വലിയ മുക്കുവന്‍റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ കേൾക്കുവാൻ ജനലക്ഷങ്ങൾ ഒത്തുകൂടുന്ന ഇടമാണ്. 2000 മേയ് 23ന് എനിക്കും അവിടെ കടന്നുചെല്ലാനായിട്ടുണ്ട്. 2013 മേയിൽ ഫ്രാൻസിസ് പാപ്പായെ തെരഞ്ഞെടുത്ത അന്നും ടെലിവിഷനിലൂടെ ഈ ചത്വരം കണ്ടതാണ്. അന്നും നേർത്ത മഴയുണ്ടായിരുന്നു.അന്ന് അവിടെ ജനസഹസ്രങ്ങൾ ഇരന്പുകയായിരുന്നു. ഇന്ന് പാപ്പാ ഒറ്റയ്ക്ക്. അങ്ങനെ ജനനിബിഡമാകുന്ന ചത്വരം കഴിഞ്ഞദിവസം വിജനമായി കിടക്കുന്നതു കണ്ടപ്പോൾ എത്രയോ വിശ്വാസികളുടെ മനസ് തേങ്ങിയിരിക്കണം...

വിശ്വാസിസമൂഹം ഈശോയുടെ സന്നിധിയിൽ സമർപ്പിക്കുന്ന പ്രാർഥനയ്ക്കു നേതൃത്വം കൊടുക്കുവാൻ ഫ്രാൻസിസ് പാപ്പാ വരുന്നതു കാണാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് വിശ്വാസികളോടു ചേർന്ന് ഞാനും ടെലിവിഷനു മുന്നിൽ കാത്തിരിക്കുകയാണ്. പാപ്പാ സാധാരണ വന്നിരുന്ന് പ്രസംഗം നടത്താറുള്ള വേദിയിൽ പാപ്പായുടെ കസേര മാത്രം. ഒരു വൈദികനുമുണ്ട്. ഇത്തിരി കാത്തിരുന്നപ്പോൾ അകലെനിന്നു നടന്നുവരുന്ന പാപ്പാ. അദ്ദേഹം ക്ഷീണിതനാണ്. ചുവടുകൾ ഉറയ്ക്കുന്നില്ല. മുഖം കനത്തതായിരുന്നു. ഒറ്റയക്കു നടന്ന് വേദിയിലേക്കു വന്ന പാപ്പായെ കൈപിടിച്ച് വേദിയിലേക്കു കയറ്റുവാൻ അവിടെയുണ്ടായിരുന്ന അച്ചൻ സഹായിച്ചു. പാപ്പാ ചുറ്റിലും നോക്കി. ആ കണ്ണുകൾ സജലമാകുകയായിരുന്നുവോ? ഏതായാലും ഇലക്‌ട്രോണിക് മീഡിയയിലൂടെ അതു കണ്ട ഒരുപിടി ഹൃദയങ്ങൾ തേങ്ങി.

ഇക്കഴിഞ്ഞ വിഭൂതിബുധനാഴ്ച തിരുക്കർമങ്ങളിൽ സംബന്ധിച്ച് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശിയ ശേഷം 84കാരനായ പാപ്പാ ചുമയ് ക്കുകയും ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തതു കണ്ട ലോകം അദ്ദേഹത്തിന് കൊറോണ ബാധിച്ചു എന്നു കരുതി. എന്നാൽ, പരിശോധനയിൽ കൊറോണ ബാധ ഇല്ലെന്നു കണ്ടിരുന്നു.

അന്ന് ആദ്യത്തെ വലിയ മുക്കുവന് കെട്ടാനും അഴിക്കാനുമുള്ള അധികാരം കൊടുത്ത ഈശോയേ, ഞങ്ങളുടെ വലിയമുക്കുവനെ ബലപ്പെടുത്തണമേ... അവർ ഹൃദയം നുറുങ്ങി പ്രാർഥിച്ചു. നിന്‍റെ കൈകൾ കുറുകിപ്പോയിട്ടില്ലെന്നും കാതുകൾക്കു മാന്ദ്യം സംഭവിച്ചിട്ടില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ പ്രാർഥന മനസിലെ തേങ്ങലായി.

വിജനമായിരുന്നു ചത്വരം എങ്കിലും സഭയിലെ 135 കോടി വിശ്വാസികൾ മാത്രമല്ല ലോകത്തിലെ 750 കോടി ജനതയും വലിയമുക്കുവന്‍റെ കണ്ണുകൾക്കു മുന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തം. വേദിയിൽ റോമിലെ അത്ഭുതകുരിശ് എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധ മാർസെല്ലോയുടെ കുരിശും മരിയ മജോരെയിലെ റോമിന്‍റെ സംരക്ഷകയായ അമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. അത്യപൂർവമായ ചരിത്രമുള്ളവയാണ് ആ കുരിശും അമ്മയുടെ ചിത്രവും. 1519ൽ ദേവാലയത്തിൽ നടന്ന തീപിടിത്തത്തിൽ നശിക്കാതെ പോയതാണ് ആ കുരിശ്. മൂന്നുവർഷംകഴിഞ്ഞ് 1522ൽ റോമിൽ ഇതുപോലൊരു വസന്ത പൊട്ടിപ്പുറപ്പെട്ടപ്പോൾ ജനം വിശുദ്ധ മാർസല്ലോയുടെ ദേവാലയത്തിൽനിന്നും വത്തിക്കാനിലേക്ക് ഈ കുരിശുമായി ഒരു പ്രദക്ഷിണം നടത്തി. ഓഗസ്റ്റ് നാലുമുതൽ 20 വരെ 16 ദിവസത്തെ പ്രദക്ഷിണം. പ്രദക്ഷിണം തിരിച്ചെത്തിയിപ്പോൾ പ്ലേഗ് അവസാനിച്ചു. വിശുദ്ധ ലൂക്കാ വരച്ചതാണ് മാതാവിന്‍റെ ആ ചിത്രം എന്നാണു കരുതപ്പെടുന്നത്.
1837ൽ റോമിൽ പൊട്ടിപ്പുറപ്പെട്ട വസന്ത അവസാനിപ്പിക്കുന്നതിന് ഗ്രിഗറി 16-ാമൻ പാപ്പാ അമ്മയുടെ സന്നിധിയിൽ അഭയം തേടി. പിറ്റേ വർഷം 1838 ഓഗസ്റ്റ് 15ന് ചെലസ്തിസ് റജിന എന്ന ബൂളയിലൂടെ അമ്മയെ സാളുസ് പോപ്പുളി റോമാനി എന്നു വിളിച്ചുതുടങ്ങി.


വേദിയിലെത്തിയ പാപ്പാ ആരുമില്ലാത്ത ചത്വരത്തിൽ എല്ലാവരെയും കാണുന്നതുപോലെ പ്രാർഥന ആരംഭിച്ചു. വിശുദ്ധ മർക്കോസിന്‍റെ സുവിശേഷം വായിക്കപ്പെട്ടു. ഈശോയോടൊപ്പം യാത്ര ചെയ്ത ശ്ലീഹന്മാർ കടൽക്ഷോഭത്തിൽ പെടുന്നതും അവർ നിലവിളിച്ച് ഈശോയെ ഉണർത്തുന്നതും അവിടുന്ന് കടലിനെ ശാസിക്കുന്നതുമായിരുന്നു സംഭവം.

‘സായാഹ്നമായപ്പോൾ’ എന്ന സുവിശേഷത്തിലെ ആദ്യവചനംതന്നെ ഉദ്ധരിച്ചുകൊണ്ട് എത്രയോ ദിവസമായി നാം സായാഹ്നത്തിലാണ്. ഇരുട്ടു പടരുകയാണ്. അതു നമ്മുടെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. അല്ല, കൊണ്ടുപോകുന്നു. നാം ആകെ ഭയന്നവരാണ്. പോരാ, എല്ലാം നശിച്ചവരായി. ഈശോയുടെ ശ്ലീഹന്മാരെപ്പോലെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടവരായി. എന്തേ ഈശോ ഇങ്ങനെ എന്ന് നാമും ശ്ലീഹന്മാരെപ്പോലെ സംശയിച്ചുപോകുന്നു. അവർ ഭയന്നു വിറച്ചപ്പോഴും അവനു കുലുക്കമില്ല. അവരുടെ വിശ്വാസക്കുറവിനെ എന്തേ അവൻ ശാസിച്ചു. നീ ഗൗനിക്കുന്നില്ലേ? ആ ചോദ്യമാണ് ഈശോയെ വേദനിപ്പിച്ചത്. പാപ്പാ പറഞ്ഞു. ഞങ്ങളെക്കാൾ ഈ ലോകത്തെ അങ്ങു സ്നേഹിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടയിൽ പലതും മറന്നു. പാവങ്ങളുടെ നിലവിളി കേട്ടില്ല. പ്രപഞ്ചത്തിന്‍റെ നിലവിളി പോലും മനസിലാക്കിയില്ല. രോഗാതുരമായ ലോകത്തിൽ ഞങ്ങൾ സുഖിച്ചുവാഴും എന്നു കരുതി. കൊടുങ്കാറ്റിന്‍റെ ദയാദാക്ഷിണ്യത്തിലായ ഞങ്ങളെ വിട്ടുപോകരുതേ... രക്ഷിക്കണെ... ആദ്യത്തെ വലിയമുക്കുവൻ പറഞ്ഞതുപോലെ എല്ലാ ഉത്കണ്ഠകളും ഞങ്ങൾ അങ്ങിലർപ്പിക്കുന്നു. എന്തെന്നാൽ, അവിടുന്ന് ഞങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാണല്ലോ... ഇതു പറയുന്പോൾ ഇന്നത്തെ വലിയമുക്കുവൻ തേങ്ങുന്നതുപോലെ തോന്നി.

തുടർന്ന് അദ്ദേഹം അമ്മയുടെ ചിത്രത്തിനു മുന്നിലെത്തി ചിത്രത്തിലേക്കു നോക്കി അങ്ങനെ നിന്നു. 2019 ഓഗസ്റ്റ് നാലിന് വൈദികർക്കയച്ച കത്തിൽ തന്‍റെമരിയ ഭക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ സാക്ഷ്യം ഓർത്തു. മാതാവിന്‍റെ ചിത്രത്തിനു മുന്നിലെത്തുന്പോൾ ഞാൻ അമ്മയെ നോക്കി അങ്ങനെ നിൽക്കും. അമ്മയോട് എന്തു പറയാനാ? എന്‍റെ അമ്മയ്ക്കറിയാത്ത എന്തു കാര്യമാണ് എനിക്ക്. അമ്മ എന്നെ ശരിക്കു കാണാനാണ് ആ നിൽപ്പ്. കുറേനേരം നിൽക്കുന്പോൾ അമ്മ പണ്ട് ജോണ്‍ ഡിഗോയോട് ഗാദലുപ്പയിൽ ചോദിച്ച ചോദ്യം എന്നോടു ചോദിക്കുന്നതുപോലെ ഞാൻ കേൾക്കും. മോൻ എന്തിനാ പേടിക്കുന്നേ, അമ്മയായ ഞാനില്ലേ കൂടെ‍‍? അതു കേൾക്കുന്പോൾ ഞാൻ മുന്നോട്ടു നടക്കും. ഇന്നലെയും അമ്മയുടെ മുന്നിൽ പരസ്യമായ പ്രാർഥനയൊന്നും പാപ്പാ ചൊല്ലിയില്ല. അദ്ദേഹം വേച്ചുവേച്ച് കുരിശിനു മുന്നിലേക്കു നടന്നു. കുരിശിൽ ചുംബിച്ചു, പ്രാർത്ഥിച്ചു...

ദിവ്യകാരുണ്യ ആരാധനയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ബസലിക്കയിലെത്തി. അവിടവും വിജനം. നാലോ അഞ്ചോ പേർ മാത്രം. അര മണിക്കൂറോളം നീണ്ട ആരാധന. കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ ആശ്വസിപ്പിക്കണമേ. അവിടുത്ത പരിശുദ്ധാത്മാവിനെ തരണമേ. ഞങ്ങളെ പ്രത്യാശയിലേക്ക് നയിക്കണമേ... എന്നീ യാചനകൾ ആവർത്തിച്ച 30 പ്രാർഥനകൾ. വിശ്വാസികളുടെ ലോകം മുഴുവൻ ഏറ്റുചൊല്ലി.

അവസാനം പാപ്പാ ഉൗർബി എത്ത് ഓർബി എന്നു വിളിക്കപ്പെടുന്ന പാപ്പായുടെ മാത്രം ആശീർവാദം നൽകി. കുന്പസാരിച്ച് ഭക്തിയോടെ ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം ഈ ആശീർവാദം സ്വീകരിക്കുന്നവർക്ക് ലഭ്യമാക്കുന്ന ദണ്ഡവിമോചനവും അനുവദിച്ചു. പാപ്പാ ആശീർവാദം നല്കുന്പോൾ ആംബുലൻസിന്‍റെ നേർത്ത ശബ്ദം അന്തരീക്ഷത്തിൽ ലയിക്കുന്നുണ്ടായിരുന്നു.
ആശീർവാദം കഴിഞ്ഞ് ലാഹാലാഹയും പാടി പാപ്പാ മടങ്ങി; ആരോടും കുശലം പറയാതെ... നുറുങ്ങിയ ഹൃദയത്തോടെ... ലോകത്തിന്‍റെ വേദനകൾ മുഴുവൻ പേറുന്ന തേങ്ങുന്ന മനസോടെ... ഏന്തിയേന്തിയുള്ള ചുവടുകളോടെ... കത്തോലിക്കാ സഭയുടെ മൂന്നു സഹസ്രാബ്ദം നീളുന്ന ചരിത്രത്തിലെ അത്യപൂർവ സംഭവമായി. വിജനമായ ചത്വരത്തിൽ വലിയമുക്കുവൻ നടത്തിയ മനസിൽ ജനനിബിഡമായ ആ പ്രാർഥന.

ടി. ദേവപ്രസാദ്