കാത്തിരിപ്പിന് അവസാനമില്ല; വരുന്നു ബേബി നമ്പർ 22..!
Wednesday, October 23, 2019 1:57 PM IST
യൂറോപ്പിലെ ഏറ്റവും വലിയ കുടുംബം ഏതെന്നു ചോദിച്ചാൽ ഏവരുടെയും ചൂണ്ടുവിരൽ നീളുക ഇംഗ്ലണ്ടിലെ ബോണി-റാഡ്ഫോർഡ് ദന്പതികളിലേക്കായിരിക്കും. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബ്രിട്ടീഷ് ദന്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്.

ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രിൽ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോർഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ദന്പതികൾക്കുള്ളത്. ഇനി പിറക്കാൻ പോകുന്നത് ഒരു ആണ്‍കുട്ടിയാണെങ്കിൽ 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോർഡ് പറഞ്ഞു.



ഇവരുടെ ആദ്യ കുട്ടി പിറന്നു വീഴുന്നത് 1989ൽ- അന്ന് റാഡ്ഫോർഡിന്‍റെ പ്രായം പതിനാല്. അച്ഛൻ ബോണിക്ക് പ്രായം പതിനെട്ട്. 1993-ൽ ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറിൽ.പെണ്‍കുട്ടിയായിരുന്നു അത്. 22-ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ് സന്തുഷ്ടരായ ആ ദന്പതികൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.