എങ്ങനെയെങ്കിലുമൊന്ന് നന്നാക്കിത്തരണം
അരവിന്ദെന്നാണ് അവന്‍റെ പേര്. പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. കടല വിൽപ്പനക്കാരൻ ജറോയിയുടെയും സലോമിയുടെയും മൂത്ത മകനാണ്. അരവിന്ദിന്‍റെ ഇളേത്തുങ്ങളായ അൻവിനും ആനന്ദും യഥാക്രമം ഒൻപതിലും ഏഴിലുമാണ് പഠിക്കുന്നത്. ഇരുവരും സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലും അരവിന്ദ് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠനം നടത്തുന്നത്. ജറോയിക്ക് കടല വിൽപ്പനയാണെന്ന് പറഞ്ഞെല്ലൊ. അതുകൂടാതെ വരുമാനം ലഭിക്കുന്ന ഇതര പണികൾക്കും അയാൾ പോകാറുണ്ട്. ജറോയി നല്ലൊരു അധ്വാനിയാണ്. ഒപ്പം ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ആളുമാണ്. ജറോയിയുടെ ഭാര്യ സലോമി തയ്യൽ വശമുള്ള ആളാണ്. വീട്ടിൽ ഇരുന്നുതന്നെ ചെറിയ തയ്യൽ ജോലികൾ ചെയ്ത് സലോമി മാസംതോറും അത്ര വലുതല്ലാത്തൊരു തുക വരുമാനമായി നേടുന്നുണ്ട്. തന്‍റെ ഭാര്യ ഇവ്വിധത്തിൽ തന്നെ സഹായിക്കുന്നത് അനുദിന വീട്ടു ചിലവുകൾ വഹിക്കാൻ തനിക്ക് വലിയൊരു ആശ്വാസമാകുന്നുണ്ടെന്നാണ് ജറോയി പറയുന്നത്.

ജറോയിയുടെ മൂത്ത മകൻ അരവിന്ദ് സൽസ്വഭാവിയാണ്. തന്‍റെ അപ്പനേയും അമ്മയേയും അവരുടെ പണികളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവനുമാണ്. ജറോയിയുടെ കടല വിൽപ്പനയിലും സലോമിയുടെ തയ്യൽ ജോലിയിലും അവൻ ഒരു വലിയ സഹായമാണ്. തങ്ങൾ അവനെക്കൊണ്ട് നിർബന്ധപൂർവം അതൊക്കെ ചെയ്യിക്കുന്നതല്ലെന്നും സ്വന്ത ഇഷ്ടത്താലാണ് അവൻ അങ്ങനെയൊക്കെ ചെയ്യുന്നതെന്നും പറയുന്പോൾ അവനെക്കുറിച്ച് അവർക്കിരുവർക്കും വലിയ അഭിമാനമാണ്. ഇക്കാലത്ത് ഇതുപോലെ ദുശ്ശീലങ്ങളില്ലാത്ത കുട്ടികളെ കാണാൻ എളുപ്പമല്ലന്നും ദൈവം തങ്ങൾക്ക് നൽകിയ വലിയ ഭാഗ്യമാണ് തങ്ങളുടെ മക്കളെന്നും ജറോയിയും സലോമിയും പറയുന്പോൾ അവരുടെ ഉള്ളിൽ അവർ അനുഭവിക്കുന്ന കുളിർമ്മ പറഞ്ഞറിയിക്കാൻ ആവാത്തതാണ്.

അരവിന്ദിനെപ്പോലെതന്നെയാണ് അൻവിനും ആനന്ദും. പഠനത്തിൽ നന്നായി ശ്രദ്ധിക്കുന്ന അവരിരുവരും അനുസരണയും സഹോദര സ്നേഹവും ഉള്ളവരാണന്നാണ് മാതാപിതാക്കൾ ഇരുവരുടെയും സാക്ഷ്യം. അവരിരുവരും അപ്രകാരമാകാൻ കാരണം അരവിന്ദാണന്നും അവൻ വഴിപിഴച്ചുപോയിരുന്നെങ്കിൽ അവന്‍റെ ഇളേത്തുങ്ങൾ രണ്ടുപേരും ആ വഴിക്കുതന്നെ പോകുമായിരുന്നെന്നും പറയുന്ന അവർക്ക് വലിയ പ്രതീക്ഷയാണ് മക്കളെക്കുറിച്ചുള്ളത്. താനും തന്‍റെ അനുജൻമാരും നല്ലവരാണന്ന് തങ്ങളുടെ മാതാപിതാക്കൾ പറയുന്നുണ്ടെങ്കിൽ അതിന് കാരണം താനല്ലന്നും തങ്ങളുടെ മാതാപിതാക്കൾ തന്നെയാണെന്നും അവരുടെ മാതൃകാപരമായ ജീവിതമാണെന്നുമാണ് അരവിന്ദ് പറയുന്നത്.

അനുകരണീയമാണ് അരവിന്ദിന്‍റെയും അരവിന്ദിന്‍റെ മാതാപിതാക്കളുടെയും ജീവിതം. അരവിന്ദിനെപ്പോലെ കുടുംബത്തിനും സമൂഹത്തിനും അഭിമാനമായ കുറെയേറെ കൗമാരക്കാരും യുവജനങ്ങളും ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട് എന്നത് ആശാവഹമായ കാര്യമാണ്. അരവിന്ദും കുടുംബവും ഇപ്പോൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. കുടുംബവിഹിതമായി ജറോയിക്ക് കിട്ടിയ പന്ത്രണ്ട് സെന്‍റ് സ്ഥലത്ത് സ്വന്തമായൊരു വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ആ കുടുംബം.

ഞാൻ ആ ഭവനത്തിൽ ചെന്ന അവസരത്തിൽ അപ്പനും അമ്മയും മക്കൾ മൂന്നുപേരും അവിടെ ഉണ്ടായിരുന്നു. തന്‍റെ ഓരോ മക്കളെക്കുറിച്ചും പറയുന്പോൾ ആ അപ്പന്‍റെ കണ്ണുകൾ ആനന്ദത്താൽ നിറയുന്നത് ഞാൻ കണ്ടു. തന്‍റെ മക്കൾ ഓരോരുത്തരും വീട്ടിലെ ബുദ്ധിമുട്ടുകൾ മനസിലാക്കിത്തന്നെയാണ് ജീവിക്കുന്നതെന്നും അവരുമൂലം തനിക്കും തന്‍റെ ഭാര്യക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാറില്ലന്നും അയാൾ വലിയ ആത്മ നിർവൃതിയോടെയാണ് എന്നോട് പറഞ്ഞത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ തന്‍റെ ഭാര്യ സലോമിക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് പറയുന്പോൾ അയാൾ വികാരാധീനനാകുന്നതും ഞാൻ കണ്ടു.

ശരിയാണ,് ഒരു കുടുംബത്തിലെ അപ്പനെക്കാൾ മക്കളുടെ സ്വഭാവ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ സാധിക്കുന്നത് അമ്മക്കാണ്. മക്കളുടെമേൽ വൈകാരികമായ ഒരു സ്വാധീനം അപ്പനെക്കാൾ അമ്മക്കുണ്ട് എന്നതാണ് അതിന് കാരണം. കുട്ടി നിരാശ്രയനായി അമ്മയുടെ ഗർഭപാത്രത്തിൽ ജീവിക്കുന്ന നാൾ മുതൽ അവന് ഉളളതാണ് തന്‍റെ അമ്മയോടുള്ള ആ ബന്ധം.

മക്കളുടെ ജനനത്തിന്‍റെ ആദ്യ ഘട്ടം മുതൽ അവരെ നേരാംവണ്ണം വളർത്താനും അവരുടെ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കാനും കഴിയാതെ അവർ വഷളായിക്കഴിയുന്പോൾ എങ്ങനെയെങ്കിലുമൊന്ന് അവരെ നന്നാക്കി തരണമെന്ന് അഭ്യർത്ഥിച്ച് സ്വന്തം മക്കളുമായി കൗണ്‍സലർമാരുടെയും ധ്യാനഗുരുക്ക·ാരുടെയും പക്കൽ എത്തുന്ന എത്രയോ മാതാപിതാക്കളുണ്ട് നമ്മുടെ ഇടയിൽ. പറഞ്ഞാൽ കേൾക്കുന്ന പ്രായത്തിൽ പറയേണ്ടത് പറയാതെ, തിരുത്തേണ്ടത് തിരുത്താതെ, എല്ലാം നോക്കീംകണ്ടും മനസ്സിലാക്കുന്ന പ്രായത്തിൽ അവർക്ക് നൽകേണ്ട മാതൃക നൽകാതെ പോയാൽ നല്ലതെന്തെങ്കിലും അവരിൽനിന്ന് പ്രതീക്ഷിക്കാനാവുമോ?