സ്നേഹത്തിന്‍റെ വെള്ളിവെളിച്ചത്തിൽ
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ നീന വെള്ളിയിലേക്കു ചാടുന്പോൾ ആവേശവും ഉൗർജവും പകർന്ന് ഒരാൾ ഗാലറിയിൽ ഉണ്ടായിരുന്നു, പിന്‍റോ മാത്യു. ട്രാക്കിൽ കണ്ടുമുട്ടിയവർ ജീവിതത്തിന്‍റെ ട്രാക്കിൽ തോളോടുതോൾ നീങ്ങുന്പോഴും മെഡൽ എന്ന ലക്ഷ്യത്തിനായി അധ്വാനിക്കുന്നവർ. പിന്‍റോയെയും നീനയെയും ഇങ്ങനെ വിശേഷിപ്പിക്കാം. ഏതൊരു പുരുഷന്‍റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്നു പറയാറുണ്ടെങ്കിൽ ഇവിടെ നീനയെന്ന സ്ത്രീയുടെ വിജയത്തിനു പിന്നിലെ ശക്തിയായി പിന്‍റോയെന്ന പുരുഷനുണ്ട്.

ലോകം കീഴടക്കിയ സന്തോഷമാണ് പിന്‍റോയുടെ മുഖത്ത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് ലോംഗ്ജംപിൽ നീന വെള്ളി നേടിയപ്പോൾ ഭർത്താവ് എന്ന നിലയ്ക്കു മാത്രമല്ല, പരിശീലകനെന്ന സ്ഥാനവും ശരിയാണെന്ന് തെളിയിക്കുകയായിരുന്നു പിന്‍റോ. പിന്‍റോ നൽകിയ അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവുമാണ് തന്നെ ജക്കാർത്തയിലെ വിന്നേഴ്സ് പോഡിയത്തിൽ നിൽക്കാൻ സഹായിച്ചതെന്ന് നീനയും അടിവരയിട്ട് പറയുന്നു. ഏതൊരു പുരുഷന്‍റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയാറുള്ളതുപോലെ നീനയെന്ന സ്ത്രീയുടെ വിജയത്തിനു പിന്നിലെ ശക്തമായ കരമാണ് പിന്‍റോയുടേത്.

ട്രാക്കിൽ തളിരിട്ട പ്രണയം

ദേശീയ റിക്കാർഡ് താരവും ഹർഡിൽസ് താരവുമായ പിന്‍റോ 2014 ലാണ് നീനയുമായി പ്രണയത്തിലാകുന്നത്. സ്കൂൾ മീറ്റുകളിലൂടെയുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. 2017 നവംബർ നാലിന് മാനത്തൂർ സെന്‍റ് മേരീസ് പള്ളിയിൽവച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തോടെ ട്രാക്ക് വിടുമെന്നും പ്രകടനം മോശമാകുമെന്നു വിമർശിച്ചവർക്കുള്ള മറുപടിയാണ് നീന ജക്കാർത്തയിൽ നൽകിയത്. ഭർത്താവ് പിന്‍റോ പരിശീലകനായതോടെ കാര്യങ്ങൾ എളുപ്പമായി.

ഏഷ്യൽ ഗെയിംസിന് രണ്ടുമാസം മുന്പാണ് പിന്‍റോ നീനയെ പരിശീലിപ്പിക്കാൻ തുടങ്ങിയത്. നീനയുടെ ആരോഗ്യത്തിനും ശരീരത്തിനുമനുസരിച്ചാണ് പിന്‍റോ നിർദേശങ്ങൾ നൽകുന്നത്. നീനയ്ക്കൊപ്പം ഇന്തോനേഷ്യയിലും പിന്‍റോ ഉണ്ടായിരുന്നു. അവസാനം വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും നീനയുടെ വലിയ ലക്ഷ്യത്തിന് ഒപ്പം നിൽക്കാനായതിൽ പിന്‍റോയ്ക്ക് പെരുത്ത സന്തോഷം.

അഞ്ജുവിനു ശേഷം നീന

12 വർഷമായി ഇന്ത്യ കാത്തുവച്ചിരുന്ന കണക്കാണ് നീന ജക്കാർത്തയിൽ തീർത്തത്. 2006ൽ അഞ്ജു ബോബി ജോർജ് വെള്ളി നേടിയ ശേഷം ലോംഗ്ജംപിൽ മെഡൽ നേടുന്ന ആദ്യതാരമാണ് നീന. ജക്കാർത്തയിൽ 6.41 മീറ്ററിലാണു നീന ചാടിത്തുടങ്ങിയത്. 6.40 മീറ്ററും 6.50 ഉം പിന്നിട്ട് നാലാം ശ്രമത്തിൽ 6.51 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. പക്ഷേ, കരിയറിലെ മികച്ച പ്രകടനമായ 6.66 മീറ്റർ ആവർത്തിക്കാനായില്ല. അതിനടുത്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ജക്കാർത്തയിൽ നിന്നു മടങ്ങുന്പോൾ നീനയുടെ കഴുത്തിൽ സ്വർണം തിളങ്ങിയേനെ. വിയറ്റ്നാമിന്‍റെ താവോ തിത്തു 6.55 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. 12 വർഷത്തിനുശേഷം വീണ്ടുമൊരു മലയാളി വേണ്ടിവന്നു ലോംഗ്ജംപിൽ ഇന്ത്യക്കായി മെഡൽ നേടാൻ എന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.

ട്രയൽസ് തന്ന ആത്മവിശ്വാസം

ഏഷ്യൻ ഗെയിംസിന്‍റെ അവസാന നിമിഷം വീണ്ടും ട്രയൽസ് നടത്തിയത് നീനയെ ആശങ്കപ്പെടുത്തിയിരുന്നു. കനത്ത മഴയിലായിരുന്നു ട്രയൽസ് നടത്തിയത്. ഇതിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് ആത്മവിശ്വാസം നഷ്ടമാവാതിരിക്കാൻ സഹായിച്ചു. ഏഷ്യൻ ഗെയിംസ് നടന്ന വേദിയിൽ തന്നെയാണ് നീന യോഗ്യത നേടിയത്. അതിന്‍റെ പരിചയം മെഡൽ നേടുവാൻ നീനയെ സഹായിച്ചു. ഈ വർഷത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവത്തതിനെത്തുടർന്നാണ് പ്രത്യേക ട്രയൽസ് വച്ചത്.

നേട്ടം പ്രളയബാധിതർക്ക്

കേരളം പ്രളയക്കെടുതിയിൽ വലയുന്പോഴാണ് ഏഷ്യൻ ഗെയിംസിനായി നീനയടങ്ങുന്ന സംഘം ജക്കാർത്തയിലേക്ക് പോകുന്നത്. ഒാഗസ്റ്റ് 15നാണ് ഇവർ യാത്രതിരിച്ചത്. ജന്മദേശമായ കോഴിക്കോട്ടെ വീട്ടിലും പിന്‍റോയുടെ നാട്ടിലും പ്രളയം ദുരന്തം വിതയ്ക്കാതിരുന്നത് ലോംഗ്ജംപ് പിറ്റിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. താൻ നേടിയ വെള്ളി മെഡൽ പ്രളയക്കെടുതിയിലായ കേരളത്തിലെ ജനങ്ങൾക്കുള്ളതാണെന്നു നീന പറഞ്ഞു.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പ്രളയബാധിതർ പലതരത്തിലുള്ള പ്രയാസം നേരിടുന്പോൾ എന്‍റെ മെഡലിന് അൽപമെങ്കിലും സന്തോഷം പകരാൻ കഴിയുമെങ്കിൽ വളരെയേറെ സന്തോഷം. ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് കോടിക്കണക്കിന് രൂപ ഇതര സംസ്ഥാനങ്ങൾ പാരിതോഷികമായി നൽകുന്പോൾ പ്രളയദുരിതത്തിൽപ്പെട്ട കേരളം വലിയ സമ്മാനങ്ങൾ നൽകാത്തതിൽ ഒരു പരാതിയുമില്ല - നീന പറഞ്ഞു.

ലക്ഷ്യം ലോക ചാന്പ്യൻഷിപ്പ്

2019 ൽ ദോഹയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നതാണ് നീനയുടെയും ഒപ്പം പിന്‍റോയുടെയും സ്വപ്നം. ഇതിനായി നീനയ്ക്ക് വേണ്ട നിർദേശങ്ങളുമായി പിന്‍റോ ഒപ്പമുണ്ട്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിന് വിവിധ സംഘടനകളും ക്ലബുകളും സ്വീകരണങ്ങൾ ഒരുക്കുന്പോഴും കഠിനമായ പരിശീലനത്തിലാണ് നീനയും പിന്‍റോയും. പരിക്കിന്‍റെ ശല്യമുണ്ടെങ്കിലും ദേശീയ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്‍റോയുടെ തീരുമാനം. നീനയെ പരിശീലിപ്പിക്കുന്നതിനൊപ്പം പിന്‍റോയും പരിശീലനത്തിന്‍റെ തിരക്കിലാണ്. പിന്‍റോ പരിശീലിപ്പിച്ചാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻസാധിക്കുമെന്ന് നീന ഉറപ്പിച്ച് പറയുന്നു.

ഷോട്ട്പുട്ട് മുതൽ ലോംഗ്ജംപ് വരെ

സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് കായിക മേഖലയിലേക്ക് നീന കടന്നുവരുന്നത്. വിളയാട്ടൂർ എളന്പിലാട് എംയുപി സ്കൂളിലെ കായികാധ്യാപകനായ കെ.കെ. രാമചന്ദ്രനാണ് നീനയിലെ കായികപ്രതിഭയ്ക്ക് നിർദേശങ്ങൾ നൽകിയത്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കൻഡറിയിലായിരുന്നു എട്ടു മുതൽ 11 വരെ ക്ലാസുകളിലെ പഠനം. ഹൈസ്കൂൾ പഠനകാലത്ത് ഷോട്ട്പുട്ടിലും ഹൈജംപിലും ലോംഗ്ജംപിലും സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനത്തെത്തി.

പന്ത്രണ്ടാം ക്ലാസ് തലശേരി ബ്രണ്ണൻ ഹയർസെക്കൻഡറിയിലും ബിരുദ പഠനം ഗവ. ബ്രണ്ണൻ കോളജിലും പൂർത്തീകരിച്ചു. ഈ സമയത്ത് തലശേരി സായിയിൽ പരിശീലനവും തുടങ്ങി. സായിയിലെ പരിശീലനമാണ് തന്‍റെ എല്ലാ വിജയത്തിന്‍റെയും കാരണമെന്ന് നീന പറയുന്നു. തുടക്കത്തിൽ ഹൈജംപ് ആണ് തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ലോങ് ജംപിലേക്ക് മാറുകയായിരുന്നു. തുടർന്ന് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ലോങ് ജംപിൽ നിരവധി മെഡലുകൾ നേടിയെടുക്കാനും നീനയ്ക്കായി.

റെയിൽവേ ‘ട്രാക്കിൽ’

കോഴിക്കോട് മേപ്പയ്യൂർ പട്ടോനക്കുന്ന് നാരായണൻ - പ്രസന്ന ദന്പതികളുടെ മൂത്ത മകളാണ് നീന. കോട്ടയം പിഴക് മാത്യു ജോസഫ് - മോളി മാത്യു എന്നിവരുടെ മകനാണ് പിന്‍റോ. ഇരുവരും റെയിൽവേയിലെ ഉദ്യോഗസ്ഥരാണ്. മത്സരത്തിനും പരിശീലനത്തിനുമായി അവധിയിലാണ് ഇരുവരും. തിരുവനന്തപുരം എൽഎൻസിപിഇയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.

സോനു തോമസ്