Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു പുസ്തകംപോലെ ജിജി
"ജോഗി അങ്ങനെയാണ്. പെട്ടെന്ന് ഒരു തോന്നലുണ്ടായി എവിടേക്കെങ്കിലും പോകും. പിന്നെ കുറേദിവസം കഴിഞ്ഞ് ചിരിച്ചുകൊണ്ടു കയറി വരും. അന്നും അങ്ങനെതന്നെയായിരുന്നു. ’പോയി വരാം’ എന്നു പറഞ്ഞാണ് ജോഗി വീട്ടിൽ നിന്ന് ഇറങ്ങിയത്. പക്ഷേ സന്തോഷത്തോടെ ഇറങ്ങിപ്പോയ ആ മനുഷ്യനെ എനിക്കു തിരികെ കിട്ടിയതോ, വെളുത്ത തുണിയിൽ പൊതിഞ്ഞ നിശ്ചലദേഹമായിട്ടാണ്’ കണ്ണുനീർ മറയ്ക്കാനെന്നോണം ജിജി ചിരിച്ചു.
‘ആ തുണിക്കെട്ടിനുള്ളിൽ ജോഗി ആയിരുന്നോ? എനിക്കറിയില്ല. കാരണം, ഞാൻ കണ്ടില്ല. അയാൾ ഇവിടെ എവിടെയോ ഉണ്ട്. ഒരു ദിവസം പതിവുപോലെ ചിരിച്ചുകൊണ്ട് കയറി വരുമായിരിക്കും.’ തൃശൂർ പനമുക്കിലെ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് മുറ്റത്തേക്കു നോക്കി ജിജി പറഞ്ഞു.
ഒന്നും അല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ജിജി ജോഗി എന്ന പുസ്തക പ്രസാധകയിലേക്കുള്ള ദൂരത്തെക്കുറിച്ച് ജിജി പറയുന്നു. ഇതു കഥയല്ല; ജീവിതമാണ്, ഒരു ചെറുപ്പക്കാരിയുടെ അതിജീവനം.
നടനും ഗായകനുമായ സന്തോഷ് ജോഗി മരിച്ചിട്ട് ഏപ്രിലിൽ എട്ടു വർഷം. പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളേയും ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ ഓർമകളും ജിജിക്കു സമ്മാനിച്ചാണ് എവിടേക്കെന്നില്ലാതെ ജോഗി ഇറങ്ങിപ്പോയത്. ആ ശൂന്യതയിൽ എന്തു ചെയ്യണം എന്നറിയാതെ ജിജി വിറങ്ങലിച്ചു നിന്നു. എന്നാൽ ഇതൊന്നും അല്ല ജോഗി ആഗ്രഹിക്കുന്നത് എന്ന തോന്നൽ ജിജിക്കു ജീവിക്കാനുള്ള കരുത്തു പകർന്നു. സാഹചര്യങ്ങൾ പലവട്ടം പിന്നിലേക്കു തള്ളിയെങ്കിലും അവർ തളർന്നില്ല. ഒപ്പം നിൽക്കാൻ കുറേ സുഹൃത്തുക്കൾകൂടി എത്തിയിരുന്നു. പ്രതിബന്ധങ്ങളെ കുടഞ്ഞെറിയാൻ ജിജി പ്രാപ്തയായി. അതാണ് ജിജി എന്ന പ്രസാധകയേയും എഴുത്തുകാരിയേയും സൃഷ്ടിച്ചത്.
നിനക്കുള്ള കത്തുകൾ
‘ഏറ്റവും പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ചാരി, അവന്റെ ഹൃദയതാളത്തോടൊപ്പമല്ലാതെ ഗസലുകൾ കേൾക്കരുത്... അല്ലാത്തപക്ഷം അവ നിങ്ങളെ ഏകാന്തതയുടെ നിലയില്ലാക്കയങ്ങളിലേക്ക് ഒളിച്ചു കടത്തും...!’ ജോഗിയുടെ മരണശേഷം ഇങ്ങനെ പ്രണയത്തിൽ കുതിർന്ന ഒരുപാടു വരികൾ ജിജി തന്റെ മുഖപുസ്തകത്തിന്റെ ചുവരിൽ കുറിച്ചിട്ടു. ‘യാത്രകളെ പ്രണയിച്ച വ്യക്തിയാണ് ജോഗി. വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ കുറേ ദിവസം കഴിഞ്ഞാകും തിരികെ വരുക. ഞങ്ങൾക്ക് അതു ശീലമാണ്. അന്നും അങ്ങനെ പോയതാണ്. പക്ഷേ വന്നില്ല. മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് ജോഗിയുടെ ശരീരം കാണുന്നത്. ജോഗിയെ ആ അവസ്ഥയിൽ കാണേണ്ട എന്നു ഞാൻ തീർത്തു പറഞ്ഞു. അതു നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.’ ജോഗി വായിക്കും എന്നു വിശ്വസിച്ച് ജിജി എഴുതിയ 36 കത്തുകൾ ‘നിനക്കുള്ള കത്തുകൾ’ എന്ന പുസ്തകമായി ഗ്രീൻ പെപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ചു. ഇതാണ് ജിജിയുടെ ആദ്യ പുസ്തകം.
അതിജീവനത്തിന്റെ നാളുകൾ
‘2010ൽ ജോഗി മരിക്കുന്പോൾ ഞങ്ങളുടെ ജീവിതം എവിടെയും എത്തിയിരുന്നില്ല. പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെ എന്നെ ഏൽപ്പിച്ചാണ് അദ്ദേഹം പോയത്. ആദ്യമൊക്കെ ജോഗിയില്ല എന്ന് ഉൾക്കൊള്ളാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. പക്ഷേ കുഞ്ഞുങ്ങളുടെ മുഖം കാണുന്പോൾ എങ്ങനെയും ജീവിക്കണം എന്നു വാശിയായി.’
പിന്നെ ജിജിയുടെ ജീവിതം ഒരുതരം പോരാട്ടമായിരുന്നു. പതിനാലും പതിനാറും മണിക്കൂറുകൾ ജോലി ചെയ്തു. ദിവസേന ആറും ഏഴും ഹോം ട്യൂഷനുകൾ. ഒപ്പം സുഹൃത്തുക്കളുടെ ട്രൂപ്പിൽ പാടുകയും ഡബ്ബിംഗ് നടത്തുകയും ചെയ്തു. ജിജിയുടെ പിജി പഠനകാലത്തായിരുന്നു ജോഗിയുടെ മരണം. അന്നത്തെ ആ വലിയ പൂജ്യത്തിൽ നിന്നു നീന്തിക്കയറുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ സാധിച്ചു. ജോഗി കൂടെയുണ്ട് എന്ന വിശ്വാസമാണ് തുണയായതെന്നു ജിജി പറയുന്നു. എംഎസ്്സി അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ജിജി ഇപ്പോൾ ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎ ചെയ്യുന്നു. തൃശൂർ കെ.ടി. പത്രോസ് വൈദ്യൻ കണ്ടംകുളത്തി റിസർച്ച് ആൻഡ് ഡവലപ്മെന്റിൽ ജോലിയുമുണ്ട്. ചിൽഡ്രണ്‍ ആൻഡ് സ്റ്റുഡന്റ് കൗണ്‍സലിംഗ് സെന്റർ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജിജി ഇപ്പോൾ.
സാപിയൻസ് ലിറ്ററേച്ചറിന്റെ ജനനം
പുസ്തകം എഴുത്തും പുസ്തക പ്രസാധനവുമെല്ലാം സാമൂഹ്യസേവനത്തിന്റെ ഭാഗമാണെന്ന പക്ഷക്കാരിയാണ് ജിജി. അതുകൊണ്ടുതന്നെ ഏറെ താത്പര്യത്തോടെ കടന്നുവന്ന മേഖലയാണ് പുസ്തക പ്രസാധനമെന്ന് ജിജി പറയുന്നു. ‘എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ അപ്രതീക്ഷിതമായാണു നടക്കുന്നത്. അങ്ങനെ തന്നെയായിരുന്നു സാപിയൻസ് ലിറ്ററേച്ചറിന്റെ ജനനവും. തൃശൂരിലെ വീട്ടിൽ കുറച്ചു സുഹൃത്തുക്കൾ ഒത്തുകൂടിയ ഒരു വൈകുന്നേരം. പതിവുപോലെ സാഹിത്യവും ചർച്ചയിൽ ഇടം നേടി. അപ്പോഴാണ് വി.ടി. ജയദേവൻ മാഷ് എന്നോടു ചോദിച്ചത,് നിനക്കൊരു ബുക്ക് പബ്ലിക്കേഷൻ ആരംഭിച്ചുകൂടേയെന്ന്.’
കച്ചവടത്തിന്റെ ഭാഷയും ലോകവും എനിക്കു വഴങ്ങില്ല മാഷേ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവർ പിടിവിട്ടില്ല. ‘ആലോചിച്ചപ്പോൾ എനിക്കും തോന്നി അക്ഷരങ്ങളുടെ ലോകത്തേക്കു ചേക്കേറാമെന്ന്. പ്രധാനമായും അക്ഷരങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എനിക്ക് ഇഷ്ടമാണ്. പിന്നെ സാഹിത്യലോകത്ത് ഒരു ഒപ്പു ബാക്കിയാക്കുക എന്നു പറയുന്നതും എന്നെ സംബന്ധിച്ചു വലിയൊരു കാര്യമല്ലേ?’ ജിജി ചോദിക്കുന്നു.
2017 നവംബറിൽ സാപിയൻസ് ലിറ്ററേച്ചറിനു തിരിതെളിഞ്ഞു. വി.ടി. ജയദേവന്റെ പഴക്കം, പി. എൻ. ദാസിന്റെ കരുണം ജീവിതം, സിവിക് ചന്ദ്രന്റെ മൂന്നു നാടകങ്ങൾ, വി.ആർ. സുധീഷിന്റെ വാക്കുകൾ സംഗീതമാകുന്ന കാലം എന്നീ പുസ്തകങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ച് സാപിയൻസ് ലിറ്ററേച്ചർ അക്ഷര പ്രേമികളുടെ മനസിൽ ഇടംനേടി. വി.ടി. ജയദേവന്റെ എറേച്ചിയാണ് സാപിയൻസ് ലിറ്ററേച്ചറിന്റെ ഏറ്റവും പുതിയ പുസ്തകം.
നടന്നു താണ്ടിയ ദൂരങ്ങൾ
വേനലിലെ പൊള്ളുന്ന വെയിലിനും കോരിച്ചോരിയുന്ന മഴയ്ക്കും ഒന്നും ജിജിയുടെ നിശ്ചയദാർഢ്യം കെടുത്താനായില്ല. അവധി ദിവസങ്ങളിൽ ഒരു വലിയ ബാഗ് നിറയെ പുസ്തകങ്ങളുമായി ജിജി ഇറങ്ങും.
ബസിൽ കയറിയും നടന്നും ഒക്കെയാണ് യാത്ര. കടകൾതോറും കയറി പുസ്തകങ്ങൾ പരിചയപ്പെടുത്തും. ചിലർ എടുക്കും, ചിലർ എടുക്കില്ല. നടന്നു നടന്നു സന്ധ്യയാകുന്പോൾ വീട്ടിലേക്കു മടങ്ങും. കേരളത്തിലുടനീളം സാപിയൻസ് ലിറ്ററേച്ചറിന്റെ പുസ്തകങ്ങൾ എത്തിക്കുന്നത് ജിജി നേരിട്ടാണ്. സുഹൃത്തും എഡിറ്ററുമായ പ്രവീണ്‍കുമാറും പുസ്തക വിൽപനയിൽ സഹായിക്കും. നേരിട്ടുള്ള വിൽപനയ്ക്കു പുറമേ ഇപ്പോൾ ഓണ്‍ലൈനിലൂടെയും സാപിയൻസ് ലിറ്ററേച്ചറിന്റെ പുസ്തകങ്ങൾ ലഭ്യമാണ്.
ഗസൽപോലെ ആ മനുഷ്യൻ
‘ഗസലുകളെ സ്നേഹിച്ച്, ഗസൽപോലെ ഒഴുകി നടക്കാനാണു ജോഗി ആഗ്രഹിച്ചിരുന്നത്. ആഗ്രഹിച്ചതുപോലെതന്നെ ആ മനുഷ്യൻ ജീവിക്കുകയും ചെയ്തു.’ ജോഗിയെക്കുറിച്ചു പറയുന്പോൾ ജിജിയുടെ വാക്കുകളിൽ പ്രണയം തുളുന്പും, കണ്ണുകൾ തിളങ്ങും. ‘മ്യൂസിക് ഇന്ത്യ എന്ന ട്രൂപ്പിനു വേണ്ടി പാടാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി ജോഗിയെ കാണുന്നത്. അന്നെനിക്ക് പതിനേഴ് വയസ്. പരിപാടിക്കൊക്കെ പോകുന്പോൾ വായിക്കാൻ പുസ്തകങ്ങൾ കരുതുന്ന പതിവ് എനിക്കുണ്ടായിരുന്നു. ഖലീൽ ജിബ്രാന്റെ ദൈവം, പ്രണയം, സംഗീതം എന്ന പുസ്തകം വായിച്ചിരിക്കുകയായിരുന്നു ഞാൻ. ഇടയ്ക്ക് പുസ്തകത്തിൽ നിന്നു തലയുയർത്തി നോക്കിയപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന ആൾടെ കൈയിലും അതേ പുറംചട്ടയുള്ള പുസ്തകം കണ്ടു. ആരെന്നറിയാൻ ഞാൻ മുഖത്തേക്കു നോക്കി. അയാൾ എന്നേയും. അതായിരുന്നു ഞങ്ങൾ പരസ്പരം കണ്ട ആദ്യ കാഴ്ച.’
പുസ്തകങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമെല്ലാം തുടങ്ങിയ സംസാരം ഒടുവിൽ ചെന്നു നിന്നത് മരണത്തിലായിരുന്നു എന്ന്് ജിജി ഇന്നും ഓർക്കുന്നു. ‘അന്നു ഞാൻ കാണുന്പോൾ ജോഗിയുടെ കൈത്തണ്ടകൾ രണ്ടും ഒരുപാടു മുറിഞ്ഞിരുന്നു. എന്താണ് പറ്റിയതെന്നു ചോദിച്ചപ്പോൾ മനോഹരമായി പൊട്ടിച്ചിരിച്ചുകൊണ്ട് ജോഗി പറഞ്ഞു ‘ഞാൻ ഒന്ന് ആത്മഹത്യക്കു ശ്രമിച്ചതാണ്.’ ഉണങ്ങാത്ത ആ മുറിവുകൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഒരാൾ മരിക്കുന്നതു സ്നേഹം കിട്ടാതെ വരുന്നിടത്താണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഞാൻ സ്നേഹിക്കാനുള്ളപ്പോൾ ഇയാൾ എന്തിനു മരിക്കണം എന്നെനിക്കു തോന്നി. ആ ദിവസം മുതൽ ഈ നിമിഷം വരെ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയാണ്. എന്നിട്ടും ജോഗി എന്തിനാണ് മരണത്തെ സ്വയം തെരഞ്ഞെടുത്തത് എന്ന് എനിക്കറിയില്ല.’ ജിജി പറഞ്ഞു.
ജോഗി ഒരു അദ്ഭുതമായിരുന്നു
2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രനടയിൽ നടന്ന താലികെട്ടിനു സാക്ഷിയായി ഉണ്ടായിരുന്നത് മൂകാംബികയിലെ ഭഗവതിയും മാതാപിതാക്കളും മാത്രമായിരുന്നുവെന്ന് ജിജി പറയുന്നു. ‘അന്ന് ജോഗി എന്റെ കാതിൽ പറഞ്ഞു’ ഇതാണ് നമ്മുടെ വിവാഹ ഉടന്പടി.’ അദ്ദേഹത്തെ അടുത്തറിയുംതോറും എന്റെയുള്ളിലെ ആരാധനയും ബഹുമാനവുമെല്ലാം വളർന്നുകൊണ്ടേയിരുന്നു.
ജോഗിയുടെ കഴിവുകളെ മാറി നിന്ന് ആസ്വദിക്കാനായിരുന്നു ജിജിക്കിഷ്ടം. ’അയാളുടെ പാട്ടുകൾ കേട്ട് ഒന്നും പറയാനാതെ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു നിന്നിട്ടുണ്ട്. എന്നും എനിക്ക് എന്തെങ്കിലും സർപ്രൈസ് ജോഗി കരുതുമായിരുന്നു. ആ മനുഷ്യനെക്കുറിച്ചു പ്രവചിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഈ നിമിഷം അയാൾ എന്താണോ അതാവില്ല അടുത്ത നിമിഷം. അപ്പോഴും ഒന്നു മാത്രം മാറ്റമില്ലാതെ തുടർന്നു. ഞങ്ങളുടെ പ്രണയം. ഞങ്ങൾ ഭ്രാന്തമായി പ്രണയിച്ചുകൊണ്ടേയിരുന്നു. എന്റെ ലോകം ആ വ്യക്തിയിലേക്കു ചുരുണ്ടുകൂടി. ഭർത്താവ്, കാമുകൻ എന്നതിനേക്കാളൊക്കെ ഉപരി അയാൾ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. നല്ല പാട്ടുകൾ പാടിത്തരുന്ന, നല്ല പുസ്തകങ്ങൾ വായിച്ചു തരുന്ന ഒരു നല്ല കൂട്ടുകാരൻ. ഞങ്ങൾക്കിടയിലേക്കു മക്കൾകൂടി വന്നതോടെ ജീവിതം അതിന്റെ പൂർണതയിലേക്ക് എത്തി.’ വാക്കുകൾ അവസാനിക്കുന്നിടത്ത് ജിജിയുടെ ശബ്ദം ഇടറി.
ജിജിക്കു ചുറ്റും നിറയുന്ന ചിരി
ജിജിയുടെ ഇടംവലം പറ്റിച്ചേർന്ന് അവരുടെ സന്തോഷവും പ്രതീക്ഷയും എപ്പോഴുമുണ്ട്. ആ സന്തോഷത്തെ ജിജി ചിത്രലേഖയെന്നും കപിലയെന്നും വിളിച്ചു. ജോഗിയിട്ട പേരാണ്. അമ്മയെപ്പോലെ തന്നെ പുസതകങ്ങളുടെ ലോകത്താണ് മക്കളും വളരുന്നത്. ആയിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന വൈധരി എന്ന വായനശാലയിലെ പുസ്തകങ്ങളാണ് അവരുടെ അടുത്ത ചങ്ങാതിമാർ.
യാത്രകളാണ് ഈ കൊച്ചു കുടുംബത്തിന്റെ വലിയ സന്തോഷം. ‘മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നും ആവില്ല. പെട്ടെന്ന് ഏതെങ്കിലും ഒരു സ്ഥലം തീരുമാനിച്ചങ്ങ് പോകും. കൈയിൽ അധികം കാശ് ഒന്നും കാണില്ല. ഒരു നേരം പട്ടിണി കിടന്നും ബസ് സ്റ്റോപ്പുകളിൽ കാത്തിരുന്നും ഒക്കെയാണ് പല യാത്രകളും. അമ്മ എന്നതിനപ്പുറം അവരുടെ സുഹൃത്തായിരിക്കാനാണു ഞാൻ ശ്രമിക്കുന്നത്. അവരെ പരമാവധി ഇൻഡിപെൻഡന്റ് ആക്കി വളർത്തണം. പുസ്തകം വിൽപനയ്ക്കായോ മറ്റ് ആവശ്യങ്ങൾക്കായോ ഞാൻ രണ്ടു ദിവസം മാറി നിന്നാലും അവർ മാനേജ് ചെയ്യും. പിന്നെ എന്റെ അച്ഛനും അമ്മയും ഞങ്ങൾക്കൊപ്പമുണ്ട്. തൃശൂർ അയ്യന്തോളിലാണ് ജോഗിയുടെ അച്ഛനും അമ്മയും താമസിക്കുന്നത്. ഞായറാഴ്ച ഞാനും മക്കളും അവിടേക്കു പോകും. അന്നു മുഴുവൻ അവർക്കൊപ്പമാണ്.’ -ജിജി പറഞ്ഞു.
അച്ഛന്റെ കലാവാസനകൾ ആവോളം കിട്ടിയ മക്കളാണ് ചിത്രലേഖയും കപിലയും. പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന പാതിരക്കാലം എന്ന സിനിമയിൽ അവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ചിത്രലേഖ. കപില നാലാം ക്ലാസിലും.
നിന്നെ ഞാൻ തോൽപ്പിക്കും എന്ന് പലകുറി ധാർഷ്ട്യത്തോടെ പറഞ്ഞ ജീവിതത്തെ നോക്കി ചിരിച്ചുകൊണ്ട് ജിജി പറഞ്ഞു ‘നിനക്കതിനാവില്ല. എനിക്കു ജയിക്കണം. ഞാൻ ജയിക്കും.’ രണ്ടു മക്കളേയും ചേർത്തുപിടിച്ച് ജിജി നടന്നു, ജീവിതത്തിന്റെ വർണങ്ങൾ തേടി.
അഞ്ജലി അനിൽകുമാർ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top