ഭൂമിയിൽ സ്വർഗം പണിയുന്നവർ
ദീർഘകാലം തന്‍റെ ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്തിരുന്ന ഒരു കൊല്ലൻ. തന്‍റെ ഗ്രാമത്തിലെ ഏക ഇരുന്പു പണിക്കാരനായിരുന്നു അദ്ദേഹം. ഒരു ദിവസം ഈ കൊല്ലന് ഒരു ദർശനമുണ്ടായി. മരണത്തിന്‍റെ മാലാഖയുടേതായിരുന്നു ആ ദർശനം. ആ ദർശനത്തിൽ മാലാഖ പറഞ്ഞു, ദൈവമാണ് എന്നെ അയച്ചിരിക്കുന്നത്. നീ സ്വർഗരാജ്യത്തിലേക്കു വരുവാൻ സമയമായി.
അപ്പോൾ കൊല്ലൻ പറഞ്ഞു, എന്‍റെ അധ്വാനവും കഷ്ടപ്പാടും കണ്ടു ദൈവം എന്നെ സ്വർഗരാജ്യത്തിലേക്കു വിളിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.

എന്നാൽ എനിക്ക് അൽപം കൂടി സമയം വേണം. അപ്പോൾ മാലാഖ ചോദിച്ചു, എന്തിനാണു കൂടുതൽ സമയം? സ്വർഗത്തിലേക്കു വരുന്നതു മാറ്റിവയ്ക്കുവാൻ മാത്രം അത്ര പ്രധാനപ്പെട്ടതായി എന്തു കാര്യമാണുള്ളത്.? ഉടനെ കൊല്ലൻ പറഞ്ഞു, എന്നോടു ദേഷ്യം തോന്നരുതേ വയലുകളിൽ വിത്തു വിതയ്ക്കുവാനുള്ള കലപ്പകൾ നന്നാക്കി കൊടുക്കുവാനുണ്ട്. അതുപോലെ ഉഴവുകാരുടെ കാളകൾക്ക് ലാടവും അടിക്കണം. സ്വർഗത്തിലേക്ക് വിളിച്ചതിന് എനിക്കു നന്ദിയില്ലെന്നു തോന്നരുത്. അവരുടെ ആവശ്യം ഒന്നു ചെയ്തു കൊടുത്തിട്ട് വരുവാൻ എന്നെ അനുവദിക്കണം. അപ്പോൾ ഒരു പുഞ്ചിരിയോടെ മാലാഖ അതിന് അനുവാദം നൽകി. മാലാഖയ്ക്ക് നന്ദി പറഞ്ഞു കൊല്ലൻ തന്‍റെ ജോലി തുടർന്നു. കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ കൊല്ലന്‍റെ ആ ജോലി പൂർത്തിയായി. അപ്പോൾ അദ്ദേഹത്തിനു വീണ്ടും മാലാഖയുടെ ദർശനമുണ്ടായി.

ദർശനത്തിൽ മാലാഖ പറഞ്ഞു, ജോലിയെല്ലാം അതിവേഗം പൂർത്തിയാക്കി എന്നു കാണുന്നതിൽ സന്തോഷമുണ്ട്. ഇനി എന്‍റെ കൂടെ സ്വർഗത്തിലേക്കു പോരാൻ പാടില്ലേ? അപ്പോൾ അൽപം വൈമനസ്യത്തോടെ കൊല്ലൻ പറഞ്ഞു, പോരാമായിരുന്നു. എന്നാൽ അയൽക്കാരൻ സുഖമില്ലാതെ കിടപ്പിലാണ്. തന്മൂലം അയാളുടെ വയലിലെ പണി നടക്കുന്നില്ല. അയാളെ സഹായിക്കാനാണെങ്കിൽ ആരുമില്ലതാനും അതുകൊണ്ട് എനിക്കൽപം കൂടി സമയം വേണം. കൊല്ലൻ ചോദിച്ചതുപോലെ മാലാഖ വീണ്ടും കുറെക്കൂടി സമയം അനുവദിച്ചു. ഉടനെ കൊല്ലൻ മാലാഖയ്ക്കു നൂറുവട്ടം നന്ദി പറഞ്ഞു. എന്നിട്ട് അതിവേഗം തന്‍റെ അയൽക്കാരനെ സഹായിക്കുന്ന ജോലിയിൽ വ്യാപൃതനായി.

ആ ജോലി തീർന്നപ്പോൾ മാലാഖ വീണ്ടും കൊല്ലന് ഒരു ദർശനത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ഭൂമിയിലുള്ള നിങ്ങളുടെ സമയം തീർന്നു. ഇനി നിങ്ങളുടെ വാസം സ്വർഗത്തിലായിരിക്കും. ഉടനെ കൊല്ലൻ പറഞ്ഞു, വീണ്ടും സാവകാശം ചോദിക്കുന്നതു കൊണ്ട് എന്നെ ശിക്ഷിക്കരുതേ. അങ്ങ് കണ്ടില്ലേ എന്‍റെ ഒരയൽക്കാരന്‍റെ വീടിനു തീപിടിച്ചതു മൂലം അയാൾക്ക് ആ വീടു നഷ്ടപ്പെട്ടത്. പുതിയൊരു വീടുപണിയാൻ അയാൾക്ക് എന്‍റെ സഹായവും വേണം. അതുകൊണ്ട് എനിക്ക് വീണ്ടും കുറച്ചു കൂടി സമയം വേണം. ഇത്തവണയും അദ്ദേഹത്തെ കൊണ്ടുപോകണമെന്നു മാലാഖ നിർബന്ധം പിടിച്ചില്ല. സന്തോഷപൂർവം മാലാഖ കൂടുതൽ സമയം അദ്ദേഹത്തിനു നൽകി. അങ്ങനെ ആ കൊല്ലൻ മറ്റുള്ളവരെ സഹായിക്കുന്ന തന്‍റെ ജോലി തുടർന്നു.

വീണ്ടും മാലാഖ കൊല്ലനെ സന്ദർശിക്കുവാനെത്തി. ഒരു പ്രാവശ്യമല്ല നിരവധി പ്രാവശ്യം. എന്നാൽ അപ്പോഴൊക്കെ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും അയൽക്കാരനെ സഹായിക്കേണ്ട ആവശ്യം ആ കൊല്ലനുണ്ടായിരുന്നു. തന്മൂലം അപ്പോഴൊക്കെ അദ്ദേഹം കൂടുതൽ സമയം ചോദിച്ചു, മാലാഖ അതിനു സമ്മതിക്കുകയും ചെയ്തു. വർഷങ്ങൾ അങ്ങനെ പലതുകടന്നു പോയി. കൊല്ലനു പ്രായവും വളരെയേറെയായി. ഒരു ദിവസം ക്ഷീണിതനായ അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു. ദൈവമേ ഇനി അങ്ങയുടെ മാലാഖയെ അയച്ചാൽ ഞാൻ കൂടെപ്പോരാൻ തയാറാണ്.

ഈ പ്രാർഥന തീർന്ന നിമിഷം മാലാഖ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:""സ്വർഗരാജ്യത്തിലേക്കു പോരുവാൻ ഞാനിപ്പോൾ റെഡിയാണ്.'' ഉടനെ മാലാഖ ചോദിച്ചു: ""ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം നിങ്ങൾ എവിടെയായിരുന്നു എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?''ജാക്ക് മക്ആർഡിൽ എന്ന ഗ്രന്ഥകാരൻ പറയുന്ന ഒരു കഥയാണിത്. എന്താണ് ഈ കഥകൊണ്ട് അർത്ഥമാക്കുന്നത്? ഈ ലോകത്തിലെ നമ്മുടെ ജീവിതം സ്വർഗത്തിലെ ജീവിതത്തിനു തുല്യമാക്കാമെന്നോ? തീർച്ചയായും. എന്നാൽ സ്വർഗരാജ്യത്തിലെ ജീവിതത്തിനു സമാനമായി നാം ജീവിക്കണമെന്നു മാത്രം.

ഈ കഥയിലെ ജീവിതം തന്‍റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയായിരുന്നില്ല. അദ്ദേഹം ജീവിച്ചതു മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെട്ടതാക്കുവാനായിരുന്നു. അവർക്കു സുഖവും സന്തോഷവും നൽകുവാനായിരുന്നു. അങ്ങനെയുള്ള ഒരു ജീവിതം അദ്ദേഹം നയിച്ചപ്പോൾ അദ്ദേഹം അറിയാതെതന്നെ സ്വർഗതുല്യമായ സന്തോഷം അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായി. അതുകൊണ്ടാണു സ്വർഗത്തിലേക്കു പോകുവാൻ മാലാഖ ക്ഷണിച്ചപ്പോഴും സ്വർഗീയസന്തോഷങ്ങളെക്കുറിച്ച് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിക്കാതെ പോയത്.

ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്പോൾ സ്വർഗീയ സന്തോഷങ്ങളെക്കുറിച്ചാണു പലപ്പോഴും നമ്മുടെ ചിന്ത. അതുകൊണ്ടല്ലേ ഭൂമിയിലെ നമ്മുടെ ജീലിതം സ്വർഗതുല്യമാക്കാൻ നാം നോക്കുന്നത്. എന്നാൽ അതിനു നാം തെരഞ്ഞെടുക്കുന്ന വഴികൾ പലപ്പോഴും നമുക്ക് തെറ്റിപ്പോകുന്നതുകൊണ്ടു നമ്മുടെ ജീവിതം സ്വർഗതുല്യമാക്കാൻ നമുക്കു സാധിക്കുന്നില്ല. അതായത്, നമുക്കു സ്വർഗീയ സന്തോഷം ലഭിക്കുന്നില്ലെന്നു സാരം.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ കൊല്ലന് അദ്ദേഹം അന്വേഷിക്കാതെ തന്നെ ഈ ലോകജീവിതകാലത്തും സ്വർഗീയസുഖം ലഭിച്ചു. അതിനു കാരണമായത് അദ്ദേഹം തെരഞ്ഞെടുക്കുന്ന ത്യാഗപൂർണമായ സേവനത്തിന്‍റെ വഴിയും. ഈ വഴിയിലൂടെ യാത്ര ചെയ്യുന്പോഴാണു ഭൂമിയിലെ നമ്മുടെ ജീവിതം സ്വർഗീയസന്തോഷത്താൽ അനുഗ്രഹിക്കപ്പെടുന്നത് എന്നത് നമുക്ക് മറക്കാതിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ