വെല്ലുവിളികളെ നേരിട്ട് ബിബിൻ
വിധി തീർത്ത വെല്ലുവിളികളെ അതിജീവിച്ചു സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ ജീവിത കഥയാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനു പറയാനുള്ളത്. പ്രളയ നാളിനു ശേഷവും തിയറ്ററുകളിൽ സൂപ്പർഹിറ്റായി തുടരുന്ന ഒരു പഴയ ബോംബ് കഥയിലെ നായകനാണ് ബിബിൻ. ചിത്രത്തിലെ ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തെപ്പോലെ ബിബിനും ജീവിതത്തിൽ ശാരീരിക ന്യൂനത അനുഭവിക്കുന്നയാളാണ്. എന്നാൽ വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നായകനായും തിരക്കഥാകൃത്തായും ഇന്നു മലയാള സിനിമയിൽ വിലയുള്ള താരമായി ബിബിൻ മാറിക്കഴിഞ്ഞിരിക്കുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായാണ് ബിബിനെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ ആദ്യ ചിത്രം സൂപ്പർ ഹിറ്റാക്കിയ നായകനായും. തന്‍റെ സിനിമ സഞ്ചാരത്തെക്കുറിച്ച് ബിബിൻ മനസ് തുറക്കുന്നു.

തിരക്കഥാകൃത്തായി എത്തി ഇപ്പോൾ നായകനായിരിക്കുന്നു. കലാപരമായുള്ള സഞ്ചാരം എങ്ങനെയായിരുന്നു?

കാക്കനാട് നിലംപതിഞ്ഞിമുകളാണ് ഞാൻ ജനിച്ചു വളർന്ന നാട്. ചെറുപ്പം മുതൽ ശാരീരിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ടു പാട്ടായിരുന്നു നമ്മുടെ സ്ഥിരം ഐറ്റം. കൂടുതൽ ആളുകളും അപ്പോൾ സിന്പതിയോടെ നോക്കാൻ തുടങ്ങി. അതു വേണ്ടെന്നു ചിന്തിച്ചപ്പോഴാണ് ശ്രീനാഥ് എന്ന കൂട്ടുകാരൻ മിമിക്രിയിലേക്കു ശ്രദ്ധ തിരിക്കുന്നത്. ആളുകളെ ചിരിപ്പിക്കുകയും പോസിറ്റീവാക്കുകയും ചെയ്യുന്ന കലയാണത്. ആറാം ക്ലാസിൽ പഠിക്കുന്പോൾ യുവതാര ക്ലബിന്‍റെ പരിപാടിയിൽ മിമിക്രി കാണിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ കല്യാണവീടുകളിലും കുടുംബ യൂണിറ്റുകളുടെ വാർഷികത്തിലും എന്‍റെ പരിപാടി കാണും. അപ്പനും അമ്മയ്ക്കും അതിനോട് വലിയ സപ്പോർട്ടായിരുന്നു.

ആദ്യമായി എഴുത്തിലേക്ക് തിരിയുന്നത് എപ്പോഴാണ്?

മിമിക്രി പഠിക്കാനായി കലാഭവനിലെത്തിയപ്പോൾ എല്ലാവരും ഒരുപോലെ കാണിക്കുന്നതിൽ നിന്നും വ്യത്യസ്തമാകാനാണ് ഞാൻ തന്നെ ആദ്യമായി സ്കിറ്റ് എഴുതി തുടങ്ങിയത്. മഹാരാജാസിൽ ജോയിൻ ചെയ്യുന്ന സമയത്ത് കോമഡി കസിൻസ് എന്ന പരിപാടിയിലെ ബൈജു ജോസിനേയും ബാബു ജോസിനേയും എന്‍റെ സ്ക്രിപ്ററ് വായിച്ചു കേൾപ്പിച്ചു. അതിഷ്ടപ്പെട്ടതോടെ പിന്നെ സഞ്ചാരം അവർക്കൊപ്പമായി. പതിനേഴു വയസുമുതൽ അങ്ങനെ ടിവി ഷോയ്ക്കു വേണ്ടി എഴുതിത്തുടങ്ങി. കോമഡി കസിൻസ്, ടിംഗ് ടോംഗ്, രസികരാജാ, കളിയും ചിരിയും, ആടാം പാടാം, ബഡായി ബംഗ്ലാവ് തുടങ്ങി നിരവധി പ്രോഗ്രാമുകൾക്കു വേണ്ടി എഴുതി. സിനിമയിലേക്കു വന്നതോടെ ടിവി ഷോസിനുള്ള എഴുത്തു നിന്നു.



സിനിമയിക്ക് വേണ്ടിയുള്ള എഴുത്തു തുടങ്ങുന്നത്?

മഹാരാജാസിലാണ് ഞാനും വിഷ്ണുവും ഒന്നിച്ച് പഠിക്കുന്നത്. ട്രൂപ്പിനു വേണ്ടി ഒന്നിച്ച് എഴുതിയപ്പോഴൊക്കെ ഞാനും അവനും തമ്മിലുള്ള വേവ് ലെംഗ്ത് കറക്ടായിരുന്നു. സിനിമ എഴുതുന്ന സമയം വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചെഴുതാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ, വിഷ്ണു, കൂട്ടുകാരൻ റിതിൻ എന്നിവരെ വച്ച് അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുന്നത്. അന്ന് ആ സിനിമ നടന്നില്ല. രണ്ടു വർഷത്തോളം സ്ക്രിപ്റ്റ് പെട്ടിയിലിരുന്നു.

പെട്ടിയിലിരുന്ന സ്ക്രിപ്റ്റിൽ നിന്നും നാദിർഷയുടെ സംവിധാനത്തിൽ എങ്ങനെയാണത് സൂപ്പർഹിറ്റ് ചിത്രമായി മാറുന്നത്?

സ്ക്രിപ്റ്റൊക്കെ പൂർത്തായാക്കി സിനിമയ്ക്കായി ശ്രമിക്കുന്ന സമയത്താണ് എന്‍റെ അപ്പച്ചൻ മരണമടയുന്നത്. അതോടെ കലാരംഗം പൂർണമായും വിട്ടു. ബി.എയും എം.ഫിലും കഴിഞ്ഞ് രണ്ടു വർഷത്തേക്ക് അധ്യാപകനായി. സ്ക്രിപ്റ്റ് എഴുതിയ സമയത്തു സെബാസ്റ്റ്യൻ കറുകപ്പള്ളി അച്ചനെക്കൊണ്ട് അതു വെഞ്ചരിപ്പിച്ചിരുന്നു. എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതിൽ ഏറെ സഹായിച്ച വ്യക്തിയാണ് ഫാദർ സെബാസ്റ്റ്യൻ. ഒരു ദിവസം അച്ചൻ ചോദിച്ചു, ""ബിബിനെ ഞാൻ വെഞ്ചരിച്ച അന്നത്തെ സ്ക്രിപ്റ്റ് എവിടെ ?’’. ഞാൻ പറഞ്ഞു വീട്ടിലുണ്ടെന്ന്. “അതു നടക്കാൻ പോവുകയാണ്’’ അച്ഛൻ പറഞ്ഞു. അന്നത്തെ കുർബാനയുടെ ഇടയിൽ അച്ചൻ പ്രത്യേകം പ്രാർഥിച്ചു. അപ്പോഴും സ്ക്രിപ്റ്റ് ഏതോ മൂലയ്ക്കിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ ബഡായി ബംഗ്ലാവിന്‍റെ ലൊക്കേഷനിൽ മുകേഷേട്ടനെ കാണാൻ നാദിർഷ ഇക്ക വന്നു. കലാഭവൻ ഷാജോണ്‍ ചേട്ടൻ എപ്പോഴോ നാദിർഷ ഇക്കയോട് ബിബിന്‍റെയും വിഷ്ണുവിന്‍റെയും കയ്യിൽ ഒരു സ്ക്രിപ്റ്റ് ഉണ്ടെന്നു പറഞ്ഞിരുന്നു. എന്‍റെ പുറകിൽ തട്ടി നാദിർഷ ഇക്ക സ്ക്രിപ്റ്റിനെക്കുറിച്ചു ചോദിച്ചു. ഞാൻ ഉടൻ പറഞ്ഞത് “ഇക്കാ, ഇതു ദിലീപേട്ടനു പറ്റിയതല്ല’’ എന്നാണ്. നമ്മുടെയൊക്കെ ധാരണ നാദിർഷ ഇക്ക ദിലീപേട്ടനെവെച്ചായിരിക്കും സിനിമ ചെയ്യുക എന്നാണ്. “അങ്ങനെയൊന്നുമില്ല, നിങ്ങൾ അതെന്നെയൊന്നു കേൾപ്പിക്ക്’’ എന്ന് ഇക്ക പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. കേട്ടു കഴിഞ്ഞപ്പോ ൾ “ഇതായിരിക്കും എന്‍റെ ആദ്യത്തെ സിനിമ’’ എന്ന് ഇക്ക പറഞ്ഞു. അങ്ങനെയാണ് അതു സിനിമയായി എത്തുന്നത്.

ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയിച്ചു തുടങ്ങി ഇപ്പോൾ നായകനായി മാറിയല്ലോ?

വെൽക്കം ടു സെൻട്രൽ ജയിലിലേക്കു ദിലീപേട്ടനാണ് വിളിക്കുന്നത്. അതു കണ്ടിട്ടാണ് റാഫി സാർ റോൾ മോഡൽസിലെ വില്ലനിലേക്ക് എന്നെ പരിഗണിക്കുന്നത്. റോൾ മോഡൽസ് കണ്ടിട്ടാണ് ഒരു പഴയ ബോംബ് കഥയുടെ തിരക്കഥാകൃത്തുക്കൾ എന്നെവച്ച് എഴുതുന്നത്. ബോംബ് കഥയിൽ വന്നപ്പോൾ വലിയ ഭാഗ്യമാണ് കിട്ടിയത്. സൗഹൃദം, പ്രണയം, ആക്ഷൻ, സെന്‍റിമെൻ്സ്, പ്രതികാരം തുടങ്ങി എല്ലാ ഭാവത്തിലൂടെയുമാണ് ഞാൻ അഭിനയിച്ച ശ്രീക്കുട്ടൻ കടന്നു പോകുന്നത്. ഒരു പുതുമുഖ നായകനെന്ന നിലയിൽ ഇങ്ങനൊരു കഥാപാത്രം കിട്ടയതു തന്നെ ഭാഗ്യമാണ്.



എങ്ങനെയാണ് ബോംബ് കഥയിലെ നായക കഥാപാത്രം തേടിയെത്തുന്നത്?

യു.ജി.എം പ്രൊഡ്യൂസേഴ്സ് ഡോ. സക്കറിയ തോമസും ആൽവിൻ ആന്‍റണി ചേട്ടനുമാണ് എന്‍റെ അടുത്തേക്ക് തിരക്കഥാകൃത്തുക്കളെ വിടുന്നത്. ആ സമയത്തു ദുൽഖർ സിനിമയുടെ ക്ലൈമാക്സിന്‍റെ എഴുത്തിൽ ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു. അവർ കഥ പറഞ്ഞതൊന്നും എന്‍റെ ഉള്ളിലേക്കു കയറിയില്ല. വിളിക്കാം എന്നു പറഞ്ഞ് അവരെ വിടുകയായിരുന്നു. അതുകഴിഞ്ഞപ്പോൾ എന്‍റെ സുഹൃത്ത്, നല്ല കഥയാണ്. എന്തിനാണ് അതു വിട്ടു കളഞ്ഞത് എന്നു ചോദിച്ചു ദേഷ്യപ്പെട്ടു. അങ്ങനെ അവരെ വീണ്ടും വിളിച്ച് കഥ കേട്ടു. ഷൂട്ടിംഗ് സമയത്തു ഷാഫിക്ക എന്നെ കംഫർട്ട് ചെയ്തു മാക്സിമം സപ്പോർട്ട് നൽകിയാണ് അഭിനയിപ്പിച്ചത്. ഈ സിനിമ ചെയ്തപ്പോഴാണ് ഒരു നടൻ എന്ന ആത്മവിശ്വാസം എനിക്കു തോന്നിത്തുടങ്ങിയത്.

ഒരു യമണ്ടൻ പ്രേമ കഥ എന്ന പുതിയ ചിത്രത്തിലേക്കു ദുൽഖർ നായകനായി എത്തുന്നത്?

വിഷ്ണു വീണ് കയ്യൊടിഞ്ഞ സമയത്തു ഞങ്ങൾ പ്ലാനിട്ട കഥയാണ് ഒരു യമണ്ടൻ പ്രേമകഥയുടേയത്. ആ സമയത്താണ് നിർമ്മാതാവ് ആന്‍റോ ജോസഫ് ദുൽഖറിനെ വെച്ച് ഒരു സിനിമ ചെയ്യണം എന്നു പറയുന്നത്. ഞങ്ങളും മനസിൽ ദുൽഖറിനെയാണ് ആ കഥയ്ക്കായി കരുതിയിരുന്നത്. കഥ കേൾക്കാം എന്നു ദുൽഖർ പറഞ്ഞു. അവിടെത്തുന്പോൾ ഇന്ത്യയിലെ തന്നെ പ്രമുഖ സംവിധായകർ കഥ പറയാൻ വെയ്റ്റ് ചെയ്യുകയാണ്. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. കുറച്ചു നിർദ്ദേശങ്ങളും തന്നു. ദുൽഖർ പറഞ്ഞ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് ഒന്നൊരക്കൊല്ലം എഴുത്തിനായി ഇരുന്നു. പിന്നെ ഞങ്ങൾ ചെല്ലുന്നത് ഫുൾ സ്ക്രിപ്റ്റുമായിട്ടാണ്. രണ്ടാമതു കേൾപ്പിച്ചപ്പോൾ പുള്ളിക്കാരനും ഓക്കെ ആയിരുന്നു.

നവാഗത സംവിധായകനാണല്ലോ ചിത്രം സംവിധാനം ചെയ്യുന്നത്?

ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞാനും വിഷ്ണുവും ടിവി ഷോകളിൽ അദ്ദേഹത്തിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യമണ്ടൻ പ്രേമകഥ എന്ന പേര് നൗഫലിക്കയാണ് ഇട്ടത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഒരു കഥയുടെ പേരാണ് ഒരു യമണ്ടൻ പ്രേമകഥ എന്നത്. ബഷീറിന്‍റെ കഥയുമായി ആ പേരിൽ മാത്രമാണ് ബന്ധമുള്ളത്. വളരെ വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ദുൽഖറിനൊപ്പം വിഷണുവും സലിം കുമാറും സൗബിനും പിന്നെ ഞാനും അഭിനഭിക്കുന്നുണ്ട്.

പുതിയ സിനിമകൾ ഏതൊക്കെയാണ്?

നായകവേഷം മാത്രമല്ല, എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്. അഭിനയിക്കാനായി ഇഷ്ടം പോലെ കഥകൾ വരുന്നുണ്ട്. എഴുത്തിലും പുതിയ കഥകളൊന്നും ചിന്തിച്ചിട്ടില്ല.

ലിജിൻ കെ. ഈപ്പൻ