ജിസ് ജോയ് simple And Humble
സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ആഡ് ഫിലിം മേക്കർ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ചയാളാണ് ജിസ് ജോയി. ബൈസിക്കിൾ തീവ്സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രവുമായി വീണ്ടും പ്രേക്ഷക ഇഷ്ടം നേടിയിരിക്കുകയാണ് ഈ കലാകാരൻ. നടനായി പലകുറി ഈ മുഖം വെള്ളിത്തിരയിൽ മിന്നി മറഞ്ഞിട്ടുണ്ടെങ്കിലും അല്ലു അർജുന്‍റെ മലയാളി ശബ്ദമായിട്ടാണ് ഈ കലാകരാനെ പ്രേക്ഷകർ ഓർത്തിരിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി തന്‍റെ മൂന്നാം ചിത്രവുമായി വീണ്ടും എത്തുന്പോൾ ലളിതസുന്ദരമായ കഥയെ അതിന്‍റെ മുഴുവൻ സൗന്ദര്യത്തോടെ പ്രേക്ഷകരിലെത്തിക്കാൻ ജിസ് ജോയിക്കു കഴിഞ്ഞിരിക്കുന്നു...

ആസിഫ് അലിയുമായുള്ള വിജയ കൂട്ടുകെട്ടിന്‍റെ രഹസ്യം എന്താണ്?

നമ്മൾ കൊടുക്കുന്ന കഥാപാത്രം ഏറ്റവും ഭംഗിയായി ചെയ്യുന്ന ആർട്ടിസ്റ്റാണ് ആസിഫ് അലി. എന്‍റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും ഭംഗിയായി അയാൾ ചെയ്തിരുന്നു. ഒരുപക്ഷേ, അതിനേക്കാൾ വളരെ രസകരമായി തന്‍റെ ക്യാരക്ടർ അവതരിപ്പിച്ചിരിക്കുന്നത് ഈ ചിത്രത്തിലാണ്.

വിജയുടേയും പൗർണമിയുടേയും കഥയിലേക്ക് എത്തുന്നത്?

തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനായ ഒരു ചിത്രത്തിന്‍റെ എലമെന്‍റ്സ് ഇഷ്ടപ്പെട്ടപ്പോൾ അവർക്കു വിലകൊടുത്ത് അതിന്‍റെ ഒഫിഷ്യൽ റൈറ്റ്സ് വാങ്ങി. ആ ഇലമെന്‍റിനെ മലയാള സിനിമയാക്കി എഴുതിയതാണ് വിജയ് സൂപ്പറും പൗർണമിയും.ചിത്രത്തിന്‍റെ രചന ഒരുക്കിയിരിക്കുന്നത് ഞാൻ തന്നെയാണ്.

കുടുംബ പശ്ചാത്തലത്തിലൂടെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്?

സണ്‍ഡേ ഹോളിഡേ കഴിഞ്ഞപ്പോൾ അടുത്ത ചിത്രം ഫാമിലി മൂഡിലായിരിക്കണം എന്നു നിർബന്ധം ഉണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അതു കുടുംബ പശ്ചാത്തലത്തിൽ നല്ല കുറേ തമാശകളും പാട്ടുകളും കുറച്ചു കണ്ണു നനയിക്കുന്ന മുഹൂർത്തങ്ങൾക്കും സ്കോപ് ഉള്ളതായി തോന്നി. അതേ സമയം ഇത് അർബൻ സ്റ്റോറിയാണ്, ന്യൂജെൻ സ്വഭാവവുമുണ്ട്. അങ്ങനെ വളരെ രസകരമായി തോന്നിയപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നു തീർച്ചയായിരുന്നു.

നായികയായി ഐശ്വര്യ ലക്ഷ്മിയെ തെരഞ്ഞെടുക്കുന്നത്?

യഥാർത്ഥ ജീവിതത്തിലെ ഐശ്വര്യയുമായി 80 ശതമാനം സാമ്യം ഈ ചിത്രത്തിലെ പൗർണമിക്ക് ഉണ്ടെന്നാണ് ഐശ്വര്യ തന്നെ പറഞ്ഞത്. രണ്‍ജി പണിക്കർ, ശാന്തികൃഷ്ണ, ഐശ്വര്യ എന്നിവരിലൂടെയുള്ള ട്രാക്ക് ഇതിലുണ്ട്. അതു വളരെ ആസ്വദിച്ച് ഒട്ടും അഭിനയിക്കുന്നതാണെന്നു തോന്നാത്തവിധം ചെയ്യാൻ ഐശ്വര്യക്കു കഴിഞ്ഞിട്ടുണ്ട്. പിന്നെ അവർ നല്ലൊരു നടിയാണെന്നു നമുക്കറിയാം. ഡബ്ബിംഗിൽ പോലും ആ ഡെഡിക്കേഷൻ കാണാൻ സാധിച്ചു.

ഗാനരചയിതാവായി ചിത്രത്തിൽ എത്തുന്നത്?

പാട്ട് എഴുതാൻ വളരെ ഇഷ്ടമാണ്. ബൈസിക്കിൾ തീവ്സിലാണ് ആദ്യമായി പാട്ട് എഴുതുന്നത്. പിന്നീട് സണ്‍ഡേ ഹോളിഡേയിലും. മറ്റൊരു കവിയോട് കഥയും പശ്ചാത്തലവും സന്ദർഭവും പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ നല്ലതാണ് ഞാൻ തന്നെ എഴുതുന്നതെന്നു തോന്നി.



പുതിയൊരു സംഗീത സംവിധായകനെ മലയാളത്തിൽ പരിചയപ്പെടുത്തുന്നുണ്ടല്ലോ?

നടൻ വിനയ് ഫോർട്ടാണ് പ്രിൻസ് ജോർജിനെ എനിക്കു പരിചയപ്പെടുത്തുന്നത്. അവർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ്. അദ്ദേഹം കേൾപ്പിച്ചവയിൽ എവിടെയൊക്കെയോ ഞാൻ ഇഷ്ടപ്പെടുന്ന ട്യൂണുകളും ഉണ്ടായിരുന്നു. എന്‍റെ കഥയുടെ മുഹൂർത്തങ്ങൾ പറഞ്ഞപ്പോൾ അതിനനുസൃതമായുള്ള ട്യൂണുകൾ കൊണ്ടുവന്നു. അതെനിക്കും വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പ്രിൻസ് ഈ സിനിമയുടെ സംഗീത സംവിധായകനായി എത്തുന്നത്.

കോമഡി ട്രാക്കിലൂടെയാണല്ലോ കഥ പറഞ്ഞിരിക്കുന്നത്?

ആസിഫ്, ഐശ്വര്യ, രണ്‍ജി പണിക്കർ, ശാന്തികൃഷ്ണ, സിദ്ധിഖ്, ബാലു വർഗീസ്, കെ.പി.എ.സി ലളിത, ദേവൻ, അജു വർഗീസ് തുടങ്ങി ജോസഫ് അന്നംകുട്ടി ജോസ് എന്നിങ്ങനെ വളരെ എക്സ്പീരിയൻസ്ഡും ഒപ്പം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരനിരയാണ് ചിത്രത്തിലുള്ളത്. എഴുതുന്ന സമയത്തു തന്നെ ഓരോ ആർട്ടിസ്റ്റും എന്‍റെ മനസിലുണ്ടായിരുന്നു. പിന്നീട് വന്നത് ഐശ്വര്യയും ജോസഫ് അന്നംകുട്ടി ജോസും മാത്രമാണ്.

സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ചെറിയൊരു ഇടവേള വന്നത്?

സത്യത്തിൽ ഈ ചിത്രം ഞങ്ങൾ മനപ്പൂർവം 2018-ൽ റിലീസ് ചെയ്യാതിരുന്നതാണ്. ക്രിസ്മസിനു റിലീസാക്കാമായിരുന്നെങ്കിലും ഒരുപാട് സിനിമകൾക്കിടയിൽ ഒരു ബഹളമായി വേണ്ടെന്നു കരുതി. പിന്നെ വർഷത്തിൽ ഒരു സിനിമ ചെയ്യണം എന്ന നിർബന്ധമുള്ള ആളല്ല ഞാൻ. ഏത്ര വൈകിയാലും പ്രേക്ഷകരുടെ ഇഷ്ടം എന്നും കാത്തു സൂക്ഷിക്കുന്ന സിനിമകൾ ചെയ്യണം എന്നാണ് മനസിൽ. അതുകൊണ്ട് ഇടവേള കാര്യമായി എടുക്കാറില്ല.

അല്ലു അർജുന്‍റെ മലയാളി ശബ്ദമായിട്ടാണ് താങ്കളെ ആദ്യം തിരിച്ചറിഞ്ഞത്. നായകനും ശബ്ദ ഉടമയും തമ്മിൽ കണ്ടു മുട്ടിയ എക്സിപീരിയൻസ്?

ബദ്രിനാഥ് ചെയ്യുന്ന സമയത്ത് ഒരു സ്റ്റുഡിയോയിലാണ് ഞങ്ങൾ മാറി മാറി ഡബ്ബ് ചെയ്തത്. സ്റ്റുഡിയോയുടെ അടുത്തു ഷൂട്ട് നടക്കുന്നതിന്‍റെ ഇടവേളകളിലാണ് അല്ലു അർജുൻ ഡബ്ബ് ചെയ്യാനെത്തുന്നത്. അവിടെവച്ചാണ് അല്ലുവിനെ അടുത്തു പരിചയപ്പെടുന്നത്. പിന്നെ കേരളത്തിൽ പ്രമോഷനു വരുന്പോഴും സ്റ്റേജ് പ്രോഗ്രാമുകൾക്ക് എത്തുന്പോളും ഞാനും കൂടെയുണ്ടാകും. അല്ലു അർജുനുമായും അദ്ദേഹത്തിന്‍റെ കുടുംബവുമായും കൈ അകലത്തിലുള്ള സൗഹൃദം എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

അഭിനയവും താത്പര്യമുള്ള ആളാണല്ലോ?

സത്യത്തിൽ അഭിനയത്തോടുള്ള താല്പര്യത്തിൽ നടന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റാവുകയായിരുന്നു. പിന്നീട് ആഡ് ഫിലിം രംഗത്തേക്കും വന്നെത്തി. കേരളത്തിലെ പ്രമുഖ ബ്രാൻഡുകളടക്കം 400-ൽ അധികം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. എറണാകുളത്ത് "ലൈറ്റ്സ് ഓണ്‍’ എന്നൊരു സ്ഥാപനമെനിക്കുണ്ട്. ആഡ് ഫിലിം പ്രൊഡക്ഷനാണ് ചെയ്യുന്നത്.

സിനിമ സംവിധാന രംഗത്തേക്ക് എത്തിയതെങ്ങനെയാണ്?

സിനിമ പണ്ടേയുള്ള പാഷനായിരുന്നു. സിനിമ പഠിക്കുകയോ, അസിസ്റ്റന്‍റായി പ്രവർത്തിക്കുകയോ ചെയ്യാതെയാണ് ആദ്യ ചിത്രം ഞാൻ സംവിധാനം ചെയ്യുന്നത്. പക്ഷേ, ആഡ് ഫിലിം രംഗത്തു പത്തു വർഷത്തെ എക്സ്പീരിയൻസ് അപ്പോൾ എനിക്കുണ്ടായിരുന്നു. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയവർക്കൊപ്പം ആഡ് ഫിലിം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ സിനിമ ചെയ്യുന്പോഴും ടെൻഷനോ പേടിയോ ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂന്നാമത്തെ ചിത്രം വരെ എത്തിനിൽക്കുന്നു.

കുടുംബ വിശേഷം?

എറണാകുളത്താണ് വീട്. ഭാര്യ നൈജിയും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മകൻ യോഹാൻ രണ്ടാം ക്ലാസിലും മകൾ നിതാര പ്ലേ സ്കൂളിലും പഠിക്കുന്നു.

ലിജിൻ കെ. ഈപ്പൻ