Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചലഞ്ച് മാത്യു
കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെല്ലാം ശാസ്ത്രജ്ഞരോ എൻജിനിയറോ ആയിരിക്കണമെന്നില്ല. ആശയവും പ്രായോഗികതയും മനസിലുണ്ടായാൽ മതി പ്രതിഭാശാലികൾക്ക് അപാരമായ സാധ്യതകളെ സമ്മാനിക്കാൻ. കണ്ടുപിടിത്തങ്ങൾക്ക് 30 പേറ്റന്റുകൾ സ്വന്തമാക്കിയ പാലാ മൂഴുർപള്ളി മാടപ്പള്ളിമറ്റം സഖറിയാസ് മാത്യു ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. ഇദ്ദേഹത്തിന്റെ നേട്ടപ്പട്ടിക അറിയുന്പോൾ ആർക്കും തോന്നും അഭിമാനം.
എന്തും വെല്ലുവിളിയായി ഏറ്റെടുത്ത് പ്രായോഗിക ബുദ്ധിയുടെ പിൻബലത്തിൽ സഖറിയാസ് മാത്യു വികസിപ്പിച്ച സംവിധാനങ്ങളിൽ തിരുപ്പതി ക്ഷേത്രത്തിലെ മടക്കി വയ്ക്കാവുന്ന ഉരുക്കുപാലവും തെങ്ങിൽ കയറി തേങ്ങയിടുന്ന യന്ത്രവും മദംപൊട്ടിയ ആനയെ റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ആനപ്പൂട്ടും, റബർ ടാപ്പിംഗിനുള്ള യന്ത്രവും ഒക്കെ ഉൾപ്പെടുന്നു. ആവശ്യവും സാഹചര്യവും അനുസരിച്ച് കണ്ടുപിടിത്തങ്ങൾക്കായി മുംബൈയിൽ മൂന്ന് എൻജിനിയറിംഗ് കന്പനികൾ നടത്തുകയാണ് സഖറിയാസ് മാത്യു.
സ്വിച്ചിട്ടാൽ പാലം മടങ്ങും
തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ നിർമിച്ചുനൽകിയ മടക്കുപാലം ഒരു വിസ്മയം തന്നെ. ക്ഷേത്രത്തിനു ചുറ്റുമുള്ള പാതയിലെ തിരക്ക് തീർഥാടകർക്കു ദുരിതമാകാതിരിക്കാൻ ഒരു മടക്കുപാലം രൂപകൽപന ചെയ്തു. ആഘോഷവേളകളിൽ ക്ഷേത്രത്തിന്റെ ഒന്നാം നിലയെയും റോഡിനു മറുഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയെയും ബന്ധിച്ച് എല്ലാ വർഷവും താൽക്കാലിക പാലം പണിയാറുണ്ടായിരുന്നു. ക്ഷേത്രം ചുറ്റിയുള്ള രഥയാത്രയ്ക്കായി അപ്പോഴെല്ലാം പാലം അഴിച്ചുപണിയണം. ഇത്തരത്തിൽ പാലം പൊളിക്കാനും പുനഃസ്ഥാപിക്കാനും ദിവസങ്ങളുടെ അധ്വാനം വേണ്ടിയിരുന്നു.
പരിഹാരംതേടി ക്ഷേത്രം അധികാരികൾ സക്കറിയാസ് മാത്യുവിനെ വിളിച്ചുവരുത്തി. മടക്കുപാലം എന്ന ഒരു ആശയം ഇദ്ദേഹം മുന്നോട്ടുവച്ചു. പത്തര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള മടക്കുപാലം. ഒരു സ്വിച്ചിലൂടെ നിയന്ത്രിക്കുന്ന പാലം മൂന്നു മിനിറ്റിനകം മടങ്ങി ക്ഷേത്രത്തിനു മറുഭാഗത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ സമീപത്തുള്ള മുറിയിലേക്കു ചുരുങ്ങും. പാലത്തിന് 40 ലക്ഷം രൂപയേ ചെലവുണ്ടായുള്ളു.
റബർ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാനില്ലാതെ തോട്ടങ്ങൾ വെറുതെ കിടക്കുന്ന സാഹചര്യത്തിൽ അടുത്തയിടെയാണ് രണ്ടു കിലോ തൂക്കം വരുന്ന റബർ ടാപ്പിംഗ് യന്ത്രം വികസിപ്പിച്ചെടുത്തത്. ഇൻബിൽറ്റ് സെൻസറുകളുടെ സഹായത്തോടെ ഒരു മില്ലീമീറ്റർ മുതൽ മൂന്നു മില്ലിമീറ്റർ വരെ ആഴത്തിൽ പട്ടയിലെ തൊലി ചെത്താവുന്ന യന്ത്രം. ടാപ്പിംഗ്കാലം 15 വർഷം വരെ അധികമാക്കാം. പട്ടയോടു ചേർത്ത് യന്ത്രം പിടിച്ചുകൊടുത്താൽ മതിയാകും. മണിക്കൂറിൽ 300 മരങ്ങൾ ടാപ്പിംഗ് നടത്താം. സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ഈസിയായി ടാപ്പിംഗ് നടത്താം. വൈകാതെ സ്വന്തം പേറ്റന്റിൽ ഇത് വിപണിയിലെത്തും.
ആനയെ പൂട്ടാൻ റിമോട്ട്
കൂടൽമാണിക്യം ക്ഷേത്രത്തിൽ മദമിളകിയ ആന മൂന്നുപേരെ കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് റിമോട്ട് സംവിധാനമുള്ള ആനപ്പൂട്ട് എന്ന സംവിധാനം വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്. ആന അക്രമാസക്തനാകുന്നതായി തോന്നിയാൽ പാപ്പാന് റിമോട്ട് കണ്ട്രോളിലൂടെ ആനയെ നിയന്ത്രിക്കാം. ആനയുടെ പിൻകാലുകളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് കണ്ട്രോൾ സംവിധാനം. ആന മുന്നോട്ടാഞ്ഞാൽ കാലുകളിലെ പൂട്ടുകളും കാലിലെ നൈലോണ്‍ ബെൽറ്റും മുറുകും. നൈലോണ്‍ ബെൽറ്റ് സ്ഥിരമായി ആനയുടെ കാലിൽ കിടന്നാൽ സഞ്ചാരത്തിന് തടസമാകില്ല. 75 മീറ്റർ ദൂരത്തുനിന്ന് റിമോട്ട് ഉപയോഗിച്ച് ബെൽറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള സംവിധാനമാണിത്.
കരിന്പിലെ പഞ്ചസാരയുടെ അളവു പരിശോധിച്ചാണ് പഞ്ചസാര ഫാക്ടറികൾ വില നൽകുന്നത്. ഒരു ലോഡ് കരിന്പ് ഫാക്ടറിയിലെത്തിയാൽ കൃത്യമായി പഞ്ചസാരയുടെ അളവ് കണ്ടുപിടിക്കുക ഏറെ ദുഷ്കമായിരുന്നു. മോശം കരിന്പു നൽകി കർഷകർ കബളിപ്പിക്കുന്നതായി മില്ലുകാരും നല്ല കരിന്പ് എത്തിച്ചാലും ന്യായവില ഫാക്ടറിക്കാർ നൽകുന്നില്ലെന്നു കർഷകരും പരാതി ഉയർത്തുന്പോഴാണ് ഇന്ത്യയിലെ മില്ലുകാർക്ക് സഖറിയാസ് മാത്യു പരിഹാരമുണ്ടാക്കിക്കൊടുത്തത്. ചെറിയ ലിഫ്റ്റുപോലെ പ്രവർത്തിപ്പിക്കാവുന്ന ഒരു ഡ്രില്ലർ.
ലോഡുമായി ഫാക്ടറിയിൽ എത്തേണ്ട താമസം. കരിന്പുകെട്ടുകളുടെ വിവിധ ഭാഗങ്ങളിലേക്ക് ഡ്രില്ലറുകൾ താഴ്ന്നിറങ്ങി സാന്പിൾ വലിച്ചെടുക്കും. സാന്പിളുകൾ ഫാക്ടറിയിലെ ലബോറട്ടറിയിലെത്തിച്ച് അപ്പോൾതന്നെ പരിശോധന. മധുരത്തിന്റെ ശരാശരി അളവ് കൃത്യമായി യന്ത്രം കുറിച്ചുനൽകുന്നതോടെ കരിന്പിന്റെ നിലവാരമനുസരിച്ച് പ്രതിഫലം കിട്ടും. കർഷകനും ഫാക്ടറിക്കാരുംപരാതിയുമുണ്ടാകില്ല.
നാളികേരള വികസന ബോർഡിന്റെ നിർദേശപ്രകാരം തെങ്ങിൽ കയറി തേങ്ങയിടുന്ന റോബട്ട് രൂപകൽപന ചെയ്തിരുന്നു. ജനറേറ്റർ സഹായത്താൽ റോബോട്ട് തെങ്ങിനു മുകളിലെത്തി അതിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് നാളികേരം ഇടുന്ന യന്ത്രം 2011ൽ കൊച്ചിയിൽ പ്രദർശിപ്പിച്ചെങ്കിലും റോബട്ട് ആശയം ആരും മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യപ്പെട്ടില്ല.
ആത്മവിശ്വാസം മൂലധനം
സഖറിയാസ് മാത്യുവിന് പതിനാറാം വയസിൽ തുടങ്ങിയതാണ് ആശയങ്ങൾ കണ്ടെത്തി രൂപകൽപന നടത്തുകയെന്ന സ്വഭാവം. വീടിനു സമീപം കുന്നിൻചെരുവിലുള്ള മണ്ണ് തൊഴിലാളികൾ തലച്ചുമടായി റോഡിലേക്കു കൊണ്ടുവരുന്നത് കണ്ടപ്പോൾ അധ്വാനത്തിനൊരു പരിഹാരമുണ്ടാക്കാനാകുമോ എന്നായി ചിന്ത. കുന്നിൻമുകളിൽനിന്നു കേബിളിൽ ഉറപ്പിച്ച കുട്ടകളിൽ മണ്ണ് നിക്ഷേപിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അധ്വാനമില്ലാതെ താഴെ എത്തിക്കാമെന്ന് ഇദ്ദേഹം തെളിയിച്ചു.
ട്രാക്ടർ അഴിച്ച് സ്വന്തമായി രൂപകൽപന ചെയ്ത് പാടങ്ങളിൽ വരന്പ് നിർമിക്കാനുള്ള ആശയം വിജയിച്ചതോടെ അതും പുതുമയുള്ള ഒരു കണ്ടുപിടിത്തമായി. ഇത്തരത്തിൽ ആത്മവിശ്വാസവും ആശയങ്ങളും മൂലധനമാക്കി 23-ാം വയസിൽ സഖറിയാസ് മാത്യു പാലായിൽനിന്നു വടക്കേ ഇന്ത്യയിലേക്കു വണ്ടികയറിയതാണ്. ജോലി അന്വേഷിച്ചുള്ള യാത്രയിൽ മധ്യപ്രദേശിലെ ജബൽപൂർ അദാർത്താലിലെ കാർഷിക സർവകലാശാലയിലെത്തി.
അവിടെ വിത്തുകളും വളങ്ങളും വെവ്വേറെ കർഷകർ കൃഷിഭൂമിയിൽ വിതയ്ക്കുന്നത് കാണാനിടയായി. ഇത് ഒന്നിച്ചാക്കിയാൽ ജോലിഭാരം കുറയും. സമയവും ലാഭിക്കാം. പ്രതിഫലം വാങ്ങാതെ സഖറിയാസ് മാത്യു ഒരുമിച്ചു വിത്തും വളവും നിക്ഷേപിക്കുന്നതിനുള്ള യന്ത്രം നിർമിച്ചുനൽകി. ബിരുദങ്ങളൊന്നുമില്ലാതെ ചെന്ന സഖറിയാസിന് യൂണിവേഴ്സിറ്റി വിദഗ്ധനായ മെക്കാനിക്ക് എന്നൊരു സർട്ടിഫിക്കറ്റ് നൽകി മുംബൈയിലെ ഒരു കന്പനിയിലേക്ക് അയച്ചു. മുംബൈയിലെത്തുന്പോൾ കൈവശമുണ്ടായിരുന്നത് വെറും ആറു രൂപ 80 പൈസ. സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ ഫാക്ടറിയിൽ കേടായി കിടക്കുന്ന വിദേശ ഓഫ്സെറ്റ് പ്രസ് നന്നാക്കാൻ പറ്റുമോ എന്നായി മാനേജരുടെ ചോദ്യം. വെല്ലുവിളി ഏറ്റെടുത്ത് ഒരു മണിക്കൂറിനുള്ളിൽ യന്ത്രം നന്നാക്കിക്കൊടുത്തു. രണ്ടായിരം രൂപ കിട്ടി പ്രതിഫലം.
അതേ കാലത്തു സീമെൻസ് കന്പനി നിർമിക്കുന്ന കണ്ട്രോൾ പാനലിൽ റിലേ റീസെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ളെക്സിബിൾ കോഡ് നിർമിക്കാൻ അവസരം കിട്ടി. ഇറക്കുമതി ചെയ്തിരുന്ന ഈ കേബിൾ സ്വന്തമായി നിർമിച്ച് നൽകിയതോടെ അതും നേട്ടമായി. പിന്നീട് കണ്ടുപിടിത്തങ്ങളുടെയും പേറ്റന്റുകളുടെയും നേട്ടങ്ങളുടെയും ലോകം ഇദ്ദേഹത്തിനു സ്വന്തമാവുകയായിരുന്നു. മുംബൈയിൽ സെൻസോ എൻജിനിയറിംഗ് സ്ഥാപനം തുടങ്ങി രാജ്യത്തെ അറിയപ്പെടുന്ന കണ്ടുപിടിത്തക്കാരനായി സഖറിയാസ് വളർന്നു.
വാഹനാപകടങ്ങൾ കുറയ്ക്കാൻ നാടെങ്ങും ഉപയോഗിക്കുന്ന ക്രാഷ് ബാരിയറുകൾ, ഹൈമാസ്റ്റ് തൂണുകളിൽ കയറാതെതന്നെ ബൾബ് മാറാൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പോൾ, കശുവണ്ടി പൊളിക്കുന്നതിനുള്ള ഉപകരണം തുടങ്ങി ഒട്ടേറെ കണ്ടുപിടിത്തങ്ങൾ.
മുൻരാഷ്ട്രപതിയും ശാസ്ത്രപ്രതിഭയുമായ ഡോ. എപിജെ അബ്ദുൾകലാം മാത്യുവിന്റെ കണ്ടുപിടിത്തങ്ങൾ നേരിൽ കണ്ട് ഏറെത്തവണ അനുമോദിച്ചിട്ടുണ്ട്. ഏഴു തവണ ഇരുവരും നൂതന ആശയങ്ങൾ പങ്കുവയ്ക്കാൻ കൂടിക്കാഴ്ചകൾ നടത്തിയിട്ടുമുണ്ട്.
സ്കൂളുകളിലും കോളജുകളിലും ശാസ്ത്രാഭിരുചി സംബന്ധിച്ച് വിദ്യാർഥികൾക്ക് സഖറിയാസ് ക്ലാസെടുക്കാറുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ 30 പേറ്റന്റുകൾ സ്വന്തമാക്കിയ ഇദ്ദേഹത്തിന് വിദ്യാർഥികൾ സമ്മാനിച്ച പേരാണ് ചലഞ്ച് മാത്യു.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ചീഫ് ടെക്നോളജി ഓഫീസറായി സേവമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് കോളജ് പേട്രണ്‍ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ നിർദേശപ്രകാരമാണ് റബർ ടാപ്പിംഗ് യന്ത്രം വികസിപ്പിച്ചതും ചിറക്കടവ് ഗ്രാമത്തിൽ വിജയകരമായി പരീക്ഷിച്ചുകാണിച്ചതും.
മാടപ്പള്ളിമറ്റം മാത്യു- ഏലിക്കുട്ടി ദന്പതികളുടെ 11 മക്കളിൽ മൂത്തയാളാണ് മുംബൈയിലെ വൻ എൻജിനിയറിംഗ് സംരംഭകനായ സഖറിയാസ് എന്ന 70 കാരൻ. ഭാര്യ തങ്കമ്മ. മകൻ സെൻസോ അമേരിക്കയിൽ നിന്ന് എൻജിനിയറിംഗ് കഴിഞ്ഞ് കന്പനിയുടെ ചുമതല നോക്കുന്നു. മകൾ സൈനോ പഠനം പൂർത്തിയാക്കി ബിസിനസിൽ പിതാവിനെ സഹായിക്കുന്നു.
അടിയന്തിര സാഹചര്യങ്ങളെ മറികടക്കാനുള്ള സാധ്യതകളാണ് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ സഖറിയാസ് മാത്യു അവതരിപ്പിക്കുന്നത്. തിരുപ്പതിയിലെ മടക്കുന്ന പാലവും റബർ ടാപ്പിംഗ് യന്ത്രവും ക്രാഷ് ബാരിയറുമൊക്കെ അങ്ങനെയുണ്ടായതാണ്. ഇദ്ദേഹം രൂപപ്പെടുത്തിയ ക്രാഷ് ബാരിയർ ഇന്നു ലോകമെന്പാടും ഉപയോഗത്തിലുണ്ട്.
ഒഴിവാക്കാമായിരുന്ന അപകടം
അടുത്തയിടെ സംഗീതജ്ഞൻ ബാലഭാസ്കറും മകളും കാറപകടത്തിൽ ദാരുണമായി മരണമടഞ്ഞ സംഭവത്തിനുശേഷം ഇത്തരം അപകടത്തിൽ എങ്ങനെ മരണം ഒഴിവാക്കാം എന്നതായി സഖറിയാസിന്റെ ചിന്ത. വാഹനത്തിൽ എയർബാഗ് ഉണ്ടെങ്കിൽപ്പോലും അപകടവേളയിൽ പലപ്പോഴും രക്ഷയാകാത്ത സാഹചര്യം തരണം ചെയ്യാൻ ഇദ്ദേഹം പുതിയൊരു ആശയം പ്രമുഖ കാർ കന്പനിയുമായി ചർച്ച ചെയ്തുകഴിഞ്ഞു. ഇടിയുടെ ആഘാതമുണ്ടായാൽ കാറിന്റെ ബോഡിയും എൻജിൻ കാബിനും രണ്ടായി പിളർന്നു മാറുന്ന സാധ്യതയാണ് ഇദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്. മുൻസീറ്റിൽ ഇരിക്കുന്നവർ മുതലുള്ളവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇതുവഴിയാകുമെന്നാണ് ഇദ്ദേഹത്തിന്റെ ആശയം.
കേരളമുൾപ്പെടെ എടിഎം കൗണ്ടറുകളിലെ മോഷണം തടയാൻ എന്താണ് മാർഗമെന്നായിരുന്നു അടുത്ത കാലത്തെ മറ്റൊരു ചിന്ത. എടിഎം കുത്തിപ്പൊളിക്കുകയോ എടുത്തുമാറ്റുകയോ ചെയ്താൽ മോഷ്ടാക്കളെ ആ നിമിഷം ഒരു വലയോ എയർബാഗോ പൊതിയുകയും അലാറം മുഴങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ഇദ്ദേഹം തയാറാക്കിവരുന്നത്. രണ്ടു സാധ്യതകളും ഉടൻ വികസിപ്പിച്ച് അവയ്ക്ക് പേറ്റന്റ് നേടാനുള്ള ഒരുക്കത്തിലാണ് സഖറിയാസ് മാത്യു.
റെജി ജോസഫ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top