ഇവർ നല്ലവർ
ആദിവാസികളെക്കുറിച്ചും ഗോത്രസമൂഹങ്ങളെക്കുറിച്ചും ഏറെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പലപ്പോഴും കേൾക്കാറുള്ളത്. അന്യരുമായി അടുക്കാത്തവർ, അടുത്തിടപഴകാത്തവർ, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് അടുത്തെത്തുന്നവരെ ആക്രമിക്കുന്നവർ... ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഭയപ്പെടുത്തുന്ന വിശേഷണങ്ങളാണ് ആളുകളുടെ മനസിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ ഈ പച്ചമനുഷ്യരുടെ നിഷ്കളങ്കതയുടെ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

പറയുന്നതു മറ്റാരുമല്ല, അവർക്കൊപ്പം ജീവിച്ച്, അവരുടെ ജീവിതത്തെ അടുത്തു നിന്നു കണ്ട, അവരെ മനസിലാക്കിയ ഒരു മലയാളിയാണ്. ഗോത്രസമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ അവരെക്കുറിച്ചു മനസിലാക്കിയതും അവരിൽ നിന്നു മനസിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് സണ്‍ഡേ ദീപികയോട് സംസാരിക്കുകയാണ് ഓസ്ട്രേലിയയിലെ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഓഡിയോളജിസ്റ്റായ സലിമോൻ ജോസഫ്.

"എല്ലാ ആദിവാസികളും ദുഷ്ടരല്ല, മനുഷ്യരെ കൊന്നു ഭക്ഷിക്കുന്നവരുമല്ല.’ മറിച്ച് പ്രകൃതിയെ ദ്രോഹിക്കാതെ, യാതൊരു വിധത്തിലും പ്രകൃതിയെ ചൂഷണം ചെയ്യാതെ, അന്നന്നേയ്ക്കുള്ള വനവിഭവങ്ങളും മൽസ്യവും മാത്രം ശേഖരിച്ചു ജീവിക്കുന്ന ഇവരിൽ നിന്നു നമുക്കു പഠിക്കാനേറെയുണ്ട്. അവരെ അടുത്തറിയുന്പോൾ മാത്രമാണ് അവരുടെ വലുപ്പം നാം മനസിലാക്കുക. കോട്ടയത്തെ കല്ലറയിലെ വീട്ടിലിരുന്ന് ഇതു പറയുന്പോൾ സലിമോന്‍റെ കണ്ണുകളിൽ കാണാമായിരുന്നു തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്‍റെ യഥാർഥ ജീവിതം.

മലയാളികൾക്ക് പരിചിതമല്ലാത്ത, എന്തിന് ഇന്ത്യക്കാർക്കു തന്നെ പരിചിതമല്ലാത്ത ഓസ്ട്രേലിയയിലെ തികച്ചും അപരിഷ്കൃതരായ ആദിവാസികൾക്കിടയിലാണ് സലിമോന്‍റെ പ്രവർത്തനം. അവിടത്തെ സർക്കാരിന്‍റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് സലിമോൻ അവർക്കൊപ്പം കൂടിയത്. വർഷത്തിൽ മുപ്പതോളം ആഴ്ചകളിൽ അവർക്കൊപ്പം സാലിമോനും ഉണ്ടാകും. ആശുപത്രി വക താമസ സൗകര്യമുണ്ടെങ്കിലും ഈ ആദിവാസി ഉൗരിലാണ് അദ്ദേഹത്തിന്‍റെ താമസം.

എന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നതിനു മുൻപ് അവിടത്തെ ഗോത്രവർഗത്തെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും സംസാരിച്ചു തുടങ്ങാം എന്നു പറഞ്ഞ് സലിമോൻ കൈയിൽ കരുതിയിരുന്ന ഫോട്ടോ ആൽബം തുറന്നു. ഗോത്രവർഗക്കാരെക്കുറിച്ച് നമ്മൾ മുൻപ് കണ്ടതും കേട്ടതുമായ എല്ലാത്തിൽനിന്നും വ്യത്യസ്തരായ കുറേ മനുഷ്യരും അവരുടെ ജീവിത രീതികളും ഉത്സവങ്ങളും ഒക്കെ ആ ആൽബത്തിൽ കാണാം.



എല്ലാ ആദിവാസികളും ദുഷ്ടരോ?

സലിമോൻ പറയുന്നത് ഇത്രമാത്രം, "എല്ലാ ആദിവാസികളും ദുഷ്ടരല്ല, മനുഷ്യരെ കൊന്നു ഭക്ഷിക്കുന്നവരുമല്ല.’ തങ്ങളുടെതായ പ്രദേശത്ത് അന്യർ അതിക്രമിച്ചു കടക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നതു സത്യമാണ്. മറ്റുള്ളവർ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറുന്ന സാഹചര്യങ്ങളിൽ അവർ ആക്രമിക്കാറുണ്ട്. വെള്ളക്കാരെ പൊതുവെ ശത്രുക്കളായി കണക്കാക്കുന്നവരാണ് ഇവിടത്തെ ആദിവാസികളിൽ പലരും. ഇവരുടെ പൂർവികരെ വെള്ളക്കാർ ഒരുപാടു ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്‍റെ കഥകൾ കേട്ടാണ് ഇവർ വളരുന്നത്. ആ വിരോധം സ്വാഭാവികമായും അവരിലുണ്ട്.അവരെക്കുറിച്ച് സംസാരിക്കുന്പോൾ സാലിമോൻ ഡോക്ടർ വാചാലനാകും.

ഇവർക്ക് ഇന്ത്യക്കാരോടു മൃദുസമീപനമാണുള്ളത്. അവരുമായി സൗഹൃദം സ്ഥാപിച്ചെടുത്തുകഴിഞ്ഞാൽ പിന്നെ ഭയക്കേണ്ടതൊന്നുമില്ല. അവർ വളരെ നല്ല രീതിയിൽ തന്നെ മറ്റുള്ളവരോട് പെരുമാറും - സലിമോൻ പറഞ്ഞു.

കല ഇവർക്കേറെ പ്രിയപ്പെട്ടവ

സംഗീതവും നൃത്തവും ഇവരുടെ ജീവനാണ്. ഇവരുടെ പാട്ടും നൃത്തവുമെല്ലാം പേരുകേട്ടതാണ്. അതുപോലെ തന്നെയാണ് ഇവരുടെ വാദ്യോപകരണങ്ങളും. പൈൻ മരത്തിന്‍റെ തടികൊണ്ട് ഇവർ നിർമിക്കുന്ന ഒരു പ്രത്യേക തരം വാദ്യോപകരണമുണ്ട് - ഡിജേരിഡു. അതാണ് അവർക്കേറ്റവും പ്രിയപ്പെട്ടതും. തന്‍റെ ഷോക്കേസിൽ നിന്ന് ഒരു ഡിജേരിഡു എടുത്ത് കാണിച്ചുകൊണ്ട് സലിമോൻ തുടർന്നു. ക്ലാപിംഗ് സ്റ്റിക് ആണ് മറ്റൊന്ന്. മൃതസംസ്കാര ചടങ്ങുകളിലാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്. തടി മാത്രം ഉപയോഗിച്ചാണ് അവർ വാദ്യോപകരണങ്ങൾ നിർമിക്കുന്നത്.

ഇവരുടെ പെയിന്‍റിംഗും ലോക പ്രശസ്തമാണ്. ഡോട്ട് പെയിന്‍റിംഗ്, ഇൻജലാക്, എക്സ്റേ പെയിന്‍റിംഗ്, മോഡേണ്‍ - കണ്ടംപററി, ലാൻഡ്സ്കേപ്, സിംബൽ എന്നിങ്ങനെ നീളും ഇവരുടെ ചിത്രകലയിലെ നൈപുണ്യത്തിന്‍റെ നിര.

ഇവരുടെ ലോകപ്രശസ്തമായ പെയിന്‍റിംഗുകൾ മലയാളികൾക്കു പരിചയപ്പെടുത്താൻ കഴിഞ്ഞ വർഷം സംഘടിപ്പിച്ച എക്സിബിഷനു മികച്ച പ്രതികരണം ലഭിച്ചിരുന്നുവെന്ന് സാലിമോൻ ഓർക്കുന്നു. ഏകദേശം നാൽപതിലധികം വൈവിധ്യമാർന്ന ചിത്രങ്ങളും പെയിന്‍റിംഗുകളുമാണ് അന്ന് പ്രദർശിപ്പിച്ചത്.



ഭക്ഷണരീതികൾ

ഇന്നും പരന്പരാഗതമായി വേട്ടയാടിയും മീൻപിടിച്ചുമാണ് ഇവർ ജീവിക്കുന്നത്. നൂറു കിലോയിലധികം വരുന്ന കടലാമകളെ ഇവർ വേട്ടയാടി കൊന്ന് കഴിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേക രീതിയിലാണ് പാചകം.

ജീവനോടെ പിടിച്ചു കൊണ്ടുവരുന്ന കടലാമയെ കൊന്നു പാകം ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. തല ഉള്ളിലേക്കു വലിക്കുന്നതിനു മുൻപായി കഴുത്തു മുറിച്ചാണ് ഇവർ കടലാമയെ കൊല്ലുന്നത്. പിന്നീട് ഉദരം പിളർന്ന് കൈ കടത്തി ആന്തരിക അവയവങ്ങൾ നീക്കം ചെയ്യും. ഏറെ നീളമുള്ള വൻകുടൽ നല്ലതുപോലെ വൃത്തിയാക്കി ഭക്ഷണമാക്കാറുണ്ട്.

ഉപ്പോ മറ്റു ചേരുവകളോ ചേർക്കില്ല. അതുകൊണ്ടു തന്നെ ഇവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. സാലിമോൻ ചിരിച്ചു. അവരുടെ ഭക്ഷണം മനസിൽ പിടിക്കാതെ വന്നാൽ എന്തു ചെയ്യുമെന്ന ചിന്തയാണ് ഭക്ഷണം രുചിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നതെന്ന് സലിമോൻ പറയുന്നു.

ജീവിതരീതി

കുടുംബ ബന്ധങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്നവരാണ് ഗോത്രവർഗക്കാർ. മുതിർന്നവരെ ബഹുമാനിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മൃതസംസ്കാരത്തിന് അലമുറയിടുന്നതു കാണാം. പാശ്ചാത്യരാജ്യങ്ങളിൽ വികാരങ്ങൾ വളരെ കുറച്ചു മാത്രം പ്രകടിപ്പിക്കാറാണ് പതിവ്. അപ്പോൾ ഈ അലമുറയിടലിന്‍റെ അർഥം ശരിക്കും മനസിലാക്കാം.

ഭാഷയും ഗോത്രവും

ഓരോ ഗോത്രത്തിനും ഓരോ ഭാഷയാണ്. ലിപിയില്ലാത്ത ഈ സംസാര ഭാഷകളിൽ പലതും ഇന്നു നാശത്തിന്‍റെ വക്കിലാണ്. സ്കൂളുകളിൽ സർക്കാർ അവ പഠിപ്പിക്കുന്നില്ല എന്നത് ഇതിനൊരു കാരണമാണ്.

സർക്കാരിന്‍റെ നിരന്തരമായ ഇടപെടലിലൂടെ ഇപ്പോൾ പുതിയ തലമുറയിലെ ആളുകൾക്കെല്ലാം ഇംഗ്ലീഷ് ഭാഷ നല്ല വശമുണ്ട്. അതിനാൽത്തന്നെ ഭാഷാപരമായ പ്രശ്നങ്ങളൊന്നും വലുതായി ഉണ്ടാകാറില്ല.



എത്ര ആദിവാസി ഗോത്രവർഗക്കാരാണ് ഉള്ളത്

ഓസ്ട്രേലിയയിൽ ഏകദേശം 500ലധികം ആദിവാസി ഗോത്രങ്ങളുണ്ടെന്നാണു കണക്ക്. ഓരോ ഗോത്രത്തിനും ഒരു തലവൻ ഉണ്ടാകും. ഈ തലവനു പുറമെ മുതിർന്നവരെയും പ്രായമായവരെയുമെല്ലാം വലിയ ബഹുമാനമാണ് ഇവർക്കുള്ളത്. ഗോത്രത്തിന്‍റെ നിയമങ്ങളും തീരുമാനങ്ങളുമെല്ലാം നടപ്പാക്കുന്നതിന്‍റെ ചുമതല ഇവർക്കാണ്.

ഇന്ത്യക്കാരെ ഇഷ്ടം, വെള്ളക്കാരെ വെറുപ്പ്!

വെള്ളക്കാരിൽനിന്നു പലതരത്തിലുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ള ആദിവാസികളുടെ പൂർവികർ. അതുകൊണ്ടു തന്നെ വെള്ളക്കാരോടു കടുത്ത വിരോധമാണ് ഇവർക്കുള്ളത്.

ശാരീരിക പ്രത്യേകതകൾ ഇന്ത്യക്കാരുടേതിനു തുല്യമാണ്. അവരുടെ പൂർവികർ ഇന്ത്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അവിടെത്തിയത് എന്നു പറയപ്പെടുന്നു. ഇതു മൂലം അവർക്ക് ഇന്ത്യക്കാരോട് സ്നേഹമാണ്.

തന്‍റെ നാട്ടിലും കറുത്തവർ ഉണ്ടെന്നു പറഞ്ഞപ്പോൾ മുതൽ അവരുടെ മനോഭാവത്തിൽ മാറ്റംവന്നുവെന്ന് സലിമോൻ പറയുന്നു. ഒരു തവണ കണ്ട ഒരു സ്ത്രീ തന്നെ അമ്മയെപ്പോലെ കരുതണമെന്നു പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. അവർ സലിമോനെ അവരുടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും പരിചയപ്പെടുത്തിയതു ബന്ധുവിനെ പോലെയാണ്. അവരുടെ കുടുംബത്തിന്‍റെ സ്നേഹ-വാൽസല്യം ഇന്നും മറക്കാനാകാത്തൊരു അനുഭവമായിരുന്നു.

ഓസ്ട്രേലിയയിലേക്ക് ചെന്ന വഴി...

സാധാരണ ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവരെ ഏറ്റവുമധികം ആകർഷിക്കുക അവിടത്തെ ജീവിത സാഹചര്യവും സൗകര്യങ്ങളുമാണ്. എന്നാൽ സലിമോൻ തെരഞ്ഞെടുത്തത് അൽപം വ്യത്യസ്തമായ വഴിയായിരുന്നു.

ക്വീൻസ്‌ലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓഡിയോളജിയിൽ മാസ്റ്റേഴ്സ് ചെയ്ത് 2006ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. നാട്ടിൽ സെറ്റിൽ ചെയ്യാമെന്നു കരുതി അതിരന്പുഴയിൽ ഇൻഡോ ഓസ്ട്രേലിയൻ ഹിയറിംഗ് സെന്‍റർ സ്ഥാപിച്ചു. പിന്നീട് 2016ൽ ഓഡിയോളജി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിൽ എത്തിയതാണ് വഴിത്തിരിവായത്. ഈ സമയത്താണ് സർക്കാർ പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തേക്ക് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്.

ഓസ്ട്രേലിയയിലേക്കു ജോലിക്കു പോകുന്പോൾ ഇങ്ങനെയൊരു ദൗത്യത്തിന്‍റെ ഭാഗമാകുമെന്നു കരുതിയിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് ഈ ദൗത്യത്തിന്‍റെ ഭാഗമാകാനുള്ള സാഹചര്യം ഒത്തുവന്നത്.
ഓസ്ട്രേലിയയിലെ തികച്ചും അപരിഷ്കൃതരായ ആദിവാസികൾക്കിടയിൽ അവിടത്തെ സർക്കാരിന്‍റെ പ്രത്യേക പദ്ധതിയുടെ ഭാഗമാണ് ഇന്ന് സലിമോൻ. ഈ ആദിവാസി ഗ്രാമങ്ങളിലേക്ക് അന്യർക്കു കടന്നുചെല്ലാൻ അനുവാദമില്ല. സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായതുകൊണ്ടു മാത്രമാണ് ഇവരെ കാണാനും സന്ദർശിക്കാനും സലിമോനു സാധിക്കുന്നത്.

നിനയ്ക്കാതെ വന്ന ദൗത്യം!

വർഷത്തിൽ 30 ആഴ്ചയോളം താമസിക്കേണ്ടത് ഇവർക്കിടയിലാണ്. കൊടുംകാടിനു നടുവിൽ താമസിക്കുന്നതിനാൽ സലിമോനു തന്‍റെ ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും വിട്ടകന്നിരിക്കേണ്ടി വരുന്നതിന്‍റെ കനത്ത ദുഃഖമുണ്ടെങ്കിലും പിൻമാറാൻ സലിമോൻ തയാറായിരുന്നില്ല. മറിച്ച് 2022 വരെ അവരുടെ ഇടയിലെ പ്രവർത്തനം തുടരാൻ സമ്മതമറിയിച്ചിരിക്കുകയാണ്.

ദ്വീപുകളിലേക്കുള്ള യാത്ര!

ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ദ്വീപുകൾ പലതിലേക്കും കരമാർഗത്തിലൂടെ എത്തിച്ചേരുക ദുഷ്കരമാണ്. കടുത്ത കാലാവസ്ഥയും കൊടുംവനവുമെല്ലാം കടന്നാലേ അവരുടെ കുടിലുകളിലെത്താനാകു. അതിനാൽ തന്നെ യാത്രചെയ്യുന്നത് ഏറെയും ചെറിയ വിമാനങ്ങളിലാണ്. എട്ടുപേർക്കു മാത്രം സഞ്ചരിക്കാനാവുന്ന ഈ ചെറുവിമാനങ്ങൾക്ക് അധികം ഉയരത്തിൽ പറക്കാനാകില്ല. അതിനാൽ തന്നെ മേഘങ്ങളിൽ തട്ടിയുള്ള സഞ്ചാരം ഏറെ ദുഷ്കരമാണെന്ന് സലിമോൻ പറയുന്നു.

നല്ല നൻപൻ

ഓരോ ആദിവാസി ഉൗരിലെയും സംസ്കാരം വ്യത്യസ്തമാണ്. ഇത്തരക്കാരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസിലാക്കാനുള്ള പ്രാഥമിക പരിശീലനം നൽകിയതിനു ശേഷമാണ് സർക്കാർ ഇവരെ ആദിവാസികളുടെ ഇടയിലേക്ക് അയയ്ക്കുന്നത്.
ഏറ്റവും സാധാരണമായ വസ്ത്ര ധാരണരീതിയാണ് ഉൗരുകളിൽ പാലിക്കുക. മോഡേണ്‍ വസ്ത്രധാരണം ഇവർക്ക് ഇഷ്ടമല്ല. അതിനാൽ ഇത്തരം വസ്ത്രങ്ങൾ ഇവരുടെ അടുക്കൽ പോകുന്പോൾ ധരിക്കാറില്ല.

കുടുംബം

ഓഡിയോളജിസ്റ്റായ ഭാര്യ സെലിൻ ഓസ്ട്രേലിയയിൽ തന്നെ ജോലി നോക്കുന്നു. മകൾ മാരിസയും മകൻ സാമുവലും അടങ്ങുന്നതാണു സലിമോന്‍റെ കുടുംബം.

ചുരുക്കത്തിൽ അവിടെയുള്ളവരുടെ ഇടയിൽ അവരിലൊരാളായി ജീവിക്കുകയാണ് സലിമോൻ ഇന്ന്. താൻ ചെയ്യുന്ന ജോലിയിൽ എത്രമാത്രം സന്തോഷവാനാണെന്ന ചോദ്യത്തിന് കൈയിലിരുന്ന ഡിജിൽഡു എടുത്തു വായിക്കുകയായിരുന്നു ഉത്തരം. ഈ സംഗീതം പോലെ മനോഹരമാണ് അവിടത്തെ ജീവിതവും ഈ ആദിവാസികളും എന്ന് പറയാതെ പറയുന്നതു പോലെ...­

മാക്സിൻ ഫ്രാൻസിസ്