ചീറിയടുത്ത പാക്കിസ്ഥാൻകാർക്കു മുന്നിൽ ഭാരത് മാതാ കീ ജയ് വിളിച്ചു; ചോദ്യംചെയ്യലിൽ രാജ്യരഹസ്യം പുറത്തുപറഞ്ഞില്ല: ധീരതയുടെ പര്യായമായി അഭിനന്ദൻ വർധമാൻ
Thursday, February 28, 2019 2:04 PM IST
ശത്രുസൈന്യത്തിന്‍റെ പിടിയലകപ്പെട്ടിട്ടും മാതൃരാജ്യത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ച് ഒരക്ഷരമുരിയാടാതെ ധീരതയുടെ പര്യായമായി മാറി വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ. പാക്കിസ്ഥാൻ സൈനികരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ യാതൊരു ഭയവുമില്ലാതെ മറുപടി നൽകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരുന്നു. പാക്കിസ്ഥാൻ ഒൗദ്യോഗീകവൃത്തങ്ങൾ തന്നെയാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടതും. ശത്രുസൈന്യത്തിനു മുന്നിൽ കൂസാതെ നിന്ന അഭിനന്ദൻ എത്ര ചോദിച്ചിട്ടും രാജ്യത്തിന്‍റെ രഹസ്യങ്ങൾ പറയാൻ തയാറായില്ല. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നല്കാൻ തനിക്ക് സാധിക്കില്ലെന്ന് അവരുടെ മുഖത്ത് നോക്കി അഭിനന്ദൻ പറയുകയും ചെയ്തു.

പാക് മാധ്യമങ്ങൾ വരെ ഈ ധീരജവാന്‍റെ ധൈര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ നിന്നു പാരച്യൂട്ടിൽ നിലത്തിറങ്ങിയ അഭിനന്ദൻ തന്‍റെ നേരെ അടുത്ത പ്രദേശവാസികളോട് ഈ സ്ഥലം ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് ചോദിച്ചു. പാക്കിസ്ഥാനാണ് എന്ന് അവർ പറഞ്ഞതോടെ അഭിനന്ദൻ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതുകേട്ട് പ്രകോപിതരായ പ്രദേശവാസികൾ പാക്കിസ്ഥാനു ജയ് വിളിച്ചു. ഇതോടെ തന്‍റെ കൈത്തോക്ക് എടുത്ത് ആകാശത്തേക്ക് വെടിയുതിർത്ത അദ്ദേഹം അവരെ വിരട്ടിയോടിച്ചു. എന്നിട്ട് ഇന്ത്യൻ ഭാഗത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. കൈവശമുണ്ടായിരുന്ന രേഖകൾ കീറിക്കളയുകയും ചിലത് വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തു. എന്നാൽ ആൾക്കൂട്ടത്തിൽ ഒരാൾ അഭിനന്ദന്‍റെ കാലിൽ വെടിവച്ച് അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുണികൊണ്ട് കണ്ണ് കെട്ടി മുഖത്ത് നിറയെ ചോരയുമായി അഭിനന്ദൻ നിൽക്കുന്നതും അദ്ദേഹത്തെ ആൾക്കൂട്ടം മർദ്ദിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനു ശേഷമാണ് പാക് സൈന്യം അദ്ദേഹത്തെ ചോദ്യംചെയ്തത്. സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം കാണിച്ച ധൈര്യവും രാജ്യസ്നേഹവും ഏവർക്കും മാതൃകയാണ്.

അഭിനന്ദൻ പാക്ക് സൈനികരുടെ പിടിയിലാണെന്നറിഞ്ഞ് സഹപ്രവർത്തകരും മറ്റും ആശങ്കാകുലരാണെങ്കിലും മനോധൈര്യം തെല്ലിട നഷ്ടപ്പെടാതെ ഉറച്ച മനസോടെ മകനെ ഓർത്ത് അഭിമാനിക്കുകയാണ് അദ്ദേഹത്തിന്‍റെ പിതാവും റിട്ടയേഡ് എയർമാർഷലുമായ സിംഹക്കുട്ടി വർധമാൻ. കാർഗിൽ യുദ്ധസമയത്ത് വ്യോമസേനയുടെ കിഴക്കൻ മേഖല കമാൻഡ് ഇൻ ചീഫ് ആയിരുന്നു വർധമാൻ. 2001ലെ പാർലമെന്‍റ് ആക്രമണത്തിന് മറുപടി നൽകിയ ഓപ്പറേഷൻ കമാൻഡായിരുന്ന അദ്ദേഹം മിഗ് യുദ്ധവിമാനങ്ങളുടെ വിദഗ്ധനുമാണ്.

കാഞ്ചീപുരം സ്വദേശിയായ അഭിനന്ദന്‍റെ അമ്മ ശോഭ ഡോക്ടറും സഹോദരി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയുമാണ്. ബംഗളൂരുവിലും ഡൽഹിയിലുമുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമാണ് അഭിനന്ദൻ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്. അവിടെ നിന്നുമാണ് അദ്ദേഹം വ്യോമസേനയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.