അമേരിക്കയിൽ ഇ-സിഗരറ്റ് "പകർച്ചവ്യാധി'
പുകവലികൊണ്ടുള്ള ദൂഷ്യങ്ങൾ എത്രപറഞ്ഞാലും ചിലർക്കു മനസിലാവില്ല. ദൂഷ്യങ്ങളില്ലാത്ത സിഗരറ്റ് എന്ന വിശേഷണവുമായി പുറത്തിറങ്ങിയ ഇ-സിഗരറ്റ് (ഇലക്ട്രോണിക് സിഗരറ്റ്) ഉണ്ടാക്കുന്ന പൊല്ലാപ്പിൽ വലയുകയാണ് അമേരിക്ക. സ്കൂൾ വിദ്യാർഥികൾ ഇ-സിഗരറ്റ് അടിമകളാകുന്നു എന്നതാണ് പ്രശ്നം.

ഇ-സിഗരറ്റ് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിന്‍റെ ഇരട്ടിയിലധികമായി എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന നാഷണൽ യൂത്ത് ടുബാക്കോ സർവേയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ. ഹൈസ്കൂൾ വിദ്യാർഥികളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 78 ശതമാനമാണ് വർധന. അധികൃതർ ഇ-സിഗരറ്റ് ഉപയോഗത്തെ പകർച്ചവ്യാധിയായാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഇതിനെ തടയാൻ ഏതറ്റംവരെയും പോകാനുള്ള തയാറെടുപ്പിലാണ് അവർ.

ഇ-സിഗരറ്റിനുള്ള ലിക്വിഡുകളുടെ വില്പനയ്ക്ക് കടുത്ത നിയന്ത്രണമാണ് വരുത്തുന്നത്. വാങ്ങുന്നവരുടെ പ്രായം തിരിച്ചറിയാൻ മാർഗമുള്ള കടകളിലൂടെ മാത്രമേ ഇനി ഇവ വിൽക്കൂ. ഓണ്‍ലൈൻ വില്പനയ്ക്കും നിയന്ത്രണമുണ്ടാകും.

പ്രത്യേകതരം ദ്രാവകങ്ങൾ ചൂടാക്കി അതിന്‍റെ പുക വലിച്ചെടുക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഇ-സിഗരറ്റ്. ഈ ലിക്വിഡുകളിൽ നിക്കോട്ടിൻ കലർത്തുന്നതാണ് പ്രശ്നം. വിവിധ ഫ്ളേവറുകളിൽ ഇത്തരം ദ്രാവകങ്ങൾ വില്പനയ്ക്ക് എത്തുന്നുണ്ട്.