Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പലതുള്ളി അനുഭവങ്ങളുടെ കവിത
വർഷങ്ങൾക്കു മുന്‍പ് ഒരു സന്ധ്യ.... മലപ്പുറം ജില്ലയിലെ എടപ്പാൾ കവലയിലൊരിടത്ത് സുഹൃത്തുക്കൾ ആരെങ്കിലും വരുമോയെന്നു കാത്തിരിക്കുകയാണ് ഒരു യുവാവ്. പലതരം ചിന്തകൾ അയാളിലൂടെ കടന്നുപോകുന്നുണ്ട്. അതിലൊന്ന് ഇവ്വിധമായിരുന്നു: ഈനേരത്ത് ഇവിടെയുള്ള നൂറുകണക്കിന് ആളുകൾക്കിടയിൽ ഒരു ചായവാങ്ങിക്കുടിക്കാനുള്ള കാശുപോലും പോക്കറ്റിലില്ലാത്ത ഒരേയൊരാൾ ഞാൻ മാത്രമായിരിക്കും!
അല്പസമയം കടന്നുപോയി. പൊടുന്നനെയതാ അല്പമകലെയുള്ള സിനിമാ ടാക്കീസിന്റെ കോളാന്പി മൈക്കിൽനിന്ന് ഒരു പാട്ട് ഒഴുകിവരുന്നു- കിനാവിന്റെ കടവില്‍ ഇളനീര്... അതുകേട്ടതും ആ യുവാവിന്റെ മനസ് പ്രകാശഭരിതമായി. അയാൾ അപ്പോൾ ചിന്തിച്ചത് ഇങ്ങനെയായിരുന്നു:
സ്വയമെഴുതിയ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ ലൗഡ് സ്പീക്കറിലൂടെ കേട്ടുകൊണ്ട് ഇങ്ങനെയിരിക്കാൻ ഭാഗ്യംചെയ്തവരാരും ഇപ്പോൾ എടപ്പാളിലില്ല! ആ ഭാഗ്യവാനാണ് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ.
ദേവീക്ഷേത്ര നടയിൽ...
1977ൽ പുറത്തിറങ്ങിയ പല്ലവി എന്ന ചിത്രത്തിലെ പാട്ടാണ് മുകളിൽപ്പറഞ്ഞ കിനാവിന്റെ കടവില്‍ ഇളനീര്. കവിത തുളുന്പുന്ന വരികളാൽ ആ പാട്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സൂപ്പർഹിറ്റായത്, ഇന്നും ഹൃദയങ്ങളിൽ തിളങ്ങുന്നത് അതേ ചിത്രത്തിലെ മറ്റൊരു പാട്ടാണ്- ദേവീക്ഷേത്ര നടയിൽ, ദീപാരാധനാ വേളയിൽ... കണ്ണൂർ രാജന്റെ ഈണത്തിൽ ആ പാട്ട് റെക്കോർഡ് ചെയ്തുകഴിഞ്ഞ് യേശുദാസ് ചോദിച്ചു: ഹൗ സ്വീറ്റ്! ഇത്രയും ലളിതവും സുന്ദരവുമായ കവിത അടുത്തൊന്നും പാടിയിട്ടില്ല. ആരാണ് ഇതെഴുതിയത്?
യേശുദാസിന്റെ കസേരയ്ക്കു പിന്നിൽ ആരാധനയോടെ നിന്നിരുന്ന രവീന്ദ്രനെ സിനിമയുടെ സംവിധായകൻ ബി.കെ. പൊറ്റേക്കാട് മെല്ലെ മുന്നോട്ടുനീക്കിനിർത്തി പറഞ്ഞു- ദാ, ഇയാളാണ്, പരത്തുള്ളി രവീന്ദ്രൻ!. ഒരു തമിഴ് പാട്ടിന്റെ റെക്കോർഡിംഗ് അടിയന്തരമായി തീർക്കേണ്ടിയിരുന്ന യേശുദാസ് പല്ലവിയിലെ രവീന്ദ്രനെഴുതിയ, തുടക്കത്തിൽപ്പറഞ്ഞ കിനാവിന്റെ കടവില്‍ എന്ന പാട്ടുകൂടി പാടിയശേഷമാണ് അന്ന് ഭരണി സ്റ്റുഡിയോയിൽനിന്നു മടങ്ങിയത്.
നാലു പതിറ്റാണ്ടിനുശേഷവും ദേവീക്ഷേത്ര നടയിൽ മലയാളികളുടെ പ്രിയഗാനമാണ്. ആ വരികളും ആലാപനവും ഹൃദയങ്ങളിൽ വരയ്ക്കുന്ന വാങ്മയചിത്രങ്ങൾക്ക് തെളിഞ്ഞുനിൽക്കുന്ന ദീപസ്തംഭത്തിന്റെ സ്വർണശോഭയുണ്ട് ഇന്നും. യേശുദാസിനെത്തേടി മികച്ചഗായകനുള്ള സംസ്ഥാന അവാർഡ് എത്തിയതും ഈ പാട്ടിലൂടെയാണ്.
ഭാഗ്യനിർഭാഗ്യങ്ങൾ
പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ തറവാടായ പരത്തുള്ളിയിലാണ് രവീന്ദ്രന്റെ ജനനം. ഒന്പതാംക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ മരിച്ചതോടെ അമ്മയെ നോക്കേണ്ട ചുമതല ഏകമകനായ രവീന്ദ്രനായി. പത്താംക്ലാസിൽ പഠനം നിർത്തി വിവിധ തൊഴിലുകളിലേക്കിറങ്ങി. വീടിനടുത്ത അടയ്ക്കാ കന്പനിയിൽ കണക്കുനോക്കൽ, ജയ്പൂരിൽ സൈക്കിൾ കന്പനി തൊഴിലാളി, എടപ്പാളിലെ ചിട്ടി സ്ഥാപനത്തിലെ ജോലി... ജീവിതം മുന്നോട്ടുപോയത് അങ്ങനെയൊക്കെ.
ഇടയ്ക്കെപ്പോഴോ എഴുത്തിലും വായനയിലും കന്പംകയറി. കുട്ടികൾക്കുള്ള നാടകങ്ങളും പാട്ടുകളുമെഴുതിയായിരുന്നു തുടക്കം. സ്വാഭാവികമായും സിനിമയും സ്വപ്നങ്ങളിൽ വിടർന്നു. ആഗ്രഹം പറഞ്ഞപ്പോൾ അയൽവാസിയായൊരാൾ പരിഹസിച്ചതോടെ അതൊരു വാശിയായി. ചില സുഹൃത്തുക്കളുടെ സഹായത്തോടെ സംവിധായകൻ ബി.കെ. പൊറ്റേക്കാടിനെ സമീപിച്ച് തന്റെ കൈവശമുണ്ടായിരുന്ന കഥ പറഞ്ഞു. കഥയിലെ കാന്പറിഞ്ഞ അദ്ദേഹം തിരക്കഥയും സംഭാഷണവുംകൂടി എഴുതാൻ രവീന്ദ്രനോട് ആവശ്യപ്പെട്ടു. നിർമാതാവ് ടി.പി. ഹരിദാസിന്റെ സഹായത്തോടെ മദ്രാസിലെത്തി തിരക്കഥ പൂർത്തിയാക്കുകയും ചെയ്തു.
മുന്‍പൊരിക്കൽ എഴുതിവച്ച നാലു വരികൾ സിനിമയ്ക്കു പാട്ടായി ഉപയോഗിക്കാമെന്നു വന്നപ്പോൾ ദീർഘനാളത്തെ സ്വപ്നം സഫലമാകുകയായിരുന്നു. സംഗീതസംവിധായകൻ കണ്ണൂർ രാജനോടൊപ്പം രണ്ടുമൂന്നുമാസക്കാലമാണ് പാട്ടുകൾക്കുവേണ്ടി രവീന്ദ്രൻ ചെലവഴിച്ചത്. ആദ്യ നാലുവരികൾക്ക് അനുപല്ലവിയെഴുതി പൂർത്തിയാക്കി. പ്രകൃതിയോടടക്കമുള്ള ആരാധനാപൂർണമായ പ്രണയഭാവങ്ങളാണ് വരികളിൽ നിറയുന്നത്.
ഈണമിടുന്നസമയം കണ്ണൂർ രാജനുമായി നേരിയ അഭിപ്രായവ്യത്യാസമുണ്ടായി. പാട്ടിലെ ഒരു വാക്കിൽ മാറ്റം വരുത്തണമെന്ന രാജന്റെ നിർദേശത്തിന്, പറ്റില്ല എന്നായിരുന്നു രവീന്ദ്രന്റെ ഉറച്ച മറുപടി. അദ്ദേഹമെഴുതിയ വാക്കുവച്ചുതന്നെ പാട്ട് റെക്കോർഡ് ചെയ്തു. പാട്ടിന്റെ ഭാവംതന്നെ മാറുമെന്ന ഉറപ്പുകൊണ്ടാണ് വാക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതെന്ന് രവീന്ദ്രൻ പറയുന്നു.
കണ്ണൂർ രാജന് അക്കാര്യം അപ്പോഴേ ബോധ്യപ്പെട്ടെങ്കിലും അന്ന് ചുറ്റുമുണ്ടായിരുന്നവരിൽ ചിലർ പരത്തുള്ളി രവീന്ദ്രന് ഒരു ബഹുമതി ചാർത്തിനൽകി- നിഷേധി! ഒരുപക്ഷേ ആ സംഭവമാകണം അദ്ദേഹത്തിനു മുന്നിൽ സിനിമയുടെ വാതിലുകൾ പിന്നീടു തുറക്കാതിരുന്നതിനു കാരണം. വിരലിലെണ്ണാവുന്ന അവസരങ്ങൾ പിന്നീടു ലഭിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ചില സിനിമകൾ വെളിച്ചംകണ്ടതുമില്ല.
മുന്നൂറിലധികം നാടകങ്ങൾക്കും ഒട്ടേറെ കാസറ്റുകൾക്കും പാട്ടുകളെഴുതിയ പരത്തുള്ളി രവീന്ദ്രൻ അവഗണനയുടെ ഇരുട്ടിൽ വീണുപോയി. തന്റെ സൃഷ്ടികൾ മറ്റു പ്രശസ്തരുടെ പേരിൽ അറിയപ്പെടുകപോലും ചെയ്തു. പ്രതിഫലം ചോദിച്ചുവാങ്ങുക പതിവില്ലാത്തതിനാൽ സാന്പത്തിക പ്രതിസന്ധികളും കൂട്ടായെത്തി. അങ്ങനെയാണ് ഒരു ചായകുടിക്കാനുള്ള കാശുപോലും പോക്കറ്റിലില്ലാതെ അന്ന് ആ പ്രതിഭയെ എടപ്പാൾ ജംഗ്ഷനിൽ കണ്ടത്. അക്ഷരങ്ങൾക്ക് വിലപറയാറില്ല എന്നാണ് ഇപ്പോൾ പരത്തുള്ളി രവീന്ദ്രൻ അതേക്കുറിച്ച് ഓർക്കുന്നത്. ആദ്യചിത്രത്തിന് 1,500 രൂപ പ്രതിഫലംകിട്ടിയ പ്രതിഭയാണെന്ന് ഓർക്കണം. ചിത്രത്തിലെ നായകനായിരുന്ന വിൻസെന്റിന് 7,000 രൂപമാത്രം പ്രതിഫലം നൽകിയപ്പോഴാണ് അതെന്നും!
ജീവിതസർവകലാശാല
എടപ്പാൾ നടുവട്ടത്തിനടുത്ത് കാലടിത്തറ മതിലകത്ത് ഗോവിന്ദമേനോന്റെയും പരത്തുള്ളി കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായാണ് രവീന്ദ്രൻ ജനിച്ചത്. ഇപ്പോൾ കോഴിക്കോട് രാമനാട്ടുകരയ്ക്കു സമീപം ചേലേന്പ്രയിലാണ് താമസം. വയസ് എഴുപത്തഞ്ചാകുന്നു. കവിതകളും പത്നി ചന്ദ്രികയും കൂട്ടിനുണ്ട്. കഴിഞ്ഞദിവസമായിരുന്നു വിവാഹത്തിന്റെ അന്‍പതാം വാർഷികം. രാജീവ് (വയനാട്), മഞ്ജുള, പ്രസൂണ്‍ (റഷ്യ) എന്നിവരാണ് മക്കൾ.
രണ്ടുവർഷംമുന്പ് വെല്ലുവിളിയുമായിവന്ന സ്ട്രോക്കിനെ ചിരിച്ചും നെഞ്ചുവിരിച്ചും പരത്തുള്ളി രവീന്ദ്രൻ നേരിട്ടു. തളർന്ന വലതുകൈയിനെ വീണ്ടും വരുതിയിലാക്കുകയും ചെയ്തു. അടുത്തയിടെ ഒരു കാവ്യസമാഹാരം എഴുതി പ്രസിദ്ധീകരിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി ഫോക്ലോർ വിഭാഗത്തിൽവച്ചായിരുന്നു പ്രകാശനം. ജീവിതമാകുന്ന സർവകലാശാലയിൽ അനുഭവങ്ങളാണ് ബിരുദങ്ങളെന്നു ഉറച്ചശബ്ദത്തിൽ പറയും പരത്തുള്ളി രവീന്ദ്രൻ. പൊള്ളിക്കുന്ന പലതുള്ളി അനുഭവങ്ങളിൽനിന്നുയർന്ന പെരുവെള്ളമാണ് ആ നിലപാട്.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top