മണൽക്കോട്ടയുടെ രാജാവ്
ബ്രസീലിലെ റിയോയിലുള്ള ബീച്ചിൽ ചെന്നാൽ മണലിൽ തീർത്ത ഒരു കോട്ടയുടെ മാതൃക കാണാം. ഉയർന്ന മതിലുകളും കാവൽപ്പുരകളും ചെറിയ മാളികകളുമൊക്കെയുള്ള ഒരു കോട്ട. ബ്രസീലിന്‍റെ പതാക പാറിപ്പറക്കുന്ന ഈ മണൽക്കോട്ടയ്ക്കു മുന്പിൽ കസേരയിട്ട് തലയിലൊരു കിരീടവുംവച്ച് ഒരു മനുഷ്യൻ ഇരിപ്പുണ്ട്. പേര് മാർഷിയോ മറ്റോളിയാസ്. ചെറുതെങ്കിലും മനോഹരമായ ആ മണൽക്കോട്ടയുടെ ശിൽപ്പിയാണ് അദ്ദേഹം.

സ്വന്തമായി ഒരു കോട്ടയൊക്കെയുള്ളതുകൊണ്ട് രാജാവ് എന്നാണ് ഇദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത്. അതുകൊണ്ടാണ് തലയിൽ കിരീടമൊക്കെ വച്ചിരിക്കുന്നത്. കഴിഞ്ഞ 22 വർഷമായി മാർഷിയോ ഈ കടപ്പുറത്താണ് ജീവിക്കുന്നത്. വീടും വീട്ടുകാരുമൊന്നുമില്ലാത്ത മാർഷിയോ എന്നും രാവിലെ എഴുന്നേറ്റ് കോട്ടയിൽ ആവശ്യമായ മിനുക്കു പണികളൊക്കെ നടത്തി തന്‍റെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. ബീച്ച് കാണാനെത്തുന്ന സഞ്ചാരികൾ കോട്ടയുടെ ഭംഗികണ്ട് നൽകുന്ന സംഭാവനകളാണ് മാർഷിയോയുടെ വരുമാനമാർഗം.

മണൽക്കോട്ടയുടെ കേടുപാടുകൾ പോക്കിയും പുതിയ കെട്ടിടങ്ങൾ കൂട്ടിച്ചേർത്തുമൊക്കെ അദ്ദേഹം പകലന്തിയോളം ഈ ബീച്ചിൽ ചെലവഴിക്കും. രാത്രിയായാൽ ഒരു പായ് വിരിച്ച് ഇതേ കോട്ടയുടെ മുന്പിൽക്കിടന്നാണ് ഉറക്കവും.