ലോകത്തിലെ ആദ്യ കാലാവസ്ഥാ കേന്ദ്രം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളീയരാകെ കാലാവസ്ഥ പ്രവചനങ്ങൾക്ക് കാതോർക്കുകയാണ്. കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള പ്രവചനങ്ങൾ എന്നും നമ്മുടെ പത്ര-മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും അതിനായി നമ്മുടെ നാട് ഇത്രത്തോളം കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകൾക്ക് മുന്പ്തന്നെ കാലാവസ്ഥയെ മുൻകുട്ടി മനസിലാക്കാൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ഏഥൻസിലെ റോമൻ അഗോറയിലുള്ള ടവർ ഓഫ് വിൻഡ്സ് ആണ് ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ കേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഏകദേശം 2000 വർഷം മുന്പാണ് ഈ ടവർ പണികഴിക്കപ്പെട്ടത്. എട്ടുവശങ്ങളുള്ള ഈ ടവർ പൂർണമായും മാർബിൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സമയമറിയാനും കാറ്റിന്‍റെ ദിശ അറിയാനുമൊക്കെയുള്ള ഉപകരണങ്ങൾ ഈ ടവറിലുണ്ട്.

പുരാതന ഗ്രീക്ക് വിശ്വാസമനുസരിച്ച് വായു 12 ദിശകളിലാണ് സഞ്ചരിച്ചിരുന്നത്. ഇന്നു നമ്മൾ നാലു ദിക്കുകൾ മാനദണ്ഡമാക്കി സ്ഥലം പറയുന്നതുപോലെ പണ്ട് ഗ്രീസിൽ ഈ കാറ്റിന്‍റെ ദിശ അനുസരിച്ചായിരുന്നു ഒരു പ്രദേശത്തിന്‍റെ സ്ഥാനം നിർണയിച്ചിരുന്നത്. കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയതിനുശേഷമാണ് കാറ്റിന്‍റെ ദിശ കാലാവസ്ഥയെ ബാധിക്കുന്നു എന്ന് മനുഷ്യൻ മനസിലാക്കിത്തുടങ്ങിയത്. ഈ തിരിച്ചറിവാണ് ഇത്തരത്തിലൊരു കാലാവസ്ഥ കേന്ദ്ര നിർമാണത്തിന് ആധാരമായത്.

ടവർ ഓഫ് വിൻഡിന്‍റെ മുകൾ ഭാഗത്തായി നിരവധി ഗ്രീക്ക് ദേവൻമാരുടെ രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നതും കാണാം.