ദിവ്യശിൽപങ്ങളുടെ കരവിരുതിൽ
ഇത് അടിമാലിക്കാരൻ തേക്കനാൽ ജോസ്. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് പണിയെന്നു വേണമെ ങ്കിൽ പറയാം. എന്നുവച്ചാൽ ആരാധനാലയ ങ്ങളിൽ തിരുസ്വരൂപങ്ങളും ശില്പങ്ങളുമൊ ക്കെ ഒരുക്കുകയാണ് ഇദ്ദേഹം. നൂറു ദേവാലയങ്ങളിൽ അൾത്താര രൂപകല്പന ചെയ്തുകഴിഞ്ഞു. നിരവധി ഗുരുമന്ദിരങ്ങളും തന്‍റെ ശില്പചാതുരിയിൽ അണിയിച്ചൊ രുക്കി.

തൊടുപുഴ മുട്ടം സിബിഗിരി പള്ളിയിലെ അൾത്താര നിർമാണത്തിലൂടെ സെഞ്ചുറി തികച്ചിരിക്കുന്നു. ദൈവം മുതൽ മാലാഖമാരും വിശുദ്ധൻമാരും വരെ അദ്ദേഹത്തിന്‍റെ ഉളിയിൽ കൊത്തിയെടുത്തവയാണ്. ഓരോ അൾത്താരയും ഓരോ ഡിസൈനിൽ വിരിയുന്നവ. രൂപങ്ങളുടെ മുഖത്തു വിരിയുന്ന ചൈതന്യവും വിശുദ്ധിയും തേജസും ആരെയും ആകർഷിക്കും.ആരും ഒരു നിമിഷം ശിരസ് നമിക്കുന്ന വിശുദ്ധ ശില്പങ്ങൾ. ഇപ്പോഴും ദേവാലയങ്ങൾ തോറും അൾത്താര നിർമാണവുമായി ജോസ് തിരക്കിലാണ്.

ചിത്രകലാ അധ്യാപകനാണ് ജോസ്. അതു മാത്രമോ, ഡിസൈനർ, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും ശോഭിക്കുന്നു. ഇത്രയേറെ തിരക്കുണ്ടെങ്കിലും രാത്രികാലങ്ങളിലും അവധി ദിനങ്ങളിലും മാഷ് ദേവാലയത്തിലായിരിക്കും, ശില്പനിർമാണവുമായി ബന്ധപ്പെട്ട്. എത്ര തിരക്കുണ്ടെങ്കിലും സമയത്തിനുള്ളിൽ അൾത്താരയും രൂപങ്ങളും തയാറാക്കും.

കഞ്ഞിക്കുഴി തേക്കനാൽ പരേതനായ ജോസഫിന്‍റെയും റോസമ്മയുടെയും മകൻ. അടിമാലി പൊളിഞ്ഞപാലത്താണ് താമസം. കുടുംബവീട് കഞ്ഞിക്കുഴിയിലായിരുന്നു. മൂന്നു സഹോദരൻമാർ. പുന്നയാർ സെന്‍റ് തോമസ് ഹൈസ്കൂളിൽ അധ്യാപകനായി ഒൗദ്യോഗികതുടക്കം. തുടർന്നു കരിമണ്ണൂർ സെന്‍റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലും ഇപ്പോൾ കാളിയാർ സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലും ചിത്രകലാധ്യാപകനായി സേവനം ചെയ്യുന്നു.

മനസിൽ ശില്പചിന്ത മാത്രം

വൈകുന്നേരം വരെ സ്കൂളിൽ അധ്യാപനം. രാത്രികാലങ്ങളിലാണ് കൂടുതലായി നിർമാണപ്രവർത്തനം. രൂപകല്പന ചെയ്യുന്ന സമയം ആരെയും ശ്രദ്ധിക്കാറില്ല. വർത്തമാനം പറയാൻ പോകാറില്ല. അൾത്താര ഒരുക്കുന്ന സമയത്തു മറ്റുള്ള സാന്നിധ്യം പോലും ആഗ്രഹിക്കുന്നില്ലെന്നാണ് സത്യം.

കേരളത്തിലും തമിഴ്നാട്ടിലുമായി നൂറു പള്ളികളിലെ അൾത്താരകളും രൂപങ്ങളും ജോസ് രൂപകല്പന ചെയ്തു കഴിഞ്ഞു. ഇപ്പോൾ പെരിങ്ങാശേരി പള്ളിയുടെ അൾത്താര ഒരുക്കുന്ന തിരക്കിലാണ്.

പഠനം

1981ൽ കോട്ടയത്തെ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ജോസ് ചിത്രകലയുടെ ബാലപാഠങ്ങൾ പഠിച്ചത്. അന്നത്തെ പ്രിൻസിപ്പലായിരുന്ന സി.സി. അശോകന്‍റെ പിന്തുണയാണ് ജോസിനെ മാറ്റിമറിച്ചത്. തുടർന്നു വൈക്കം ക്ഷേത്രകലാപീഠത്തിൽ നിന്ന് കളമെഴുത്തിൽ പ്രാവീണ്യം നേടി. നാകപ്പുഴ സെന്‍റ് മേരീസ് പളളിയുടെഅൾത്താരയിൽ മാതാവിന്‍റെ രൂപം കളമെഴുതി. കേരളത്തിൽ ആദ്യമായിട്ടാണ് കളമെഴുത്ത് ക്രൈസ്തവ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. പഞ്ചവർണങ്ങളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്.

മാർബിൾ പൊടിയും വൈറ്റ് സിമന്‍റും കന്പിയുമുപയോഗിച്ചാണ് ശില്പ നിർമാണം. മനുഷ്യശരീരത്തിന്‍റെ അനാട്ടമി അനുസരിച്ചാണ് ശില്പത്തിന്‍റെ ആകാരം നിശ്ചയിക്കുന്നത്. ആദ്യം നിശ്ചിതമായ കണക്കുകൾ തയാറാക്കും. ശിരസിന്‍റെ നീളത്തിന്‍റെ ഏഴര ഇരട്ടിയാണ് ശിരസുമുതൽ പാദം വരെയുള്ള നീളം. മുട്ടുവരെ അഞ്ചര ഇരട്ടിയും പൊക്കിൾ വരെ ശിരസിന്‍റെ മൂന്നിരട്ടിയും ഉയരത്തിലാണ് ഓരോ പ്രതിമയും തീർക്കുക.ഇങ്ങനെ നിശ്ചിതമായ കണക്കുകളിൽനിന്ന് ശിൽപനിർമാണത്തിന്‍റെ തുടക്കം. മാർബിൾപ്പൊടിയും വൈറ്റ് സിമന്‍റും ചേർത്ത മിശ്രിതം കൊണ്ടു ശിൽപത്തിന്‍റെ അടിസ്ഥാനരൂപം നിർമിക്കും. പിന്നീട് പ്രതിമയുടെ കണ്ണും മുഖവും മറ്റു ശരീരഭാഗങ്ങളും അലങ്കാരങ്ങളും കിരീടങ്ങളുമെല്ലാം ഉളി കൊണ്ടു രാകിമിനുക്കിയെടുക്കും. ശിൽപനിർമാണത്തിന്‍റെ അടിസ്ഥാന നിയമങ്ങൾ ഒന്നാകുന്പോഴും ഓരോ ശിൽപത്തിലും ജീവൻ തുടിക്കുന്നു.

താൻ നിർമിച്ച എല്ലാ ശില്പങ്ങൾക്കും ദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ജോസ് വിശ്വസിക്കുന്നു. ജോസിന്‍റെ ശിൽപങ്ങളിൽ ആകൃഷ്ടനായി ഒരിക്കൽ നേരിട്ടു കാണാനെത്തിയ നെയ്യാറ്റിൻകര സ്വദേശി സത്യൻ സഹായിയായി ഇപ്പോഴും കൂടെയുണ്ട്. ജോസിന്‍റെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് സഹാധ്യാപകനായിരുന്ന കമലാസനൻ. ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സഹോദരനും ഇപ്പോൾ അടിമാലി സെന്‍റ് ജൂഡ് പള്ളിയുടെ വികാരിയുമായ ഫാ. തോമസ് ആനിക്കുഴിക്കാട്ടിലിന്‍റെ പിന്തുണയാണ് തന്‍റെ മുന്നേറ്റത്തിനു കാരണമെന്ന് ഇദ്ദേഹം പറയുന്നു.

ശില്പചാരുത

മരിയാപുരം പളളിക്കുവേണ്ടിയായിരുന്നു ആദ്യമായി അൾത്താര ഡിസൈെൻ വരച്ചു കൊടുത്തത്. കമലാസനന്‍റെ ആവശ്യപ്രകാരം ചുരുളി ഗുരുമന്ദിരത്തിന്‍റെ ഡിസൈൻ വരയ്ക്കുകയും അതുവരെ മനസിൽ ഒളിപ്പിച്ചു വച്ചിരുന്ന ശില്പകലാ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുവാൻ അവസരം ലഭിച്ചതുവഴി ചുരുളി മന്ദിരത്തിലേക്ക് ആദ്യശില്പമായ ശ്രീനാരായണഗുരു ശില്പം നിർമിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം(46അടി) എഴുകുംവയലിൽ നിർമിച്ചു. എത്ര കിലോമീറ്ററുകൾ അകലെ നിന്നും ക്രിസ്തുവിനെ കാണാൻ കഴിയും. കുരിശിന്‍റെ വഴികളിൽ ഏറ്റവും അവസാന സ്ഥലം. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശികളായ സത്യൻ, ഗിരീഷ്, നിഷാദ്, സാജൻ, അന്പിളി എന്നിവരടങ്ങുന്ന സംഘം അൾത്താര നിർമാണത്തിലും മറ്റും സഹായികളായി കൂടെയുണ്ട്,

ഭാര്യ ആൻസി ജില്ലാ സഹകരണബാങ്ക് മാങ്കുളം ബ്രാഞ്ച് ജീവനക്കാരി. മക്കൾ ആൽബിൻ, അഞ്ജന എന്നിവരും പിന്തുണയുമായി ജോസിന്‍റെ ചാരേയുണ്ട്.

ജോണ്‍സണ്‍ വേങ്ങത്തടം

ഫോട്ടോ: ബിബിൻ സേവ്യർ