ശബ്ദജീവിതം
സീൻ 27
പകൽ.
വിശാലമായ പുൽമേട്ടിലെ ഒറ്റയടിപ്പാതയിലൂടെ പതിയെ ദൂരേക്കു നടക്കുന്ന ആണ്‍കുട്ടി. ഇളംകാറ്റിൽ അവന്‍റെ മുടിയിഴകൾ ഇളകുന്നുണ്ട്. അവൻ മുഖമുയർത്തി ഇടതു വശത്തേക്കു നോക്കുന്പോൾ ഒരു ചെറിയ പക്ഷി ചിറകടിച്ചു പറന്നുപോകുന്നു.

ഈ ദൃശ്യം തിയേറ്ററിലെ സ്ക്രീനിലെത്തുന്പോൾ കാഴ്ചയ്ക്കൊപ്പം ശബ്ദങ്ങൾകൂടിയുണ്ടാകും. എന്തൊക്കെയാവും അവ? ആ കുട്ടിയുടെ കാൽവയ്പ്പുകളുടെ പതിഞ്ഞ ശബ്ദം, ഒരിളംകാറ്റിന്‍റെ ശബ്ദം, അല്പംകൂടി കഴിയുന്പോൾ ആ പക്ഷിയുടെ ചിറകടിയൊച്ച, ഒരുപക്ഷേ പശ്ചാത്തലത്തിൽ ഒരു മൃദുസംഗീതവും. ദൃശ്യങ്ങളിലേക്ക് ഈ ശബ്ദങ്ങൾ കൃത്യമായി, സൂക്ഷ്മമായി സന്നിവേശിപ്പിച്ചാലേ കാഴ്ച ഒരനുഭവമാകൂ. വെറുത കണ്ടുപോകുന്നതും അനുഭവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്ക്രീനിലെ ഇളംകാറ്റിൽ തന്‍റെ മുടിയിഴകൾ ഇളകുന്നല്ലോയെന്ന് കാഴ്ചക്കാരനു തോന്നണം.., ആ പക്ഷി എങ്ങുപറന്നുപോയി എന്നയാൾ സന്ദേഹിക്കണം... അതാണ് സിനിമയിൽ ശബ്ദമിശ്രണം ചെയ്യുന്നയാളുടെ മിടുക്ക്. ജീവിതത്തെ ശബ്ദങ്ങളിലൂടെ വരച്ചിടുന്ന അങ്ങനെയൊരു ചെറുപ്പക്കാരൻ ഇവിടെയുണ്ട്- ജസ്റ്റിൻ ജോസ്., ശബ്ദമിശ്രണത്തിന് രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ, ഇന്ത്യൻ സിനിമയ്ക്ക് ഡോൾബി അറ്റ്മോസ് ശബ്ദവിതാനം പരിചയപ്പെടുത്തിയ സൗണ്ട് മിക്സിംഗ് എൻജിനിയർ.

അജ്ഞാത മാന്ത്രികർ

ടൈറ്റിൽ കാർഡുകളിൽ പേരെഴുതിക്കാണിക്കുന്നതിനപ്പുറം ഒട്ടനവധി സാങ്കേതികപ്രവർത്തകരുടെ ഭാവനയും കഴിവും പ്രയത്നവും ഓരോ സിനിമയ്ക്കു പിന്നിലുമുണ്ട്. ഈ സിനിമയുടെ ശബ്ദമിശ്രണം ഗംഭീരമായിരുന്നു എന്നു പറയാൻ ഒരിക്കലും സാധാരണ പ്രേക്ഷകനു കഴിയില്ല. അങ്ങനെയൊരാൾ ഈ സിനിമയുടെ അണിയറയിലുണ്ട് എന്നുപോലും ചിലപ്പോൾ ആ പ്രേക്ഷകന് അറിയില്ല. എന്നാൽ സിനിമയിലെ മാറിവരുന്ന സന്ദർഭങ്ങളിൽ മൗനികളാകുന്ന, കണ്ണീരണിയുന്ന, ആർപ്പുവിളിക്കുന്ന, ഉത്സാഹികളാകുന്ന പ്രേക്ഷകരുടെ ആ വികാരങ്ങൾ സൗണ്ട് മിക്സിംഗ് നിർവഹിച്ചയാൾക്കു കൂടിയുള്ള അംഗീകാരമാണ്.

"പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ശബ്ദങ്ങൾ കൊടുക്കണം, അതിനാണ് ശ്രമിക്കുന്നത്'- ജസ്റ്റിൻ പറയുന്നു.
അങ്ങനെ ആരും പെട്ടെന്നു മറക്കാത്ത ദൃശ്യ-ശബ്ദവിസ്മയം പിറന്ന ഒരു സിനിമയെക്കുറിച്ച് ജസ്റ്റിൻ ഓർക്കുന്നതിങ്ങനെ:
വേറൊരു വർക്ക് പൂർത്തിയാക്കി രണ്ടോ മൂന്നോ ദിവസം അവധിയെടുക്കാൻ തീരുമാനിച്ചതാണ് ഞാൻ. കുടുംബത്തോടൊപ്പം ചെറിയൊരു യാത്രയും പ്ലാൻ ചെയ്തു. അപ്പോഴാണ് സ്റ്റുഡിയോയിൽനിന്നു പറയുന്നത്, ജസ്റ്റിൻ ഇപ്പോൾ അവധിയെടുത്താൽ പറ്റില്ല. പ്രധാനപ്പെട്ടൊരു വർക്ക് വരുന്നുണ്ട് എന്ന്.
"യാത്ര മാറ്റിവച്ച് അടുത്തദിവസംതന്നെ ജോലി തുടങ്ങി. തുടക്കത്തിൽ ഒരു സാധാരണ തെലുങ്കുപടം എന്നായിരുന്നു മനസിൽ. പക്ഷേ ഓരോ റീലുകൾ കഴിയുംതോറും എന്‍റെ ക്യൂരിയോസിറ്റി കൂടി. ഏഴെട്ടുദിവസത്തെ വർക്ക് കഴിഞ്ഞപ്പോഴാണ് എനിക്ക് ആ സിനിമയുടെ യഥാർഥ വലുപ്പം വ്യക്തമായത്'...
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ആദ്യപതിപ്പായിരുന്നു അത്!

ആയിരത്തിലേറെ ട്രാക്കുകൾ

തുടക്കത്തിൽ കണ്ട സീനിലെ പുൽമേട്ടിലേക്കും ആണ്‍കുട്ടിയിലേക്കും ഇളംകാറ്റിലേക്കും ഒന്നുകൂടി വരാം. ഇതിലെന്താണിപ്പോൾ ഇത്ര ശബ്ദം മിക്സ് ചെയ്യാനുള്ളത് എന്ന് ആരെങ്കിലും സംശയിക്കാം. ഒരു കാറ്റിന്‍റെ ഇഫക്ടും പക്ഷിയുടെ ചിറകടിയും എടുത്തുവച്ചാൽപ്പോരേ എന്നാകും അവരുടെ ചിന്ത.

അവിടെനിന്ന് നമ്മൾ ബാഹുബലിയിലെ ഒരു യുദ്ധ സീനിലേക്കു വരുന്നു. അതിൽ എത്രതരം ശബ്ദങ്ങളുണ്ടാകും? ആക്രോശങ്ങൾ, ആർത്തനാദങ്ങൾ, വെല്ലുവിളികൾ, കുതിരക്കുളന്പടികൾ, ആനയുടെ ചിന്നംവിളി, തേർവാഴ്ചകൾ, ആയുധങ്ങളുടെ സീൽക്കാരം, ഇടിമുഴക്കങ്ങൾ, പ്രതിധ്വനികൾ, ഒപ്പം മറ്റ് ഇഫക്ടുകൾ, പശ്ചാത്തല സംഗീതം.. മരണത്തിന്‍റെ മൗനംപോലും! ഇവയെല്ലാം കൃത്യമായ അളവിൽ ചേർത്തുവയ്ക്കുന്നത് ശ്രമകരമായ ജോലിയാണ്. ഓരോ ഫ്രെയിമിലും വൈവിധ്യമുള്ള ശബ്ദങ്ങൾ വേണം. സൗണ്ട് മിക്സർ ആ ജോലിയിൽ വിജയിക്കുന്പോഴാണ് പ്രേക്ഷകന്‍റെ ഹൃദയത്തിൽ വാൾത്തലപ്പു കൊള്ളുന്നതും ചോരപൊടിയുന്നതും. സാധാരണ സിനിമകളുടെ സൗണ്ട് മിക്സിംഗിന് 200 മുതൽ 400 വരെ മണിക്കൂറുകൾ ജോലി ചെയ്യണമെങ്കിൽ ബാഹുബലി, പത്മാവത് പോലുള്ള ചിത്രങ്ങൾക്ക് 500 മണിക്കൂർവരെ മാറ്റിവയ്ക്കണം. ഇതിഹാസതുല്യമായ കഥകൾ പറയുന്ന ചിത്രങ്ങളിൽ ചിലയിടത്ത് കൂട്ടിയിണക്കിയ ട്രാക്കുകളുടെ എണ്ണം 1200 വരെ എത്തുമെന്ന് ജസ്റ്റിൻ പറയുന്നു.

ശബ്ദത്തിന്‍റെ ട്രാക്കിലേക്ക്

സംഗീതത്തോടും ശബ്ദങ്ങളോടും ഇഷ്ടക്കൂടുതലുണ്ടായിരുന്ന ബാല്യമായിരുന്നു ജസ്റ്റിന്‍റേത്. തൃശൂർ കുരിയച്ചിറ കാഞ്ഞിരപ്പറന്പിൽ ജോസും ഭാര്യ ലിസിയും മകന്‍റെ ഇഷ്ടത്തിന് എതിരുനിന്നില്ല. തൃശൂർ സെന്‍റ് തോമസ് കോളജിലെ ഡിഗ്രി പഠനത്തിനൊപ്പം മകനെ ഹാർമണി സ്കൂൾ ഓഫ് മ്യൂസിക്കിൽ കീബോർഡും പഠിക്കാൻ ചേർത്തു. അക്കാലത്താണ് ചേതന സൗണ്ട് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയറിംഗ് കോഴ്സ് തുടങ്ങുന്നത്. ആദ്യ ബാച്ചിൽത്തന്നെ അതിനു ചേർന്നു.

അതോടെ സംഗീതത്തിനു ചെറിയ ഇടവേളവന്നു. ഇലക്ട്രോണിക് കീബോർഡിൽ ലണ്ടൻ ട്രിനിറ്റി കോളജിന്‍റെ ഫോർത്ത് ഗ്രേഡ് പൂർത്തിയാക്കിയ വേളയിലാണ് ശബ്ദത്തിനു പിന്നിലെ സാങ്കേതികത്വങ്ങളിലേക്കു ട്രാക്ക് മാറിയത്. കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം അക്കാലത്തു തേടിപ്പിടിച്ചു വായിച്ചു. ഓഡിയോ റെക്കോർഡിംഗ് ആർട്സ് ഡിപ്ലോമ ഫസ്റ്റ് ക്ലാസിൽത്തന്നെ പാസായി.
സംഗീതസംവിധായകൻ ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയിലായിരുന്നു പ്രഫഷണൽ ജീവിതത്തിന്‍റെ തുടക്കം. 2003ൽ മുംബൈയിലേക്കു മാറി. വിഖ്യാത സൗണ്ട് എൻജിനിയർ ദീപൻ ചാറ്റർജിയുടെ കീഴിൽ ക്യൂലാബ്സിലാണ് ആദ്യം ജോലിചെയ്തത്. 2008ൽ സ്വതന്ത്ര റീ-റെക്കോഡിംഗ് മിക്സറായി. നാലുവർഷംകൂടി കഴിഞ്ഞ് ഇപ്പോൾ പ്രവർത്തിക്കുന്ന പ്രശസ്തമായ ഫ്യൂച്ചർ വർക്സ് സ്റ്റുഡിയോയിൽ ചേർന്നു. ഈ രംഗത്ത് ഏഷ്യയിലെതന്നെ മുൻനിരക്കാരാണ് ഫ്യൂച്ചർ വർക്സ്. മുംബൈ അന്ധേരിയിലാണ് ജസ്റ്റിന്‍റെ താമസവും. ഭാര്യ ലിജിനും രണ്ടരവയസുകാരൻ മകൻ എയ്ഡൻ മൈക്കിളും ഒപ്പമുണ്ട്. രണ്ടുപേരും സംഗീതതത്പരരാണ്.

വിവിധ ഭാഷകളിലായി ഇതുവരെ 250-ലേറെ ചിത്രങ്ങളുടെ ശബ്ദമിശ്രണം നിർവഹിച്ചു. ബാഹുബലിക്കു പുറമേ ബാജിറാവു മസ്താനി, മോഹൻ ജോദാരോ, സഞ്ജയ്, സച്ചിൻ: എ ബില്യണ്‍ ഡ്രീംസ്, പത്മാവത്, എയർലിഫ്റ്റ് തുടങ്ങിയ വന്പൻ ചിത്രങ്ങളും അതിൽപ്പെടും. മലയാളത്തിൽ കൂടെ ആണ് ഏറ്റവുമൊടുവിൽ ചെയ്തത്. ലാത്വിയൻ, അറബിക് ചിത്രങ്ങളിലും പ്രവർത്തിച്ചു.
ബാജിറാവു മസ്താനി (2016), വാക്കിംഗ് വിത്ത് ദ വിൻഡ് (2018) എന്നീ ചിത്രങ്ങളിലൂടെ ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ ജസ്റ്റിനെ തേടിയെത്തി.

"എക്സ്പീരിയൻസ് ഈ രംഗത്ത് ഏറ്റവും വലിയ ഘടകമാണ്. ആദ്യത്തെ നൂറു സിനിമകൾ പൂർത്തിയായപ്പോഴാണ് എനിക്ക് ശരിക്കുള്ള ആത്മവിശ്വാസമായത്. എവിടെയൊക്കെ എത്തിയാലും എന്‍റെ അടിസ്ഥാനം ചേതനയാണ്. ഗുരു എന്നുതന്നെ പറയണം' - ജസ്റ്റിൻ പറയുന്നു.

"കീബോർഡ് തുടർന്നു പഠിക്കണമെന്നുണ്ട്. പഴയ ലെസനുകൾ വായിച്ചുനോക്കണമെന്ന് സ്റ്റീഫൻ ദേവസിയെപ്പോലുള്ള സുഹൃത്തുക്കൾ എപ്പോഴും പറയും. ഉറപ്പായും അതിനുള്ള സമയമുണ്ടാക്കണം'.

അറ്റ്മോസ്-ഫിയർ

ഡോൾബി അറ്റ്മോസ് എന്നു കേൾക്കാത്തവർ ഇപ്പോൾ കുറവാണ്. അറ്റ്മോസ് എന്നത് അറ്റ്മോസ്ഫിയർ എന്ന വാക്കിന്‍റെ ചുരുക്കരൂപമാണ്. അന്തരീക്ഷം എന്നർഥം. അന്തരീക്ഷത്തിലെ ശബ്ദങ്ങൾ അതേ കൃത്യതയോടെ പുനരാവിഷ്കരിക്കുന്നതാണ് ഡോൾബി അറ്റ്മോസ് സറൗണ്ട് മിക്സ് സൗണ്ട് ടെക്നോളജി. വെള്ളത്തിൽ മുങ്ങുന്നതാണ് സീൻ എങ്കിൽ വെള്ളത്തിനടിയിൽനിന്നുള്ള ശബ്ദംപോലും ഈ സാങ്കേതികവിദ്യ കേൾപ്പിക്കും. അതിനിണങ്ങുന്ന സങ്കേതങ്ങൾ തിയറ്ററുകളിലും ഉണ്ടാവണമെന്നുമാത്രം.

ഡോൾബി അറ്റ്മോസ് ശബ്ദമിശ്രണത്തിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിൻ മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെ ഈ ശബ്ദവിസ്മയത്തെ ഇന്ത്യൻ സിനിമയ്ക്കു പരിചയപ്പെടുത്തി. ഈ ടെക്നോളജിയിൽ ലോകത്ത് ഏറ്റവുമധികം സിനിമകൾക്കു ശബ്ദമിശ്രണം നടത്തിയിട്ടുള്ളതും മറ്റാരുമല്ല.
ജസ്റ്റിന്‍റെ മിക്സിംഗ് കണ്‍സോളിൽനിന്ന് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലൊന്നിന്‍റെ പേരിലുമുണ്ട് ആ അറ്റ്മോസ്ഫിയർ കൗതുകം- അന്തരീക്ഷം 9000 കെഎംപിഎച്ച്! മണിക്കൂറിൽ 9000 കിലോമീറ്റർ വേഗം! സയൻസ് ഫിക്ഷൻ സ്പേസ് ത്രില്ലറായ ഈ തെലുഗു സിനിമയിലെ ശബ്ദങ്ങളിൽ തന്‍റെ കൈയൊപ്പു കേൾക്കാമെന്ന് ജസ്റ്റിൻ പറയുന്നു.

അതെ, ഈ യുവാവിന്‍റെ സ്വപ്നങ്ങൾക്ക്, ശബ്ദജീവിതത്തിന് സിനിമയുടെ പേരിനേക്കാൾ വേഗമുണ്ട്.

­വി.ആർ. ഹരിപ്രസാദ്
ഫോട്ടോ: ഗസൂണ്‍ജി