിടിക്കാതെ ബാലൻസ് ചെയ്തു നിൽക്കും. അപ്പോൾ ഗുരു ആ മുള പൊക്കിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കും. അപ്പോൾ കണ്ടുനിൽക്കുന്നവർ നടുങ്ങും. കെല്ലിപ്പയ്യന്‍റെ ബാലൻസ് തെറ്റിയാൽ അതു വലിയ അപകടത്തിനുതന്നെ വഴിതെളിക്കാം. തന്മൂലം, ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മാത്രമേ കാണികൾക്ക് ആ കാഴ്ച കാണാനാകൂ. രണ്ടുപേരുടെ കൂട്ടായ യജ്ഞമാണ് ഈ അഭ്യാസപ്രകടനം. തന്മൂലം അഭ്യാസപ്രകടനം വിജയിക്കണമെങ്കിൽ രണ്ടുപേർക്കും നല്ല ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്.

ഒരിക്കൽ ഈ അഭ്യാസപ്രകടനം കഴിഞ്ഞപ്പോൾ കാണികളിലൊരാൾ ഗുരുവിനെ സമീപിച്ചു ചോദിച്ചു, ""നിങ്ങൾ എങ്ങനെയാണ് ഇത്ര വിജയകരമായി ഈ പ്രകടനം എപ്പോഴും നടത്തുന്നത്?'' അപ്പോൾ ഗുരു പറഞ്ഞു, ""എന്‍റെ ശ്രദ്ധ എപ്പോഴും ഞാണിന്മേൽ നിൽക്കുന്ന ആളിലായിരിക്കും. ഞാണിന്മേൽ നിൽക്കുന്ന ആളിന് ബാലൻസ് നഷ്‌ടപ്പെടാത്ത തരത്തിലായിരിക്കും ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്.''

ചോദ്യകർത്താവിനു ഗുരുവിന്‍റെ ഉത്തരം തൃപ്തികരമായിരുന്നു. എങ്കിലും കൗതുകംമൂലം അയാൾ കെല്ലിപ്പയ്യനോടും ഗുരുവിനോടു ചോദിച്ച ചോദ്യംതന്നെ ചോദിച്ചു. അപ്പോൾ കെല്ലിപ്പയ്യൻ പറഞ്ഞു, ""ഞാൻ ഞാണിന്മേൽ കയറുന്ന നിമിഷം മുതൽ ഒരേയൊരു കാര്യത്തിലായിരിക്കും എന്‍റെ പൂർണ ശ്രദ്ധ മുഴുവൻ. അതാകട്ടെ ബാലൻസ് തെറ്റാതെ ഞാണിന്‍റെ ഉച്ചിയിൽ നിൽക്കുന്ന കാര്യത്തിലും.''

കെല്ലിപ്പയ്യന്‍റെ മറുപടി സാകൂതം ശ്രദ്ധിച്ചു ചോദ്യകർത്താവും ഗുരുവും നിൽക്കുന്പോൾ കെല്ലിപ്പയ്യൻ തുടർന്നു, ""ബാലൻസ് തെറ്റാതെ ഞാൻ നിന്നെങ്കിൽ മാത്രമേ ഞങ്ങളുടെ രണ്ടുപേരുടെയും ഈ പ്രകടനം വിജയിക്കൂ. തന്മൂലം, ഞാൻ പറഞ്ഞ ഒറ്റക്കാര്യത്തിൽ ഞാൻ വിജയിച്ചാൽ ഞങ്ങളുടെ പ്രകടനവും വിജയിക്കും.''

ഈ കഥയിലെ ചോദ്യകർത്താവിന്‍റെ ചോദ്യത്തിനു ഗുരുവും കെല്ലിപ്പയ്യനും നൽകിയ മറുപടി അവരുടെ കായികാഭ്യാസത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ഏറെ പ്രസക്തമാണ്. ഗുരു പറഞ്ഞതുപോലെ കായികാഭ്യാസത്തിനിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഞാണിന്മേൽ നിൽക്കുന്ന ആളിനു ബാലൻസ് നഷ്‌ടപ്പെടാത്ത തരത്തിൽ തന്‍റെ ജോലി ചെയ്യുകയെന്നതാണ്.
അങ്ങനെ ചെയ്യാൻ ഗുരുവിനു സാധിച്ചാൽ അതുവഴി തന്‍റെ കടമ ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് അർഥം. അതായത് തന്‍റെ കാര്യത്തിലെന്നതിനേക്കാൾ മറ്റൊരാളുടെ കാര്യത്തിൽ ശ്രദ്ധയൂന്നി അദ്ദേഹം സ്വന്തം ജീവിതത്തിൽ വിജയം നേടിയെടുക്കുകയാണ്.

നമ്മുടെയും ജീവിതത്തിൽ നമുക്ക് മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്. ചിലപ്പോഴെങ്കിലും നമ്മുടെ സ്വന്തം കാര്യത്തിലെന്നതിനേക്കാൾ മറ്റുള്ളവരുടെ നന്മയിൽ നാം ശ്രദ്ധിക്കുന്പോഴാണല്ലോ നാം നമ്മുടെ ജീവിതത്തിൽ ജീവിതവിജയവും സന്തോഷവും കണ്ടെത്തുന്നത്. സ്വന്തം കാര്യങ്ങളെക്കാൾ മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കളും സ്വന്തം സുഖത്തേക്കാൾ മാതാപിതാക്കളുടെ സുഖം അന്വേഷിക്കുന്ന മക്കളും ഇതിനു നല്ല ഉദാഹരണങ്ങളാണല്ലോ.
ഇനി നമുക്ക് കെല്ലിപ്പയ്യൻ പറഞ്ഞ മറുപടിയിലേക്കു വരാം. അവൻ പറഞ്ഞതനുസരിച്ച് അവൻ ചെയ്യേണ്ട കാര്യത്തിൽ ഏകാഗ്രതയോടെ നൂറുശതമാനം ശ്രദ്ധ നൽകുന്പോഴാണല്ലോ അവന്‍റെ ദൗത്യത്തിൽ അവൻ വിജയിക്കുക. എന്നാൽ അവന്‍റെ വിജയമാകട്ടെ ഗുരുവിന്‍റെ വിജയംകൂടിയാണ്. അവൻ സ്വന്തം കാര്യത്തിൽ ശരിയായി ശ്രദ്ധിക്കുന്നില്ലെങ്കിൽ അവന് പരാജയമുണ്ടാകും. ആ പരാജയമാകട്ടെ അവന്‍റെ ഗുരുവിന്‍റെ പരാജയവുമായി മാറും.

നമ്മുടെ പ്രായോഗിക ജീവിതത്തിലെ അനുഭവവും ഏതാണ്ട് ഇതുപോലെതന്നെയാണ്. നാം നമ്മുടെ സ്വന്തം കാര്യം നന്നായി ചെയ്യാൻ ശ്രദ്ധിച്ചാൽ അതുവഴിയുണ്ടാകുന്ന വിജയം നമ്മുടെ വിജയം എന്നപോലെ മറ്റുള്ളവരുടെ വിജയംകൂടിയാണ്. നന്നായി പഠിക്കണമെന്നുള്ള ശ്രദ്ധയോടെ പഠിക്കുന്ന വിദ്യാർഥി നേടുന്ന വിജയം സ്വന്തം വിജയം മാത്രമല്ലല്ലോ. അതു മാതാപിതാക്കളുടെയും അധ്യാപകരുടെയും വിജയംകൂടിയാണല്ലോ. അതായത്, നാം നമ്മുടെ സ്വന്തം കാര്യം ശരിയായി നോക്കിയാൽ അതു മറ്റുള്ളവരുടെയും കാര്യം നാം ശരിയായി നോക്കുന്നതിനു തുല്യമായിരിക്കുമെന്നു സാരം.

സ്വന്തം കാര്യം ശരിയായി നോക്കുക എന്നു പറഞ്ഞാൽ അതിൽ മറ്റുള്ളവരുടെയും കാര്യം ഉൾപ്പെടുമെന്നു വ്യക്തമാണ്. കാരണം നാം സ്വന്തം കാര്യം ശരിയായി നോക്കുന്നവരാണെങ്കിൽ നാം മറ്റുള്ളവരെ എപ്പോഴും സ്നേഹിക്കും, അവർക്ക് ആവശ്യമുള്ള സേവനം നാം ചെയ്യും, അവരുടെ തെറ്റുകൾ നാം ക്ഷമിക്കും, അവർക്കു തിന്മയായത് ഒരിക്കലും നാം ചെയ്യുകയുമില്ല. അതായത് നന്മ ചെയ്തുകൊണ്ടും തിന്മ വർജിച്ചുകൊണ്ടും മാത്രമേ ശരിയായ രീതിയിൽ സ്വന്തം കാര്യം നോക്കാൻ നമുക്ക് സാധിക്കൂ എന്നു സാരം.

മുകളിൽ കൊടുത്തിരിക്കുന്ന കഥ വ്യക്തമാക്കുന്നതുപോലെ, മറ്റുള്ളവരുടെ നന്മയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്തുകവഴി നമുക്ക് നമ്മുടെ നന്മയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്താം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ