Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സല്യൂട്ട്, സിനിമാക്കാരേ...
വിണ്ണിൽ നിന്ന് മണ്ണിലിറങ്ങി വന്ന ഒരുപിടി നക്ഷത്രങ്ങൾ, താരപ്പകിട്ടും ഗ്ലാമറുമെല്ലാം മാറ്റിവച്ച് പ്രളയബാധിതർക്കായ് അവർ നടത്തിയ പ്രവർത്തനങ്ങൾ സിനിമാക്കാരേക്കുറിച്ച് കേരളസമൂഹത്തിനുള്ള പൊതുധാരണ മാറ്റിമറിക്കുന്നതായിരുന്നു. ദന്തഗോപുര വാസികളെന്നും സാമാന്യജനവുമായി ബന്ധമില്ലാത്തവരെന്നുമൊക്കെ പൊതുവേ ഇമേജുള്ള താരങ്ങൾ നാടിനുണ്ടായ ദുരന്തത്തിനൊപ്പം പങ്കുചേരുകയും അവസരോചിതമായി പ്രവർത്തിക്കുകയും ചെയ്തു.
യുവതാരം ടോവിനോ തോമസ് പകർന്നു നൽകിയ ഉൗർജം തന്നെയായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ട്രൗസറും ടീഷർട്ടും വള്ളിച്ചെരിപ്പുമിട്ട് ദുരന്തഭൂമിയിൽ ആഹാരവും മരുന്നും വസ്ത്രവുമൊക്കെ വിതരണം ചെയ്തു നടന്ന ടോവിനോ എല്ലാവർക്കും മാതൃകയും അത്ഭുതവുമായി. ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റിവച്ച് സാധാരണക്കാരൊടൊപ്പം ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ പ്രവർത്തിക്കുകയാണ് ഈ നടൻ. ക്യാന്പുകളിൽ ഈ നടന്റെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. വോളണ്ടിയേഴ്സിനു പ്രചോദനവും ധൈര്യവും പകർന്നു നൽകാനും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നുമെല്ലാം പറഞ്ഞുമനസിലാക്കാനുമെല്ലാം ടൊവിനോ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പ്രളയത്തിന്റെ ആദ്യ ദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതർക്കായ് തുറന്നുകൊടുത്തുകൊണ്ടാണ് ടോവിനോ മാതൃക കാണിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ ദുരുതാശ്വാസ ക്യാന്പുകളിലെ കാര്യങ്ങൾ ഏകോപിപ്പിച്ച് എല്ലാവരുടേയും ഹൃദയം കവർന്നു. ഓരോ ഘട്ടങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളിൽ നിന്ന് ഇറങ്ങിപ്പോരാൻ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്ന ടോവിനോയുടെ വാക്കുകൾ വൈറലായി. കേരളത്തിലെ യുവത്വത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് അദ്ദേഹം കാഴ്ച്ചവച്ചത്.
പ്രളയ ദുരന്തത്തിന് ഇരയാവുകയും ഒപ്പം ദുരന്തബാധിതരെ സഹായിക്കുകയും ചെയ്ത സിനിമാക്കാരുമുണ്ട്. സലിംകുമാറും ജയറാമുമൊക്കെ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയവരാണ്. മൂന്നുദിവസം പറവൂരിലെ വീട്ടിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സലിംകുമാറിനുണ്ടായത്. വീടിന്റെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയപ്പോൾ താനും കുടുംബവും വീടുപൂട്ടി ഇറങ്ങാൻ തീരുമാനിച്ചെന്നും എന്നാൽ ആ സമയത്ത് സമീപ പ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാൽപത്തിയഞ്ചോളം കുടുംബങ്ങൾ സഹായ അഭ്യർത്ഥനയുമായി എത്തിയെന്നും സലിംകുമാർ പറഞ്ഞു. അതോടെ ആ കുടുംബങ്ങളുമായ് തന്റെ വീടിന്റെ രണ്ടാംനിലയിൽ മൂന്നു ദിവസം കഴിച്ചുകൂട്ടി. ഒടുവിൽ മൽസ്യത്തൊഴിലാളികളാണ് ബോട്ടിൽ ഇവരെ രക്ഷിച്ചത്.
പ്രളയക്കെടുതിയിൽ അകപ്പെട്ട മറ്റൊരു താരം ജയറാമാണ്. ഭാര്യ പാർവതിയോടും മകളോടുമൊപ്പം ചെന്നൈയിൽ നിന്ന് പെരുന്പാവൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ കുതിരാനിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 18 മണിക്കൂറോളം കുടുങ്ങിക്കിടക്കേണ്ടി വന്നു. പോലീസെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പക്ഷേ ദുരന്തമുഖത്ത് പകച്ചു നിൽക്കാതെ നാട്ടിലെത്തിയ ഉടൻ തന്നെ ജയറാമും പാർവതിയും മകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി. ആലുവയിലേയും കടവന്ത്രയിലേയും പെരുന്പാവൂരിലേയും ക്യാന്പുകളിൽ ഭക്ഷണവും മറ്റു സാമഗ്രികളും വിതരണം ചെയ്യുകയും ഫേസ് ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
വിവാഹം വരെ മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ നടനാണ് രാജീവ് പിള്ള. ഓഗസ്റ്റ് 17ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. എന്നാൽ അതെല്ലാം മാറ്റിവച്ച് തന്റെ നാടായ പത്തനംതിട്ട നന്നൂരാണ് രാജീവ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആർഭാടങ്ങൾ ഒഴിവാക്കി അടുത്തമാസം വിവാഹം നടത്താനാണ് രാജീവിന്റെ തീരുമാനം.
സംവിധായകൻ മേജർ രവിയുടെ പ്രവർത്തനങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു. മൽസ്യത്തൊഴിലാളികൾക്കൊപ്പം പ്രളയജലത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അദ്ദേഹം ഇരുനൂറോളം പേരെ രക്ഷപ്പെടുത്തി. പെരിയാറിനോടു ചേർന്നു കിടക്കുന്ന എലൂക്കര എന്ന സ്ഥലത്താണ് മേജർ രവി രക്ഷാപ്രവർത്തനം നടത്തിയത്. അവിടെ വച്ചുണ്ടായ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. ’നീന്തി രക്ഷപ്പെട്ട ഒരാളെ ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ഒരു വയസുള്ള കുട്ടിയും ഗർഭിണിയായ ഭാര്യയും അമ്മയും വെള്ളക്കെട്ടിൽ കുടങ്ങിയിരിക്കുകയാരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് എന്നോട് അഭ്യർത്ഥിച്ചപ്പോൾ നോക്കി നിൽക്കാൻ കഴിഞ്ഞില്ല. അവിടേക്ക് പോകാൻ ബോട്ട് ഇല്ലായിരുന്നു. ട്യൂബിന്റെ സഹായത്തോടെയാണ് അവരെ രക്ഷിച്ചത്. എനിക്കൊപ്പം ഇരുപതോളം പേരുണ്ടായിരുന്നു. വളറെ റിസ്ക്കെടുത്താണ് ആ പ്രവർത്തനം നടത്തിയത്’ മേജർ പറഞ്ഞു.
ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇന്ന് നന്പർവണ് താരമായ കീർത്തിസുരേഷ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 15 ലക്ഷവും ക്യാന്പുകളിലേയ്ക്കുള്ള വസ്തുക്കൾക്കായ് അഞ്ചു ലക്ഷം രൂപയും നൽകി. തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച് സാന്ത്വനം പകരാനും കീർത്തി സമയം കണ്ടെത്തി. ഇന്ദ്രജിത്ത്-പൂർണിമ ദന്പതികൾ കൊച്ചിയിൽ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്കുള്ള ഭക്ഷണവും വസ്ത്രവും നൽകുന്ന പ്രവർത്തനങ്ങളിൽ സജീവമായി. ജയസൂര്യയും ക്യാന്പുകൾ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മലയാളിയല്ലെങ്കിലും ഒട്ടേറെ മലയാളസിനിമകളിൽ അഭിനയിച്ചിട്ടുള്ള രോഹിണിയും കേരളത്തോട് സ്നേഹം പ്രകടിപ്പിക്കാൻ എത്തി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തന്നാലാവും വിധം സഹായം ചെയ്യാൻ തയാറാണെന്ന് രോഹിണി അറിയിച്ചു. ലാറി ബേക്കർ ശൈലിയിൽ ചെറിയ ബജറ്റിൽ വീടുകൾ പുതുക്കി പണിയാനാണ് രോഹിണിയുടെ പദ്ധതി. ഈ സമയത്ത് കേരളത്തിൽ നേരിട്ട് വന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ തനിക്ക് ആഗ്രഹമുണ്ടെന്നും അവിടുത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അറിയാത്തതിനാൽ താൻ നേരിട്ടു പോകാതെ തന്നെ ഫണ്ടുകൾ ശേഖരിച്ചും നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സുഹൃത്തുക്കളുമായ് സഹകരിച്ച് ദൗത്യത്തിൽ പങ്കാളിയാകുന്നുണ്ടെന്നും രോഹിണി പറഞ്ഞു.
ഇനിയുമുണ്ട് സിനിമാരംഗത്തു നിന്നുള്ള സഹായങ്ങൾ. മമ്മൂട്ടിയും ദുൽക്കറും മോഹൻലാലുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ നൽകി കേരളീയ സമൂഹത്തോടുള്ള കടപ്പാട് വ്യക്തമാക്കി. അയൽപക്കത്തു നിന്നും സഹായഹസ്തങ്ങൾ എത്തി. കാർത്തി, സൂര്യ, കമലാഹാസൻ എന്നിവരെല്ലാം ദുരിതാശ്വാസ നിധിയിലേക്കു പണം നൽകിയപ്പോൾ ബോളിവുഡ് താരങ്ങളായ അമിതാഭ്ബച്ചനും ഷാരൂഖ്ഖാനും സഹായത്തിനെത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഉയർന്നു നിൽക്കുന്ന ബോട്ടിലേക്ക് കൈക്കുഞ്ഞുങ്ങളുമായ് കയറാൻ വിഷമിച്ചു നിന്ന സ്ത്രീകൾക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്നുകൊടുത്ത ജയ്സൽ എന്ന യുവാവിന് സംവിധായകൻ വിനയൻ ഒരു ലക്ഷം രൂപ സമ്മാനം നൽകി. ക്യാന്പുകളിലേയ്ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തന്നാൽ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജയ്സലിന് ഇങ്ങനെയൊരു പാരിതോഷികം നൽകുന്നത് നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനം ആകുമെന്നു താൻ കരുതുന്നതായി വിനയൻ പറയുന്നു.
ഇത് എല്ലാ അർത്ഥത്തിലും ഒരു തിരിച്ചറിവിന്റെ കാലമാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർ ഒന്നായ ദിവസങ്ങളായിരുന്നു കടന്നുപോയത്. ദുരന്തത്തെ അതിജീവിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ചപ്പോൾ സിനിമാക്കാരും അവരുടെ റോൾ ഭംഗിയായി നിറവേറ്റി. തങ്ങളെ താരങ്ങളാക്കിയ ജനങ്ങളോടുള്ള കടപ്പാട്, അത് പണമായും സേവനമായുമെല്ലാം ഒഴുകിയെത്തിയപ്പോൾ തീർത്താൽ തീരാത്ത ദുരിതത്തിലും ശാന്തിയുടെ ഇത്തിരിവെട്ടം തെളിക്കാൻ അവർക്ക് കഴിഞ്ഞു. ഗ്ലാമറും പ്രശസ്തിയും പത്രാസുമെല്ലാം പടിക്കു പുറത്തു നിർത്തി ജനങ്ങൾക്കാപ്രവർത്തിച്ച സിനിമാക്കാരേ... ഒരു ബിഗ് സല്യൂട്ട്...
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top