Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വാങ്ങിയാൽ പോര, നാം കൊടുക്കണം
2018-ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു ലോകത്തിലെ ധനവാന്മാരിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നയാളാണു മൈക്കിൾ ബ്ലുംബർഗ്. മൂന്നു തവണ ന്യൂയോർക്ക് സിറ്റിയിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 2018 നവംബർ 18-ന് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. താൻ എന്തുകൊണ്ടു നൂറ്റിയെൺപതു കോടി ഡോളർ ഒരു കോളജിനു ധനസഹായം നൽകുന്നു എന്നതായിരുന്നു ലേഖനത്തിലെ ചർച്ചാവിഷയം.
ബ്ലൂംബർഗ് ജനിച്ചതു ബോസ്റ്റണിലായിരുന്നു. സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ടു ബാൾട്ടിമൂറിലുള്ള ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അഡ്മിഷൻ ലഭിച്ചു. എന്നാൽ ലോണ്‍ എടുത്തും കാന്പസിൽ പാർട്ട് ടൈം ജോലി ചെയ്തുമാണു പഠിക്കുവാനുള്ള ഫീസ് അദ്ദേഹം കണ്ടെത്തിയത്. അവിടെനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അദ്ദേഹം മാസ്റ്റർ ബിരുദം സന്പാദിച്ചു.
അതിനുശേഷം ബിസിനസ് രംഗത്തു പ്രവേശിച്ച ബ്ലൂംബർഗ് പടിപടിയായി ഉയർന്നു സ്വന്തം കന്പനി സ്ഥാപിച്ചു ഗ്ലോബൽ ഫൈനാൻഷ്യൽ സർവീസ് രംഗത്ത് അതികായനായി മാറി. അതെത്തുടർന്നാണ് അദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവേശിച്ചു ന്യൂയോർക്ക് സിറ്റിയിലെ മേയറായത്.
ബ്ലൂംബർഗ് തന്റെ ലേഖനത്തിൽ പറയുന്നതനുസരിച്ചു ബിരുദപഠനം കഴിഞ്ഞതിന്റെ പിറ്റേവർഷം അഞ്ചു ഡോളർ അദ്ദേഹം ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന ചെയ്തു. 1965-ൽ അത്രയും മാത്രം കൊടുക്കുവാനേ അദ്ദേഹത്തിനു വരുമാനമുണ്ടായിരുന്നുള്ളൂ. അതെത്തുടർന്നു 2018 നവംബർ ആദ്യംവരെ നൂറ്റിയന്പതു കോടി ഡോളറാണു പലപ്പോഴായി അദ്ദേഹം താൻ പഠിച്ചിറങ്ങിയ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന നല്‍കിയിട്ടുള്ളത്.
ഇനി അദ്ദേഹം കൊടുക്കുവാൻ പോകുന്ന നൂറ്റിയന്പതു കോടി ഡോളറിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. യൂണിവേഴ്സിറ്റിക്കു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമിക്കുവാനുള്ള തുകയല്ലിത്. പ്രത്യുത സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പഠനത്തിനുള്ള സ്കോളർഷിപ്പ് നല്കുവാനുള്ള തുകയാണിത്.
ബ്ലുംബർഗ് ഉദ്ധരിക്കുന്ന കണക്കുകളനുസരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും അമേരിക്കയിലെ സന്പന്നവിഭാഗങ്ങളിൽനിന്നു വരുന്നവരാണ്. കാരണം അവർക്കു മാത്രമേ വലിയ ഫീസ് നല്കി അവിടെ പഠിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ബ്ലൂംബർഗിന്റെ പ്ലാൻ ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെങ്കിലും വിദ്യാർഥിയുടെ സാന്പത്തികസ്ഥിതി നോക്കാതെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നല്കണമെന്നുള്ളതാണ്. അതിനാണത്രെ അദ്ദേഹം വൻതുക യൂണിവേഴ്സിറ്റിക്കു നല്കുവാൻ പോകുന്നത്.
ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിക്കു സംഭാവന നല്കുവാൻ ബ്ലൂംബർഗ് മറ്റൊരു കാരണവും പറയുന്നുണ്ട്. അതൊരു കടംവീട്ടലാണത്രെ. ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡിഗ്രി അദ്ദേഹത്തിനു പലയിടത്തും വാതിലുകൾ തുറന്നുകൊടുത്തതായി അദ്ദേഹം പറയുന്നു. തന്മൂലം, യൂണിവേഴ്സിറ്റിക്കുള്ള ഒരു നന്ദിപ്രകടനമാണ് ഈ സംഭാവന.
താൻ വൻതുക സംഭാവന നല്കുവാൻ പോകുന്നതായി പത്രത്തിൽ പ്രസിദ്ധീകരിച്ചതിനും അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട്. തന്നെപ്പോലെ സന്പന്നരായ മറ്റുള്ളവരും വിദ്യാർഥികളുടെ സ്കോളർഷിപ്പിനായി സംഭാവന നല്‍കണമെന്ന് ഓർമിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. തന്റെ സന്പാദ്യത്തിന്റെ പകുതി നല്ല കാര്യങ്ങൾക്കായി സംഭാവന ചെയ്യുമെന്നു പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ളയാളാണു ബ്ലൂംബർഗ്. തന്മൂലം, ഇനിയും വൻ തുകകൾ അദ്ദേഹം സംഭാവന ചെയ്യുമെന്നു തീർച്ചയാണ്.
ബ്ലൂംബർഗിന്റെ ഈ കഥ കേൾക്കുന്പോൾ പണമുള്ളവർ അങ്ങനെ കൊടുക്കട്ടെ എന്നായിരിക്കും ഒരുപക്ഷേ നാം ചിന്തിക്കുക. അതുകൊണ്ടു കൊടുക്കുന്ന കാര്യത്തെക്കുറിച്ചു നമുക്ക് അത്ര ആവേശം തോന്നിയെന്നു വരില്ല. എന്നാൽ ബ്ലൂംബർഗ് പറയുന്നതു കോളജ്-യൂണിവേഴ്സിറ്റി തലങ്ങളിൽ പഠിച്ചിറങ്ങുന്നവർ എല്ലാവരും അവരുടെ വരുമാനത്തിലൊരു പങ്ക് തങ്ങൾ പഠിച്ചിറങ്ങിയ സ്ഥാപനങ്ങൾക്കു നല്‍കണമെന്നതാണ്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സ്കോളർഷിപ്പായി നല്കാവുന്ന ഈ തുക പ്രതിവർഷം അഞ്ചു ഡോളറായാലും തരക്കേടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
നമ്മുടെ നാട്ടിലെ സ്കൂളുകളിലും കോളജുകളിലുമൊക്കെ ചെറിയ തോതിലാണെങ്കിലും വിദ്യാർഥികളുടെ പഠനത്തിനു സ്കോളർഷിപ്പ് നല്കുന്ന സംവിധാനമുണ്ട്. അതുകൊണ്ടു തന്നെ മനസുള്ളവർക്ക് ഇക്കാര്യത്തിൽ സഹകരിക്കാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് അത്ര നല്ല പാരന്പര്യമില്ലാത്തതുകൊണ്ടു കൊടുക്കുന്നവരുടെ എണ്ണവും കൊടുക്കുന്ന തുകയും ചെറുതാണെന്നു മാത്രം.
നമ്മെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ മറ്റൊരു കാര്യം സ്കൂളിലും കോളജിലുമൊക്കെ ധനസഹായം സ്വീകരിക്കുന്നവർ അവർ പഠിച്ചിറങ്ങി പണമുണ്ടാക്കുന്പോൾ തങ്ങൾ പഠിച്ച സ്കൂളുകളിലെയും കോളജുകളിലെയുമൊക്കെ പാവപ്പെട്ട വിദ്യാർഥികളെ ഏറെക്കുറെ മറന്നുപോകുന്നു എന്നതാണ്. അതിന്റെ പ്രധാന കാരണം കൊടുക്കുന്ന കാര്യത്തിൽ നമ്മുടെ സംസ്കാരം നമ്മെ ശരിക്കും പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതുതന്നെ. അതായത്, ഈ രംഗത്തു നാം ഇനിയും ഏറെ വളരേണ്ടിയിരിക്കുന്നു എന്നു സാരം.
നമ്മുടെ വരുമാനം എത്ര ചെറുതായാലും അതിന്റെ ഒരു ഭാഗം സമൂഹത്തിന്റെ പൊതുവളർച്ചയ്ക്കും പ്രത്യേകിച്ച് പാവപ്പെട്ടവരുടെ സംരക്ഷണത്തിനും സമുദ്ധാരണത്തിനുമായി മാറ്റിവയ്ക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ എല്ലാവർക്കും അല്പമെങ്കിലും ഭേദപ്പെട്ട രീതിയിൽ ജീവിക്കാനാവൂ.
കുറെയേറെ വർഷങ്ങളായി വൻ സാന്പത്തിക വളർച്ച ഇന്ത്യ നേടിയിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം അനുഭവിക്കാൻ സാധിക്കാത്ത എത്രയോ കോടി ജനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്. അതിന്റെ പ്രധാന കാരണമാകട്ടെ ഗവൺമെന്റും സമൂഹത്തെ നിയന്ത്രിക്കുന്നവരും അർഹിക്കുന്നവർക്കു സഹായം എത്തിക്കുന്നതിൽ കാണിക്കുന്ന അനാഥതയും താത്പര്യക്കുറവും അല്ലയോ?
വെറുതെ എന്തിനു ഗവൺമെന്റിനെയും മറ്റും നാം പഴിചാരണം? വ്യക്തിപരമായി നമുക്കു ചെയ്യുവാൻ സാധിക്കുന്നതു നാം ചെയ്യുന്നുണ്ടോ? അതായിരിക്കട്ടെ ഈ പശ്ചാത്തലത്തിൽ നമ്മുടെ പ്രധാന ചോദ്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top