വിഷമിക്കണ്ട, ദൈവത്തിന് ഒരു പദ്ധതിയുണ്ട്
സന്പന്നനായ ഒരു വ്യാപാരിയായിരുന്നു മോഷോ ഷ്ളോമോ. എന്നാൽ, പണം കുന്നുകൂട്ടിവയ്ക്കുന്നതിൽ അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു. അതിനു പകരം പാവങ്ങളെ സഹായിക്കാനാണ് അദ്ദേഹം തന്‍റെ പണം കൂടുതലായി ചെലവഴിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ റിവ്കയും പാവങ്ങളെ സഹായിക്കുന്നതിൽ തത്പരയായിരുന്നു.

അവർ ചെയ്ത നന്മകൾ അവർക്കു സന്തോഷം നൽകിയെങ്കിലും അവർക്കു മക്കൾ ജനിക്കാതിരുന്നത് അവർക്കെന്നും ഒരു ദുഃഖകാരണമായിരുന്നു. തന്മൂലം തങ്ങൾക്കു മക്കൾ ജനിക്കാനുള്ള അനുഗ്രഹം തേടി അവർ ബാൽ ഷെം ടോവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇസ്രയേൽ ബെൻ ഏലിയാസർ (1698-1760) എന്ന യഹൂദ റബ്ബിയുടെ സമീപമെത്തി. യഹൂദമതത്തിലെ നസിഡിക് പ്രസ്ഥാനത്തിനു രൂപം നൽകിയ അദ്ദേഹം ജനിച്ചതും ജീവിച്ചതും യുക്രെയിനിലായിരുന്നു.

ബാൽ ഷെം ടോവിന്‍റെ സമീപമെത്തിയ ഷ്ളോമോയും റിവ്കയും തങ്ങൾക്കു കുട്ടികൾ ജനിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. എന്നാൽ, അദ്ദേഹം പ്രാർഥിച്ചത് അവർക്ക് ആരോഗ്യവും സന്പത്തും ദീർഘായുസും സന്തോഷവും നൽകണമെന്നു മാത്രമായിരുന്നു.

ഷ്ളോമോയുടെയും റിവ്കയുടെയും സങ്കടം മനസിലാക്കിയ ബാൽ ഷെം ടോവിന്‍റെ ശിഷ്യന്മാർ ആ ദന്പതികൾക്കു കുട്ടികൾ ജനിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. പക്ഷേ, അപ്പോഴും അദ്ദേഹം അങ്ങനെ പ്രാർഥിച്ചില്ല. ആ ദന്പതികളെ വെറുതെ അനുഗ്രഹിച്ചിട്ട് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തത്.

പത്തു വർഷം കഴിഞ്ഞു. അതിനിടെ ഷ്ളോമോയുടെ സന്പത്ത് പതിന്മടങ്ങ് വർധിച്ചു. ഷ്ളോമോയും ഭാര്യയും തങ്ങളുടെ പുണ്യപ്രവൃത്തികൾ തുടർന്നുകൊണ്ടിരുന്നു. എന്നാൽ, അപ്പോഴും അവർക്കു കുട്ടികൾ ജനിച്ചില്ല. അവർ വീണ്ടും ബാൽ ഷെം ടോവിനെ സന്ദർശിക്കാൻ പോയി.

“നിങ്ങൾ എന്താണു ദുഃഖിതരായിരിക്കുന്നത്?’’ അവരെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. “ഞങ്ങൾക്കു കുട്ടികൾ ജനിക്കാത്തതുകൊണ്ടുതന്നെ’’, അവർ മറുപടി പറഞ്ഞു. “ഞങ്ങൾ മരിക്കുന്പോൾ ആര് ഞങ്ങളെ ഓർമിക്കും? ഞങ്ങളുടെ പേര് ആരു നിലനിർത്തും?’’
അവരുടെ ചോദ്യത്തിനു നേരിട്ടു മറുപടി പറയാതെ അദ്ദേഹം പറഞ്ഞു: “നാളെ ഞാനും എന്‍റെ ശിഷ്യരുംകൂടി ഒരു യാത്ര പോകുകയാണ്. നിങ്ങൾക്കും കൂടെ വരാം.’’ അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം. എങ്കിലും അവർ അതു സന്തോഷപൂർവം സ്വീകരിച്ചു.

പിറ്റേദിവസം അവർ എല്ലാവരും യാത്ര തുടങ്ങി. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ അവർ ഒരു ഗ്രാമത്തിലെത്തി. അപ്പോൾ അവിടെ കൂറേ കുട്ടികൾ കളിക്കുന്നത് അവർ കാണാനിടയായി.
ബാൽ ഷെം ടോവ് അവരെ സമീപിച്ച് അവരുടെ പേരുകൾ ചോദിച്ചു. അവരിൽ ആണ്‍കുട്ടികൾ എല്ലാവരുടെയും പേരിനോടൊപ്പം ബറൂക് മോഷേ എന്ന പേരുകൂടി ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ പേരിനോടൊപ്പം ലിയ എന്ന പേരുംകൂടി ഉണ്ടായിരുന്നു.

എല്ലാ കുട്ടികൾക്കും ഒരേ പേരുതന്നെയോ? ബാൽ ഷെം ടോവിന്‍റെ കൂടെ ഉണ്ടായിരുന്നവർക്ക് അദ്ഭുതമായി. അന്ന് അവർ സിനഗോഗിൽ പ്രാർഥനയ്ക്കെത്തിയപ്പോൾ ഇക്കാര്യം സംബന്ധിച്ചു വിശദീകരണം ചോദിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ ബറൂക് മോഷോ എന്ന ഒരാളുടെ കഥ പറഞ്ഞു.

നൂറു വർഷം മുൻപ് ആ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു വ്യാപാരിയായിരുന്നു മോഷേ. പക്ഷേ, അദ്ദേഹത്തിനു കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാതിരുന്ന തന്‍റെ ദുഃഖത്തെക്കുറിച്ച് അദ്ദേഹം ഒരു റബ്ബിയോട് സംസാരിച്ചു. അപ്പോൾ പാവപ്പെട്ട കുട്ടികളെ സംരക്ഷിച്ച് അവരെ പഠിപ്പിച്ചാൽ അവരുടെ പിതാവാകാനുള്ള ഭാഗ്യം മേഷേയ്ക്കു ലഭിക്കുമെന്നു റബ്ബി അദ്ദേഹത്തോടു പറഞ്ഞു.

പിന്നെ അദ്ദേഹം അല്പംപോലും മടിച്ചുനിൽക്കാതെ തന്‍റെ ഗ്രാമത്തിലെയും അയൽഗ്രാമങ്ങളിലെയും പാവപ്പെട്ട കുട്ടികളുടെ സംരക്ഷണച്ചുമതലയും മറ്റും ഏറ്റെടുത്തു. അങ്ങനെ അദ്ദേഹം അവർക്കു പിതൃതുല്യനായി മാറി. ആ കുട്ടികൾ പഠിച്ചു വലുതായി അവർക്കു മക്കളുണ്ടായപ്പോൾ അവർ മോഷേയുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും പേരുകൾ തങ്ങളുടെ മക്കൾക്കു നൽകി. അങ്ങനെ മോഷേയ്ക്കു മക്കൾ ഇല്ലാതിരുന്നിട്ടും തന്‍റെ പേരു നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചു.

ഈ കഥ കേട്ട ഷ്ളോമോയ്ക്കും ഭാര്യക്കും ബാൽ ഷെം ടോവ് നൽകുവാനാഗ്രഹിച്ച സന്ദേശം വ്യക്തമായി. അങ്ങനെ അവരും പാവപ്പെട്ട കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത് മാതാപിതാക്കൾക്കു തുല്യരായി മാറി അവരുടെ സ്വപ്നം സഫലീകരിച്ചു.

നമ്മുടെ ജീവിതത്തിലെ സ്വപ്നങ്ങൾ നാം ആഗ്രഹിക്കുന്നതുപോലെ എപ്പോഴും പൂവണിഞ്ഞു എന്നു വരില്ല. അതിന്‍റെ പ്രധാനപ്പെട്ട ഒരു കാരണം ദൈവത്തിന്‍റെ അനന്തപരിപാലനയിൽ നമ്മെക്കുറിച്ചു ദൈവത്തിനു മറ്റു പദ്ധതികൾ ഉള്ളതുകൊണ്ടുതന്നെയാകും. എന്നാൽ അതു മനസിലാക്കാൻ സാധിക്കാതെ പോകുന്നു എന്നതാണു നമ്മുടെ പോരായ്മ. അതുകൊണ്ടുതന്നെ നമ്മുടെ മനസിന്‍റെ സുഖം നഷ്ടപ്പെടുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ പരിപാലനയിൽ പാവപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് അവരുടെ പിതാവാകുക എന്നതായിരുന്നു ബറൂക്കിനെയും ഷ്ളോമോയെയും സംബന്ധിച്ചുള്ള ദൈവഹിതം. അങ്ങനെ ചെയ്യാൻ അവർക്കു സാധിച്ചപ്പോഴാണ് അവരെ സംബന്ധിച്ച ദൈവഹിതം നിറവേറിയത്.
നാം എപ്പോഴും ആഗ്രഹിക്കുന്നതുപോലെയും പ്രാർഥിക്കുന്നതുപോലെയും ആയിരിക്കില്ല എപ്പോഴും നമ്മെ സംബന്ധിച്ച ദൈവഹിതം. തന്മൂലം നാം നമ്മുടെ സ്വപ്നങ്ങളുടെ പിന്നാലെ പോകുന്പോൾ അതു ദൈവത്തിന്‍റെയും ഹിതമായിരിക്കണം എന്നു നാം ഉറപ്പുവരുത്താൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നാം ആഗ്രഹിക്കാത്ത രീതിയിൽ കാര്യങ്ങൾ നീങ്ങുന്പോൾ അവയെ ധൈര്യപൂർവം നേരിടാൻ നമുക്കു സാധിക്കൂ.

നമ്മെ സംബന്ധിച്ച നമ്മുടെ സ്വപ്നങ്ങൾ ദൈവത്തിനു നമ്മെ സംബന്ധിച്ചുള്ള സ്വപ്നങ്ങൾ തന്നെയാകാൻ വേണ്ടി നമുക്കു പ്രാർഥിക്കാം. ഇനി ദൈവത്തിനു നമ്മെക്കുറിച്ചുള്ള സ്വപ്നങ്ങൾ വ്യത്യസ്തങ്ങളാണെങ്കിൽ അവയെ സന്തോഷപൂർവം സ്വീകരിക്കാനുള്ള ശക്തിക്കായും നമുക്കു പ്രാർഥിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ