Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പച്ചജീവിതം
എട്ട് വർഷം മുന്പുള്ള കഥയാണ്. വെളുത്ത പൂഴി മണലായിരുന്നു അവിടം മുഴുവൻ. പച്ചപ്പ് എന്ന് പറയാൻ അൽപം തെങ്ങുകൾ മാത്രം. പറന്പിന്റെ ഒരരികിലായ് ഓടിട്ട വീട്. അങ്ങനെയിരിക്കെയാണ് സുരേന്ദ്രൻ തന്റെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചുവരുന്നത്. വെളുത്ത പൂഴി മണലിൽ ചവിട്ടി മാനം മുട്ടെ ഉയർന്ന തെങ്ങുകളെ നോക്കി സുരേന്ദ്രൻ ആലോചിച്ചു - "ഇനി എന്ത് തൊഴിൽ ചെയ്യും'. അങ്ങനെയാണ് നാട്ടിൽ പെയിന്റിംഗ് പണിക്കിറങ്ങുന്നത്. ആയിടയ്ക്കാണ് പത്രത്തിൽ ഒരു വാർത്ത കാണുന്നത്. ആലക്കോട് തെങ്ങുകയറ്റ യന്ത്രത്തിൽ പരിശീലനം നൽകുന്നു. ഒരാഴ്ചത്തെ ക്ളാസാണ്. പരിശീലനം പൂർത്തിയാക്കിയവർക്ക് യന്ത്രം സൗജന്യമായി നൽകും. അങ്ങനെയെങ്കിൽ ക്ളാസിൽ പങ്കെടുക്കാം എന്ന തീരുമാനത്തിലെത്തി സുരേന്ദ്രൻ. ഒരു പണി പഠിക്കാം എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. എന്നാൽ അവിടെ നടന്ന ഒരു ക്ളാസ് കേട്ടതോടെ സുരേന്ദ്രന്റെ ജീവിതം മാറിമറിയുകയായിരുന്നു. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ളാസ് എടുത്തത് കെ.വി. ശിവപ്രസാദ് മാഷാണ്. ജൈവകൃഷിയെ കുറിച്ചും ജൈവജീവിതത്തെ കുറിച്ചുമുള്ള സമഗ്രമായ ക്ളാസായിരുന്നു അത്. അങ്ങനെ തെങ്ങുകയറ്റ പരിശീലനം പൂർത്തിയാക്കിയ സുരേന്ദ്രൻ തിരികെ നാട്ടിലെത്തിയപ്പോൾ മറ്റൊരു മനുഷ്യനായി - ഒരു പച്ചമനുഷ്യൻ.
പൊന്നാണ് മണ്ണ്
വെറുതെ ഒരു അലങ്കാരമായി ഉപയോഗിച്ചതല്ല പച്ചമനുഷ്യൻ എന്ന വാക്ക്. പ്രകൃതിയോടിണങ്ങിയുള്ള സുരേന്ദ്രന്റെ ജീവിതത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കില്ല. കണ്ണൂർ ജില്ലയിലെ വെങ്ങരയിലെ പൂഴിമണൽ നിറഞ്ഞ സുരേന്ദ്രന്റെ 53 സെന്റ് വരുന്ന വീട്ടുപറന്പ് ഇന്ന് ഒരു പച്ചത്തുരുത്താണ്. അറുപതിൽപരം പഴവർഗങ്ങൾ, വിവിധങ്ങളായ വാഴ, നെല്ല്, ചോളം, കരിന്പ്, ചേന, ചേന്പ്, കാച്ചിൽ, ഇലക്കറികൾ തുടങ്ങി പശു, ആട്, കോഴി, പ്രാവ്, താറാവ്, വാത്ത, മത്സ്യം, തേനീച്ച എന്നിങ്ങനെ മൂങ്ങവരെ ഈ പറന്പിലുണ്ട്. പൂഴിമണലായി കിടന്ന പറന്പിനെ പച്ചത്തുരുത്താക്കി എന്നതു മാത്രമല്ല സുരേന്ദ്രനെ വ്യത്യസ്തനാക്കുന്നത്. എല്ലാം ജൈവമയമാണ്. മണ്ണിൽ രാസവളത്തിന്റെ തുള്ളി പോലും ഉപയോഗിക്കില്ല. കളകൾ കൊണ്ട് മണ്ണിന് പുതയിട്ട് ചാണകവും മറ്റ് ജൈവമാലിന്യങ്ങൾ അടങ്ങിയ വെള്ളവും പകർന്ന് മണ്ണ് ഫലഭൂയിഷ്ടമാക്കുകയാണ് സുരേന്ദ്രൻ ചെയ്യുന്നത്. മണ്ണ് നന്നായാൽ ഒന്നും പേടിക്കേണ്ട. വിത്തെറിഞ്ഞാൽ വിള ഉറപ്പ് - തന്റെ പറന്പ് കാണാനെത്തുന്നവർക്ക് സുരേന്ദ്രൻ നൽകുന്ന ഉപദേശം ഇതാണ്.
ഇവിടേയും തീരുന്നില്ല സുരേന്ദ്രന്റെ ജൈവജീവിതം. പരസ്യങ്ങളിൽ വീണ് നമ്മൾ ഉപയോഗിക്കുന്ന സോപ്പ്, പേസ്റ്റ്, ചായപ്പൊടി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയൊന്നും സുരേന്ദ്രൻ ഉപയോഗിക്കാറില്ല. പല്ല് തേക്കാൻ ഉമിക്കരിയും തേച്ച് കുളിക്കാൻ വാഴയിലയും മാത്രം. ചായ കുടിക്കില്ല. പകരം കിണറിലെ ശുദ്ധമായ വെള്ളം.
പറന്പിൽ സ്വൈരവിഹാരം നടത്തുന്ന പാന്പിനേയും എലികളേയും ഓടിക്കാനോ കൊല്ലാനോ സുരേന്ദ്രൻ മെനക്കെടാറില്ല. പകരം മൂങ്ങയ്ക്ക് പാർക്കാൻ പറന്പിൽ കൂടൊരുക്കും. അങ്ങനെ മൂങ്ങ പറന്പിനോടിണങ്ങിയാൽ അവ ഭക്ഷണമാക്കും പാന്പിനേയും എലിയേയും. സുരേന്ദ്രന്റെ വീടിനു പിറകുവശത്തായി രണ്ട് കൂടുകൾ മൂങ്ങയ്ക്ക് പാർക്കാൻ ഒരുക്കിയിട്ടുണ്ട്. അവയിൽ മൂങ്ങകളുമുണ്ട്. ഇങ്ങനെ എല്ലാത്തിനും പ്രകൃതിയിൽ ബദൽ സംവിധാനമുണ്ടെന്ന് സുരേന്ദ്രൻ നമ്മെ പഠിപ്പിക്കുന്നു.
ഒരേ ഭൂമി, ഒരേ ജീവൻ
അന്ന് ആലക്കോട് തെങ്ങുകയറ്റ പരിശീലന ക്ളാസ് കഴിഞ്ഞപ്പോൾ തന്നെ സുരേന്ദ്രൻ തീരുമാനിച്ചിരുന്നു പുതിയൊരു ജീവിതക്രമം വേണമെന്ന്. അങ്ങനെ വെളുത്ത പൂഴിമണൽ നിറഞ്ഞ വീട്ടുപറന്പിൽ ആദ്യം കുറച്ച് വാഴയാണ് വച്ചത്. അവയുടെ ഇലകളും പറന്പിലെ മറ്റ് കളകളും മണ്ണിൽതന്നെ അടിയാൻ സംവിധാനമൊരുക്കി. അങ്ങനെ പുതയിട്ട് മണ്ണിനെ വളക്കൂറുള്ളതാക്കുകയാണ് ആദ്യം ചെയ്തത്. ആ സമയത്താണ് സംസ്ഥാനവ്യാപകമായി വ്യാപിച്ച് കിടക്കുന്ന ഒരു കാർഷിക കൂട്ടായ്മയെ കുറിച്ച് സുരേന്ദ്രന് അറിവ് ലഭിക്കുന്നത്. "ഒരേ ഭൂമി ഒരേ ജീവൻ' എന്നായിരുന്നു ആ കൂട്ടായ്മയുടെ പേര്. സുരേന്ദ്രൻ അതിൽ അംഗമായി. കൂട്ടായ്മയ്ക്ക് എല്ലാ ജില്ലകളിലും ഭാരവാഹികളുണ്ട്. കൂട്ടായ്മ പുറത്തിറക്കുന്ന മാസികയ്ക്കും സുരേന്ദ്രൻ വരിക്കാരനായി.
അങ്ങനെ മാസികയിൽ വരുന്ന കൃഷി സംബന്ധമായ ലേഖനങ്ങൾ നിത്യം വായിച്ചു. കൂടാതെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്ളാസുകളിലും യോഗങ്ങളിലും കൃത്യമായി പോയി. അവിടെ വച്ചാണ് കൃഷി രീതികളെ കുറിച്ചും വിവിധതരം പഴവർഗങ്ങളെ കുറിച്ചും വ്യത്യസ്തതരം വിത്തുകളെ കുറിച്ചും അറിയുന്നത്. അങ്ങനെ അത്തരം കൂട്ടായ്മകളിലൂടെ കേരളത്തിലെ പല കർഷകരിൽ നിന്നും പലതരം വിത്തുകളും പഴവർഗങ്ങളുടെ ബഡ് ചെയ്ത ചെടികളും സംഘടിപ്പിച്ച് പറന്പിൽ നട്ടു. അതോടൊപ്പം പശു, ആട്, കോഴി, താറാവ്, പ്രാവ്, മത്സ്യം എന്നിവയും വളർത്താൻ തുടങ്ങി. പറന്പിൽ നട്ട വിവിധങ്ങളായ പഴവർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ വളരാൻ തുടങ്ങി. അവയ്ക്ക് വളമേകാൻ 25 ലിറ്റർ വെള്ളം സംഭരിക്കാവുന്ന ഒരു ടാങ്കുണ്ടാക്കി. ആ ടാങ്കിലേക്ക് പശുവിന്റെ ചാണകവും മറ്റ് ജീവികളുടെ വിസർജ്യങ്ങളും വീട്ടിലെ ജൈവമാലിന്യങ്ങളും നിക്ഷേപിച്ചു. അതിനുശേഷം ടാങ്കിൽ മുഴുവനായും വെള്ളം നിറച്ചു. എന്നിട്ട് അത് മോട്ടോർ പന്പ് വച്ച് അടിച്ച് എല്ലാ വിളകൾക്കുമെത്തിച്ചു.
കണ്ണൂർ കേന്ദ്രമായുള്ള ജൈവസംസ്കൃതി, പയ്യന്നൂർ കേന്ദ്രമായുള്ള നല്ല ഭൂമി എന്നീ കൂട്ടായ്മകളിലും സുരേന്ദ്രൻ ഇന്ന് അംഗമാണ്."ഒരേ ഭൂമി ഒരേ ജീവൻ' കൂട്ടായ്മ സംസ്ഥാനത്താകെ വ്യാപിച്ച് കിടക്കുന്നതിനാൽ എല്ലാ ജില്ലകളിലേയും കർഷകർ തമ്മിൽ പരസ്പര ബന്ധമുണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിലെ കൃഷിക്കാരന്റെ കൃഷി രീതികളും കൈയിലുള്ള വിത്തിനങ്ങളും കാസർഗോട്ടുള്ള മറ്റൊരു കർഷകന് ഇതുവഴി ലഭ്യമാകും. അങ്ങനെയാണ് സുരേന്ദ്രന് ഇത്രയധികം വിളകൾ ലഭ്യമായത്.
കീടങ്ങളില്ല, കീടനാശിനിയും
വിളകൾക്ക് കീടനാശിനി തളിക്കാറില്ലേ എന്ന് ചോദിച്ചാൽ കീടങ്ങളേ ഇല്ല എന്ന മറുപടിയാണ് സുരേന്ദ്രനിൽ നിന്ന് ലഭിക്കുക. സുരേന്ദ്രൻ പറയുന്നു - "കീടങ്ങൾ എന്ന് നമ്മളാണ് പറയുന്നത്. അവയും ജീവികളാണ്. ഇവിടെയുള്ള ഇലകളും പഴങ്ങളും അവയുടേയും ഭക്ഷണമാണ്. നമ്മുടെ ചെടിയുടെ ഇലകൾ അവ ഭക്ഷിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് വിശക്കുന്നതു കൊണ്ടാകും. അല്ലാതെ നമ്മെ ഉപദ്രവിക്കാനൊന്നുമല്ല. അവയുടെ വിശപ്പ് തീർന്നാൽ അവ പൊയ്ക്കോളും. കീടങ്ങളെ കൊല്ലാൻ കീടനാശിനി അടിച്ചാൽ അവ ആത്യന്തികമായി നമ്മുടെ ഭക്ഷണത്തിൽ കലർന്ന് നമുക്ക് തന്നെ ദോഷമുണ്ടാകും'.
സുരേന്ദ്രന്റെ പറന്പിൽ എപ്പോഴും നിറയെ പക്ഷികളാണ്. അവ അവിടെയുള്ള പഴങ്ങൾ ആർത്തിയോടെ ഭക്ഷിക്കും. ശല്യപ്പെടുത്താനോ കല്ലെറിഞ്ഞ് ഓടിക്കാനോ അവിടെ ആരുമുണ്ടാകില്ല. പക്ഷികൾ കഴിച്ച് ബാക്കിയുള്ള പഴങ്ങൾ മാത്രമേ സുരേന്ദ്രനും കുടുംബവും കഴിക്കൂ. രാത്രിയായാൽ വവ്വാലും മൂങ്ങയും പറന്പ് കീഴടക്കും. അവയ്ക്കും അവിടെ ഇഷ്ടം പോലെ വിഹരിക്കാം. ആരും ശല്യം ചെയ്യാൻ വരില്ല.
സുരേന്ദ്രന്റെ പറന്പിലെ പച്ചപ്പ് കാണാൻ ഇന്ന് സ്കൂൾ കുട്ടികളടക്കം പലരും നിത്യം വരാറുണ്ട്. അവർക്ക് പറന്പിലെ വിവിധങ്ങളായ മരങ്ങളെ കുറിച്ചും ജൈവകൃഷിരീതിയെ കുറിച്ചും സുരേന്ദ്രൻ പറഞ്ഞുകൊടുക്കും. പ്രകൃതിയെ ദ്രോഹിക്കാതെ എങ്ങനെ ജീവിക്കാം എന്നായിരിക്കും സുരേന്ദ്രന്റെ സംസാരത്തിന്റെ ഉള്ളടക്കം. തന്റെ ജൈവലോകം കാണാൻ വരുന്നവർക്ക് പെട്ടെന്ന് മനസിലാകാൻ എല്ലാ മരങ്ങൾക്ക് ചുവട്ടിലും അവയുടെ പേര് പ്രത്യേകം ബോർഡിൽ എഴുതിവച്ചിട്ടുമുണ്ട്.
മധുരക്കാഴ്ചകൾ
വഴിനടക്കാനുള്ള സ്ഥലത്തു മാത്രമേ സുരേന്ദ്രന്റെ പറന്പിൽ മണ്ണ് കാണുകയുള്ളു. ബാക്കിയിടങ്ങളിലൊക്കെ കൊതിപ്പിക്കുന്ന കാഴ്ചകളായി വിവിധങ്ങളായ പഴങ്ങൾ കായ്ച്ച മരങ്ങൾ കാണാം. കൂടാതെ ഇലക്കറികളും മറ്റും ഇഷ്ടംപോലെ. സിമന്റ് പാകിയ വലിയമുറ്റം പോലും പൊളിച്ച് അവിടെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുകയാണ് സുരേന്ദ്രൻ.
മാങ്കോസ്റ്റീൻ, റന്പൂട്ടാൻ, പുലാസൻ, ലോങ്ങ്സാറ്റ്, ഇലന്തപ്പഴം, തായ്ലന്ഡ് ചാന്പ, മലബാർ ചെസ്നട്ട് ഫ്രൂട്ട്, അഭിയു, ലിച്ചി, മിറക്കിൾ ഫ്രൂട്ട്, ബബ്ളൂസ്, ആപ്പിൾ ചാന്പ, മൂസന്പി, പാൽപ്പഴം, മുട്ടപ്പഴം, സ്വീറ്റ് മുള്ളാത്ത, അവക്കാഡോ, ലോഗൻ എന്ന് തുടങ്ങി വ്യത്യസ്തങ്ങളായ 60ൽപരം പഴവർഗങ്ങളാണ് ഈ പറന്പിലുള്ളത്. അതിനാൽ തന്നെ വർഷം മുഴുവനും ഏതെങ്കിലും പഴങ്ങൾ പറന്പിൽ വിളഞ്ഞ്നിൽക്കും. കൂടാതെ സൗഹൃദ ചീര, അഗത്തി ചീര, ചായമൻസ, തങ്കച്ചീര, ചെറുചീര, തുവര, സാന്പാർ ചീര തുടങ്ങിയ ചീരകളും ഏഴു തരം കിഴങ്ങുകളും പൂജാകദളി, ചെങ്കദളി, സുന്ദരി വാഴ, അണ്ണാറക്കണ്ണൻ, നെയ്പൂവൻ, മൈസൂർ പഴം, മണ്ണൻ, കറിക്കായ, റോബസ്റ്റ് കാവേരി തുടങ്ങിയ വാഴകളും കരടിക്കാച്ചിൽ, കടുവാക്കൈയൻ, ഇഞ്ചിക്കാച്ചിൽ, ക്വിന്റൽ കാച്ചിൽ, ചോരക്കാച്ചിൽ, നീലക്കാച്ചിൽ, വെള്ളക്കാച്ചിൽ തുടങ്ങിയ കാച്ചിൽ ഇനങ്ങളും നനകിഴങ്ങ്, ചെറുകിഴങ്ങ്, അടതാപ്പ് തുടങ്ങിയ കിഴങ്ങുകളും കരിഞ്ചോളം, അരിച്ചോളം തുടങ്ങിയ ചോളങ്ങളും അൽഫോൺസ, നാലം, പ്രിയയൂർ, മൽഗോവ, ബംഗനാപ്പള്ളി, ചന്ദ്രക്കാരൻ, കാലാപ്പാടി, മല്ലിക, കുഞ്ഞിമംഗലം മാവ്, ബപ്പക്കായ്, ചക്കരമാവ്, പുളിയൻ മാവ് തുടങ്ങിയ മാവുകളും വയലറ്റ് പേര, മുന്തിരി പേര, കിലോ പേര, സ്ട്രോബറി പേര, നീളൻ പേര തുടങ്ങിയ പേരയ്ക്കകളും ഈ പറന്പിൽ ഉണ്ട്. ഇതു കൂടാതെ വ്യത്യസ്തതരം പാഷൻഫ്രൂട്ട്, ചേന്പ്, കപ്പ, കരിന്പ് എന്നിവയും സുലഭം. ചെറുവള്ളി, കാസർഗോഡൻ കുള്ളൻ എന്നീ പശുക്കളും ജന്പാരി കാളയും ചെറുതേനീച്ച, വലിയ തേനീച്ച എന്നിവയുമുണ്ട്. മത്സ്യം വളർത്താൻ കുളങ്ങളും മഴക്കാലത്ത് വെള്ളം ഭൂമിയിലേക്കിറങ്ങാൻ മഴവെള്ള കുഴികളുമുണ്ട്.
സ്വന്തമായുള്ള 53 സെന്റിലെ കൃഷി കൂടാതെ പാട്ടത്തിനെടുത്തതും ബന്ധുക്കളുടെ കൈവശമുള്ളതുമായ രണ്ട് ഏക്കർ സ്ഥലത്തും കൃഷിയുണ്ട്. ചോമൻ, ബസുമതി, കുഞ്ഞാറ്റ, നവര, തവളക്കണ്ണൻ, പൊന്നാര്യൻ, മുണ്ടകൻ തുടങ്ങിയ നെല്ലിനങ്ങളും സുരേന്ദ്രൻ കൃഷി ചെയ്യുന്നുണ്ട്.
പച്ച വെറും നിറമല്ല
കൃഷി ബിസിനസല്ല എന്നതാണ് സുരേന്ദ്രന്റെ മറ്റൊരു പ്രത്യേകത. ഇത്രയും വിളകളുണ്ടെങ്കിലും ഒന്നും വാണിജ്യാടിസ്ഥാനത്തിലല്ല പരിപാലിക്കുന്നത്. അതിനാൽതന്നെ ഒന്നിൽ നിന്നും സുരേന്ദ്രൻ അമിതവിളവ് ആഗ്രഹിക്കുന്നുമില്ല. കിളികളും അണ്ണാറക്കണ്ണനും കഴിച്ച് ബാക്കിയുള്ള പഴവർഗങ്ങൾ മതി തനിക്ക് എന്ന് സുരേന്ദ്രൻ തീരുമാനിച്ചതും അതുകൊണ്ടാണ്. അമിതവിളവ് ആഗ്രഹിക്കാത്തതിനാൽ രാസവളങ്ങളും പ്രയോഗിക്കാറില്ല.
പറന്പിൽ പഴങ്ങളും പച്ചക്കറികളും നെല്ലും സമൃദ്ധമായതിനാൽ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാറില്ല. വിഷമില്ലാത്ത ആഹാരമായതിനാൽ രോഗങ്ങളും പടിക്കുപുറത്താണ്. ആശുപത്രിയിലും പോകാറില്ല. വീട്ടിൽ ഭാര്യ ദീപയും മക്കളായ ശ്വേതയും സൗര്യയുമാണുള്ളത്. എല്ലാവരും സുരേന്ദ്രനോടൊപ്പം കൃഷിയിടത്തിൽ സജീവമായുണ്ട്.
കർഷികരംഗത്തെ സംഭാവനകൾ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള ആത്മ അവാർഡ് സുരേന്ദ്രന് ലഭിക്കുകയുണ്ടായി. കൂടാതെ മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ആലപ്പുഴയിലെ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ, മാടായി കൃഷിഭവൻ, കണ്ണൂർ ആകാശവാണി തുടങ്ങിയവും മികച്ച ജൈവകർഷകനുള്ള അവാർഡ് നൽകി സുരേന്ദ്രനെ ആദരിക്കുകയുണ്ടായി.
പ്രകൃതി, ജൈവം, പച്ചപ്പ് തുടങ്ങിയ വാക്കുകൾ സുരേന്ദ്രനെ സംബന്ധിച്ച് വെറുംവാക്കുകളല്ല. അത് ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ്.
ഷിജു ചെറുതാഴം
ചിത്രങ്ങൾ: രാജീവ് ക്രിയേറ്റീവ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില് ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്പത്തെ കാര്
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്ആര്ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില് ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്പത്തെ കാര്
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്ആര്ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില് കൈവച്ചാല്
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ് കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top