കലിപ്പന്‍ കാണ്ടാമൃഗം വിനോദസഞ്ചാരകളുടെ ജീപ്പിന് പിന്നാലെ പായുമ്പോള്‍; വീഡിയോ
Wednesday, March 29, 2023 2:16 PM IST
ഈ പ്രകൃതിയില്‍ വിവിധതരം പക്ഷിമൃഗാദികളെ കാണാനാകും. അവയില്‍ പലതും തങ്ങളുടെ ഇടങ്ങളിലേക്ക് മറ്റൊരു ജീവി കടന്നുവരാന്‍ ഇഷ്ടപ്പെടാറുമില്ല. എന്നാല്‍ കാഴ്ചയുടെ പേരിലും വേട്ടയുടെ പേരിലും മനുഷ്യര്‍ കടന്നുകയറ്റങ്ങള്‍ നടത്താറുണ്ട്.

പക്ഷേ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കിടെ തിരിച്ചടികളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു കാണ്ടാമൃഗം വിനോദസഞ്ചാരികള്‍ക്ക് പിറകെ പായുന്നതാണുള്ളത്.

ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ സംഭവിച്ച കാര്യമാണിത്. ദൃശ്യങ്ങളില്‍ ഒരു കാണ്ടാമൃഗം ജീപ്പിന് പിറകെ ഓടുകയാണ്. ഏകദേശം ഒരു കിലോ മീറ്ററോളമാണ് ഇത് ജീപ്പിനെ പിന്തുടര്‍ന്നത്.

ജീപ്പിലുള്ളവര്‍ ഭയന്നെങ്കിലും ഡ്രൈവര്‍ സമചിത്തതയോടെ വാഹനം മുന്നോട്ടോടിച്ച് രക്ഷപ്പെടുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് ധാരാളം കമന്‍റുകളും ലഭിച്ചു. "മനുഷ്യര്‍ വളരെ നുഴഞ്ഞുകയറ്റക്കാരാണ്. അടുത്തിടപഴകാതെ അവരെ വെറുതെ വിടണം' എന്നാണൊരാള്‍ അഭിപ്രായപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.