മറ്റുള്ളവരെ നന്നാക്കി മടുക്കുന്പോൾ...
ഒരിക്കൽ ഒരാൾ ഒരു മനോരോഗവിദഗ്ധനായ ഡോക്ടറെ കാണുവാനെത്തി. കണ്ടാൽ മാന്യനായിരുന്നു അയാൾ. നല്ല വസ്ത്രങ്ങളാണ് അയാൾ ധരിച്ചിരുന്നത്. മുടി മനോഹരമായി ചീകിമിനുക്കിവച്ചിരുന്നു. കൈയിൽ വാച്ചുകെട്ടിയിരുന്നു. ഷർട്ടിന്‍റെ പോക്കറ്റിലുണ്ടായിരുന്ന പേനയുടെ നിറം ഗോൾഡനായിരുന്നു.

ആഗതനെ മനോരോഗവിദഗ്ധൻ വളരെ താത്പര്യപൂർവം സ്വീകരിച്ച് ഒരു സോഫയിലിരുത്തി. എന്നിട്ടു വിശേഷങ്ങൾ ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “വിശേഷങ്ങളൊന്നുമില്ല. എനിക്കു സുഖംതന്നെ.’’
ഉടനേ ഡോക്ടർ ചോദിച്ചു: “അപ്പോൾ നിങ്ങൾ ഇവിടെ വന്നതോ?’’ മറുപടി ആദ്യം ഒരു ചെറിയ ചിരിയിലൊതുങ്ങി. പക്ഷേ അയാൾക്ക് എന്തോ പറയാനുണ്ടെന്നു ഡോക്ടറിനു വ്യക്തമായിരുന്നു. “എന്തുകാര്യമാണെങ്കിലും നിങ്ങൾക്കു പറയാം,’’ ഡോക്ടർ അയാളെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും അയാൾ സംസാരിക്കുവാൻ മടിച്ചു.

അല്പനേരം കാത്തിരുന്നതിനുശേഷം ഡോക്ടർ പറഞ്ഞു: “നിങ്ങൾക്കു പറയാൻ ഒന്നുമില്ലെന്നു തോന്നുന്നു. അതുകൊണ്ടു നിങ്ങൾക്കു പോകാം.’’
ഉടനെ അയാൾ പറഞ്ഞു: “ഞാൻ പോകുന്നതിനു മുന്പ് ഒരു കാര്യം എനിക്കു പറയാനുണ്ടായിരുന്നു. അത് എന്‍റെ കാര്യമല്ല. എന്‍റെ സഹോദരന്‍റെ കാര്യമാണ്. അപ്പോൾ ഡോക്ടർ ചോദിച്ചു: “സഹോദരന് എന്തുപറ്റി?’’
ഉടനെ മടിച്ചുമടിച്ച് അയാൾ പറഞ്ഞു: “എന്‍റെ സഹോദരനു കിറുക്കാണെന്നു തോന്നുന്നു.’’
“എന്താണ് അങ്ങനെ തോന്നുവാൻ കാരണം?’’ ഡോക്ടർ ചോദിച്ചു. “അവൻ ഒരു കോഴിപ്പിടയാണെന്നാണ് അവൻ പറയുന്നത്,’’ അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ഡോക്ടർ പറഞ്ഞു: “അങ്ങനെയെങ്കിൽ നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരൂ. ഞാൻ പരിശോധിച്ചു ചികിത്സിക്കാം.’’
“അതുപറ്റില്ല ഡോക്ടർ,’’ അയാൾ പറഞ്ഞു. “എന്തുകൊണ്ടാണ് അതിനു പറ്റാത്തത്?’’ ഡോക്ടർ ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “എനിക്കു കാശുകൊടുക്കാതെ മുട്ട കിട്ടുമല്ലോ.’’

ഈ കഥ വായിക്കുന്പോൾ നമുക്കു ചിരിയോ സങ്കടമോ വരാം. കാരണം, ഈ കഥയിലെ ആഗതനും അയാളുടെ സഹോദരനും മനോരോഗികൾ തന്നെ. അതുകൊണ്ടാണല്ലോ അവരിലൊരാൾ കോഴിപ്പിടയാണെന്നു സ്വയം കരുതുന്നതും മറ്റെയാൾ കോഴിപ്പിടയാണെന്നു കരുതുന്ന ആളിൽനിന്നു മുട്ട കിട്ടുമെന്നു പ്രതീക്ഷിക്കുന്നതും.

ഇതൊരു സംഭവകഥയല്ല. ഹോളിവുഡ്ഡിലെ നടനും നിർമാതാവുമായ വുഡ്ഡി അലൻ വ്യക്തിബന്ധങ്ങളെക്കുറിച്ചു പരാമർശിക്കുന്പോൾ പറഞ്ഞ ഒരു കഥയാണിത്. എന്താണ് ഈ കഥയുടെ സാരാംശം? ആരെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്? ഇവിടെ പരാമർശിക്കപ്പെടുന്നവർ നമ്മൾതന്നെ. നമുക്കാർക്കും കിറുക്കില്ലായിരിക്കാം. എന്നാൽ നമ്മുടെയൊക്കെ ജീവിതത്തിലും കാണും ഒട്ടേറെ സ്വഭാവപ്രത്യേകതകൾ. പക്ഷേ, നമ്മുടെ പ്രത്യേകതകൾ നാം പലപ്പോഴും കാണുകയില്ലെന്നു മാത്രം. എന്നാൽ, മറ്റുളളവരുടെ സ്വഭാവപ്രത്യേകതകളോ? അവയെക്കുറിച്ച് എപ്പോഴും തന്നെ നമുക്കു നല്ല ബോധ്യമുണ്ടായിരിക്കും.

ഈ കഥയിൽ പറയുന്നതനുസരിച്ചു, മനോരോഗവിദഗ്ധനായ ഡോക്ടറെ കാണുവാനെത്തിയ ആൾക്കു തന്‍റെ രോഗത്തെക്കുറിച്ച് എന്തെങ്കിലും അവബോധം ഉണ്ടായിരുന്നോ? അല്പംപോലും ഉണ്ടായിരുന്നില്ല. എന്നാൽ, അയാളുടെ സഹോദരന്‍റെ രോഗത്തെക്കുറിച്ച് അയാൾക്കു നല്ല അവബോധമായിരുന്നില്ലേ? നമ്മുടെ കാര്യത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇങ്ങനെതന്നെയാണ്. മറ്റുള്ളവരുടെ കുറ്റങ്ങളെയും കുറവുകളെയുംകുറിച്ച് നമുക്കു നല്ല അറിവുകാണും. എന്നാൽ, അതേ കുറ്റങ്ങളും കുറവുകളും തന്നെ നമ്മിലും കാണും. എന്നാൽ അവയെക്കുറിച്ച് അല്പംപോലും അവബോധം നമ്മിൽ കാണണമെന്നു നിർബന്ധമില്ല.

അതു മാത്രമോ? മറ്റുള്ളവരിൽ നാം കാണാത്തതരത്തിലുള്ള കുറ്റങ്ങളും കുറവുകളും നമ്മിൽ ഉണ്ടായെന്നിരിക്കും. എന്നാൽ അവയും നാം കാണാതെ പോകാനാണു സാധ്യത. കാരണം നമ്മുടെ ശ്രദ്ധ കൂടുതൽ സമയവും സ്വയം നന്നാകുക എന്നതിനേക്കാൾ മറ്റുള്ളവരെ നന്നാക്കുന്ന കാര്യത്തിലല്ലേ? മറ്റുള്ളവർ നന്നാകുന്നതു നല്ല കാര്യംതന്നെ. എന്നാൽ അവർ നന്നാവുന്ന കാര്യങ്ങളിൽ മാത്രമാണു നമ്മുടെ ശ്രദ്ധയെങ്കിലും നമുക്കെന്തോ സാരമായ തകരാർ ഉണ്ട് എന്നു വ്യക്തമാണ്. നമ്മുടെ ശ്രദ്ധ പ്രധാനമായും നമ്മുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കുന്നതിനാവണം. അതുപോലെ മെച്ചപ്പെട്ട നമ്മുടെ സ്വഭാവരീതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും. അപ്പോൾ നമ്മുടെ സ്വഭാവരീതികൾ കൂടുതൽ വൈശിഷ്ട്യമുള്ളതായി മാറുകതന്നെ ചെയ്യും.

മനുഷ്യർ പലവിധമായതുകൊണ്ട് എല്ലാവരുടെയും സ്വഭാവവും പെരുമാറ്റരീതികളും ഒരുപോലെ ആയിരിക്കുകയില്ല. എന്നാൽ, എല്ലാവരിൽനിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്ന സ്വഭാവരീതികളും പെരുമാറ്റശൈലികളുമുണ്ട്. അവ എല്ലാവരും പാലിക്കുവാൻ ശ്രമിക്കുന്പോഴാണ് ആരോഗ്യകരമായ സമൂഹജീവിതം സാധിക്കുന്നത്; അതുപോലെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുന്നതും.

നമ്മുടെ പൊതുസമൂഹത്തിൽ ഇപ്പോൾ പരസ്പരം കുറ്റാരോപണങ്ങളും പഴിചാരലുകളും കൂടിയിട്ടുണ്ടെങ്കിൽ അതിന്‍റെ പ്രധാനകാരണം സ്വയം നന്നാവുന്നതിനേക്കാൾ മറ്റുള്ളവരെ നന്നാക്കുന്നതിലുള്ള വ്യഗ്രതയാവണം. എന്നാൽ മറ്റുള്ളവർ നന്നാകുന്നതുകൊണ്ടു മാത്രം കാര്യങ്ങളെല്ലാം നേരെയാകുമെന്നു കരുതേണ്ട. അതിനു മറ്റുള്ളവർ നന്നാകുന്നതിനേക്കാൾ കൂടുതലായി സ്വയം നന്നാവുകയാണു വേണ്ടത്. അതു നമുക്കു മറക്കാതിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ