Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പി കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെ...
അന്വേഷണം ഒരു തപസ്യയാണ്. കുറ്റകൃത്യത്തിന്റെ നിഴൽപ്പാടുകൾ തേടിയുള്ള യാത്ര അതീവ സങ്കീർണവും ഏറെ സൂക്ഷ്മത ആവശ്യമുള്ളതുമായ കാര്യമാണ്. ഓരോ സംഭവത്തെയും ശാസ്ത്രീയമായി അപഗ്രഥിച്ച് തലനാരിഴ കീറി പരിശോധിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്തണം. നിഗമനങ്ങളിൽ എത്തിയാൽ അതിനാവശ്യമായ തെളിവുകളും സമാഹരിക്കണം.ഇതിന് കണ്ണുംകാതും കൂർപ്പിച്ച് മനസിനെ ഏകാഗ്രമാക്കി ഒരു യാത്ര കൂടിയേതീരൂ. അതിലാണ് മുൻ എസ്പി കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ അനന്യത കുടികൊള്ളുന്നത്.
പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കൂടത്തായി കൊലക്കേസ് തെളിയിച്ചതിലൂടെയാണ് ഇദ്ദേഹം പൊതുസമൂഹത്തിന്റെ മനസിൽ ഇടം നേടുന്നത്. അതുകൊണ്ടാണ് ഡിജിപിയടക്കം അദേഹത്തെ കൂടത്തായി സൈമൺ എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. അബ്കാരി മിഥില മോഹൻ കൊലക്കേസ്, തലയോലപറന്പിലെ ഫൈനാൻസ് ഉടമ മാത്യുവിന്റെ കൊലപാതകം എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ ചുരുളഴിച്ച ഇദ്ദേഹം തെളിയിക്കപ്പെടാതെ പോയ പല കേസുകളിലും തുന്പുണ്ടാക്കി ശ്രദ്ധേയനായി. മികച്ച കുറ്റാന്വേഷകനപ്പുറം നല്ലൊരു സംഗീതജ്ഞൻ കൂടിയാണ് ഇദ്ദേഹം. കേസന്വേഷണം സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ കണ്ണിലൂടെയാകുന്പോൾ അത് അടുക്കും ചിട്ടയും കൈവരിക്കുന്നതു സ്വാഭാവികം. വീണയിലെ തന്ത്രികൾ ഓരോന്നും കൃത്യമായി സമന്വയിപ്പിച്ച് ശ്രുതി മധുരമായി മീട്ടുംപോലെ എല്ലാ സാഹചര്യങ്ങളെയും അപഗ്രഥിച്ചും കോർത്തിണക്കിയും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്ന മികവ്.
കുറ്റാന്വേഷണം തപസ്യയാക്കി
സംസ്ഥാന പോലീസിലെ പ്രഗൽഭനായ കുറ്റാന്വേഷകനെന്ന പേര് സ്വന്തമാക്കിയാണ് കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസർ ഡിസംബർ 31നു സർവീസിൽ നിന്നു പടിയിറങ്ങിയത്. കൂടത്തായി കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കുറ്റാന്വേഷകനായി ഇദ്ദേഹം മാറിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മൂന്നു വർഷത്തിനിടെ 19 കേസുകളാണ് തെളിയിച്ചത്. ഇതു സംസ്ഥാനത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ റിക്കാർഡാണ്. ഇതിൽ 19 വർഷമായ രണ്ടു കൊലക്കേസുകളും ഉൾപ്പെടും.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ്. ഈ കേസിന്റെ അന്വേഷണത്തിലൂടെ മറ്റൊരു കൊലപാതകത്തിന്റെ നിഗൂഢതയും പുറംലോകമറിഞ്ഞു. സൈക്കിൾ വർക്ക് ഷോപ്പുകാരനാണ് മഹാദേവനെ കൊലപ്പെടുത്തിയതെന്നും ഇതിനു കൂട്ടുനിന്നയാൾ പണം ചോദിച്ചതോടെ സയനൈഡ് നൽകി അയാളെയും കൊലപ്പെടുത്തി കുളത്തിൽ താഴ്ത്തുകയായിരുന്നുവെന്നും കണ്ടെത്തി. ഈ കേസിൽ 18 ദിവസം തുടർച്ചയായി കുളത്തിലെ ചെളി കോരിയാണ് തലയോട്ടി കണ്ടെത്തിയത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്, വയനാട് ചീമേനിയിലെ ജാനകികൊലക്കേസ്, ചങ്ങനാശേരിയിലെ സലിം വധം, മൂന്നാറിൽ സിഐയായി സേവനമനുഷ്ടിച്ച കാലയളവിൽ അന്വേഷിച്ച ഏഴു കൊലപാതകങ്ങൾ, കാസർഗോഡ് ജില്ലയിൽ നടന്ന പത്തു കൊലക്കേസ് തുടങ്ങി തുന്പില്ലാതിരുന്ന ഒട്ടേറെ കേസുകളിലാണ് ഇദ്ദേഹം മറഞ്ഞിരുന്ന കൊലയാളികളെ പിടികൂടി വെളിച്ചത്ത് കൊണ്ടുവന്നത്. ഓരോ കേസ് അന്വേഷിക്കുന്പോഴും കൃത്യമായ നിഗമനങ്ങളിൽ എത്തിയ ശേഷമാണ് തെളിവുകൾ ശേഖരിച്ചിരുന്നത്. അതിനാൽ ഉദ്യമം ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല- അതായിരുന്നു കെ.ജി. സൈമണിന്റെ അന്വേഷണ ശൈലി.
കൂടത്തായി കേസ്
കൂടത്തായി കേസിന്റെ തുടക്കം വസ്തുതർക്കവുമായി ബന്ധപ്പെട്ട ഒരു പരാതിയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് മുന്നിലെത്തിയപ്പോൾ കേസ് ഡയറി വിളിപ്പിച്ചു. ഇതിൽ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോഴാണ് വീട്ടിൽ നടന്ന എല്ലാ മരണങ്ങൾക്കും ദൃക്സാക്ഷിയായി പ്രതി ജോളിയുടെ സാന്നിധ്യം കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു പ്രത്യേക ടീം രൂപീകരിച്ച് രണ്ടുമാസത്തോളം രഹസ്യമായി അന്വേഷിച്ചു.
ആദ്യം അന്വേഷിച്ചത് പ്രതിയുടെ അധ്യാപക ജോലിയെക്കുറിച്ചായിരുന്നു. ഇവർ പ്രഫസറല്ലെന്നും നിലവിൽ ഒരിടത്തും ജോലി ചെയ്യുന്നില്ലെന്നും വ്യക്തമായതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇവർ എവിടെ പോയാലും പോലീസിന്റെ നിഴൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ കല്ലറ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് നീണ്ട നാളുകൾ രഹസ്യമായി നടത്തിവന്ന അന്വേഷണം പുറംലോകം അറിയുന്നത്.
അന്വേഷണത്തിന് മേലുദ്യോഗസ്ഥരുടെ പൂർണപിന്തുണകൂടി ലഭിച്ചതോടെ പ്രതിയെ നിയമത്തിനുമുന്നിൽ എത്തിക്കാനായി. കേസിൽ ആദ്യകൊലപാതകം നടന്ന് 17 വർഷത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്. ആറുപേരുടെ മൃതദേഹം ഒരുമിച്ച് പുറത്തെടുത്ത് പരിശോധന നടത്തുന്നതും കേസന്വേഷണത്തിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.
37 വർഷം, 52 കേസുകൾ
സർവീസിൽ 37 വർഷത്തെ സേവനത്തിനിടെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഓരോ കേസ് തെളിയിക്കുന്പോഴും ആത്മവിശ്വാസം ഇരട്ടിച്ചു. ഇതു പിന്നീട് തെളിയിക്കപ്പെടാതിരുന്ന ഒരുപിടി കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാനും അതിൽ തുന്പുണ്ടാക്കാനും പ്രചോദനമായി. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണപിന്തുണ എപ്പോഴും ലഭിച്ചിരുന്നു. കേസന്വേഷണത്തിൽ സമ്മർദങ്ങളുണ്ടായിട്ടില്ല. തന്നോടൊപ്പമുള്ള ഒരു ഉദ്യോഗസ്ഥനെയും ബലിയാടാക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ കുറവുമൂലം ഒരു കേസുപോലും അന്വേഷിക്കാതിരുന്നിട്ടില്ല.
കൊലപാതക കേസുകൾ സ്വയം ഏറ്റെടുത്ത് അന്വേഷിക്കാൻ യാതൊരു മടിയുമില്ലായിരുന്നു. അന്വേഷണത്തിൽ ആരെങ്കിലും ഇടപെട്ടാൽ അവരോട് കൃത്യമായി കാര്യങ്ങൾ പറയും. നിരപരാധികൾ ഒരിക്കലും പ്രതിപ്പട്ടികയിൽ ഉണ്ടാവരുതെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ നിസഹായരായവരെയടക്കം നിരവധിപ്പേരെ സഹായിക്കാനുള്ള അവസരമാണ് ലഭിച്ചത്. പല കേസുകളിലും കുറ്റവാളികളെ കണ്ടെത്താനുള്ള ഉറ്റവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം കാണാനായതിൽ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്കതീതമാണ്. ഒരു കേസിന്റെ അന്വേഷണത്തിൽ പോലും ഡിപ്പാർട്ട്മെന്റിൽ നിന്നും പ്രത്യേകമായി ആരെയും ആവശ്യപ്പെട്ടിരുന്നില്ല. ലഭിക്കുന്നവരെ വിശ്വാസത്തിലെടുത്ത് കൂട്ടായ പരിശ്രമത്തിലൂടെയാണ് കേസ് തെളിയിച്ചത്.
സാഹസികമായ ഈ ഉദ്യമത്തിൽ സമർഥരായവരെ ഉൾപ്പെടുത്തുകയാണ് നല്ലതെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥരെ നിയോഗിച്ചും നിരവധികേസുകൾ തെളിയിക്കാനായി. കേരള പോലീസിലെ എല്ലാവരും കഴിവുള്ളവരാണെന്നും അവർക്ക് പ്രോൽസാഹനം നൽകിയാൽ ഏതു കേസ് തെളിയിക്കാനും അവർക്കാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
അന്വേഷണം പോലെ സംഗീതവും തപസ്യ
ലണ്ടനിലെ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നു പിയാനോയിൽ ഫോർത്ത് ഗ്രേഡ് നേടിയ കെ.ജി. സൈമണ്‍ മാതൃഇടവകയായ എള്ളുന്പുറം സെന്റ് മത്തിയാസ് പള്ളിയിലെ 60 അംഗ ഗായകസംഘത്തിന്റെ ക്വയർ മാസ്റ്റർകൂടിയാണ്. വിശേഷ അവസരങ്ങളിലൊക്കെ പള്ളിയിലെ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകാൻ എത്ര തിരക്കാണെങ്കിലും ഓടിയെത്താൻ അദ്ദേഹം മറന്നില്ല. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഗാനശുശ്രൂഷ. നന്നേ ചെറുപ്പത്തിൽ ഹൃദയത്തിൽ മുളപൊട്ടിയതാണ് സംഗീതത്തോടുള്ള അഭിനിവേശം. നേരത്തെ വിവിധ മൽസരങ്ങളിൽ പങ്കെടുത്തും ടിവിചാനലുകളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചും പ്രശംസ നേടിയിട്ടുണ്ട്. ഒഴിവുവേളകളിൽ വീട്ടിലിരുന്ന് പിയാനോ വായിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
200-ൽപരം അവാർഡുകൾ
37 വർഷത്തെ സർവീസിനിടെ ഇദ്ദേഹത്തെ തേടിയെത്താത്ത അംഗീകാരങ്ങളില്ല. 2012-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാമെഡൽ, 2019-ൽ വിശിഷ്ട സേവാമെഡൽ, ഇതേ വർഷം തന്നെ പ്രാഗൽഭ്യംതെളിയിച്ച മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ്, മെറിറ്റോറിയൽ സർവീസ് അവാർഡ്, മികച്ച പോലീസ് ഓഫീസർക്കുള്ള മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ്, ഗുഡ് സർവീസ് എൻട്രി, രണ്ടുതവണ പോലീസിന്റെ ബാഡ്ജ് ഓഫ് ഓണർ, മികച്ച ഡിവൈഎസ്പിക്കും മികച്ച എസ്എച്ച്ഒയ്ക്കുമുള്ള കമന്റേഷൻ അവാർഡ്, ഡിജിസ് കമന്റേഷൻ അവാർഡ്, തൃശൂരിലെ നിസാം കേസിൽ മികച്ച രീതിയിൽ പ്രോസിക്യൂഷൻ നടത്തിയതിനുള്ള കമന്റേഷൻ അവാർഡ്, 150-ഓളം ഗുഡ്സർവീസ് എൻട്രി, 25-ഓളം അംഗീകാരമുദ്രകൾ, നിരവധി കാഷ് അവാർഡുകൾ എന്നിങ്ങനെ ലഭിച്ച 200-ൽപരം അവാർഡുകൾ ഇദ്ദേഹത്തിന്റെ സർവീസ് കാലഘട്ടത്തിലെ പൊൻതൂവലുകളാണ്.
വിദ്യാഭ്യാസം
നെടുങ്കുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഇരുമാപ്രമറ്റം എംഡിസിഎംഎസ് എച്ച്എസിൽ നിന്നു എസ്എസ്എൽസിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നു പിഡിസിയും ഡിഗ്രിയും പൂർത്തിയാക്കി. അവിടെ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിനിടെയാണ് എസ്ഐ സെലക്ഷൻ ലഭിക്കുന്നത്.
തുന്പയിലായിരുന്നു ആദ്യ നിയമനം. പിന്നീട് നെടുങ്കണ്ടം, ശാന്തന്‍പാറ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ എസ്ഐയായും ഇടുക്കി, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ സിഐയായും വയനാട്, തൊടുപുഴ, കട്ടപ്പന, ആലുവ എന്നിവിടങ്ങളിൽ ഡിവൈഎസ്പിയായും പ്രവർത്തിച്ചു. 2012-ൽ എസ്പിയായി നിയമിതനായി. എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂരിൽ കമ്മീഷണറായും കോട്ടയം, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ എസ്പിയായും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ റൂറൽ എസ്പിയായും പ്രവർത്തിച്ചു.
തന്റെ ജീവിതത്തിൽ ഒരു ഘട്ടത്തിലും മനുഷ്യനെയോ മനുഷ്യത്വത്തെയോ മാറ്റിനിർത്തിയിട്ടില്ല. അതാണ് തന്റെ വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധികമായ വ്യാപാരമായി (മെന്റൽ ഗെയിം) കാണണം. എങ്കിലേ വിജയപഥത്തിൽ എത്താനാകൂ എന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും പ്രാർഥനയ്ക്കും സംഗീതത്തിനും പിയാനോ വായനയ്ക്കുമൊക്കെ സമയം ലഭിക്കുന്നതെങ്ങനെയെന്നു ചോദിച്ചാൽ മറുപടി ഒട്ടും വൈകില്ല. ഓരോ ദിവസവും എങ്ങനെയായിരിക്കണമെന്നു കൃത്യമായി പ്ലാൻ ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം. ടൈംമാനേജ്മെന്റിലൂടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കാനാകുമെന്ന സന്ദേശമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
തൊടുപുഴ കയ്യാലയ്ക്കകത്ത് പരേതരായ കെ.എ. ജോർജ്-സാറാമ്മ ദന്പതികളുടെ ആറുമക്കളിൽ അഞ്ചാമനും സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് കെ.ജി. ദാനിയേലിന്റെ സഹോദരനുമാണ്. ഭാര്യ അനില പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറാണ്. മക്കൾ:അവിനാശ് (കാലടി സംസ്കൃത സർവകലാശാല ചരിത്രഗവേഷണ വിദ്യാർഥി), സൂരജ് (ഐഐടി റിസർച്ച് വിദ്യാർഥി). മരുമകൾ: അനീഷ (എംഡിഎസ് വിദ്യാർഥിനി).
ജെയ്സ് വാട്ടപ്പള്ളിൽ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top