മറക്കരുത്, അശോകന്‍റെയും സുധാകരന്‍റെയും കഥ
2013 ജൂലൈയിൽ കാഞ്ഞാങ്ങാട്ട് നടന്ന ഒരു സംഭവം. ഇതുസംബന്ധിച്ച വാർത്ത അന്നു പലരും പത്രങ്ങളിൽ വായിച്ചിട്ടുണ്ടാകും. അശോകൻ എന്ന ഒരു ബാങ്ക് ജീവനക്കാരൻ സ്ഥിരമായി ലോട്ടറി വാങ്ങാറുണ്ടായിരുന്നു. അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നതാകട്ടെ സുധാകരൻ എന്നയാളുടെ കടയിൽനിന്നും. ടിക്കറ്റുകൾ വാങ്ങിയിരുന്നത് എപ്പോഴും കടയിൽ പോയിട്ടല്ലായിരുന്നു.
അശോകൻ ഫോൺ വിളിച്ചു കുറെ ടിക്കറ്റുകൾ തനിക്കായി മാറ്റിവയ്ക്കുവാൻ സുധാകരനോടു പറയും. സുധാകരൻ അപ്രകാരം ചെയ്യും. ആ ടിക്കറ്റുകളുടെ തുക പിന്നീടു കൊടുക്കുകയും ചെയ്യും.

അശോകൻ പതിവായി ചെയ്യാറുള്ളതുപോലെ ഒരു ദിവസം സുധാകരനെ വിളിച്ചു കാരുണ്യ ലോട്ടറിയുടെ പത്തു ടിക്കറ്റുകൾ തനിക്കായി മാറ്റിവയ്ക്കുവാൻ ആവശ്യപ്പെട്ടു. സുധാകരൻ അപ്രകാരം ചെയ്യുകയും ചെയ്തു. എന്നാൽ ലോട്ടറിയുടെ ഫലം വന്നപ്പോഴും അശോകൻ ആ ടിക്കറ്റുകളുടെ തുക നല്കുകയോ ആ ടിക്കറ്റുകൾ കടയിൽനിന്നു നേരിട്ടു വാങ്ങുകയോ ചെയ്തിരുന്നില്ല.

അശോകനുവേണ്ടി സുധാകരൻ മാറ്റിവച്ചിരുന്ന പത്തു ടിക്കറ്റുകളിലൊരെണ്ണമാണ് അത്തവണ ഒന്നാം സമ്മാനത്തിന് അർഹമായത്. ഒരു കോടി രൂപയായിരുന്നു ആ ടിക്കറ്റിനു സമ്മാനമായി കിട്ടേണ്ടിയിരുന്നത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് സുധാകരന്‍റെ കൈവശംതന്നെയായിരുന്നു. ആ ടിക്കറ്റിനാണു സമ്മാനം കിട്ടിയതെന്ന് അശോകന് അറിയില്ലായിരുന്നു. കാരണം, തനിക്കായി മാറ്റിവച്ചിരുന്ന ടിക്കറ്റുകളുടെ നന്പരുകൾ ഏവയെന്നു സുധാകരനോടു ചോദിക്കുവാൻ അശോകൻ മിനക്കെട്ടിരുന്നുമില്ല.

ഇങ്ങനെയൊരു സാഹചര്യത്തിൽ സുധാകരൻ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയിരുന്നെങ്കിൽ അത് അശോകൻ ഒരിക്കലും അറിയുമായിരുന്നില്ല. ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സുധാകരന് അടിച്ചുമാറ്റാമായിരുന്നുവെന്നു സാരം. എന്നാൽ, സുധാകരൻ അങ്ങനെ ചെയ്തില്ല. തന്‍റെ കൈവശമിരുന്ന അശോകന്‍റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ സുധാകരൻ ഉടനെ തന്‍റെ പിതാവിനെ വിളിച്ചു വിവരം പറഞ്ഞു. അപ്പോൾ അശോകനെ വിളിച്ചു സമ്മാനം ലഭിച്ച വിവരം അറിയിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. ആ ടിക്കറ്റ് സ്വന്തമായെടുത്ത് ഒരു കോടി രൂപ സന്പാദിക്കുന്നതിനെക്കുറിച്ചു സുധാകരന്‍റെ പിതാവോ സുധാകരനോ ആലോചിച്ചില്ല.

സുധാകരൻ ഉടനെ അശോകനെ വിളിച്ച് അശോകനുവേണ്ടി മാറ്റിവച്ചിരുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വാർത്ത അറിയിച്ചു. അശോകന് അതു വിശ്വസിക്കുവാൻ വിഷമമായിരുന്നു. പിറ്റെ ദിവസം പത്രത്തിൽ സമ്മാനാർഹമായ ടിക്കറ്റിന്‍റെ നന്പരുകണ്ടപ്പോഴാണ് അശോകനു തനിക്കു സമ്മാനം ലഭിച്ച കാര്യത്തിൽ ബോധ്യം വന്നത്.

അശോകൻ അങ്ങനെ കോടീശ്വരനായി. എന്നാൽ അശോകനെക്കാളും ഭാഗ്യവാനായ ഒരു മനുഷ്യനായാണു സുധാകരനെ പലരും ഇന്നു കാണുന്നത്. കോടീശ്വരനാകാനുള്ള അവസരം കൈവന്നിട്ടും അത് ഉപയോഗിക്കാതെ പോയതിനെക്കുറിച്ചു വിഷമം ഉണ്ടോ എന്ന് ഒരു റിപ്പോർട്ടർ സുധാകരനോട് ഒരിക്കൽ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ""ഞാൻ ചെയ്യേണ്ടിയിരുന്ന നീതിപൂർവമായ ഒരു കാര്യമായിരുന്നു അത്. അതുകൊണ്ട് ഞാൻ അതു ചെയ്തു.''

നീതിയും ന്യായവും അനുസരിച്ചു പ്രവർത്തിക്കുന്നവരുടെ എണ്ണം കുറവായ ഇക്കാലത്തു സുധാകരൻ ഭാഗ്യപ്പെട്ട ഒരു മനുഷ്യനാണ്. കാരണം, പണം സന്പാദിക്കുവാൻവേണ്ടി അന്യന് അവകാശപ്പെട്ട സ്വത്ത് അദ്ദേഹം ആഗ്രഹിച്ചില്ല. ആരും അറിയാതെ ആ സ്വത്തു തന്‍റേതാക്കി മാറ്റാമായിരുന്നെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. അതിനുപകരം സ്വന്തം അധ്വാനത്തിലൂടെ തനിക്കും തന്‍റെ കുടുംബത്തിനും അഷ്ടിക്കുള്ള വക കണ്ടെത്തുവാൻ അദ്ദേഹം ശ്രമിക്കുന്നു.

ഈ സംഭവം നടക്കുന്നതിനു കുറെനാൾ മുൻപ് യാത്രയ്ക്കിടയിൽ ട്രെയിനിൽവച്ചു സുധാകരന് ഒരു സ്വർണമാല കിട്ടി. സുധാകരൻ അതു വേഗം പോലീസിൽ ഏല്പിക്കുകയാണു ചെയ്തത്. അതേത്തുടർന്നു പോലീസ് സ്വർണമാലയുടെ ഉടമസ്ഥനെ കണ്ടുപിടിച്ച് അതു തിരികെ നല്കി.
സുധാകരനെക്കുറിച്ചുള്ള ഈ കഥകൾ കേൾക്കുന്പോൾ മനുഷ്യരുടെ നന്മയിലുള്ള നമ്മുടെ വിശ്വാസം വർധിക്കും. എന്നാൽ ഇമ്മാതിരിയുള്ള കഥകൾ നാം അപൂർവമായി മാത്രമേ കേൾക്കാറുള്ളൂ. നാം നിത്യവും കേൾക്കുന്ന കഥകളാകട്ടെ തട്ടിപ്പിന്‍റെയും വെട്ടിപ്പിന്‍റെയും കൈക്കൂലിയുടെയും അക്രമത്തിന്‍റെയുമൊക്കെയാണ്. അതുകൊണ്ടുതന്നെ മനുഷ്യനന്മയിലുള്ള നമ്മുടെ വിശ്വാസത്തിന് ഇടിവു തട്ടുന്നു.

എന്നാൽ മനുഷ്യരിലെ നന്മയെക്കുറിച്ചു നമുക്കൊരിക്കലും സംശയം വേണ്ട. കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ദുരന്തമായ പ്രളയമുണ്ടായപ്പോൾ എത്രയോ ആളുകളാണു സ്വന്തം ജീവൻപോലും പണയപ്പെടുത്താൻ തയാറായി മറ്റുള്ളവരുടെ രക്ഷയ്ക്ക് ഓടിയെത്തിയത്. നമ്മിലെ നന്മയെ ഉണർത്താൻ ഒരു മഹാപ്രളയംതന്നെ വേണ്ടിവന്നു എന്നുപറഞ്ഞാൽ അത് ഒരുപരിധിവരെ ശരിയായിരിക്കും.

ഒരു മഹാപ്രളയത്തിൽനിന്നു തുഴഞ്ഞു കരകയറുവാനുളള ശ്രമത്തിലാണു നാം ഇപ്പോൾ. അതു വിജയിക്കണമെങ്കിൽ നമ്മിലെ നന്മ ഉണർന്നേ മതിയാകൂ. അതുപോലെ നമ്മിലെ തിന്മ നിലച്ചേ മതിയാകൂ. നാം ഒത്തൊരുമിച്ചു സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി എപ്പോഴും യത്നിക്കണമെന്നു സാരം. അതുപോലെതന്നെ, നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കുന്ന ഒരു പ്രവൃത്തിയും നമ്മിൽനിന്നുണ്ടാകരുതെന്നു വ്യക്തം.

നാമെല്ലാവരും എപ്പോഴും നല്ല മനുഷ്യരല്ല. എന്നാൽ നമുക്കെല്ലാവർക്കും എപ്പോഴും നല്ല മനുഷ്യർ ആകാൻ സാധിക്കും. അതിലായിരിക്കട്ടെ ഇനി നമ്മുടെ ശ്രദ്ധ എപ്പോഴും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ