മൂത്രത്തിൽ പഴുപ്പോ?
നമ്മുടെ നാട്ടിൽ സാധാരണയായി കണ്ട ുവരുന്ന ഒരസുഖമാണ് മൂത്രപ്പഴുപ്പ്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രപ്പഴുപ്പ് കൂടുതലായും കണ്ടു വരുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മൂത്രപ്പഴുപ്പ് ബാധിക്കാനുള്ള സാധ്യത സ്ത്രീകളിൽ അൻപതു ശതമാനത്തിലേറെയാണ്.

മൂത്രപ്പഴുപ്പ് എങ്ങനെ വരുന്നു?

ബാക്ടീരിയ വിഭാഗത്തിൽപ്പെടുന്ന അണുക്കളാണ് മൂത്രപ്പഴുപ്പുണ്ട ാക്കുന്നത്. കോളിഫോം വിഭാഗത്തിൽപ്പെട്ട ഇ-കോളൈ എന്ന ബാക്ടീരിയയാണ് എണ്‍പതു ശതമാനത്തിലധികം മൂത്രപ്പഴുപ്പിനും കാരണം. സാധാരണയായി കുടലിൽ കാണപ്പെടുന്ന ഇവ മൂത്രനാളിയിലേക്കും ചിലപ്പോൾ വൃക്കകളിലേക്കും ബാധിക്കാം.

ലക്ഷണങ്ങൾ

മൂത്രമൊഴിക്കുന്പോൾ അമിതമായ വേദനയും ചൂടും അനുഭവപ്പെടുക മൂത്രപ്പഴുപ്പിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. തുടർച്ചയായി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം പിടിച്ചു നിറുത്താൻ കഴിയാതെ വരിക, മൂത്രം അിറയാതെ പോവുക, അടിവയറിൽ കലശലായ വേദന അനുഭവപ്പെടുക, മൂത്രം ഒഴിച്ചുകഴിഞ്ഞാലും മുഴുവനായി പോകാത്തതായി തോന്നുക എന്നിവയും മൂത്രപ്പഴുപ്പിന്‍റെ ലക്ഷണങ്ങളാണ്. സാധാരണ മൂത്രപ്പഴുപ്പിൽ പനി ഉണ്ട ാകണമെന്നില്ല. എന്നാൽ മൂത്രപ്പഴുപ്പ് വൃക്കകളെ ബാധിച്ചാൽ വിറയലോടു കൂടിയ പനിയും വയറിന്‍റെ വശങ്ങളിൽ ശക്തമായ വേദനയും ഉണ്ട ാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ മൂത്രപ്പഴുപ്പ് മൂലമാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും ഇവയിൽ പല ലക്ഷണങ്ങളും മറ്റു ചില അനുഭവങ്ങളിലും കാണപ്പെടുന്നവയാണ്. ഉദാഹരണത്തിന് മൂത്രസഞ്ചിയിലെ കല്ലിന്‍റെ അസുഖം, പുരുഷൻമാരിൽ വരുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രാശയ അവയവങ്ങളുടെ ക്ഷയരോഗം തുടങ്ങിയ അസുഖങ്ങളിലും മേൽപറഞ്ഞ പല ലക്ഷണങ്ങളും കാണപ്പെടാവുന്നവയാണ്. ആയതിനാൽ ഇത്തരം ലക്ഷണങ്ങളുള്ള ആളുകൾ പരിശോധനകൾ ചെയത് മൂത്രപ്പഴുപ്പുണ്ടേ ായെന്ന് വ്യക്തത വരുത്തേണ്ട തുണ്ട ്.

മൂത്രപ്പഴുപ്പ് എങ്ങനെ ഉറപ്പിക്കാം?

മൂത്രത്തിന്‍റെ ഒരു സാന്പിൾ എടുത്ത് ലാബിൽ പരിശോധിച്ചാൽ മൂത്രപ്പഴുപ്പ് മനസിലാക്കാവുന്നതാണ്. മൂത്രം പരിശോധനയ്ക്ക് എടുക്കുന്നതിനു മുൻപ് മൂത്രം ഒഴിക്കുന്ന ഭാഗം വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം. മൂത്രം ഒഴിച്ചു തുടങ്ങി ആദ്യം വരുന്ന മൂത്രം പരിശോധനയ്ക്ക് എടുക്കരുത് ഒഴിച്ചു തുടങ്ങി ഇടയ്ക്കു വച്ചുള്ള മൂത്രം വേണം പരിശോധനയ്ക്ക് എടുക്കുവാൻ. തുടർന്നുള്ള പരിശോധനകൾ തുടർച്ചയായി മൂത്രപ്പഴുപ്പുണ്ടാക്കുന്നവരിൽ അതിനുള്ള കാരണങ്ങൾ അറിയാനുള്ളതാണ്. അതിൽ ഏറ്റവും പ്രധാന പരിശോധന വയറിന്‍റെ അൾട്രാസൗണ്ട ് പരിശോധനയാണ്.

മൂത്രപ്പഴുപ്പ് കുട്ടികളിൽ

കുട്ടികളിലുണ്ട ാകുന്ന എല്ലാ മൂത്രപ്പഴുപ്പും വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു വയസിൽ താഴെയുള്ള കുട്ടികളിലെ മൂത്രപ്പഴുപ്പ് പലപ്പോഴും ജന്മനാ ഉള്ള മൂത്രാശയ അവയവങ്ങളുടെ വൈകല്യങ്ങൾ മൂലമാകാം. സ്കൂളിൽപോകുന്ന പ്രായത്തിലുള്ള കുട്ടികളിലെ മൂത്രപ്പഴുപ്പ് മലബന്ധം, കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറവ്, മൂത്രം ഒഴിക്കാതെ കുറേ നേരം പിടിച്ചു വയ്ക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം. അഞ്ചു വയസുവരെയുള്ള കുട്ടികളിലെ മൂത്രപ്പഴുപ്പ് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ചികിത്സ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചെയ്യേണ്ട താണ്.

സ്ത്രീകളിൽ

വർഷത്തിൽ മൂന്നു തവണയിൽ കൂടുതൽ മൂത്രപ്പഴുപ്പുണ്ട ാകുന്ന സ്ത്രീകൾ തുടർ പരിശോധനകൾ നടത്തി പ്രത്യേക കാരണങ്ങൾ ഇല്ലെന്ന് ഉറപ്പിക്കേണ്ട താണ്. യോനിയിൽ നിന്നുള്ള അണുക്കൾ മൂത്രനാളിയിലൂടെ കടന്ന് മൂത്രപ്പഴുപ്പുണ്ടാ ക്കുന്നതിനാൽ ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും ആ ഭാഗങ്ങൾ വൃത്തിയായി കഴുകേണ്ട താണ്. മാസക്കുളിയുടെ സമയത്തും ശുചിത്വത്തിന്‍റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട താണ്. പ്രായമായ സ്ത്രീകളിൽ ഹോർമോണുകളുടെ അളവു കുറയുകയും അതുവഴി മൂത്രനാളി ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകാം. ഇത് മൂത്രം കെട്ടിക്കിടക്കുന്നതിനും മൂത്രപ്പഴുപ്പ് തുടർച്ചയായി ഉണ്ടാകുന്നതിനും കാരണമാകും.

പുരുഷന്മാരിൽ

സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിൽ മൂത്രപ്പഴുപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വൃക്കകളിലെ കല്ലിന്‍റെ അസുഖം, പ്രായമായ പുരുഷൻമാരിൽ കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം മൂത്രം മുഴുവനും പോകാതെ കെട്ടിക്കിടക്കുക തുടങ്ങിയ അസുഖമുള്ളവരിലാണ് മൂത്രപ്പഴുപ്പ് കൂടുതലായും കാണപ്പെടുന്നത്.

ലിംഗഭേദമില്ലാതെ തുടർച്ചയായി മൂത്രപ്പഴുപ്പുണ്ടാകാൻ സാധ്യതയുള്ള അസുഖമാണ് പ്രമേഹ രോഗം. പ്രമേഹരോഗം രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതോടൊപ്പം, മൂത്രത്തിലെ പഞ്ചസാര അണുക്കൾക്കു വളരാനുള്ള സാഹചര്യം ഒരുക്കുന്നു. മൂത്രപ്പഴുപ്പ് വൃക്കകളെ ബാധിച്ച് രക്തത്തിലെ അണുബാധയുണ്ട ാകാനുള്ള സാധ്യത പ്രമേഹരോഗികളിൽ കൂടുതലാണ്. പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിച്ചാൽ മൂത്രപ്പഴുപ്പുണ്ടാകാനുള്ള സാഹചര്യം ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

ചികിത്സ

ആന്‍റിബയോട്ടിക് വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് മൂത്രപ്പഴുപ്പിന് ഉപയോഗിക്കുക. സാധാരണ മൂത്രപ്പഴുപ്പിന് മൂന്നു മുതൽ ഏഴു ദിവസം വരെ മരുന്നു കഴിക്കേണ്ട തായി വരാം. വിറയൽ പനിയോടുകൂടിയ മൂത്രപ്പഴുപ്പ് വിട്ടുമാറാത്ത ഛർദിൽ,അസഹനീയമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവരിൽ ആന്‍റിബയോട്ടിക് ഇൻജക്ഷൻ എടുക്കേണ്ട തായും വരാം. ആന്‍റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കേണ്ട താണ്. ചികിത്സക്കുശേഷം മൂത്രം പരിശോധിച്ച് മൂത്രപ്പഴുപ്പ് മാറി എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

എങ്ങനെ നിയന്ത്രിക്കാം ?

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്രപ്പഴുപ്പ് തുടർച്ചയായി ഉണ്ട ാകുന്നത് നമുക്ക് തടയാനാകും.
1. ദിവസവും 2, 2 1/2 ലിറ്റർ വെള്ളം കുടിക്കണം.
2. അധികം നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കരുത്.
3. മൂത്രം ഒഴിക്കുന്ന ഭാഗം മൂത്രം ഒഴിച്ചു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കണം.
4. ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും സ്വകാര്യഭാഗങ്ങൾ വൃത്തിയായി കഴുകണം.
5. മൂത്രപ്പഴുപ്പിന് സ്വയം ചികിത്സ ചെയ്യരുത്.
6. പ്രമേഹ രോഗികൾ, വൃക്കയിലെ കല്ലിന്‍റെ അസുഖം ഉള്ളവർ, മൂത്ര തടസം ഉള്ളവർ തുടങ്ങിയവർ ഇത്തരം അസുഖങ്ങൾ കൃത്യമായി ചികിത്സിക്കേണ്ടതാണ്.
7. പഴവർഗങ്ങൾ ധാരാളം കഴിക്കുന്നത് മൂത്രപ്പഴുപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കും.

Dr. BINU JOSE
M.S Surgery, F.M.A.S, D.N.B (Uro) M.ch (Uro)
Consultant Urologist
Amala Institute of Medical Sciences, Thrissur
തയാറാക്കിയത്
ജോബ് സ്രായിൽ