മേരീ ആവാസ് ഹീ പെഹ്ചാൻ ഹേ...
1995, മേയ് മാസം.
അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അന്നത്തെ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണ്‍ സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന ഉറപ്പ് വൈറ്റ് ഹൗസിൽനിന്ന് ലഭിച്ചിട്ടുണ്ട്. സംഘാടകരിലെ പ്രധാനിയായ ഡോ. ഭീംസെൻ റാവുവിന് ഒരൊറ്റക്കാര്യത്തിൽ വലിയ നിർബന്ധം- സമ്മേളനത്തിൽ ലതാ മങ്കേഷ്കർ പങ്കെടുക്കണം. പാട്ടു പാടുകയൊന്നുംവേണ്ട, സാന്നിധ്യമുണ്ടായാൽ മാത്രംമതി.

ഡോ. റാവു നേരേ വിളിച്ചത് ലതയുടെ അമേരിക്കൻ പര്യടനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന മോഹൻ ദിയോറയെയാണ്. അദ്ദേഹം ലതാ മങ്കേഷ്കറുമായി സംസാരിച്ചപ്പോൾ അവർ ഷിക്കാഗോയിൽ ജൂണിൽ നടക്കുന്ന സമ്മേളനത്തിനെത്താമെന്നു സമ്മതിച്ചു. ഡോ. റാവുവും സംഘവും വലിയ സന്തോഷത്തിലായി. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. ജൂണ്‍ പതിനാറിന് ലതയുടെ അമ്മ മായി മങ്കേഷ്കർ അന്തരിച്ചു. ലത ആകെ തകർന്ന അവസ്ഥയിലായി.

പ്രസിഡന്‍റ് ക്ലിന്‍റണുമായുള്ള കൂടിക്കാഴ്ചയ്ക്ക് കഷ്ടിച്ചു രണ്ടാഴ്ചയേയുള്ളൂ. തീവ്രദുഃഖത്തിന്‍റെ വേളയിൽ കുടുംബത്തെ വിട്ട് അമേരിക്കയിലേക്കു പറക്കുന്നകാര്യം ചിന്തിക്കാൻപോലും അപ്പോൾ ലതാ മങ്കേഷ്കർക്കു കഴിയുമായിരുന്നില്ല. പക്ഷേ, വാക്കുപാലിക്കണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ സ്നേഹപൂർവമുള്ള നിർബന്ധം. അവർക്കു സമ്മതിക്കേണ്ടിവന്നു.

സംഗീതജ്ഞൻ ക്ലിന്‍റണ്‍!

മരുകൾ രചന, ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പമാണ് അന്ന് ലതാ മങ്കേഷ്കർ ഷിക്കാഗോയിൽ എത്തിയത്. ഡോ. റാവുവിന്‍റെ നേതൃത്വത്തിൽ സംഘാടകർ അവരെ പ്രസിഡന്‍റ് ക്ലിന്‍റണുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൊണ്ടുപോയി.

അമേരിക്കൻ പ്രസിഡന്‍റിനും പ്രഥമവനിതയ്ക്കും ഒപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ലതാ മങ്കേഷ്കർ പിന്നീട് ഓർമിച്ചതിങ്ങനെ:
ഞാനും ബാലസുബ്രഹ്മണ്യവും മുറിയിലേക്കു ചെല്ലുന്പോൾ പ്രസിഡന്‍റ് ക്ലിന്‍റണും പത്നിയും ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. എനിക്കതു വലിയ അഭിമാനമായിത്തോന്നി. അടുത്തയിടെ ഇന്ത്യ സന്ദർശിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു ഹിലരി ക്ലിന്‍റണ്‍. സന്ദർശനം ഏറെ ആസ്വദിച്ചെന്നും, അടുത്ത ഇലക്ഷനുശേഷം ഭർത്താവിനെ ഇന്ത്യയിലേക്കു കൂട്ടിക്കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. അങ്ങനെയാണെങ്കിൽ നിങ്ങൾക്കുവേണ്ടി പാടാമല്ലോ എന്നായി ബാലസുബ്രഹ്മണ്യം.

പ്രസിഡന്‍റ് ക്ലിന്‍റണ് ഇന്ത്യയിൽ ധാരാളം ആരാധകരുള്ളതായി ഞാൻ പറഞ്ഞു. അദ്ദേഹം ഒരു സംഗീതജ്ഞനാണെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം സാക്സഫോണ്‍ വായിക്കുന്ന വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ക്ലിന്‍റണ്‍ അമേരിക്കൻ പ്രസിഡന്‍റായതുകൊണ്ടു മാത്രമല്ല, ഒരു സംഗീതകാരൻകൂടി ആയതിനാലാണ് അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിച്ചത്. എനിക്കത് അദ്ദേഹത്തോടു പറയണമെന്നുണ്ടായിരുന്നു, പിന്നീടു വേണ്ടെന്നുവച്ചു. എന്തായാലും വളരെ സന്തോഷകരമായിരുന്നു പ്രസിഡന്‍റും പത്നിയുമായുള്ള കൂടിക്കാഴ്ച.

മായി മങ്കേഷ്കർ

മങ്കേഷ്കർ കുടുംബത്തിന്‍റെ നാഥ എന്ന നിലയ്ക്കാണ് ശുദ്ധമതി മങ്കേഷ്കറെ മായി മങ്കേഷ്കർ എന്നു വിശേഷിപ്പിക്കുന്നത്. ശേവന്തി എന്നായിരുന്നു അമ്മയുടെ ആദ്യത്തെ പേര് (ലതയുടെ ആദ്യനാമം ഹേമ എന്നായിരുന്നു. അച്ഛൻ ദീനാനാഥ് മങ്കേഷ്കറിന്‍റെ നാടകങ്ങളിലൊന്നിലെ കഥാപാത്രമായ ലതികയുടെ ഓർമയ്ക്ക് ലത എന്നു മാറ്റുകയായിരുന്നു പിന്നീട്).

അന്നും ഇന്നും ലതയ്ക്ക് പ്രചോദനവും ഉൗർജവുമായിരുന്നു മായി. ദീനാനാഥിന്‍റെ മരണശേഷം ഏതാണ്ട് അരനൂറ്റാണ്ടുകാലം കുടുംബത്തെയൊന്നാകെ നോക്കി നയിച്ചത് മായി ആയിരുന്നു. കഴിഞ്ഞവർഷം അമ്മയുടെ ഓർമദിനത്തിൽ ലത ട്വിറ്ററിൽ ഹൃദയത്തിൽ തൊടുന്നു കുറിപ്പുകളുമായെത്തി. അമ്മയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പുകൾ:

ഇന്നെന്‍റെ ബഹുമാന്യയായ അമ്മയുടെ ഓർമദിവസമാണ്. അച്ഛൻ സ്വർഗസ്ഥനായശേഷം ഞങ്ങളുടെ അമ്മയും അച്ഛനും മായി ആയിരുന്നു. അമ്മയെ കണ്ടാണ് ഞങ്ങൾ ആത്മാഭിമാനത്തോടെ ജീവിക്കാൻ പഠിച്ചത്. ഇന്നും എന്‍റെ ശക്തി മായിയാണ്. ഇന്നും ഞാൻ മായി പഠിപ്പിച്ച വഴികളിലൂടെയാണ് നടക്കുന്നത്. രാത്രിയോ പകലോ എന്നില്ലാതെ ഞാൻ അമ്മയെയും അച്ഛനെയും ഓർമിച്ചുകൊണ്ടിരിക്കുന്നു.

മായി മങ്കേഷ്കർ ആശുപത്രി

ആ ഓർമ കൂടുതൽ ദീപ്തമാക്കാൻ പുനെയിൽ ഒരു സ്ഥാപനമുണ്ട്- മായി മങ്കേഷ്കർ ഹോസ്പിറ്റൽ. ജ്ഞാന പ്രബോധിനി മെഡിക്കൽ ട്രസ്റ്റ്, ലതാ മങ്കേഷ്കർ മെഡിക്കൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത സംരംഭമായാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 60 കിടക്കകളുള്ള ആശുപത്രി 2010 മാർച്ച് 16നാണ് ഉദ്ഘാടനംചെയ്തത്. ലതാ മങ്കേഷ്കറുടെ കൈകളിലൂടെത്തന്നെയായിരുന്നു തുടക്കം. ആഷാ ഭോസ്ലേയടക്കം കുടുംബത്തിലെ എല്ലാവരും ഇവിടത്തെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു. സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ കൃത്യമായ ചികിത്സ എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ലതാ മങ്കേഷ്കർ അക്കാര്യം കഴിവതും ആരെയും അറിയിക്കാറില്ല. വലതുകൈ ചെയ്യുന്നത് ഇടതുകൈപോലും അറിയരുത് എന്ന തത്ത്വംതന്നെയാണ് അവരെ നയിക്കുന്നത്. പാട്ടുകളിലൂടെ ആ മഹിമ ഒഴുകട്ടെ. അവയിലൊന്നിൽ പറഞ്ഞപോലെ മേരീ ആവാസ് ഹീ പെഹ്ചാൻ ഹേ... ശബ്ദംതന്നെയാണ് എന്‍റെ അടയാളം...

ഹരിപ്രസാദ്‌