മകളെ കെട്ടിച്ചേ തീരൂ
ആ അപ്പനും അമ്മയും തന്‍റെ മകളുമായി എന്നെ കാണാൻ എത്തുന്നത് ഇതാദ്യമല്ല. അയാൾ ആധാരം എഴുത്താഫീസിലെ ജോലിക്കാരനാണ്. പേര് ജോപ്പ് കുര്യൻ. അയാളുടെ ഭാര്യ സ്റ്റേറ്റ് ബാങ്കിലെ അറ്റൻഡറാണ്, പേര് ജോളി. ജോപ്പിനും ജോളിക്കും രണ്ട് മക്കളാണ്. മൂത്തത് ആണും രണ്ടാമത്തേത് പെണ്ണുമാണ്. മകന് ഇരുപത്തിയേഴും മകൾക്ക് ഇരുപത്തഞ്ചും വയസ്സായി.

മകന്‍റെ കല്യാണത്തിന് മുന്പ് മകളുടെ കല്യാണം നടത്തണമെന്ന ആഗ്രഹത്തിലാണ് അവരിരുവരും. ആ ഒരാഗ്രഹത്തോടെയാണ് തങ്ങളുടെ മകളുമായി ഇരുവരും എന്നെ കാണാൻ എത്തിയതും. പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ളവളാണ്. അവൾ പത്താം ക്ലാസ് പാസായിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. പത്താം ക്ലാസ് പാസാകാതെ പോയത് അവൾ പഠനത്തിൽ ഉഴപ്പ് കാട്ടിയതുകൊണ്ടൊന്നുമല്ല. അധ്യാപകർ പഠിപ്പിക്കുന്നതൊക്കെ കേട്ടിരിക്കാനുള്ള ബുദ്ധിയേ അവൾക്കുണ്ടായിരുന്നുള്ളൂ. മനസ്സും അത്രമാത്രമേ വളർന്നിരുന്നുമുളളൂ. ഇപ്രകാരമുള്ള തങ്ങളുടെ മകളുടെ വിവാഹമാണ് എടുപിടീന്ന് നടത്താൻ ജോപ്പ് കുര്യനും ജോളിയും തിടുക്കം കൂട്ടുന്നത്.

ബുദ്ധിവികാസവും മാനസിക വളർച്ചയും എത്താഞ്ഞ മകളെ വിവാഹത്തിലേക്ക് നയിക്കാൻ ആവില്ലന്നും അപ്രകാരം ചെയ്താൽ അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഞാൻ അവരിരുവരോടും പറഞ്ഞിട്ടും അവർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയായിക്കൊള്ളുമെന്നും പണികളൊക്കെ ചെയ്യാൻ അവൾക്ക് നന്നായി അറിയാമെന്നുമുള്ള വാദഗതികളോടെ മകളെ കെട്ടിക്കണമെന്ന തീരുമാനത്തിൽ തന്നെ അവർ ഉറച്ചുനിന്നു. എന്തിനാ വിവാഹം കഴിക്കുന്നതെന്ന് ആ പെണ്‍കുട്ടിയോട് ഞാൻ ചോദിച്ചപ്പോൾ അവൾ ഉത്തരമൊന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. പേടികൊണ്ടാണ് അവൾ ഉത്തരം പറയാത്തതെന്നും മറ്റ് പെണ്‍കുട്ടികളെപ്പോലെതന്നെ തങ്ങളുടെ മകളും വളർന്നിട്ടുണ്ടെന്നും അവളുടെ ബുദ്ധിക്കോ മനസിനോ ഒരു കുഴപ്പവുമില്ലന്നും അപ്രകാരം ഉണ്ടാകാൻ തക്കവണ്ണം തങ്ങൾ ഇരുവരും ദൈവത്തിന് ചേരാത്തതൊന്നും ചെയ്തിട്ടില്ലെന്നുമുള്ള ചിന്തയിലും വാദഗതിയിലുമാണ് അവരിപ്പോഴും.

‘കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്’, എന്നൊരു ചൊല്ലുണ്ട്. അപ്പനമ്മമാർക്ക് തങ്ങളുടെ മക്കളെല്ലാവരും അവർ വൈകല്യമുള്ളവരാണെങ്കിലും അല്ലെങ്കിലും പ്രിയപ്പെട്ടവർ തന്നെയാണ്. പക്ഷേ, അവരുടെ ഭാവിയെ സംബന്ധിച്ച് അവർ തീരുമാനം കൈക്കൊള്ളുന്പോൾ മക്കൾ ഓരോരുത്തരെയും വ്യവഛേദിച്ച് മനസിലാക്കേണ്ടതുണ്ട്. തുന്പിയെക്കൊണ്ട് കല്ല് എടുപ്പിക്കുംപോലെ എടുക്കാൻ മേലാത്ത ഭാരം മക്കളെക്കൊണ്ട് എടുപ്പിക്കാൻ നോക്കരുത്. മക്കൾ ഓരോരുത്തരുടെയും മാനസിക ബൗദ്ധിക ശേഷിക്കനുസരിച്ച് വേണം അവരുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ. സ്വതന്ത്രമായ ചിന്തയും പ്രായത്തിനൊത്ത മാനസിക വളർച്ചയും തീരുമാനം കൈക്കൊള്ളുന്നതിനുള്ള വിവേചനാ ബുദ്ധിയും ഇല്ലാത്ത മക്കളെ വിവാഹത്തിലേക്ക് നയിക്കുന്നത് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഇടയാക്കൂ.

മേൽക്കണ്ട കേസിൽ ഒരു മനഃശാസ്ത്രജ്ഞന്‍റെയോ ക്ലിനിക്കൽ കൗണ്‍സലറുടെയോ വിദഗ്ധോപദേശം പ്രധാനപ്പെട്ടതാണ്. വിവാഹജീവിതത്തിന്‍റെ പരസ്പരം നിർവഹിക്കേണ്ടുന്ന കടമകളെക്കുറിച്ചുള്ള വിവേചനാബുദ്ധിയില്ലാത്ത മകൾ മാതാപിതാക്കളുടെ സംരക്ഷണ വലയം വിട്ട് ഭർത്താവിന്‍റെയും അതുവഴി ഭർതൃകുടുംബത്തിന്‍റെയും ലോകത്തേക്ക് കടന്നുചെല്ലുന്പോൾ അരുതാത്തതും പ്രതീക്ഷിക്കാത്തതും സംഭവിക്കുമെന്നത് ഉറപ്പാണ്.

സ്ത്രീയോ പുരുഷനോ ആയതുകൊണ്ടോ, വിവാഹപ്രായം എത്തിയതുകൊണ്ടോ, മകനെയോ മകളെയോ വിവാഹത്തിലേക്ക് നയിക്കാം എന്ന് അവരിലുള്ള ന്യൂനതകൾ ബോധപൂർവം വിസ്മരിച്ചിട്ട് മാതാപിതാക്കൾ തീരുമാനം എടുക്കുന്നത് ബുദ്ധിശൂന്യതയും അവിവേകവുമായിരിക്കും. പരിഹരിക്കാവുന്ന ന്യൂനതകളും ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്തവയുമുണ്ട്.

പരിഹരിക്കാവുന്നതോ നീയന്ത്രണ വിധേയമാക്കാവുന്നതോ ആയ ന്യൂനതകൾ അത്തരത്തിൽ പരിഹരിച്ചശേഷമോ, നീയന്ത്രണവിധേയമാക്കിയശേഷമോ കാര്യങ്ങൾ എതിർ കക്ഷിയോട് കൃത്യമായും സത്യസന്ധമായും ധരിപ്പിച്ചശേഷം വിവാഹാലോചനയാകാം. യാഥാർത്ഥ്യം മറച്ചുവച്ച് വിവാഹം നടത്തിയാൽ ചതിയെന്നേ ആ വിവാഹത്തെക്കുറിച്ച് പറയാനാകൂ.

സിറിയക് കോട്ടയിൽ