ബലപ്പെടുത്തേണ്ട ബാല്യം
വിലകൂടിയ വിദ്യാഭ്യാസം നല്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിൽ ഇടവേളയിൽ കുട്ടികൾക്കു മൊരിച്ച റൊട്ടിയും മധുരം ചേർക്കാത്ത പഴച്ചാറും നല്കിയിരുന്നു. ഇതു സ്വീകരിക്കാത്ത ഒരമ്മ പതിവായി സ്കൂളിലെത്തി തന്‍റെ രണ്ടാം ക്ലാസുകാരൻ മകന് മധുരമുള്ള പാനീയവും മൃദുത്വമുള്ള ബണ്ണും നല്കുക പതിവാക്കി. അവൻ സോഫ്റ്റ് ബണ്ണേ കഴിക്കൂ, പുളിപ്പുള്ള പഴച്ചാറൊന്നും കുടിക്കുകയുമില്ല എന്നാണ് അവരുടെ വിശദീകരണം. അങ്ങനെ ആ കുട്ടിക്ക് സോഫ്റ്റ് ബൺ എന്ന ചെല്ലപ്പേര് അധ്യാപികമാരുടെ ഇടയിൽ പരന്നു. തിന്നുതടിച്ച് ഉരുണ്ടു വീർത്തിരിക്കുന്ന ആ കുഞ്ഞിന് ഒരു ബണ്ണിന്‍റെ ഷെയ്പ്പ് ആണുതാനും.

ഇത്തരം സോഫ്റ്റ് ബണ്ണുമാരെ വളർത്തി വലുതാക്കി തങ്ങൾക്കും ലോകത്തിനും ഉതകാത്ത വ്യക്തികളാക്കിത്തീർക്കുന്ന മാതാപിതാക്കൾ മനസിലാക്കണം, പരിത്യാഗ പരിശീലനമൊന്നും ലഭിക്കാത്ത അവർ പെട്ടെന്നു പ്രതികൂലസാഹചര്യങ്ങളിൽ പെടുന്പോൾ സോഫ്റ്റ് ഫുഡും സോഫ്റ്റ് ബെഡും കിട്ടിയില്ലെങ്കിൽ പരവശരായി പോകുമെന്ന്. ബാല്യാവസ്ഥയിൽത്തന്നെ ഇഷ്ടമില്ലാത്തതിനെ സ്വീകരിക്കാനും പരാജയങ്ങളെ അഭിമുഖീകരിക്കാനും അവരെ അഭ്യസിപ്പിക്കുക. വിട്ടുവീഴ്ചയുടെയും പങ്കുവയ്ക്കലിന്‍റെയും നല്ല പാഠങ്ങൾ ഇതിൽകൂടി അവർ സ്വായത്തമാക്കും. പക്വതനേടിയെടുക്കുകയും ചെയ്യും.

ബാല്യത്തിൽ നല്കേണ്ട ആത്മബലം ബാല്യത്തിൽ തന്നെ നല്കുന്ന മാതാപിതാക്കൾ വിവേകമതികളാണ്. ദുരന്തങ്ങളും കഷ്ടനഷ്ടങ്ങളും വരുന്പോൾ പിടിച്ചുനിൽക്കാൻ കുട്ടികൾക്കും കഴിയേണ്ടതാണ്.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669