മറ്റുള്ളവർക്കു ജീവൻ സമ്മാനിക്കുന്നവർ
2013 സെപ്റ്റംബർ 20. അന്നായിരുന്നു ബ്രസീലിലെ ശതകോടീശ്വരനായ കൗണ്ട് സ്ക്രാപ്പ തന്‍റെ ബന്‍റ്‌ലി കാറിന് ആഘോഷമായ ശവസംസ്കാരം നൽകാൻ നിശ്ചയിച്ചിരുന്ന ദിവസം. മൂന്നുകോടിയിലേറെ രൂപ വിലവരുന്ന ലക്‌ഷ്വറി കാറായിരുന്നു അത്. കാർ മണ്ണിനടിയിൽ കുഴിച്ചിടാൻ പോകുകയാണെന്ന വാർത്ത കേട്ടപ്പോൾ പൊതുജനം മൂക്കത്തു വിരൽവച്ചു. സ്ക്രാപ്പയ്ക്കെന്താ ഭ്രാന്താണോ? അവർ പരസ്പരം ചോദിച്ചു.

തെയ്ൻ ചിക്കീനോ സ്ക്രാപ്പ എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവൻപേര്. കുടുംബസ്വത്ത് ഉപയോഗിച്ചു വൻ ബിസിനസ് നടത്തിയാണ് സ്ക്രാപ്പ വലിയ പണക്കാരനായത്. ഇറ്റലിക്കാരനായ അദ്ദേഹത്തിന്‍റെ പിതാവ് ഫ്രാൻസിസ്കോയും പണക്കാരനായിരുന്നു. ഫ്രാൻസിസ്കോ തന്‍റെ പണത്തിന്‍റെ നല്ലൊരുഭാഗം പരോപകാര പ്രവൃത്തികൾക്കായി വിനിയോഗിച്ചതുമൂലമാണ് 1949-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അദ്ദേഹത്തിനു കൗണ്ട് സ്ഥാനം നൽകി ആദരിച്ചത്. ഈ ബഹുമതി അദ്ദേഹത്തിന്‍റെ മരണശേഷം ചിക്കീനോയ്ക്ക് അവകാശമായി ലഭിച്ചു.

""എനിക്കു ഭ്രാന്തൊന്നുമില്ല,'' ആളുകളുടെ സംശയം മനസിലാക്കി ചിക്കീനോ പറഞ്ഞു. എന്‍റെ മരണശേഷം എനിക്കേറ്റവും വിലപ്പെട്ട ബന്‍റ്‌ലി കാർ മരണാനന്തര ജീവിതത്തിൽ എനിക്ക് ഉപയോഗിക്കണം. തന്മൂലമാണ് ഞാൻ എന്‍റെ കാർ കുഴിച്ചിടുന്നത്. പണ്ട് ഈജിപ്തിലെ ഫറവോമാർ ചെയ്തിരുന്നത് കേട്ടിട്ടില്ലേ? മരണാനന്തര ജീവിതത്തിൽ അവർക്ക് ആവശ്യമാണെന്നു തോന്നിയിരുന്ന കാര്യങ്ങൾ അവർ കുഴിച്ചിട്ടിരുന്നു.

കാർ കുഴിച്ചിടുമെന്നു ചിക്കീനോ വെറുതേ പറയുക മാത്രമല്ല ചെയ്തത്. തന്‍റെ കൊട്ടാരവളപ്പിൽ വലിയൊരു കുഴിയുണ്ടാക്കി തന്‍റെ കാറിനൊപ്പം അതിനടുത്തുനിൽക്കുന്ന ഫോട്ടോ എടുത്ത് അതു തന്‍റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോൾ ഫേസ്ബുക്കിൽ പതിനായിരക്കണക്കിനു പ്രതികരണമാണ് ലഭിച്ചത്.

അതിൽ പലതിന്‍റെയും രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു. വലിയ വിലവരുന്ന ബന്‍റ്‌ലി കാർ പരലോകജീവിതത്തിലേക്കുവേണ്ടി എന്നു പറഞ്ഞു മണ്ണിനടിയിൽ കുഴിച്ചിടുന്നതു വലിയ മണ്ടത്തരമല്ലേ? ആ കാർ വിറ്റുകിട്ടുന്ന തുകകൊണ്ട് എത്രയോ പാവങ്ങളെ സഹായിക്കാമായിരുന്നു.
ചിക്കീനോയുടെ ചിന്തയും മറിച്ചായിരുന്നില്ല. അതു മറ്റുള്ളവരെയും ബോധ്യപ്പെടുത്താനായിരുന്നു അദ്ദേഹം ഇപ്രകാരം ഒരു സ്റ്റണ്ട് ആവിഷ്കരിച്ചത്. ഈ സ്റ്റണ്ട് അദ്ദേഹം അവതരിപ്പിച്ചത് ബ്രസീലിലെ നാഷണൽ ഓർഗൻ ഡൊണേഷൻ വീക്കിന് ആരംഭംകുറിച്ച ദിവസമായിരുന്നു.

ചിക്കീനോ അന്ന് തന്‍റെ ബന്‍റ്‌ലി കാർ മണ്ണിനടിയിൽ കുഴിച്ചിട്ടില്ല. അതു കാണാനും റിപ്പോർട്ട് ചെയ്യാനും എത്തിയവരോട് അവയവദാനത്തിന്‍റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. തങ്ങൾക്കു ദാനം ചെയ്യാവുന്ന അവയവങ്ങൾ ദാനം ചെയ്യാതെ മരിക്കുന്നവർ താൻ പ്ലാൻ ചെയ്ത വിഡ്ഡിത്തമാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

കൗണ്ട് ചിക്കീനോ പറയുന്നത് ശരിയല്ലേ? ഒരു ബന്‍റ്‌ലി കാറിനെക്കാളും വിലവരുന്നതല്ലേ നമ്മുടെ പല അവയവങ്ങളും. അവയിൽ പലതും നമ്മുടെ മരണശേഷം മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്നവയാണ്. പ്രത്യേകിച്ച് നമ്മുടെ കണ്ണുകൾ. എന്നാൽ, അവ ദാനം ചെയ്യാൻ എത്രയോ കുറച്ചുപേർ മാത്രം തയാറാകുന്നു. നമ്മുടെ മരണശേഷം നമുക്കൊരു ബുദ്ധിമുട്ടുംകൂടാതെ ദാനം ചെയ്യാവുന്നവയാണ് നമ്മുടെ കണ്ണുകൾ. അവമൂലം മറ്റുള്ളവർക്ക് കാഴ്ച ലഭിക്കുന്നത് അവർക്കു വലിയൊരനുഗ്രഹവും നമുക്കൊരു പുണ്യവുമല്ലയോ?

നാം ജീവിച്ചിരിക്കുന്പോൾ നമുക്ക് ചെയ്യാവുന്നവയാണ് കിഡ്നി ദാനവും കരൾദാനവും. പക്ഷേ ഇവ നൽകുന്നതിനു നല്ല തന്‍റേടവും സന്മനസും വേണമെന്നു മാത്രം. ഒരു കിഡ്നികൊണ്ട് നമുക്ക് ജീവിക്കാനാകും. നമ്മുടെ കരളിന്‍റെ ഒരുഭാഗം മുറിച്ചെടുത്താൽ അത് പൂർവസ്ഥിതിയിലേക്കു വളരുകയും ചെയ്യും. അതുകൊണ്ടാണ് കിഡ്നിയുടെയും കരളിന്‍റെയും ദാനം പൊതുവേ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ബ്രെയിൻ ഡെത്ത് സംഭവിച്ചാൽപിന്നെ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അവയവദാനത്തിനു തയാറായാൽ അതുവഴി പലർക്കും നവജീവൻ ലഭിക്കാനിടയുണ്ട്. അതിനുള്ള അനുവാദം മരിക്കുന്ന ആളിന്‍റെ ബന്ധുക്കൾ നൽകണമെന്നു മാത്രം.

ഹൃദയം, കരൾ, കിഡ്നികൾ, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ എന്നിവ ബ്രെയിൻ ഡെത്തിനു ശേഷം ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. അതുപോലെ, കണ്ണും ത്വക്കും ഞരന്പുകളുമൊക്കെ ദാനം ചെയ്യാവുന്നവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.

അവയവദാനത്തിന്‍റെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്നു സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. അവയവദാനത്തിന്‍റെ അഭാവംമൂലം പ്രതിവർഷം അഞ്ചുലക്ഷംപേർ മരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വർഷവും കിഡ്നി മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരുടെ സംഖ്യ രണ്ടേകാൽലക്ഷം വരും. എന്നാൽ 15000 പേർക്കു മാത്രമേ കിഡ്നി ലഭിക്കാറുള്ളത്രേ.

കരൾ മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം സാധാരണയായി ഒരുലക്ഷത്തോളംവരും. എന്നാൽ ആയിരത്തോളം പേർക്കേ അതു ലഭിക്കാറുള്ളത്രേ. അവയവദാനത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യത്തിന്‍റെ കാര്യത്തിലും നാം ഏറെ പിന്നിലാണത്രേ. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുള്ള ആശുപത്രികൾ ഇന്ത്യയിൽ ഇപ്പോൾ 301 മാത്രമാണുള്ളത്.

ബഹുദൂരം നാം മുന്നോട്ടുപോകാനുള്ള ഒരു സേവനരംഗമാണ് അവയവദാനം. അതിനു വിഘാതമായിട്ടു നിൽക്കുന്നത് ഇക്കാര്യത്തിലുള്ള നമ്മുടെ അജ്ഞതയും അവബോധക്കുറവും അന്ധവിശ്വാസവും തെറ്റിദ്ധാരണയുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നാം ഏറെ അവബോധം നേടേണ്ടതായിട്ടുണ്ട്. ഇക്കാര്യം ശരിയായി മനസിലാക്കിയതുകൊണ്ടാണ് ഇതു വ്യക്തമാക്കാനായി കൗണ്ട് സ്ക്രാപ്പ വലിയൊരു സ്റ്റണ്ട് സംഘടിപ്പിച്ചത്.

അവയവദാനം നമുക്കും ചെയ്യാവുന്ന കാര്യമാണെന്നത് നമുക്ക് മറക്കാതിരിക്കാം. എന്നു മാത്രമല്ല, അതു പ്രോത്സാഹിപ്പിക്കാനും നമുക്ക് ശ്രമിക്കാം. നമുക്കൊരു ചെലവുംകൂടാതെ ചെയ്യാൻ സാധിക്കുന്ന നന്മകൾ നാം എന്തിനു ചെയ്യാതിരിക്കണം?

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ