ഞാൻ ബിസിയാണ്
എപ്പോഴും കർമനിരതരായിരിക്കുന്നതു നല്ലതുതന്നെ. ജോലിത്തിരക്കിന്‍റെ വ്യഗ്രതയിൽ ചുറ്റുമുള്ള എല്ലാവരെയും അഗണ്യരാക്കി സ്വന്തം പ്രാധാന്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം അപലപനീയംതന്നെ. ഒന്നിനും നേരമില്ല, ഞാൻ എപ്പോഴും തിരക്കിലാണ് എന്നു പറഞ്ഞു നടക്കുന്ന പലരും അത്ര ജോലിബാഹുല്യം ഉള്ളവരല്ല എന്നതാണു പരമാർഥം. ജോലിസ്ഥലത്തോ വീട്ടിലോ ഫോണിലോ അപ്രാപ്യരായ ഇവർ ധരിച്ചുവച്ചിരിക്കുന്നത് തങ്ങളെ മറ്റുള്ളവർ ആദരിക്കുന്നുവെന്നാണ്. ആദരവു പിടിച്ചുപറ്റാനാണല്ലോ ഈ വേഷംകെട്ട്, ഈ അനുകരണം.

വഴിയോരക്കാഴ്ചകൾ കണ്ടുനിൽക്കാനും മറ്റുള്ളവരുമായി സംവദിക്കാനും അലസമായി കുറേ സമയം ചെലവഴിക്കാനും നേരം കണ്ടെത്താൻ കഴിയാതെപോകുന്നത് സങ്കടകരം. അതിനേക്കാൾ ദൗർഭാഗ്യകരമാണ് തങ്ങൾ സദാ ബിസിയാണെന്നു ഭാവിച്ച് മറ്റുള്ളവരുടെ സമാധാനം കെടുത്തുന്നവരുടെ അവസ്ഥ. ആവശ്യക്കാർക്കു സമീപിക്കാവുന്ന, സംസാരിക്കാവുന്ന വ്യക്തിത്വമല്ലേ അഭികാമ്യം. ജീവിതം തങ്ങൾക്കും അപരർക്കും ആസ്വാദ്യകരമാകുന്നത് അപ്പോഴല്ലേ?
സമൂഹജീവിയായ നാം പുലർത്തേണ്ട സമൂഹനീതിയാണ് സഹജീവികളോടുള്ള വിധേയത്വം. അതു നമ്മുടെ ധർമവും ബാധ്യതയുമാണെന്നു പറയേണ്ടതില്ല.

ബഹുമുഖങ്ങളായ അതീവ ഉത്തരവാദിത്വത്തിലിരിക്കുന്പോഴോ താത്കാലികമായ അടിയന്തര ജോലികളിലേർപ്പെട്ടിരിക്കുന്പോഴോ അവകാശപ്പെടാവുന്നവ, സാധാരണ ജീവിതത്തിലെ ദൈനംദിന ശൈലിയായി മാറ്റുന്നത് ഒരുതരം കാപട്യമല്ലേ? ഒഴിവാക്കേണ്ടതുതന്നെ.

സിസിലിയാമ്മ പെരുമ്പനാനി