മനസിൽ പതിഞ്ഞ ജനഗണമന!
എവിടെയോ കേട്ടുമറന്നപോലെ എന്നു തോന്നുക സ്വാഭാവികം- ചില പാട്ടുകൾ കേൾക്കുന്പോൾ.. ഒരേ ഈണം വിവിധ ഭാഷകളിൽ കേട്ടതാകാം.., വേറൊരാളുടെ സംഗീതം അതേപടി മറ്റൊരാൾ പകർത്തി പുതിയ പാട്ടുണ്ടാക്കിയതാവാം.., അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു ഈണത്തിൽനിന്ന് സംഗീതസംവിധായകൻ പ്രചോദനം ഉൾക്കൊണ്ടതാവാം... അത്തരം പാട്ടുകേൾക്കുന്പോഴാണ് മുന്പെവിടെയോ കേട്ടിട്ടുണ്ടല്ലോ.., ആ പാട്ട് എന്‍റെ നാവിൻതുന്പത്തുണ്ടല്ലോ എന്ന സുന്ദരാനുഭവമുണ്ടാകുക.
ഒരു ഹിന്ദി പാട്ടു കേൾക്കുന്പോൾ പതിയെപ്പതിയെ ദേശീയഗാനം ഓർമവന്നാലോ?!
ജാനേ വോ കേസേ...
എസ്.ഡി. ബർമൻ ദേശീയഗാനത്തെപ്പോലും വെറുതെവിട്ടിട്ടില്ല- ഒരിക്കൽ ഒരഭിമുഖത്തിൽ ഗായകൻ അമിത് കുമാർ (കിഷോർ കുമാറിന്‍റെ മകൻ) പറഞ്ഞു. ദേശീയഗാനത്തിലെ പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്താ എന്ന ഭാഗത്തെ ഈണം ഒരു ഹിന്ദി ഗാനമൊരുക്കാൻ സച്ചിൻ ദേവ് ബർമന് എങ്ങനെ പ്രചോദനമായി എന്നോർമിക്കുകയായിരുന്നു അമിത് കുമാർ.

ആറു പതിറ്റാണ്ടു കഴിഞ്ഞു ആ ഗാനം ഇറങ്ങിയിട്ട്. പ്രശസ്തമായ പ്യാസാ എന്ന സിനിമയിലെ ജാനേ വോ കേസേ എന്നുതുടങ്ങുന്ന പാട്ടാണത്. അതിന്‍റെ രണ്ടാമത്തെ വരിയിൽ ഹംനേ തോ ജബ് കലിയാ മാംഗീ എന്ന ഭാഗത്തിന്‍റെ ഈണമാണ് ജനഗണമനയെ ഓർമിപ്പിക്കുന്നത്. അമിത് കുമാറിന്‍റെയോ മറ്റാരുടെയുമോ വെറും തോന്നലല്ല അത്. ബർമൻ സീനിയർ സ്വയം ആ പ്രചോദനത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഒരിക്കൽ. ഗാനരചയിതാവ് പുളക് ബന്ദോപാധ്യായയുമായുള്ള സംഭാഷണത്തിനിടെയാണ് ദേശീയഗാനം ആ പാട്ടിനെ എങ്ങനെ സ്വാധീനിച്ചു എന്ന് എസ്.ഡി. ബർമൻ പറഞ്ഞത്. ഒരുപക്ഷേ അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന വിനയത്തിന്‍റെ ഭാഷയിലായിരുന്നു ആ വെളിപ്പെടുത്തൽ.

രബീന്ദ്രസംഗീതം

എല്ലാക്കൊല്ലവും തന്‍റെ ഒരു പാട്ടെങ്കിലും ഉറപ്പായും നൽകാമെന്ന് എസ്.ഡി. ബർമൻ ഗായകൻ ഹേമന്ദ് കുമാറിന് വാക്കുനൽകിയിരുന്നു. 1957ൽ അക്കാര്യം ഹേമന്ദ് കുമാറിന് വിനയപൂർവം ബർമനെ ഓർമിപ്പിക്കേണ്ടിവന്നു. അതിനുശേഷമാണ് പ്യാസായിലെ ഈ പാട്ട് ഹേമന്ദ് കുമാറിനെ തേടിയെത്തുന്നത്. അല്ലെങ്കിലും അതു പാടാൻ ഏറ്റവും മികച്ചയാൾ ഹേമന്ദ് തന്നെയായിരുന്നു. വേദനനിറയ്ക്കുന്ന, എളുപ്പം ഉടഞ്ഞുതകരുന്ന ആലാപനം. ആലാപനത്തിലെ ബംഗാളി ചുവയെ ശബ്ദത്തിന്‍റെ ആഴംകൊണ്ടാണ് ഹേമന്ദ് കുമാർ മറികടന്നിരുന്നത്.

രബീന്ദ്രസംഗീതവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള അടുപ്പം പാട്ടിന്‍റെ വികാരവുമായി ആ ശബ്ദത്തെ അതിസൂക്ഷ്മം കൂട്ടിയിണക്കി (ഈണമെത്തിയതും ആ വഴിയായിരുന്നല്ലോ). പങ്കജ് മല്ലിക്, ദേബബ്രത ബിശ്വാസ്, സാഗർ സെൻ എന്നിവർക്കൊപ്പംനിന്ന രബീന്ദ്രസംഗീതാനുയായി ആയിരുന്നു ഹേമന്ദ് കുമാർ. വാക്കുകളും അർഥവും സംശയത്തിന്‍റെ തെല്ലുമില്ലാത്തവിധം ഉൾക്കൊണ്ടാലേ ആ സംഗീതത്തിലൂടെ വഴിനടക്കാൻ പറ്റൂ.

ഇവിടെ ജാനേ വോ കേസേ-യ്ക്കുവേണ്ടി സാഹിർ ലുധിയാൻവി എന്തൊക്കെയെഴുതിയോ, അതത്രയും ഹേമന്ദ് കുമാർ ഹൃദയത്തിലേക്കാവാഹിച്ചു. മനോഹരമായ കവിതയാണ് ലുധിയാൻവി എഴുതിയിരിക്കുന്നത്.

അതിലളിതം, അതിസുന്ദരം

തന്‍റെ ചിത്രങ്ങളിലെ പാട്ടുകളുടെ പശ്ചാത്തലത്തിൽ ഏറ്റവും കുറച്ചു സംഗീതോപകരണങ്ങൾ മതി എന്ന പക്ഷക്കാരനായിരുന്നു പ്യാസായുടെ സംവിധായകൻ ഗുരു ദത്ത്. ജാനേ വോ കേസേ പ്രെല്യൂഡ് പോലുമില്ലാതെയാണ് തുടങ്ങുന്നത്. പശ്ചാത്തലത്തിൽ പിയാനോ നോട്ടുകൾമാത്രമാണ് പ്രാധാന്യത്തോടെ കേൾക്കുക. പിന്നെയുള്ളത് ഓർഗന്‍റെയും മറ്റേതാനും ഉപകരണങ്ങളുടെയും നനുത്ത സാന്നിധ്യംമാത്രം.

ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന ബിലാവൽ രാഗത്തിൽതന്നെയാണ് ഈ പാട്ടിന്‍റെയും അടിസ്ഥാനം. പുലർകാലരാഗമായ ബിലാവൽ ആഴത്തിലുള്ള ഭക്തിയും വിശ്വാസവും പ്രകടമാക്കുന്നതാണ്. ജനഗണമന ഉണർത്തുന്ന ദേശഭക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പാട്ടിൽ വിശ്വാസവും വിഷാദവും കലരുന്നു- അതേ ആഴത്തിൽ. കടുത്ത ദുഃഖത്തിന്‍റെ വേളയിലും ചുണ്ടിൽ ഒരു ചെറുചിരിയോടെ പാടുന്ന നായകൻ ഗുരു ദത്ത് തന്നെയാണ് സ്ക്രീനിൽ.

ഹിന്ദിയിലെ ക്ലാസിക്കുകളുടെ ഗണത്തിൽ പെടുത്താവുന്ന പ്യാസായ്ക്ക് ഒരു സവിശേഷതകൂടിയുണ്ട്. ഈ പാട്ടിനുശേഷം എസ്.ഡി. ബർമനും സാഹിർ ലുധിയാൻവിയും ഒന്നിച്ചിട്ടില്ല. തന്‍റെ വരികളുടെ മഹിമയാണ് പ്യാസായിലെ പാട്ടുകളെ മികച്ചതാക്കിയതെന്ന് ഒരിക്കൽ ലുധിയാൻവി പറഞ്ഞു.

അതുമാത്രമാണ് മികവിന്‍റെ പിന്നിലെന്ന് സമ്മതിക്കാൻ എസ്.ഡി. ബർമൻ തയാറല്ലായിരുന്നു. അങ്ങനെ, ഹിന്ദി ചലച്ചിത്രസംഗീതത്തിലെ എക്കാലത്തെയും മികച്ചൊരു കൂട്ട് അവിടെ പിരിഞ്ഞു.

ഹരിപ്രസാദ്‌