Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹത്തിന്റെ വെള്ളിവെളിച്ചത്തിൽ
ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ നീന വെള്ളിയിലേക്കു ചാടുന്പോൾ ആവേശവും ഉൗർജവും പകർന്ന് ഒരാൾ ഗാലറിയിൽ ഉണ്ടായിരുന്നു, പിന്റോ മാത്യു. ട്രാക്കിൽ കണ്ടുമുട്ടിയവർ ജീവിതത്തിന്റെ ട്രാക്കിൽ തോളോടുതോൾ നീങ്ങുന്പോഴും മെഡൽ എന്ന ലക്ഷ്യത്തിനായി അധ്വാനിക്കുന്നവർ. പിന്റോയെയും നീനയെയും ഇങ്ങനെ വിശേഷിപ്പിക്കാം. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്നു പറയാറുണ്ടെങ്കിൽ ഇവിടെ നീനയെന്ന സ്ത്രീയുടെ വിജയത്തിനു പിന്നിലെ ശക്തിയായി പിന്റോയെന്ന പുരുഷനുണ്ട്.
ലോകം കീഴടക്കിയ സന്തോഷമാണ് പിന്റോയുടെ മുഖത്ത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് ലോംഗ്ജംപിൽ നീന വെള്ളി നേടിയപ്പോൾ ഭർത്താവ് എന്ന നിലയ്ക്കു മാത്രമല്ല, പരിശീലകനെന്ന സ്ഥാനവും ശരിയാണെന്ന് തെളിയിക്കുകയായിരുന്നു പിന്റോ. പിന്റോ നൽകിയ അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവുമാണ് തന്നെ ജക്കാർത്തയിലെ വിന്നേഴ്സ് പോഡിയത്തിൽ നിൽക്കാൻ സഹായിച്ചതെന്ന് നീനയും അടിവരയിട്ട് പറയുന്നു. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയാറുള്ളതുപോലെ നീനയെന്ന സ്ത്രീയുടെ വിജയത്തിനു പിന്നിലെ ശക്തമായ കരമാണ് പിന്റോയുടേത്.
ട്രാക്കിൽ തളിരിട്ട പ്രണയം
ദേശീയ റിക്കാർഡ് താരവും ഹർഡിൽസ് താരവുമായ പിന്റോ 2014 ലാണ് നീനയുമായി പ്രണയത്തിലാകുന്നത്. സ്കൂൾ മീറ്റുകളിലൂടെയുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. 2017 നവംബർ നാലിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽവച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തോടെ ട്രാക്ക് വിടുമെന്നും പ്രകടനം മോശമാകുമെന്നു വിമർശിച്ചവർക്കുള്ള മറുപടിയാണ് നീന ജക്കാർത്തയിൽ നൽകിയത്. ഭർത്താവ് പിന്റോ പരിശീലകനായതോടെ കാര്യങ്ങൾ എളുപ്പമായി.
ഏഷ്യൽ ഗെയിംസിന് രണ്ടുമാസം മുന്‍പാണ് പിന്റോ നീനയെ പരിശീലിപ്പിക്കാൻ തുടങ്ങിയത്. നീനയുടെ ആരോഗ്യത്തിനും ശരീരത്തിനുമനുസരിച്ചാണ് പിന്റോ നിർദേശങ്ങൾ നൽകുന്നത്. നീനയ്ക്കൊപ്പം ഇന്തോനേഷ്യയിലും പിന്റോ ഉണ്ടായിരുന്നു. അവസാനം വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും നീനയുടെ വലിയ ലക്ഷ്യത്തിന് ഒപ്പം നിൽക്കാനായതിൽ പിന്റോയ്ക്ക് പെരുത്ത സന്തോഷം.
അഞ്ജുവിനു ശേഷം നീന
12 വർഷമായി ഇന്ത്യ കാത്തുവച്ചിരുന്ന കണക്കാണ് നീന ജക്കാർത്തയിൽ തീർത്തത്. 2006ൽ അഞ്ജു ബോബി ജോർജ് വെള്ളി നേടിയ ശേഷം ലോംഗ്ജംപിൽ മെഡൽ നേടുന്ന ആദ്യതാരമാണ് നീന. ജക്കാർത്തയിൽ 6.41 മീറ്ററിലാണു നീന ചാടിത്തുടങ്ങിയത്. 6.40 മീറ്ററും 6.50 ഉം പിന്നിട്ട് നാലാം ശ്രമത്തിൽ 6.51 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. പക്ഷേ, കരിയറിലെ മികച്ച പ്രകടനമായ 6.66 മീറ്റർ ആവർത്തിക്കാനായില്ല. അതിനടുത്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ജക്കാർത്തയിൽ നിന്നു മടങ്ങുന്പോൾ നീനയുടെ കഴുത്തിൽ സ്വർണം തിളങ്ങിയേനെ. വിയറ്റ്നാമിന്റെ താവോ തിത്തു 6.55 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. 12 വർഷത്തിനുശേഷം വീണ്ടുമൊരു മലയാളി വേണ്ടിവന്നു ലോംഗ്ജംപിൽ ഇന്ത്യക്കായി മെഡൽ നേടാൻ എന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.
ട്രയൽസ് തന്ന ആത്മവിശ്വാസം
ഏഷ്യൻ ഗെയിംസിന്റെ അവസാന നിമിഷം വീണ്ടും ട്രയൽസ് നടത്തിയത് നീനയെ ആശങ്കപ്പെടുത്തിയിരുന്നു. കനത്ത മഴയിലായിരുന്നു ട്രയൽസ് നടത്തിയത്. ഇതിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത് ആത്മവിശ്വാസം നഷ്ടമാവാതിരിക്കാൻ സഹായിച്ചു. ഏഷ്യൻ ഗെയിംസ് നടന്ന വേദിയിൽ തന്നെയാണ് നീന യോഗ്യത നേടിയത്. അതിന്റെ പരിചയം മെഡൽ നേടുവാൻ നീനയെ സഹായിച്ചു. ഈ വർഷത്തെ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവത്തതിനെത്തുടർന്നാണ് പ്രത്യേക ട്രയൽസ് വച്ചത്.
നേട്ടം പ്രളയബാധിതർക്ക്
കേരളം പ്രളയക്കെടുതിയിൽ വലയുന്പോഴാണ് ഏഷ്യൻ ഗെയിംസിനായി നീനയടങ്ങുന്ന സംഘം ജക്കാർത്തയിലേക്ക് പോകുന്നത്. ഒാഗസ്റ്റ് 15നാണ് ഇവർ യാത്രതിരിച്ചത്. ജന്മദേശമായ കോഴിക്കോട്ടെ വീട്ടിലും പിന്റോയുടെ നാട്ടിലും പ്രളയം ദുരന്തം വിതയ്ക്കാതിരുന്നത് ലോംഗ്ജംപ് പിറ്റിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. താൻ നേടിയ വെള്ളി മെഡൽ പ്രളയക്കെടുതിയിലായ കേരളത്തിലെ ജനങ്ങൾക്കുള്ളതാണെന്നു നീന പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പ്രളയബാധിതർ പലതരത്തിലുള്ള പ്രയാസം നേരിടുന്പോൾ എന്റെ മെഡലിന് അൽപമെങ്കിലും സന്തോഷം പകരാൻ കഴിയുമെങ്കിൽ വളരെയേറെ സന്തോഷം. ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് കോടിക്കണക്കിന് രൂപ ഇതര സംസ്ഥാനങ്ങൾ പാരിതോഷികമായി നൽകുന്പോൾ പ്രളയദുരിതത്തിൽപ്പെട്ട കേരളം വലിയ സമ്മാനങ്ങൾ നൽകാത്തതിൽ ഒരു പരാതിയുമില്ല - നീന പറഞ്ഞു.
ലക്ഷ്യം ലോക ചാന്പ്യൻഷിപ്പ്
2019 ൽ ദോഹയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നതാണ് നീനയുടെയും ഒപ്പം പിന്റോയുടെയും സ്വപ്നം. ഇതിനായി നീനയ്ക്ക് വേണ്ട നിർദേശങ്ങളുമായി പിന്റോ ഒപ്പമുണ്ട്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിന് വിവിധ സംഘടനകളും ക്ലബുകളും സ്വീകരണങ്ങൾ ഒരുക്കുന്പോഴും കഠിനമായ പരിശീലനത്തിലാണ് നീനയും പിന്റോയും. പരിക്കിന്റെ ശല്യമുണ്ടെങ്കിലും ദേശീയ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്റോയുടെ തീരുമാനം. നീനയെ പരിശീലിപ്പിക്കുന്നതിനൊപ്പം പിന്റോയും പരിശീലനത്തിന്റെ തിരക്കിലാണ്. പിന്റോ പരിശീലിപ്പിച്ചാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻസാധിക്കുമെന്ന് നീന ഉറപ്പിച്ച് പറയുന്നു.
ഷോട്ട്പുട്ട് മുതൽ ലോംഗ്ജംപ് വരെ
സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് കായിക മേഖലയിലേക്ക് നീന കടന്നുവരുന്നത്. വിളയാട്ടൂർ എളന്പിലാട് എംയുപി സ്കൂളിലെ കായികാധ്യാപകനായ കെ.കെ. രാമചന്ദ്രനാണ് നീനയിലെ കായികപ്രതിഭയ്ക്ക് നിർദേശങ്ങൾ നൽകിയത്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കൻഡറിയിലായിരുന്നു എട്ടു മുതൽ 11 വരെ ക്ലാസുകളിലെ പഠനം. ഹൈസ്കൂൾ പഠനകാലത്ത് ഷോട്ട്പുട്ടിലും ഹൈജംപിലും ലോംഗ്ജംപിലും സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനത്തെത്തി.
പന്ത്രണ്ടാം ക്ലാസ് തലശേരി ബ്രണ്ണൻ ഹയർസെക്കൻഡറിയിലും ബിരുദ പഠനം ഗവ. ബ്രണ്ണൻ കോളജിലും പൂർത്തീകരിച്ചു. ഈ സമയത്ത് തലശേരി സായിയിൽ പരിശീലനവും തുടങ്ങി. സായിയിലെ പരിശീലനമാണ് തന്റെ എല്ലാ വിജയത്തിന്റെയും കാരണമെന്ന് നീന പറയുന്നു. തുടക്കത്തിൽ ഹൈജംപ് ആണ് തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ലോങ് ജംപിലേക്ക് മാറുകയായിരുന്നു. തുടർന്ന് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ലോങ് ജംപിൽ നിരവധി മെഡലുകൾ നേടിയെടുക്കാനും നീനയ്ക്കായി.
റെയിൽവേ ‘ട്രാക്കിൽ’
കോഴിക്കോട് മേപ്പയ്യൂർ പട്ടോനക്കുന്ന് നാരായണൻ - പ്രസന്ന ദന്പതികളുടെ മൂത്ത മകളാണ് നീന. കോട്ടയം പിഴക് മാത്യു ജോസഫ് - മോളി മാത്യു എന്നിവരുടെ മകനാണ് പിന്റോ. ഇരുവരും റെയിൽവേയിലെ ഉദ്യോഗസ്ഥരാണ്. മത്സരത്തിനും പരിശീലനത്തിനുമായി അവധിയിലാണ് ഇരുവരും. തിരുവനന്തപുരം എൽഎൻസിപിഇയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
സോനു തോമസ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top