ആചാരങ്ങളിലെ വിചാരശൂന്യത
സാമൂഹികാഘോഷങ്ങളിൽ വ്യക്തികൾ കേന്ദ്രബിന്ദുക്കളാകാറുണ്ട്. നവ ദന്പതികളുടെ പേരിൽ നടത്തുന്ന പലതും ചിന്താശൂന്യതയിലേക്കു കടക്കുന്നത് അഭംഗിയാണ്. വധൂവരന്മാരെ, അഥവാ വിവാഹത്തിൽ പ്രവേശിക്കാൻ പോകുന്ന യുവാവിനെയോ യുവതിയെയോ ഒരു പീഠത്തിൽ ഇരുത്തി "ഊട്ട്' നടത്തുന്ന പതിവ് ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. മധുരംവയ്പ്, എച്ചിപ്പാട്ട്, പാലും പഴവും കൊടുക്കൽ, അയനി തുടങ്ങി പല പേരുകളിലും അറിയപ്പെടുന്ന ഈ ചടങ്ങു പലപ്പോഴും അരോചകമായി മാറാറുണ്ട്.

പാച്ചോറും ചക്കരയും അതല്ലെങ്കിൽ മധുരപലഹാരം, കേക്ക്, പഴം, പാൽ തുടങ്ങിയവ സ്നേഹോപഹാരമായി കരുതി മാതാപിതാക്കളുടെ ഊഴം കഴിയുന്പോൾ അടുത്തബന്ധുക്കളും അകന്നവരും അയൽപക്കക്കാരും സുഹൃത്തുക്കളും ക്ഷണിതാക്കളിൽ അവരുടെ അധ്യാപകരുണ്ടെങ്കിൽ അവരും ഈ ഊട്ടിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നു.

സ്വന്തം കൈകൊണ്ടുതന്നെ വായിൽ കൊടുക്കണമെന്നു നിർബന്ധമാണ് "സ്നേഹം ഉള്ളവർ'ക്ക് കൈകഴുകാനും ശുദ്ധിവരുത്താനും പറ്റിയെന്നുവരില്ല. കരണ്ടിയിൽ പാൽ നൽകുന്നവർ മൂന്നു പ്രാവശ്യം വീതം 10 പേർ കൊടുക്കുന്പോൾ 30 കരണ്ടി പാലായി. സ്വീകർത്താക്കൾക്ക് എത്രയേറെ ബുദ്ധിമുട്ടും മനംപിരട്ടലും ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

ആചാരങ്ങൾ പാരന്പര്യസുഖം തരുന്നവയാണ്. അതു കൈവിട്ടുകളയാതെതന്നെ ശുചിത്വബോധത്തോടെയും സംയമനത്തോടെയും നടത്താനുള്ള സംവിധാനം കരുതിയാൽ അനുഭവിക്കുന്നവർക്കും കണ്ടുനിൽക്കുന്നവർക്കും സന്തോഷമാകും. സംശയമില്ല.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669