സ്വന്തം രാജ്യത്തിന്‍റെ അതിർത്തി കടന്നിട്ടില്ല; എന്നാൽ എല്ലാ രാജ്യത്തെയും കറൻസി
കഴിഞ്ഞ 36 വർഷത്തെ അധ്വാനത്തിനൊടുവിൽ ലോകത്തിലെ എല്ലാ കറൻസികളും തന്‍റെ ശേഖരത്തിൽ ചേർത്തിരിക്കുകയാണ് സോറൻ മിലോസെവിക് എന്ന സെർബിയക്കാരൻ. സെർബിയയിലെ പാവ്ലോവിലുള്ള തന്‍റെ കൊച്ചുവീട്ടിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന 194 കറൻസികളാണ് ഇദ്ദേഹം ശേഖരിച്ചുവച്ചിരിക്കുന്നത്. ഓരോ കറൻസിക്കും കേടുപാടുകളൊന്നും സംഭവിക്കാതിരിക്കാൻ പ്രത്യേകം ചില്ലുകൂടുകളിലിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.

കൊല്ലപ്പണിക്കാരനായ സോറനെ സംബന്ധിച്ചിടത്തോളം അടുത്ത ഗ്രാമത്തിലേക്കെങ്കിലും ഒരു വിനോദ യാത്ര പോകുക എന്നത് തനിക്ക് താങ്ങാവുന്നതിലും ചെലവേറിയ കാര്യമായിരുന്നു. എന്നിരുന്നാലും നാണയശേഖരണമെന്ന തന്‍റെ ഇഷ്ട വിനോദം ഉപേക്ഷിക്കാൻ അയാൾ തയാറായിരുന്നില്ല. സോറന്‍റെ നാണയങ്ങളോടുള്ള പ്രേമം കണ്ട് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള കറൻസി കൊണ്ടുവന്നു കൊടുത്തു തുടങ്ങിയത്. പിന്നീട് തപാൽ മുഖേനയും അദ്ദേഹം കറൻസികൾ ശേഖരിച്ചുതുടങ്ങി. കഴിഞ്ഞ 36 വർഷമായി അദ്ദേഹം ഈ പ്രവൃത്തി തുടരുന്നു. സ്വന്തം രാജ്യത്തിന്‍റെ അതിർത്തി കടന്നിട്ടില്ലാത്ത സോറന്‍റെ കൈയിൽ ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കറൻസികൾ ഉണ്ട്.

പണ്ടു ശേഖരിച്ച കറൻസികളിൽ ചിലത് ഇപ്പോൾ ഉപയോഗത്തിലില്ല. ഇന്ത്യയിൽനിന്നുള്ള 1000 ത്തിന്‍റയും 500 ന്‍റെയുമൊക്കെ നോട്ടുകൾ അക്കൂട്ടത്തിലുണ്ട്.