നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവരുമുണ്ടാകട്ടെ
കലാ-കായിക പ്രകടനരംഗത്തെ ഇതിഹാസമായിരുന്ന പി.ടി. ബാർനമിനെ (1810-1891) കേന്ദ്രീകരിച്ച് 2017ൽ പുറത്തിറങ്ങിയ ഒരു സംഗീത ചലച്ചിത്രമാണ് ‘ദ ഗ്രെയ്റ്റെസ്റ്റ് ഷോമൻ’. മൈക്കിൾ ഗ്രെയ്സി സംവിധാനം ചെയ്ത ഈ ഹോളിവുഡ് ചിത്രത്തിൽ ഓസ്ട്രേലിയൻ നടനായ ഹ്യൂ ജാക്മൻ ആണ് ബാർനമിന്‍റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരുകാലത്ത് ഏറ്റവും പ്രസിദ്ധനായ അമേരിക്കക്കാരനായിരുന്നു ബാർനം. ഒരു തയ്യൽക്കാരന്‍റെ മകനായി പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ബാർനം സ്ഥിരപരിശ്രമംകൊണ്ട് കലാകാരൻ, ഗ്രന്ഥകാരൻ, ബിസിനസ്മാൻ, രാഷ്‌ട്രീയക്കാരൻ എന്നീ നിലകളിലൊക്കെ ശോഭിച്ച വ്യക്തിയാണ്. അദ്ദേഹമാണ് ലോകപ്രസിദ്ധമായ ബാർനം ആൻഡ് ബെയ്‌ലി സർക്കസ് ആരംഭിച്ചത്.

ബാർനമന്‍റെ ആദ്യകാല കഥയാണ് ‘ദ ഗ്രെയ്റ്റെസ്റ്റ് ഷോമൻ’ എന്ന സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ കഥയാകട്ടെ കണ്ണീരിന്‍റെ എന്നപോലെ ജീവിതപോരാട്ടങ്ങളുടെയും അവയിൽ വിജയിക്കുന്നതിന്‍റെയും കഥയാണ്.

സ്റ്റേജിലെ കലാപ്രകടനത്തിന്‍റെ ഭാഗമായി അതിമധുരമായി പാടിക്കൊണ്ടാണ് സിനിമയിൽ ബാർനം ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഈ അവതരണഗാനത്തിനു പിന്നാലെ നാം കാണുന്നത് ഒരു ഫ്ളാഷ്ബാക്കാണ്. ആ ഫ്ളാഷ്ബാക്കിൽ ബാലനായ ബാർനം പാടുന്ന ഒരു ഗാനമുണ്ട്. ആ ഗാനത്തിലെ പ്രസക്തമായ ചില വരികൾ താഴെ കുറിക്കട്ടെ.

‘ഞാൻ കണ്ണടയ്ക്കുന്നു. അപ്പോൾ ഞാൻ കാണുന്നത് എന്നെ കാത്തിരിക്കുന്ന ഒരു ലോകമാണ്. ഞാൻ സ്വന്തമെന്നു വിളിക്കുന്ന ഒരു ലോകം. അവർക്കു പറയാം എനിക്കു ഭ്രാന്താണെന്ന്, എന്‍റെ സമനില നഷ്ടപ്പെട്ടുവെന്ന്. എന്നാൽ ഞാൻ അതു ഗൗനിക്കുന്നില്ല’.

‘നമുക്കു നാം സൃഷ്ടിക്കുന്ന ഒരു ലോകത്തിൽ ജീവിക്കാനാകും. കാരണം, എല്ലാദിവസവും ഞാൻ ഉറങ്ങാൻ കിടക്കുന്പോൾ അതിമനോഹരമായ നിറങ്ങളാണ് എന്‍റെ തലയിൽ നിറയുന്നത്, ദശലക്ഷക്കണക്കിനു സ്വപ്നങ്ങളാണ് എന്‍റെ ഭാവനയിലേക്കു കടന്നുവരുന്നത്.’

‘ലോകം എങ്ങനെ ആയിരിക്കാമെന്നു ഞാൻ ചിന്തിക്കുന്നു. എന്‍റെ ഭാവനയിലുള്ള ലോകം. അത് അങ്ങനെ ആയിത്തീരുന്നതിന് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണ്ടിവരും. നമ്മൾ സൃഷ്ടിക്കാൻ പോകുന്ന ലോകത്തിന് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണ്ടിവരും.’
നമുക്കു സൃഷ്ടിക്കാവുന്ന ഒരു വീടുണ്ട്. ആ വീടു നിറയെ ഞാൻ ശേഖരിക്കുന്നവയെല്ലാം നിനക്കു പുഞ്ചിരി സമ്മാനിക്കുന്നതാകും... നാം സൃഷ്ടിക്കുന്ന നവ ലോകത്തിലേക്കു നമുക്കോടിപ്പോകാം.

നമ്മൾ സൃഷ്ടിക്കാൻ പോകുന്ന ലോകം സംബന്ധിച്ച് ഒരു ദശലക്ഷം സ്വപ്നങ്ങൾ. അവ ചെറുതാകാം. അവ വലുതാകാം. ഞാൻ അവയുടെ എല്ലാം ഭാഗമായിത്തീരട്ടെ.
നീ നിന്‍റെ സ്വപ്നങ്ങൾ എന്നോടു പങ്കുവയ്ക്കുക. നീ കാണുന്ന ലോകത്തിലേക്ക് എന്നെയുംകൂടി കൊണ്ടുപോകുമെന്നു പറയുക. ഞാൻ കണ്ണടയ്ക്കുന്പോൾ കാണുന്ന ലോകത്തിലേക്കു കൊണ്ടുപോകുക.

ബാലനായ ബാർനം തന്‍റെ ബാല്യകാലസഖിയായ ചാരിറ്റിയോടു തന്‍റെ ജീവിതസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ഗാനമാണിത്. കുബേരകുമാരിയായ ചാരിറ്റിയെ തന്‍റെ ഭാവി ജീവിതസഖിയായി വിഭാവനം ചെയ്തുകൊണ്ടാണു ബാർനം തന്‍റെ സ്വപ്നങ്ങളെക്കുറിച്ചു സംസാരിക്കുന്നത്.
ബാർനവുമായി ചാരിറ്റി സൗഹൃദം പുലർത്തുന്നതു ചാരിറ്റിയുടെ പിതാവിന് ഇഷ്ടമില്ലായിരുന്നു. എന്നു മാത്രമല്ല, അവളെ അതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, അവർ രണ്ടുപേരും അവരുടെ സ്വപ്നം ഉപേക്ഷിച്ചില്ല. എന്നു മാത്രമല്ല, ഒരു ദിവസം അവരുടെ സ്വപ്നം സഫലമാകുമെന്ന് അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.

ബാർനം താൻ ആഗ്രഹിച്ച ലോകം വെറുതെ ഭാവനയിൽ കാണുക മാത്രമല്ല ചെയ്തത്. താൻ വിഭാവനം ചെയ്ത ലോകം അങ്ങനെ ആയിത്തീരാൻവേണ്ടി ബാർനം അഹോരാത്രം ബുദ്ധിമുട്ടി. അങ്ങനെയാണു നല്ല ഒരു ജോലി സന്പാദിച്ചതിനുശേഷം ബാർനം നേരേ ചാരിറ്റിയുടെ പിതാവിന്‍റെ സമീപമെത്തി അവളെ തനിക്കു വിവാഹംചെയ്തു നൽകണമെന്ന് അഭ്യർഥിച്ചത്.

ചാരിറ്റിയെ ജീവിതസഖിയായി ലഭിച്ചപ്പോൾ അവർ ഇരുവരുംകൂടി അവർ വിഭാവനംചെയ്ത പുതിയൊരു ലോകം സൃഷ്ടിക്കാനാണു ശ്രമിച്ചത്. ആ പരിശ്രമത്തിൽ പരാജയങ്ങളും പാളിച്ചകളും ഉണ്ടായി എന്നതു ശരിതന്നെ. എങ്കിലും അവർ സ്വപ്നം കണ്ട പുതിയൊരു ലോകം വാർത്തെടുക്കാൻ അവർക്കു സാധിച്ചു എന്നതാണു വാസ്തവം. അങ്ങനെയാണു ബാർനം ചരിത്രത്തിന്‍റെ ഭാഗമായി മാറിയത്.

ബാർനം സിനിമയിൽ പാടുന്നതുപോലെ നമുക്കും വേണം ഒരു ദശലക്ഷം സ്വപ്നങ്ങൾ. അവ ചെറുതാകാം, വലുതാകാം. എങ്കിലും നമ്മുടെ ഭാവനയിലുള്ള ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണം. ആ സ്വപ്നങ്ങൾ നമ്മിൽ മാത്രം ഒതുക്കിനിർത്തരുത്. അതു മറ്റുള്ളവരെയും ഉൾക്കൊള്ളുന്നവയായിരിക്കണം.

അതുപോലെ, മറ്റുള്ളവരുടെ സ്വപ്നങ്ങൾ നമ്മോടു പങ്കുവയ്ക്കാൻ അവരെയും നാം അനുവദിക്കണം. അവരുടെ സ്വപ്നങ്ങളും ഉൾക്കൊണ്ടുകൊണ്ടായിരിക്കണം നാം നമ്മുടെ പുതിയ ലോകം വിഭാവനംചെയ്യുന്നത്; ആ ലോകം യാഥാർഥ്യമായിത്തീരുന്നതിനായി നാം പരിശ്രമിക്കുന്നത്.

ബാർനവും ചാരിറ്റിയും ഒത്തൊരുമിച്ചു പുതിയൊരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബാർനം സ്വന്തം സ്വപ്നം മാത്രം നോക്കി മുന്നോട്ടുപോകുന്ന ഒരു ഭാഗമുണ്ട്. എന്നാൽ ആ തെറ്റു മനസിലാക്കിയപ്പോൾ അതു തിരുത്താൻ ബാർനം സ്വീകരിക്കുന്ന നടപടി ഏറെ ഹൃദ്യമായി നമുക്കനുഭവപ്പെടും.

ബാർനം പാടുന്നതുപോലെ, നമ്മുടെ ലോകം എങ്ങനെ ആയിരിക്കണമെന്നു നമുക്കു ചിന്തിക്കാം. ആ ലോകം രൂപപ്പെടുത്താനായി ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ നമുക്കു കാണാം. ആ സ്വപ്നങ്ങളിൽ നമുക്കെന്നപോലെ മറ്റുള്ളവർക്കും അർഹമായ സ്ഥാനം എപ്പോഴും നമുക്കുറപ്പുവരുത്താം. അപ്പോൾ മാത്രമേ നമ്മുടെ വിജയം പൂർത്തിയാകൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ