Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പകരം എന്തുകിട്ടുമെന്നു ചിന്തിക്കരുത്
കോളജ് പഠനം ആരംഭിക്കുന്നതിനു മുന്‍പ് ലോകം കാണുവാൻ ഇറങ്ങിത്തിരിച്ചതായിരുന്നു പതിനെട്ടുകാരിയായ മാഗി ഡോയിൻ. അങ്ങനെയാണു ന്യൂസിലൻഡും സൗത്ത് പസഫിക് ഐലൻഡുകളും സന്ദർശിച്ചതിനു ശേഷം മാഗി വടക്കേ ഇന്ത്യയിലെത്തിയത്. അവിടെവച്ച് സുനിത എന്ന ഒരു നേപ്പാളി യുവതിയുമായി മാഗി പരിചയപ്പെട്ടു. 1996 മുതൽ 2006 വരെ നേപ്പാളിൽ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു സുനിത.
സുനിതയുടെ കഥ കേട്ടപ്പോൾ അവളോടൊപ്പം നേപ്പാൾ സന്ദർശിക്കണമെന്ന മോഹം മാഗിയിൽ ഉടലെടുത്തു. നേപ്പാളിൽ കലാപം വിതച്ച മാവോയിസ്റ്റ് വിപ്ലവം അന്നു കെട്ടടങ്ങിയിരുന്നില്ല. എങ്കിലും സുനിതയോടൊപ്പം രണ്ടുദിവസം ബസ് യാത്രയും മൂന്നു ദിവസം കാൽനടയാത്രയും ചെയ്തു മാഗി കാഠ്മണ്ഡുവിന് 200 കിലോമീറ്റർ വടക്കുള്ള പൊക്കറ വാലിയിൽ എത്തി. സുനിതയുടെ ഗ്രാമം അവിടെയായിരുന്നു. അവിടെവച്ചു ദാരിദ്ര്യത്തിന്റെ ഭീകരമുഖം മാഗി കണ്ടു. ആ മുഖങ്ങളിലൊന്ന് ആറുവയസുള്ള ഹേമയുടേതായിരുന്നു. ജീവിക്കുവാനുള്ള വക കണ്ടെത്തുവാനായി പുഴതീരത്തുനിന്നും പെറുക്കിയെടുത്ത പാറക്കല്ലുകൾ പൊട്ടിക്കലായിരുന്നു അവളുടെ ജോലി. അതുവഴി ലഭിച്ച വരുമാനമാണെങ്കിൽ വളരെ തുച്ഛമായിരുന്നുതാനും.
ഹേമ ഒരു പട്ടിണിക്കോലമായിരുന്നെങ്കിലും അവളുടെ മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതാണ് ആദ്യം മാഗിയെ അവളിലേക്കാകർഷിച്ചത്. അവളെ കണ്ടപ്പോൾ മാഗി തന്റെ കുട്ടിക്കാലം ഓർമിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ സമൃദ്ധിക്കിടയിലാണ് അവൾ വളർന്നത്. അവൾക്ക് ഒന്നിന്റെയും കുറവില്ലായിരുന്നു. സ്നേഹമുള്ള മാതാപിതാക്കളും കുസൃതിക്കുടുക്കകളായ രണ്ടു സഹോദരികളും അവൾക്കെന്നും താങ്ങും തണലുമായുണ്ടായിരുന്നു.
തന്നെപ്പോലെ സന്തോഷപൂർവമായ ഒരു ബാല്യകാലത്തിനു ഹേമയ്ക്കും അവകാശമില്ലേ? മാഗി സ്വയം ചോദിച്ചു. അങ്ങനെയാണു ഹേമയെ സ്കൂളിലേക്കയച്ചു പഠിപ്പിക്കുവാൻ മാഗി തീരുമാനിച്ചത്. അതിനുള്ള ചെലവ് അവൾ വഹിച്ചു. അതോടൊപ്പം ആ ഗ്രാമത്തിൽ കണ്ടുമുട്ടിയ അനാഥക്കുട്ടികൾക്കു താമസിച്ചു സന്തോഷപൂർവം വളരുവാൻ ഒരു ഭവനവും ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു. അപ്പോഴാണു ഒരു സ്ഥലം വില്പനയ്ക്കുണ്ടെന്നു മാഗി അറിഞ്ഞത്. അതിനു കൊടുക്കേണ്ടിയിരുന്ന വില 5000 ഡോളറിനു തുല്യമുള്ള തുകയും. അത്രയും തുകയായിരുന്നു അവളുടെ സന്പാദ്യമായി ബാങ്കിലുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തു വീടുകളിൽ കുട്ടികളെ നോക്കുന്ന ജോലിയായ "ബേബി സിറ്റിംഗ് ' വഴി സന്പാദിച്ച പണമായിരുന്നു അത്.
ആ പണം മാതാപിതാക്കളെക്കൊണ്ടു മാഗി നേപ്പാളിലേക്കു വയർ ചെയ്യിപ്പിച്ചു. 2005-ൽ ആയിരുന്നു ഇത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ ആ സ്ഥലത്ത് ആറ് അനാഥക്കുട്ടികളോടുകൂടി കോപ്പില വാലി ചിൽഡ്രൻസ് ഹോം മാഗി ആരംഭിച്ചു. 2018 ജനുവരിയിൽ ഈ ഭവനത്തിലെ കുട്ടികളുടെ എണ്ണം അന്‍പത്തിനാല് ആയി ഉയർന്നു.
മാഗി ആരംഭിച്ച ബ്ലിങ്ക്നൗ എന്ന ഫൗണ്ടേഷൻ ഇവരെയെല്ലാം ഔദ്യോഗികമായി ദത്തെടുത്തുകൊണ്ടു മാഗി അവരുടെയെല്ലാം അമ്മയായി മാറി. ഇതിനിടയിൽ മാഗി ഒരു സ്കൂൾ തുടങ്ങി. 2010-ൽ കോപ്പിലവാലി സ്കൂൾ എന്ന പേരിൽ 220 കുട്ടികളോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. അതിപ്പോൾ നേപ്പാളിലെ ഏറ്റവും നല്ല സ്കൂളുകളുടെ മുൻപന്തിയിൽ നിൽക്കുന്നു.
സ്കൂളിനു പിന്നാലെ 2011-ൽ കോപ്പിലവാലി ഹെൽത്ത് ക്ലിനിക് മാഗി ആരംഭിച്ചു. അതേത്തുടർന്നു ഗ്രാമത്തിലെ സ്ത്രീകൾക്കു തൊഴിൽ പരിശീലനവും മറ്റും നൽകുന്നതിന് 2013-ൽ വിമൻസ് സെന്ററും മുതിർന്ന പെൺകുട്ടികളുടെ സുരക്ഷിത താമസത്തിനായി 2017-ൽ ബിഗ് സിസ്റ്റേഴ്സ് ഹോമും ആരംഭിച്ചു. കോപ്പിലവാലി സ്കൂളിനു പുതിയ ഒരു കാന്പസ് തുടങ്ങാനുള്ള ശ്രമത്തിലാണു മാഗിയും സഹപ്രവർത്തകരും ഇപ്പോൾ.
നേപ്പാളിലെ ദാരിദ്ര്യം കണ്ട് ആദ്യം മാഗി പകച്ചുപോയി. അല്പം കഴിഞ്ഞപ്പോൾ തനിക്കെന്തുചെയ്യുവാൻ സാധിക്കുമെന്നു മാഗി സ്വയം ചോദിച്ചു. ഒരാളെ രക്ഷിക്കുവാൻ സാധിച്ചാൽ അത്രയുമായല്ലോ. അങ്ങനെ ചിന്തിച്ചാണു മാഗി എത്രയും വേഗം ഹേമയെ സ്കൂളിൽ ചേർത്തത്. അതു കഴിഞ്ഞപ്പോൾ വേറെയും കുട്ടികളെയും സഹായിക്കുവാൻ അവൾ തീരുമാനിച്ചു. അപ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹായത്തിനെത്തി. അങ്ങനെയാണു മാഗിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചത്.
അനാഥക്കുട്ടികളെ രക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച മാഗിക്ക് കോളജുപഠനം നടത്തുവാനായില്ല. എങ്കിലും മാഗി ഇന്ന് ഒരു ഓണററി ഡോക്ടർബിരുദത്തിന്റെ ഉടമയാണ്. 2015-ലെ സിഎൻഎൻ "ഹീറോ ഓഫ് ദ'ഇയർ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള മാഗിയെ ന്യൂയോർക്കിലെ സെന്റ് ബൊനവഞ്ചർ യൂണിവേഴ്സിറ്റിയാണ് ഓണററി ഡോക്ടർ ബിരുദം നൽകി ആദരിച്ചത്.
അനാഥർക്കും പാവപ്പെട്ടവർക്കുംവേണ്ടി മാഗി ചെയ്തതുപോലെ എല്ലാവർക്കും ചെയ്യുവാൻ സാധിക്കുകയില്ല. എങ്കിലും നമ്മുടെ സഹായം ആവശ്യമുള്ളവർക്ക് ഒരു കൈകൊടുത്തു സഹായിക്കുവാൻ നമ്മിലേറെപ്പേർക്കും സാധിക്കില്ലേ? ചിലപ്പോൾ ഒരാൾക്കു വേണ്ടിവരുന്നത് ഒരു വീടുവയ്ക്കുവാനുള്ള സഹായമായിരിക്കും. മറ്റൊരാൾക്കുവേണ്ടിവരുന്നതു പഠനത്തിനുള്ള സാന്പത്തിക സഹായമായിരിക്കും. വേറെചിലർക്കാകട്ടെ ചികിത്സയ്ക്കുള്ള സഹായമായിരിക്കും. മറ്റുചിലർക്കു വേണ്ടത് ഒരു ജോലിയോ അല്ലെങ്കിൽ അതു ലഭിക്കുന്നതിനുള്ള സഹായമോ ആയിരിക്കും. വേറെയും രീതിയിലുള്ള സഹായങ്ങൾ പലർക്കും വേണ്ടിവരാറുണ്ട്.
മറ്റുള്ളവർക്കുവേണ്ട സഹായം നമുക്കു ചെയ്തുകൊടുക്കാനാവുന്നതാണെങ്കിൽ അതു നാം ചെയ്യുകതന്നെവേണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതംകൊണ്ടു നാം ജീവിക്കുന്ന സമൂഹത്തിന് എന്തെങ്കിലും നന്മയുണ്ടാകൂ. നാം എന്തുചെയ്താലും അതിനു പകരം നമുക്കെന്തുകിട്ടും എന്ന ചോദ്യം നാം സാധാരണ ചോദിക്കാറുണ്ടായിരിക്കാം. എന്നാൽ, മറ്റുള്ളവരെ സഹായിക്കുന്ന കാര്യം വരുന്പോൾ അങ്ങനെയൊരു ചോദ്യത്തിനു പ്രസക്തിയില്ല എന്നതു മറക്കാതിരിക്കാം.
സാന്പത്തിക നേട്ടമോ സ്ഥാനമാനങ്ങളോ പ്രതീക്ഷിച്ചായിരുന്നില്ല മാഗി തന്റെ സേവനം അനാഥർക്കും പാവങ്ങൾക്കുംവേണ്ടി മാറ്റിവച്ചത്. എന്നാൽ, മാഗി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മാഗിക്കു ലഭിച്ച ജീവിതസന്തോഷം വിലതീരാത്തതുതന്നെ. മറ്റുള്ളവരെ നിസ്വാർഥമായി നാം സഹായിക്കുന്പോൾ നമുക്കു ലഭിക്കുന്നതും ഇതുതന്നെയാണ്- മറ്റുള്ളവർക്ക് ഒരുകൈ നൽകുന്നതിലുള്ള സന്തോഷം. ദീർഘനാൾ നീണ്ടുനിൽക്കുന്ന ഒരു സന്തോഷമാണിത്. നമ്മിൽനിന്നും ആർക്കും എടുത്തുമാറ്റാൻ സാധിക്കുന്ന സന്തോഷമല്ലിത്. തന്മൂലം, നാം മറ്റുള്ളവരെ സഹായിക്കുന്പോൾ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും പലമടങ്ങു നമുക്കു തിരികെ ലഭിക്കും എന്നതാണു വാസ്തവം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top