മനുഷ്യ കംപ്യൂട്ടർ
ശകുന്തളാദേവി സ്കൂളിൽ പഠിച്ചിട്ടില്ല. ആറാം വയസിൽ യൂണിവേഴ്സിറ്റി പ്രഫസർമാരെ തോൽപിച്ച ശകുന്തളയെ ലോകം വിളിക്കുന്നത് ‘മനുഷ്യ കംപ്യൂട്ടർ’ എന്നാണ്. എത്ര വലിയ സംഖ്യകൾ പോലും ഗുണിച്ചോ ഹരിച്ചോ കുറച്ചോ കൂട്ടിയോ നിമിഷയങ്ങൾക്കകം ഉത്തരം നൽകാൻ ഗിന്നസ് താരമായ അവർക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

വർഷങ്ങൾക്കു മുന്പ് ദൂരദർശൻ ശാസ്ത്രലോകത്തെ ഒരദ്ഭുതമായ ശകുന്തളാദേവിയുമായി കോളജ് വിദ്യാർഥികൾ നടത്തുന്ന ഒരു ചോദ്യോത്തര മത്സരം സംപ്രേഷണം ചെയ്യുകയുണ്ടായി. വിദ്യാർഥികൾ നൽകിയ എല്ലാ ചോദ്യങ്ങൾക്കും സെക്കൻഡുകൾക്കുള്ളിൽ അവർ നൽകിയ മറുപടി തികച്ചും വിസ്മയാവഹമായ ഒന്നായിരുന്നു.

ഒരാളുടെ ജനനത്തീയതി ശകുന്തളയെ അറിയിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അത് ഏതുദിവസമാണ് എന്ന് പറയുമായിരുന്നു. അതു കേൾവിക്കാരെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ശകുന്തളാദേവിയെ മനുഷ്യ കംപ്യൂട്ടർ എന്നു വിശേഷിപ്പിച്ചതിൽ തെല്ലും അതിശയോക്തിയില്ല. ശകുന്തളാദേവി നടത്തിയിട്ടുള്ള പതിനായിരക്കണക്കിന് സമ്മേളനങ്ങളിൽ ഒന്നിൽപോലും അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചിട്ടില്ല.
1929 നവംബർ നാലിന് ബംഗളൂരുവിലെ ദരിദ്ര ബ്രാഹ്‌മണ കുടുംബത്തിലാണ് ശകുന്തളയുടെ ജനനം. ബഹുഭാഷാ പണ്ഡിതനായ പിതാവായിരുന്നു ഇവരുടെ ഗുരു. അഞ്ചാം വയസിൽ ഗണിത ശാസ്ത്രത്തിൽ പ്രാവീണ്യം നേടി. ആറു വയസുള്ളപ്പോൾ അന്താരാഷ്‌ട്ര പ്രസിദ്ധയായി. 1980ൽ ശകുന്തള യൂറോപ്പ് സന്ദർശിച്ചു. അതേ വർഷം തന്നെ ഒക്‌ടോബർ അഞ്ചിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ബിബിസി ശകുന്തളയുമായുള്ള അഭിമുഖം ടിവിയിൽ പ്രദർശിപ്പിച്ചു. ബിബിസി തയാറാക്കിയ ചോദ്യങ്ങൾക്കെല്ലാം അവർ ശരിയായ ഉത്തരം നൽകി. അതിനെക്കുറിച്ച് ഒരു പ്രശസ്ത പത്രപ്രവർത്തകൻ പറഞ്ഞ കമന്‍റ് ‘ശകുന്തള ജയിച്ചു, ബിബിസി തോറ്റു’ എന്നായിരുന്നു.

ലോകപ്രശസ്തരായ ജവഹർലാൽ നെഹ്‌റു, റിച്ചാർഡ് നിക്സൺ, ഹുസൈൻ രാജാവ്, യെഹൂദി മെനുഹീൻ, ഇന്ദിരാഗാന്ധി, ജോർജ് ബുഷ്, യാസർ അരാഫത്ത്, ടോണി ബ്ലെയർ എന്നിവരുടെയൊക്കെ സുഹൃത്തായിരുന്നു ഡോക്ടർ ശകുന്തളാദേവി. ഒരു സഞ്ചാരപ്രിയ കൂടിയായിരുന്ന അവർ ലോകത്തിലെ മിക്കവാറും രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1963-ൽ കറാച്ചിയിൽ ചെന്നപ്പോൾ അവർക്കുള്ള ഗണിതശാസ്ത്ര പാണ്ഡിത്യ ത്തെക്കുറിച്ച് പാകിസ്ഥാനി പത്രങ്ങൾ ഇംഗ്ലീഷിലും ഉർദുവിലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങൾ അവർ രചിച്ചിട്ടുണ്ട്. കേരളത്തിൽ ഗണിതശാസ്ത്രകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കുറേനാൾ മുന്പ് അവർ കൊച്ചിയിലും വരുകയുണ്ടായി. ‘പൂർണമായ കൊലപാതകം, സാമൂഹ്യ ശാസ്ത്രപാഠങ്ങൾ, അക്കങ്ങൾ പഠിക്കുന്പോൾ ഉണ്ടാകുന്ന സന്തോഷം, നൃത്തം ചെയ്യുന്ന കഴുത, ഇന്ത്യൻ പുരാണങ്ങളിലെ ദേവി ദേവന്മാർ’ എന്നിവയാണ് മുഖ്യകൃതികൾ. 2013 ഏപ്രിൽ 21-ന് ഡോക്ടർ ശകുന്തളാദേവി അന്തരിച്ചു.

ജോർജ് മാത്യു പുതുപ്പള്ളി