സൈക്കിൾ റേസ് ആരംഭിക്കുന്നതിനു മുമ്പേ അപകടം; വീഡിയോ വൈറൽ
Saturday, September 15, 2018 1:09 PM IST
സംഘാടകരുടെ പിഴവുമൂലം സൈക്കിൾ റേസിനൊരുങ്ങിയ മത്സരാർഥികൾ അപകടത്തിൽപ്പെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം.

മത്സരത്തിനു മുമ്പായി ഓരോരുത്തരുടെയും സൈക്കിളിന്‍റെ ടയർ, നിവർന്നിരിക്കുന്ന തടിനിർമിതമായ വസ്തുവിനോട് ചേർത്താണ് നിർത്തിയിരുന്നത്. നിർദ്ദേശം ലഭിക്കുമ്പോൾ ഈ വസ്തു തനിയെ താഴുകയും മത്സരാർത്ഥികൾ സൈക്കിൾ ഓടിച്ചു പോകുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഇവിടെ സംഭവിച്ചത് നേരെ വിപരീതമായി ആയിരുന്നു. മുമ്പോട്ടു പോകുവാനായി മൈക്കിൽ കൂടി അറിയിപ്പു ലഭിച്ചപ്പോൾ മത്സരാർഥികൾ സൈക്കിളുമായി മുന്നിലേക്കു കുതിച്ചുവെങ്കിലും തടി നിർമിതമായ വസ്തു താഴ്ന്നില്ല. തുടർന്ന് നിരനിരയായി നിന്നിരുന്ന മത്സരാർഥികൾ ഈ വസ്തുവിൽ തട്ടി താഴേക്കു വീഴുകയായിരുന്നു.

സംഘാടകരുടെ ശ്രദ്ധ കുറവാണ് ഈ പ്രശ്നത്തിന്‍റെ കാരണമെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.